മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറയാത്ത നഴ്സുമാരുടെ സമരം എളമരം കരീമിന് അനാവശ്യ സമരമായി; സ്വകാര്യ ആശുപത്രിക്കാർക്കുവേണ്ടി മുതലാളിത്ത ഭാഷയുമായി മുന്‍മന്ത്രി എത്തുന്നുവെന്ന് ആക്ഷേപം; കഴിഞ്ഞവർഷം യുഎൻഎയുടെ സമര സമാപനം ഉദ്ഘാടനം ചെയ്ത സിഐടിയു നേതാവ് ഇപ്പോൾ മലക്കംമറിയുന്നത് എന്തിന്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സിങ് അസോസിയേഷന്റെ സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുതന്നെ ഉള്ളതാണെന്ന് മുഖ്യമന്ത്രിയും വിവിധ വകുപ്പുമന്ത്രിമാരും സമ്മതിച്ചെങ്കിലും അത് നഴ്സുമാരെ ചൂഷണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞ് ആശുപത്രി മുതലാളിമാർക്ക് കുടപിടിക്കാൻ മുൻ മന്ത്രിയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.പി.എം നേതാവ് എളമരം കരീമിന്റെ ശ്രമം. തൃശൂരിൽ നടത്തിയ പ്രസംഗത്തിലാണ് എളമരം കരീം നഴ്സുമാരുടെ സമരത്തെ തള്ളിപ്പറഞ്ഞത്. ഇതോടെ ഇത് വലിയ ചർച്ചയാവുകയാണ് പാർട്ടിയിലും സോഷ്യൽ മീഡിയയിലും.
നാശകരമായ നയങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രസംഗത്തിനിടെയാണ് എളമരം യുണൈറ്റഡ് നഴ്സിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വലിയൊരു വിഭാഗം നഴ്സുമാർ മാന്യമായ ശമ്പളം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ നിലപാടെടുത്തത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് കഴിഞ്ഞവർഷം ഫെബ്രുവരി 25ന് യുണൈറ്റഡ് നഴ്സിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് എളമരം കരീം ആയിരുന്നു. അന്ന് വാതോരാതെ യുഎൻഎയുടെ സമരം ന്യായമെന്നും മറ്റും പറഞ്ഞ് നഴ്സുമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകിയ എളമരം ഇപ്പോൾ മലക്കം മറിഞ്ഞത് നഴ്സുമാർക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഇതോടെ ആശുപത്രി മുതലാളിമാരുടെ ഭാഷയാണ് എളമരത്തിന്റേതന്നെ വിമർശനവും ഉയരുന്നു.
മറ്റൊരു മേഖലയിലും ഇല്ലാത്ത വിധം തൊഴിൽ ചൂഷണവും കുറഞ്ഞ ശമ്പളവും നിലനിൽക്കുന്നതിനാലാണ് അതിന് മാറ്റം വരുത്തിയേ തീരൂ എന്ന് പറഞ്ഞുകൊണ്ട് യുഎൻഎ സമരരംഗത്തേക്ക് വന്നത്. ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും വിവിധ വകുപ്പുമന്ത്രിമാരും ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയെ നേരിൽക്കണ്ടപ്പോൾ ന്യായമായ ശമ്പളം ഈ മേഖലയിൽ ഉറപ്പുവരുത്താമെന്ന് ഉറപ്പുനൽകിയിരുന്നു പിണറായി.
ആരോഗ്യമന്ത്രി കെകെ ശൈലജയും ആവശ്യങ്ങൾ അംഗീകരിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും എന്നാൽ സംസ്ഥാനം പനിയുടെ ഭീതിയിൽ കഴിയുമ്പോൾ സമരത്തിലേക്ക് പോകരുതെന്നും അഭ്യർത്ഥിക്കുകയായിരുന്നു. ഇതനുസരിച്ച് രോഗികളെ വിഷമിപ്പിക്കുന്ന നിലപാടെടുക്കാതെയാണ് അസോസിയേഷൻ സമരരംഗത്ത് നിലകൊള്ളുന്നത്. വ്യവസായ മന്ത്രി എസി മൊയ്തീൻ, കൃഷിമന്ത്രി സുനിൽകുമാർ എന്നിവരെല്ലാം നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കിയെടുക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇത്തരത്തിൽ മന്ത്രിസഭ മുഴുവനായും സ്വകാര്യ മേഖലയിലെ നഴ്സുമാരെ ആശുപത്രി മുതലാളിമാർ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായി നിലകൊള്ളുമ്പോൾ അതിനെ തള്ളിപ്പറഞ്ഞ എളമരം കരീം രംഗത്തെത്തിയത് പാർട്ടിയിലും ചർച്ചയായിക്കഴിഞ്ഞു.
സ്വകാര്യമേഖലയിൽ സിഐടിയുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്സിങ് മേഖലയിലും സിഐടിയു പിടിമുറുക്കാൻ ശ്രമിച്ചെങ്കിലും സ്വതന്ത്ര സംഘടനയായ യുഎൻഎയ്ക്കാണ് ഈ മേഖലയിൽ മുൻതൂക്കം. ഇത് കഴിഞ്ഞ വർഷം അവരുടെ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിൽ കരീം തന്നെ പ്രസംഗത്തിൽ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കരീം ആർക്കുവേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ചർച്ചയാകുന്നത്. പ്രത്യേകിച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച നഴ്സുമാർക്കൊപ്പമാണെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉറപ്പുനൽകിയതിനു ശേഷവും ഒരു മുതിർന്ന സി.പി.എം നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു.
രാത്യത്തെ നാശത്തിലേക്ക് നയിക്കുന്ന നയങ്ങൾക്ക് മാറ്റം വരുത്താൻ സ്ത്രീകൾ കൂടുതൽ ശക്തരായി രംഗത്തുവരണമെന്ന ആഹ്വാനത്തോടെ, തികച്ചും നിരുപദ്രവകരം എന്ന് തോന്നിക്കുന്ന പ്രസംഗമാണ് എളമരം കരീം നടത്തിയത്. തൃശൂർ ടാഗോർ സെന്റിനറി ഹാളിൽ ചേർന്ന വർക്കിങ് വിമൺസ് കോ-ഓർഡിനേഷൻ സംസ്ഥാന കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എളമരം കരീം. മുത്തൂറ്റ്, ആശ, പാലിയേറ്റീവ്, അംഗൻവാടി തുടങ്ങി സ്ത്രീകൾ നേതൃനിരയിലുള്ള സംഘടനകളുടെ പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹം ശ്ളാഘിച്ചു. നഴ്സിങ്, കൺസ്യൂമർഫെഡ്, കാഷ്യു, കൈത്തറി, കയർ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളെ സ്ഥിരപ്പെടുത്താതും കൂലി വർധന ഇല്ലാത്തതും തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് വാചാലനാകുകയും ചെയ്തു.
ഇത്തരം ഇടങ്ങളിലെ സ്ത്രീകൾ നടത്തുന്ന സമരങ്ങൾക്ക് സിഐടിയു പരിപൂർണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎൻഎ സമരത്തിനെതിരെ ഒളിയമ്പെയ്ത് കരീം രംഗത്തുവന്നത്. ഈ സമരം നഴ്സുമാരെ ചൂഷണം ചെയ്യുന്നതാണെന്നും തൊഴിലാളികളെ ചൂഷണം ചെയ്ത് സ്വന്തം പോക്കറ്റ് വീർപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എളമരത്തിന്റെ പ്രസ്താവം. ഇതോടെ സ്വകാര്യ ആശുപത്രികൾക്കുവേണ്ടിയാണ് ഇപ്പോൾ ശമ്പള വർദ്ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാരെ സി.പി.എം നേതാവ് തള്ളിപ്പറയുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍