'അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്'; കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം; അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻ
എം മനോജ് കുമാർ
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തും എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. അണിയറയിൽ വൻ ചതി രൂപപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വൈറൽ ആയ സന്ദേശങ്ങൾ വിളിച്ചു പറയുന്നത്. ജനവികാരം എതിരായിരിക്കെ എന്ത് വിലകൊടുത്തും അധികാരം പിടിക്കാൻ വൻ തന്ത്രങ്ങൾ സിപിഎം പയറ്റും എന്നും കോവിഡ് വരെ ആയുധങ്ങൾ ആക്കുമെന്നുമാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങളിൽ പറയുന്നത്. പാർട്ടിക്ക് കിട്ടാത്ത വോട്ടർമാരുടെ വോട്ടുകൾ ചോർത്താൻ സിപിഎം നിലവിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ,ബിനീഷ് കോടിയേരി പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കെ ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ പാർട്ടി വൃത്തങ്ങളിൽ തന്നെ ദുർബലമാണ്. നിരന്തര വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങി പാർട്ടി പ്രതിരോധം ദുർബലമായിരിക്കെയാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഎം ജനവിധി അട്ടിമറിക്കാൻ ശ്രമം നടത്തുമെന്ന പ്രചാരണം ശക്തമായിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിക്കാരും വോട്ടർമാരും കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം. കോവിഡ് ജാഗ്രത കൊണ്ട് അതിജീവിക്കാം. പക്ഷെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ഈ അത്യാചാരത്തിന്റെ ദുരിതം 5 വർഷ കാലം വീണ്ടും നമ്മൾ അനുഭവിക്കേണ്ടി വരും.എപ്പോഴും ജാഗരൂഗരാവണം. സിപിഎം ജയിക്കാൻ ഏതറ്റം വരെയും പോവും. എപ്പോഴും കാഴ്ചക്കാരാവാറാണ് യുഡിഎഫ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രത്യേക ജാഗ്രത കാട്ടണം. ഇതാണ് സോഷ്യൽ മീഡിയാ ചൂണ്ടിക്കാട്ടൽ.
കോവിഡ് പ്രതിരോധം ഉൾപ്പെടെ നിലവിലുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വോട്ടുകൾ പിടിച്ചെടുക്കാൻ സിപിഎം ആയുധമാക്കും എന്നാണ് സോഷ്യൽ മീഡിയാ പ്രചരണം. ഇടത് മെമ്പർമാരുടെ ജയം ഉറപ്പിക്കാനുള്ള കുതന്ത്രമാണ് സിപിഎം പയറ്റാൻ പോകുന്നത്. ക്വാറന്റൈനിൽ ഉള്ളവരുടെയോ അറുപത് കഴിഞ്ഞവരുടെയോ വോട്ടുകൾ പോസ്റ്റൽ വോട്ടു ആക്കാൻ ശ്രമം നടത്തും. വോട്ടുകൾ പോസ്റ്റൽ വോട്ടുകൾ ആക്കി മാറ്റിയാൽ പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച്ച് അവരുടേതാക്കി അയക്കും. ഒരു വാർഡിൽ ഒന്നു മുതൽ നൂറു വരെ ഇങ്ങിനെ സംഘടിപ്പിച്ചാൽ വിജയം ഉറപ്പിക്കാം. ഇതാണ് ഇടത് തന്ത്രം.
ക്വാറന്റൈനിൽ ഉള്ളവരുടെ വോട്ടുകളും കോവിഡ് ബാധിച്ചവരുടെ വോട്ടുകളും അറുപത് വയസിനു മുകളിൽ പ്രായമുള്ളവരുടെ വോട്ടുകളും സിപിഎം തട്ടിയെടുക്കാൻ ശ്രമം നടത്തും. ഈ ശ്രമങ്ങൾക്ക് എതിരെ ജാഗരൂകരായി നിലകൊള്ളണം എന്നാണു സോഷ്യൽ മീഡിയാ ആഹ്വാനങ്ങൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടു ആക്കി മാറ്റും. മൂന്നു ഘട്ടത്തിലേയും വോട്ട് ആരംഭിക്കുന്ന ദിവസം പലർക്കും ഡ്യൂട്ടി ഉണ്ടാവില്ല. പക്ഷെ ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യാൻ കഴിയില്ല. ഈ വോട്ടൊക്കെ തട്ടിയെടുക്കപ്പെടാൻ സാധ്യതകൾ ഏറെയാണ് എന്നാണ് സോഷ്യൽ മീഡിയാ പ്രചാരണം. ജനവികാരം ഇടതുമുന്നണിക്ക് എതിരെയെന്നു പകൽ പോലെ വ്യക്തം. ഈ ജനവിധി അട്ടിമറിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണം എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന്റെ കാതൽ. കേരളത്തിൽ രാഷ്ട്രീയ അന്തരീക്ഷം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. പ്രതിരോധത്തിനു പാടുപെടുന്ന സിപിഎമ്മാണ് ഇപ്പോൾ കേരളത്തിന്റെ കൺമുന്നിലുള്ളത്.
ശക്തമായ വിവിധ പാർട്ടികളുടെ സംവിധാനമാണ് ഇടതുമുന്നണി. വമ്പൻ പാർട്ടികൾ മുഴുവൻ ഇടതുമുന്നണിയിലാണ്. സിപിഎമ്മും സിപിഐ എൽജെഡിയും രണ്ടു ജനതാദളും എൻസിപിയും കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് ബിയുമെല്ലാം ഇടതുമുന്നണിയിലാണ്. കോൺഗ്രസും ലീഗും, ജോസഫ് വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും സിഎംപിയും മാത്രമാണ് യുഡിഎഫിൽ ഉള്ളത്. ശക്തമായ പാർട്ടി സംവിധാനങ്ങൾ ഇടതുമുന്നണിയിൽ ആണെങ്കിലും ജനവികാരം ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരാണ്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത്-കള്ളപ്പണ കേസുകളാണ് ഇടത് സർക്കാരിനെതിരെ ഉയർന്നിരിക്കുന്നത്. ഇടത് ധാർമ്മികത കണികാണാൻ പോലും സാധിക്കാത്ത ഭരണമാണ് മുൻപ് പാർട്ടി സെക്രട്ടറിയായ പിണറായി വിജയന്റെ ഭരണകാലത്ത് ഉടനീളം നടന്നത്.
സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകളും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനായ ബിനീഷ് കോടിയേരിക്ക് എതിരെ ഉയർന്ന മയക്കുമരുന്ന്-കള്ളപ്പണ കേസുകളും ഇടത് പ്രതിരോധം ദുർബലമാക്കിയിരുന്നു. ആരോപണങ്ങളിൽ ഉലഞ്ഞപ്പോൾ പാർട്ടി പലപ്പോഴും പ്രതിരൊധത്തിലായി. സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ പ്രതിരോധിക്കാൻ കഴിയാതെ പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ നിന്ന് പരസ്യമായി ഇറങ്ങിപ്പോയി. ചാനലുകൾ മുഴുവൻ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. അത് മാറ്റി ചില ചാനലുകൾ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു.
ഈ നയം എല്ലാം പാളി. ഒടുവിൽ ബഹിഷ്ക്കരിച്ച ചാനലുകളിൽ തന്നെ സിപിഎം നേതാക്കൾ ചർച്ചയ്ക്ക് ഇരിക്കുന്ന അവസ്ഥ വന്നു. എല്ലാ കാര്യത്തിലും പാർട്ടി അങ്കലാപ്പിലാണ് എന്ന് തെളിയിക്കുന്നതായിരുന്നു ചാനൽ ചർച്ചകളോടുള്ള പ്രതികരണം. ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന പാർട്ടിക്ക് നിലവിലെ പ്രതിസന്ധിയിൽ ധാർമ്മികത കൈവിടേണ്ടി വന്നു. ഇതോടെയാണ് ശക്തരായ പാർട്ടികൾ കൈവശമുണ്ടെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയം രുചിക്കും എന്ന വിലയിരുത്തൽ ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം പയറ്റും എന്ന പ്രചാരണം ശക്തമാകുന്നത്.
സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ:
അകത്തളത്തിൽ വൻ ചതി ഒരുങ്ങുന്നു:
പാർട്ടിക്ക് കിട്ടാത്ത വോട്ടർമാരുടെ വോട്ടുകൾ ആശാ വർക്കർമാർ ,കുടുംബശ്രീക്കാർ ,അടുത്ത കാലത്ത് ഉദയം കൊണ്ട ഡിവൈഎഫ്ഐ ഹെൽത്ത് സൂപ്രവൈസർമാർ (കോവിഡ് 19 പ്രമാണിച്ച് സൃഷ്ടിച്ച ) ചേർന്ന് കോറന്റയിൻ നിശ്ചയിച്ച് പോസ്റ്റൽ വോട്ട് ആക്കുന്നു. എൽഡിഎഫ് മെമ്പർമാരുടെ ജയം ഉറപ്പിക്കാനുള്ള കുതന്ത്രം .വോട്ട് പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച് അവരുടേതാക്കി അയക്കും ഒരു വാർഡിൽ ഒന്നു മുതൽ 100 വരെ ഇങ്ങിനെ സംഘടിപ്പിച്ചാൽ വിജയം ഉറപ്പിക്കാം. ഇതാണ് തന്ത്രം. കോവിഡ് വന്നു പോയവരേയും ,നിലവിലുള്ളവരേയും മേല്പറഞ്ഞവർ നിരീക്ഷിച്ച് പൊലീസ് സഹായത്തോടെയാണിങ്ങനെ ചെയ്യുന്നത്.
കൂടാതെ ഇലക്ഷൻ ഡ്യൂട്ടിക്കായി നിശ്ചയിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും അദ്ധ്യാപക ,അദ്ധ്യാപകേതര വിഭാഗങ്ങളും ,സംസ്ഥാന സർക്കാർ ശമ്പളം പറ്റുന്നവർക്കും ഡ്യൂട്ടി നിശ്ചയിക്കും. അതോടെ അവരുടെ വോട്ടുകൾ പോസ്റ്റൽ ആക്കും. മൂന്നു ഘട്ടത്തിലേയും വോട്ട് ആരംഭിക്കുന്ന ദിവസം പലർക്കും ഡ്യൂട്ടി ഉണ്ടാവില്ല. പക്ഷെ ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യാൻ കഴിയില്ല. പോസ്റ്റൽ എന്ന റിമാർക്ക് പ്രിസൈഡിങ് ഓഫീസറുടെ ലിസ്റ്റിൽ ഉണ്ടാകും. ഇങ്ങിനെയൊരു പദ്ധതിയാണ് എ.സി. മൊയ്തീൻ എന്ന മന്ത്രിയുംഇടത് സർക്കാരും വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിക്കാരും വോട്ടർമാരും കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക. കോവിഡ് 19 ജാഗ്രത കൊണ്ട് അതിജീവിക്കാം. പക്ഷെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ഈ അത്യാചാരത്തിന്റെ ദുരിതം 5 വർഷ കാലം വീണ്ടും നമ്മൾ അനുഭവിക്കേണ്ടി വരും.എപ്പോഴും ജാഗരൂഗരാവണം..... സിപിഎം ജയിക്കാൻ ഏതറ്റവും ഏതു വഴിയും പോവും.... എപ്പോഴും കാഴ്ചക്കാരാവാറാണ് യുഡിഎഫ് ചെയ്യുന്നത്..
ശബ്ദസന്ദേശം ഇങ്ങനെ:
ഒരു പ്രത്യേക അറിയിപ്പ്:
നമ്മുടെ വീടുകളിൽ ഇടതുപക്ഷത്തിന്റെ പ്രവർത്തകർ വന്നിട്ട് 60 വയസിനു മുകളിലുള്ള ആളുകളുടെ സ്ത്രീ ആയാലും പുരുഷൻ ആയാലും ക്വാറന്റൈനിൽ ഇരിക്കുകയാണെന്ന് പറഞ്ഞിട്ട് ഒപ്പിടുവിച്ചിട്ട് പോസ്റ്റൽ ബാലറ്റ് നല്കി വോട്ടു ചെയ്യിക്കാനുള്ള ഒരു സംവിധാനത്തിനെക്കുറിച്ച് അവർ ആലോചിക്കുന്നുണ്ട്. അത് ഒരു പക്ഷെ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് ആയിരിക്കും അത് പ്രഖ്യാപിക്കുക. ഒരു കാരണവശാലും നമ്മുടെ വീടുകളിലെ ആളുകളോട് പറയണം അവർ കൊണ്ടുവരുന്ന ഒരു പേപ്പറിലും ഒപ്പിട്ടു കൊടുക്കരുത് എന്ന്. പ്രത്യേകം ശ്രദ്ധിക്കുക നമ്മുടെ ഏറ്റവും സജീവമായ പ്രവർത്തകരുടെ വീട്ടിൽ നമ്മുടെ മാതാപിതാക്കളുടെ ബന്ധുക്കളുടെ വോട്ടായിരിക്കും അവർ ഇതുപോലെ കരസ്ഥമാക്കുക. പ്രത്യേകം ശ്രദ്ധിക്കുക, ഇത് എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്യണം.
സോഷ്യൽ മീഡിയയിൽ കൊഴുക്കുന്ന പ്രചരണം തള്ളിക്കളയുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സോഷ്യൽ മീഡിയാ പ്രചാരണത്തിൽ കാര്യമൊന്നുമില്ല. ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും കോവിഡ് ബാധിച്ചവർക്കും മാത്രമാണ് പോസ്റ്റൽ വോട്ടു സംവിധാനം. സർക്കാരിൽ നിന്നും ഈ റൂൾസ് ഫൈനലൈസ് ചെയ്തു വരുന്നതേയുള്ളൂ- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി സന്തോഷ് എ. സന്തോഷ് മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്