ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്ത്; പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡുകൾ; കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകൾ; രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി; ഇടമലക്കുടിക്കാർക്ക് പുറംലോകത്തെത്താൻ സർക്കാരിന്റെ വക ജീപ്പ്; 24 മണിക്കൂറും വാഹനസൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം
മറുനാടൻ ഡെസ്ക്
മൂന്നാർ: ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലുള്ളവർക്ക് പുറംലോകത്തെത്താനും മടങ്ങാനും ഇനി സർക്കാർ വക ജീപ്പ് സർവീസ്. കുടി നിവാസികൾക്ക് 24 മണിക്കൂറും വാഹനസൗകര്യം ലഭിക്കുകയും ചെയ്യും.പട്ടികവർഗ വകുപ്പ് അനുവദിച്ച 13 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ രണ്ടു ജീപ്പുകൾ സർവീസ് ആരംഭിച്ചു. 150 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രക്കൂലി. ടൂറിസ്റ്റുകൾക്കോ സാധാരണ ജനങ്ങൾക്കോ പ്രവേശനമില്ലാത്ത കർശന നിയന്ത്രണങ്ങളുള്ള ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി.
പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡ് , കറണ്ട്, ഫോൺ, മൊബൈൽ സൗകര്യങ്ങളില്ലാതെയുള്ള ( സൗകര്യങ്ങൾ ആയി വരുന്നു).മൂന്നാർ വനവികസന ഏജൻസിക്കാണ് വാഹനങ്ങളുടെ നടത്തിപ്പുചുമതല. വനംവകുപ്പിന്റെ ഡ്രൈവറാവും ഒരു ജീപ്പ് ഓടിക്കുക. മറ്റേത് മൂന്നാർ വനവികസന ഏജൻസി നിയോഗിച്ചിട്ടുള്ള ആദിവാസി യുവാവും. ഒരു വാഹനം മൂന്നാറിലും മറ്റൊന്ന് ഇടമലക്കുടിയിലെ ഇഡലിപ്പാറയിലും നിർത്തിയിടും. ദിവസവും രാവിലെ ഇഡലിപ്പാറയിൽനിന്ന് മൂന്നാറിലേക്ക് ഒരു സർവീസുണ്ടാകും.
പിന്നീട് ഇരുവശത്തേക്കുമുള്ള ട്രിപ്പുകൾ യാത്രക്കാർ തികയുന്നതനുസരിച്ച് പുറപ്പെടും. ഇഡലിപ്പാറയിൽനിന്ന് മണിക്കൂറുകൾ വീണ്ടും നടന്നാലേ ഗോത്രവർഗ പഞ്ചായത്തിലെ മറ്റു പല കോളനികളിലും എത്താനാവൂ. എങ്കിലും പുതുതായി തുടങ്ങുന്ന ജീപ്പ് സർവീസ് ആദിവാസികൾ വലിയ ആശ്വാസമായാണ് കാണുന്നത്.
ശനിയാഴ്ച ഇഡലിപ്പാറ കമ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ഡി.എഫ്.ഒ. എം വിജി.കണ്ണൻ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. എ.സി.എഫ്. മാർട്ടിൻ ലോവൽ, റേഞ്ച് ഓഫീസർമാരായ എസ്.ഹരീന്ദ്രകുമാർ, സിനിൽ, ട്രൈബൽ ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചുമലിൽ ചുറ്റിയ സാരിത്തുണിക്കുള്ളിൽ കുട്ടിയെ പൊതിഞ്ഞിരുത്തി, കയ്യിലൊരു കാട്ടു കമ്പും വാക്കത്തിയും പിടിച്ച് കാടിനുള്ളിലെ പാതകളിലൂടെ അതിവേഗം നടക്കുന്ന സ്ത്രീകൾ, കാടിനോടും മണ്ണിനോടും തോൽക്കാത്ത കരളുറപ്പുമായി പുരുഷന്മാർ. കുടികളിൽ നിന്നു കുടികളിലേക്കുള്ള യാത്രയിൽ അവർക്കു വിശ്രമമില്ല.
കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകളാണ് ഇപ്പോഴും ഇടമലക്കുടിയിലേത്. രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി ഇന്നും തുടരുന്നു. ഇതിനാണ് ജീപ്പ് സർവീസ് തുടങ്ങുന്നതോടെ ആശ്വാസമാകുന്നത്. കണ്ണീരിന്റെ നനവുമാത്രമുള്ള ഇവിടെ രോഗങ്ങൾക്കും ദാരിദ്ര്യത്തിനും മാത്രം ഒരു നാളും പഞ്ഞമില്ല. വളർച്ചയില്ലാതെ പഞ്ചായത്ത് ഇടമലക്കുടി പഞ്ചായത്ത് 2010 നവംബർ ഒന്നിനാണു നിലവിൽ വന്നത്. 106 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തൃതി. പെട്ടിമുടിയിൽ നിന്നു 16 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താൻ കഴിയൂ. ഇവിടെ നിന്നും അഞ്ചും ആറും കിലോമീറ്ററുകൾ വീതം സഞ്ചരിച്ചാലേ ഓരോ കുടിയിലുമെത്തുകയുള്ളൂ.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടിക്ക് സ്വതന്ത്ര പഞ്ചായത്ത് എന്ന പദവി നൽകിയത്. റേഷൻ സാധനങ്ങളെ പൂർണമായി ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. മൂന്നാറിൽ നിന്നും വാഹനമെത്തുന്ന പെട്ടിമുടി വനാതിർത്തി വരെ ജീപ്പുകളിൽ റേഷൻ സാധനങ്ങൾ എത്തിച്ചശേഷം തലച്ചുമടായാണ് ഇവ ഇടമലക്കുടിയിലെ രണ്ടു റേഷൻ കടകളിൽഎത്തിക്കുന്നത്. മഴ ശക്തമായാൽ ഇടമലക്കുടിയിലേക്കുള്ള ചരക്കുനീക്കം തടസപ്പെടും. റേഷൻ സാധനങ്ങളും മറ്റും തലച്ചുമടായി എത്തിക്കുവാൻ കഴിയില്ല. മഴ തുടർന്നാൽ ഇവിടെ നിത്യോപയോഗസാധനങ്ങളുടെ ക്ഷാമവും പട്ടിണിയും രൂക്ഷമാണ്.
യുദ്ധക്കൊതി മൂത്ത പാണ്ടിപ്പടയെ പേടിച്ച് കുട്ടികളെ തുണിയിൽ പൊതിഞ്ഞു മുതുകിലേറ്റി കാടും മലയും താണ്ടി നൂറ്റാണ്ടുകൾക്കു മുൻപ് മധുരയിൽ നിന്നെത്തിയവരാണ് ഇടമലക്കുടി നിവാസികളിലേറെയുമെന്നാണു ചരിത്രം. ചേരപാണ്ഡ്യ യുദ്ധം കൊടുമ്പിരികൊണ്ട കാലത്ത് ഇടുക്കിയുടെ മലഞ്ചെരിവുകളിലെത്തി താമസമാക്കിയ ഗോത്ര വർഗക്കാരാണ് ഇടമലക്കുടി നിവാസികൾ.ഇടമലക്കുടിക്കാരുടെ സംസ്കാരത്തിലെ തമിഴ് മയത്തിന് ഇപ്പോഴും മാറ്റമില്ല. മലയാളത്തേക്കാൾ തമിഴിനോടു സാമ്യമുള്ള ഭാഷയിലാണു മുതുവാന്മാർ പരസ്പരം ആശയവിനിമയം നടത്തുക. സ്വന്തമായി ലിപിയില്ലാത്ത ഭാഷയാണിത്.മിക്ക മുതുവാന്മാർക്കും അവരുടെ ഭാഷ കൂടാതെ, തമിഴും മലയാളവും നന്നായി അറിയാം. മുതുവാന്മാരുടെ പേരുകൾക്കെല്ലാം ഒരു തമിഴ് വേരുണ്ടെന്നതും പ്രത്യേകത.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍