കേരളം അപേക്ഷ നൽകിയ ശേഷം അപേക്ഷിച്ച ലഖ്നൗവിൽ പത്ത് കിലോമീറ്റർ ട്രെയിൻ ഓടി; മൂന്ന് വർഷമായി പിന്നാലെ നടന്നിട്ടും മന്ത്രിക്കും ഉദ്യോഗസ്ഥർക്കും താൽപ്പര്യം ഇല്ല; ലൈറ്റ് മെട്രോ സ്വപ്നം ഉപേക്ഷിച്ച് ഇ ശ്രീധരൻ മടങ്ങുന്നു; 46 ദിവസം കൊണ്ട് പാമ്പൻ പാലം പുനർനിർമ്മിച്ചും മലനിരകൾ തുരന്നും പണം ലാഭിച്ചും കൊങ്കൺ റെയിൽവേ പാത നിർമ്മിച്ചും ഇന്ത്യയുടെ ഹൃദയം കീഴടക്കിയ മെട്രോമാനെ ആദ്യമായി തോൽപ്പിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളികളുടെ അഭിമാനമാണ് ഇ ശ്രീധരൻ. പാമ്പൻ പാലവും കൊങ്കൺ റെയിൽ പാതയും ഡൽഹി മെട്രോയും ഒരുക്കി ഇന്ത്യയുടെ മെട്രോമാനായി മാറിയ മലയാളി. ഒരു പ്രതിബന്ധത്തിനും ശ്രീധരൻ എന്ന എഞ്ചിനിയറെ തോൽപ്പിക്കാനായില്ല. 46 ദിവസം കൊണ്ട് പുനർനിർമ്മിച്ച പാമ്പൻപാലും ഇന്നും വിസ്മയം. കൊങ്കണും പറയാനുള്ള ശ്രീധരന്റെ വിജയ കഥയാണ്. കേരളത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി കൊച്ചി മെട്രോയുമായി സഹകരിച്ചു. എന്നാൽ അഴിമതി മോഹമുള്ള ഉദ്യോഗസ്ഥർ പാരയുമായി എത്തി. വിട്ടുകൊടുക്കാതെ ശ്രീധരൻ നിലയുറപ്പിച്ചപ്പോൾ കൊച്ചിയിൽ മെട്രോ ഓടി. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയായിരുന്നു ശ്രീധരൻ മനസ്സിൽ. സർക്കാരിന്റെ നിർദ്ദേശ മാനിച്ച് എല്ലാ പ്രാരംഭ ജോലിയും നടത്തി. പക്ഷേ ഒന്നും ആരും മുന്നോട്ട് കൊണ്ടു പോകുന്നില്ല. ഇതിന്റെ വേദനയോടെ ശ്രീധരൻ പദ്ധതി ഉപേക്ഷിക്കുകയാണ്.
ഒടുവിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എം.ആർ.സി.) പിൻവാങ്ങുകയാണ്. ഇതുസംബന്ധിച്ച കത്ത് സർക്കാരിന് ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഫെബ്രുവരി 28-ന് നൽകി. എന്നാൽ, സർക്കാർ മറുപടി നൽകിയിട്ടില്ല. പദ്ധതിയിൽ സർക്കാരിനുള്ള താത്പര്യക്കുറവിൽ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ആധുനിക പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ സാധ്യതകൾ ഇതോടെ മങ്ങി. ഇരു നഗരങ്ങളിലുമായി 7,746 കോടിയുടെ പദ്ധതിയാണ് ഇതോടെ മുടങ്ങുന്നത്. ഇനി സഹകരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീധരൻ. ശ്രീധരന്റെ പിന്മാറ്റത്തോടെ ലൈറ്റ് മെട്രോയും നിലയ്ക്കും. പദ്ധതിക്കു വേണ്ടി തുറന്നിരുന്ന ഡി.എം.ആർ.സി. ഓഫീസുകൾ മാർച്ച് ഒന്നുമുതൽ പ്രവർത്തിക്കുന്നില്ല. പതിനഞ്ചോടെ ഓഫീസുകൾ പൂർണമായും അടയ്ക്കും. മാർച്ച് എട്ടിന് ശ്രീധരൻ എല്ലാം തുറന്നു പറഞ്ഞേക്കും.
ശ്രീധരൻ ആദ്യമായി തോൽക്കുകയാണ്. അതും സ്വന്തം നാട്ടിൽ. സർക്കാരിന്റെ മെല്ലെപ്പോക്കും അവഗണനയും കാരണം മെട്രോമാൻ മതിയാക്കുകയാണ്. മൂന്നുവർഷമായി ഇവിടെ പ്രയത്നിക്കുകയാണ്, കൃത്യമായി കാര്യങ്ങൾ നീക്കിയെങ്കിൽ ലൈറ്റ്മെട്രോ ഇപ്പോൾ ഓടിത്തുടങ്ങുമായിരുന്നു. കേരളത്തിനുശേഷം അപേക്ഷ നൽകിയ ലഖ്നൗവിൽ 10കിലോമീറ്റർ മെട്രോ ഓടിത്തുടങ്ങി. ഞങ്ങൾ വെറുതേ പിന്നാലെ നടന്നിട്ട് കാര്യമില്ലല്ലോ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. കഴിഞ്ഞ നവംബറിൽ പുതുക്കിയ ഡി.പി.ആർ നൽകിയിട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ്. കേന്ദ്രത്തിനയച്ചിരുന്നെങ്കിൽ ബഡജറ്റിൽ ഇടംപിടിച്ചേനെ. കേന്ദ്രത്തിൽ എനിക്കുള്ള സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കുമായിരുന്നു. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് ഒരുമാസംമുൻപ് നോട്ടീസ് നൽകി. ഓഫീസ് പൂട്ടുന്നതായി അറിയിച്ചു. ചർച്ചയ്ക്ക് വിളിക്കാനുള്ള സൗമനസ്യം പോലുമില്ല. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തനിക്ക് സമയംഅനുവദിച്ചില്ല. സ്വന്തംനാട്ടിലെ പദ്ധതിക്കായി ആഗ്രഹിച്ചു. മടുത്തു, ഇനി മതിയാക്കുകയാണ്-ഇ. ശ്രീധരൻ വേദനയോടെ പറയുകയായിരുന്നു.
2015മുതൽ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണ്. സ്ഥലമെടുപ്പ് മുതൽ വിദേശകരാറുകൾവരെ എതിർപ്പുകളുടെ പ്രളയം കടന്നാണ് കൊച്ചിമെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. 36മാസംകൊണ്ട് ലൈറ്റ്മെട്രോ ഓടിച്ചിരിക്കുമെന്ന് കേരളത്തിനു വാക്കുനൽകിയ ശ്രീധരനെ കേരളത്തിൽ നിന്ന് ഓടിക്കുകയാണ്. സ്വകാര്യ പങ്കാളിത്തത്തിനായി വാദിച്ച ഉദ്യോഗസ്ഥർ തുടക്കംമുതൽ ശ്രീധരനെതിരായിരുന്നു. റോമിലെ കമ്പനിയെ കൊണ്ടുവരാനടക്കം ശ്രമിച്ചിരുന്നു. ഇനി ഇത് ശരിയാവുമെന്ന് ഒരുപ്രതീക്ഷയും ശ്രീധരനുമില്ല. മന്ത്രിമാരുമായി വ്യക്തിപരമായി ഒരുപ്രശ്നവുമില്ല. വെറുതേ നടക്കാൻ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നു-നിരാശയോടെ ശ്രീധരൻ പറയുന്നു. ഇനി കൈക്കൂലിക്കാർക്ക് ആശ്വസിക്കാം. ഏതാണ്ട് 7000 കോടിയുടെ രണ്ട് ലൈറ്റ് മെട്രോകൾ നടപ്പാക്കുമ്പോൾ അതിൽ 700 കോടി കമ്മീഷൻ ഇനത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ കിട്ടും. കൊച്ചി മെട്രോയിൽ ഈ കമ്മീഷൻ കിട്ടാത്തത് പലരുടേയും ഉറക്കം കെടുത്തിയിരുന്നു.
ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടിയുള്ള മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ഡി.എം.ആർ.സി.യുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. നിർമ്മാണത്തിന്റെ ചുമതല ഡി.എം.ആർ.സി.ക്കു നൽകി 2016 സെപ്റ്റംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാർ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ജോലികളുമായി ഡി.എം.ആർ.സി. മുന്നോട്ടുപോയി. മേൽപ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.സി.എൽ.) കൈമാറി. 2017 ഡിസംബറിൽ ചേർന്ന കെ.ആർ.സി.എൽ. ബോർഡ് യോഗത്തിൽ മേൽപ്പാല നിർമ്മാണച്ചുമതല ഡി.എം.ആർ.സി.യെ ഒഴിവാക്കി ദർഘാസ് വിളിച്ച് നൽകാൻ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആർ.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരൻ സർക്കാരിന് കത്ത് നൽകി. ഫെബ്രുവരി 15-നകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാൽ, സർക്കാർ ഇതിന് മറുപടി നൽകിയില്ല. തുടർന്നാണ് ഫെബ്രുവരി 28-ന് വീണ്ടും കത്ത് നൽകിയത്.
പാലം നിർമ്മാണത്തിൽ കോടികളാണ് അഴിമതിയായി ഒഴുകുക. പത്ത് ശതമാനമാണ് കൈക്കൂലിയായി നൽകുക. അതായത് 10 കോടിയുടെ പദ്ധതിയിൽ ഒരു കോടി ഉദ്യോഗസ്ഥർക്ക് കിട്ടും. ശ്രീധരൻ വന്നതോടെ ഇത് ഇല്ലാതെയായി. പത്ത് കോടിയുടെ പണി ശ്രീധരന് കൊടുത്താലും ഒന്നും കിട്ടില്ല. പത്ത് കോടിയുടെ പാലം അഞ്ച് കോടിക്ക് പൂർത്തിയാക്കി ബാക്കി സർക്കാരിന് തിരിച്ചു നൽകുന്നതാണ് ശ്രീധരന്റെ രീതി. കൊച്ചി മെട്രോയുടെ പല പാലങ്ങളും ഇത്തരത്തിൽ പൂർത്തിയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥ ലോബി ശ്രീധരനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. കൊച്ചി മെട്രോയുടെ പണി പോലും ശ്രീധരന് നൽകാതിരിക്കാൻ കള്ളക്കളി സജീവമായിരുന്നു.
ഇ. ശ്രീധരൻ പിന്മാറിയതോടെ കേരളത്തിന്റെ മെട്രോ പദ്ധതികളിൽ ഭാവിയിലും പൊതുമേഖലാ സ്ഥാപനമായ ഡി.എം.ആർ.സി. പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ഫലത്തിൽ ഇനി കേരളത്തിൽ മെട്രോ പദ്ധതി നടപ്പാക്കണമെങ്കിൽ സർക്കാരിന് സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടി വരും. പൂർണമായും പി.പി.പി. ആയി മെട്രോ പദ്ധതികൾ ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ഏജൻസികൾ മെട്രോപദ്ധതികൾ നടപ്പാക്കിയാൽ ഉയർന്ന നിർമ്മാണച്ചെലവും ഉയർന്ന യാത്രാനിരക്കുമാകും വരിക.
ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതൽ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഡി.എം.ആർസി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദർഘാസ് വിളിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ഇത് കൈക്കൂലി ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു. ചില രാഷ്ട്രീയക്കാരും ഒപ്പം കൂടി. സിപിഎം നേതാവായ വി ശിവൻകുട്ടി അടക്കമുള്ളവർ മുമ്പ് ശ്രീധരന്റെ സത്യസന്ധത ചോദ്യം ചെയ്തിരുന്നു. അപ്പോഴും എല്ലാം ശ്രീധരൻ തന്നെ ചെയ്യുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.
ലൈറ്റ് മെട്രോയിൽ ഉദ്യോഗസ്ഥ എതിർപ്പുകൾ മറികടന്ന് മുൻ യു.ഡി.എഫ്. സർക്കാർ ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെത്തന്നെ താത്കാലിക കൺസൾട്ടന്റായി നിയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് തന്ത്രപരമായി അട്ടിമറിക്കുന്നത്. അതിനിടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി സർക്കാർ നടപ്പാക്കും. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയമനുസരിച്ച് പദ്ധതിക്ക് അനുമതി തന്നിട്ടില്ല. അതാണ് കാലതാമസമെന്നാണ് അവരുടെ വാദം. വിഷയത്തോട് പ്രതികരിക്കാൻ ചീഫ്സെക്രട്ടറി പോൾ ആന്റണി തയ്യാറായില്ല. പുതുക്കിയ പഠന റിപ്പോർട്ട് ഗതാഗതസെക്രട്ടറിക്കു കൈമാറിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Stories you may Like
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താനുള്ള പദ്ധതിയുമായി ശ്രീധരൻ
- ബിജെപിയും പിന്തുണയ്ക്കും; എല്ലാം മെട്രോമാനെ ഏൽപ്പിക്കാൻ പിണറായി
- ഇ ശ്രീധരൻ നിർദ്ദേശിച്ച കെ-റെയിൽ ബദലിന് ബിജെപി എല്ലാ പിന്തുണയും നൽകും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്