ഇളമണ്ണൂരിൽ തിരുവഞ്ചൂർ കൊണ്ടു വന്നത് ഭക്ഷ്യസംസ്കരണ പാർക്ക്; അടൂർ പ്രകാശിന്റെ കൈയിൽ കിട്ടിയപ്പോൾ വ്യവസായ പാർക്കാക്കി; സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നത് അനുമതിയില്ലാതെ; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഹാജരാക്കണമെന്ന് ആർഡിഒ
ശ്രീലാൽ വാസുദേവൻ
അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിലുള്ള കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന് മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്ന മുഴുവൻ അനുമതികളും ഹാജരാക്കണമെന്ന് ആർഡിഓയുടെ നിർദ്ദേശം. കലഞ്ഞൂർ മധു നൽകിയ പരാതിയെ തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ആർഡിഓ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലാണ് നിർദ്ദേശം. യോഗത്തിൽ പങ്കെടുത്ത സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികൾ പ്ലാന്റിന് വേണ്ടി നില കൊണ്ടപ്പോൾ സിപിഐ, ബിജെപി പ്രതിനിധികൾ എതിരായ തീരുമാനം എടുത്തു.
താൻ എല്ലാ വിധ അനുമതിയും നേടിയാണ് പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതെന്ന് കലഞ്ഞൂർ മധു പറഞ്ഞു. 50 മീറ്റർ ചുറ്റളവിൽ ജനവാസ കേന്ദ്രമല്ല. 200 മീറ്റർ അകലെയാണ് ആൾത്താമസം ഉള്ളത്. ഇതു കാരണം ആരെയും പ്ലാന്റ് പ്രതികൂലമായി ബാധിക്കില്ല. മാത്രവുമല്ല, മലിനീകരണ തോത് കുറഞ്ഞ ആധുനിക രീതിയിലുള്ള പ്ലാന്റാണിത്. റോഡിന്റെ വശത്ത് താമസിക്കുന്നവർക്ക് മോട്ടോർ വാഹനങ്ങളിൽ നിന്ന് ശ്വസിക്കേണ്ടി വരുന്നത്രയും മലിനവായു പ്ലാന്റിൽ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കലഞ്ഞൂർ മധുവിന്റെ വാദം.
പാർക്കിൽ പ്ലാസ്റ്റിക്കിന്റെ ഫാക്ടറി വന്നപ്പോൾ തന്നെ ഏനാദിമംഗലം പഞ്ചായത്ത് എതിർത്തിരുന്നുവെന്ന് പറഞ്ഞ പ്രസിഡന്റ് രാജഗോപാലൻ നായർ പ്ലാന്റ് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ബിജെപിയുടെ പ്രതിനിധി രതീഷ് ബാലകൃഷ്ണനും സിപിഐയുടെ പ്രതിനിധി അജയ് ബി പിള്ളയും മാത്രമാണ് പ്ലാന്റിനെ എതിർത്ത് സംസാരിച്ചത്. സിപിഎമ്മിന്റെ പ്രതിനിധിയായി പങ്കെടുത്ത പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആർ.ബി രാജീവ്കുമാർ പ്ലാന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വ്യവസായ പാർക്കിലായാലും പാറപ്പുറത്തായാലും ടാർ മിക്സിങ് പ്ലാന്റ് പോലെ മലിനീകരണം ഉണ്ടാക്കുന്ന വസ്തു സ്ഥാപിക്കുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചേ മതിയാകൂ.
എന്തൊക്കെയാണ് പ്ലാന്റ് ഉടമ ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്ന പട്ടിക അക്കമിട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ആർഡിഓ വിളിച്ചു ചേർത്ത യോഗത്തിൽ പ്ലാന്റ് ഉടമ കലഞ്ഞൂർ മധുവിന് കൈമാറി. ഇതിൽ പബ്ലിക് ഹിയറിങ് അടക്കമുള്ള കാര്യങ്ങളുണ്ട്. രാജസ്ഥാനിൽ നിന്ന് കൊണ്ടു വന്ന മെഷിനറികൾ പ്ലാന്റ് നിർമ്മിക്കുന്ന സ്ഥലത്ത് ഇറക്കി വയ്ക്കാൻ കോടതിയിൽ നിന്ന് കലഞ്ഞൂർ മധു പൊലീസ് സംരക്ഷണം നേടിയിരുന്നു. എന്നാൽ, ജനങ്ങളെ ബോധവൽക്കരിക്കാതെ പ്ലാന്റ് സ്ഥാപിക്കൽ നടക്കില്ലെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായമായി മുന്നോട്ടു വന്നത്.
ബലപ്രയോഗത്തിലൂടെ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം ക്രമസമാധാന തകർച്ചയ്ക്ക് വഴി വയ്ക്കും. പ്രാദേശിക സിപിഎം നേതൃത്വം പ്ലാന്റിന് എതിരാണെങ്കിലും ഏരിയാ-ജില്ലാ കമ്മറ്റികൾ അനുകൂലമാണ്. ബിജെപിയുടെയും സിപിഐയുടെയും പിന്തുണ സമരത്തിനുണ്ട്. ഇവിടെ ഇത്രയും വലിയ സമരം നടന്നിട്ടും ഒന്നും അറിയാത്തതു പോലെയാണ് കോൺഗ്രസുകാർ നില കൊള്ളുന്നത്. പ്ലാന്റിനെ അനുകൂലിച്ചോ ഒരു പ്രസ്താവന പോലും നടത്താൻ നേതാക്കൾ തയാറായിട്ടില്ല. എന്തെങ്കിലും ചെറിയ വിഷയം വന്നാൽപ്പോലും ചാനൽ ചർച്ചയ്ക്കും സോഷ്യൽ മീഡിയ പ്രചാരണത്തിനും മുന്നിട്ടു നിൽക്കുന്ന കെപിസിസി സെക്രട്ടറി പഴകുളം മധു, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എന്നിവരൊന്നും തങ്ങളുടെ നാട്ടിൽ നടക്കുന്ന ഈ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്നത് സംശയാസ്പദമാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ എംഎൽഎയായിരിക്കുമ്പോഴാണ് പ്രകൃതി രമണീയമായ ഇളമണ്ണൂരിൽ ഭക്ഷ്യവ്യവസായ പാർക്ക് കൊണ്ടു വന്നത്. ഭക്ഷ്യ ഉൽപാദനവും സംസ്കരണവും ലക്ഷ്യമിട്ടാണ് കിൻഫ്രയുടെ കീഴിൽ പാർക്ക് സ്ഥാപിതമായത്. ഇവിടേക്ക് ചെറുകിട വ്യവസായങ്ങൾ വന്നു ചേരുകയും ചെയ്തു. എന്നാൽ, ഭക്ഷ്യപാർക്ക് ആയത് കാരണം കൂടുതൽ വ്യവസായങ്ങൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടില്ല. മണ്ഡലം പുനഃസംഘടനയിൽ ഏനാദിമംഗലം പഞ്ചായത്ത് കോന്നിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അടൂർ പ്രകാശ് ഇവിടെ നിന്ന് എംഎൽഎയും മന്ത്രിയുമായി. അടൂർ പ്രകാശ് കയർ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് കിൻഫ്ര പാർക്കിലേക്ക് മറ്റ് വ്യവസായങ്ങളും കൊണ്ടു വന്നത്. കയർ വ്യവസായം പരിപോഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യപാർക്കിൽ ഇഷ്ടം പോലെ വെറുതേ കിടക്കുന്ന സ്ഥലം മറ്റു വ്യവസായങ്ങൾക്കായി പകുത്തു നൽകാമെന്ന് മന്ത്രിയും തീരുമാനിച്ചു.
അങ്ങനെ ഭക്ഷ്യപാർക്ക് വ്യവസായ പാർക്ക് ആയി. എങ്കിലും പാർക്കിന്റെ പ്രവേശന കവാടത്തിലെ ബോർഡിൽ ഇതിപ്പോഴും ഭക്ഷ്യപാർക്ക് ആയി തന്നെ തുടരുന്നു. അടൂർ പ്രകാശ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യപാർക്ക് വ്യവസായ പാർക്ക് ആക്കി മാറ്റിയത്. അന്ന് അടൂർ പ്രകാശ് ചെയ്ത വ്യവസായ വൽക്കരണം ഈ പാർക്കിനെ മാത്രമല്ല, സമീപ പ്രദേശങ്ങളെയും കുഴപ്പത്തിലാക്കി. പാർക്കിലുള്ള പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതി നിലനിൽക്കുന്നു. അതിന് പുറമേയാണ് ഇപ്പോൾ സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ കലഞ്ഞൂർ മധു ഇവിടെ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരാൻ നിൽക്കുന്നത്. പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് പുറമേ ടാർ മിക്സിങ് പ്ലാന്റു കൂടിയാകുന്നതോടെ നാട് കുട്ടിച്ചോറാകും.
തങ്ങളുടെ പ്ലാന്റ് മലിനീകരണമുണ്ടാക്കുന്നില്ല എന്നാണ് കലഞ്ഞൂർ മധു പറയുന്നത്. പ്ലാസ്റ്റിക് വ്യവസായം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് അവരും പറയുന്നു. രണ്ടു കൂട്ടരും പറയുന്നത് ശരി. പക്ഷേ, രണ്ട് പ്ലാന്റുകളും ചേരുമ്പോൾ അത് മലിനീകരണ തോത് വർധിപ്പിക്കുകയില്ലേ? ഇവരുടെ ചുവട് പിടിച്ച് പാർക്കിൽ വെറുതേ കിടക്കുന്ന സ്ഥലങ്ങളിലേക്ക് ഇത്തരം വ്യവസായങ്ങൾ കൂടുതലായി വരും. രണ്ട് എണ്ണത്തിന് അനുമതി കിട്ടിയ നിലയ്ക്ക് ഇനിയും ഇത്തരക്കാർ മുന്നോട്ടു വരും. അവർക്കും കിട്ടും അനുമതി. മലിനീകരണ തോത് ഉയരില്ലേ? ഇതു കൊണ്ട് തന്നെയാണ് നാട്ടുകാർ പ്ലാന്റിനെ എതിർക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍