തലസ്ഥാനത്തെ മെട്രോ റെയിൽ ഉൾപ്പടെ ചർച്ചചെയ്യാനെത്തിയ നിധിൻ ഗഡ്കരി ചോദിച്ചത് ഇ ശ്രീധരൻ എവിടെയെന്ന്; കേന്ദ്ര മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ ഒരിക്കൽ ഒഴിവാക്കിയ ശ്രീധരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് പിണറായി; പിറന്നാൾ കേക്കു മുറിച്ചും മധുരം വിളമ്പിയും 88ാം പിറന്നാൾ ആഘോഷങ്ങൾക്ക് സമയം കളയാതെ തിരുവനന്തപുരത്തേക്ക് പാഞ്ഞ് മെട്രോമാൻ; വൈകിയെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടണമെങ്കിലും ശ്രീധരൻ വേണമെന്ന വെളിപാട് ഉദിച്ച് പിണറായി
പി.വിനയചന്ദ്രൻ
തിരുവനന്തപുരം: പിറന്നാളിന് കേക്കുമുറിക്കാനും മധുരം വിളമ്പാനുമൊന്നും കളയാനുള്ളതല്ല, മെട്രോമാൻ ഇ.ശ്രീധരന്റെ വിലപ്പെട്ട സമയം. 88-ാം പിറന്നാളാഘോഷത്തിന് സമയം കളയാതെ സംസ്ഥാനത്തെ വികസന കുതിപ്പിന് ശക്തിപകരാൻ ശ്രീധരൻ തലസ്ഥാനത്തെത്തി. പാലാരിവട്ടത്തെ പൊളിഞ്ഞ പാലം എങ്ങനെ നന്നാക്കണം, വയനാട് ചുരം പാതയ്ക്ക് ബദൽ പാത എങ്ങനെ നിർമ്മിക്കണം, കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ്മെട്രോയ്ക്ക് കേന്ദ്രവിഹിതം കിട്ടുമോ, ലൈറ്റ്മെട്രോയ്ക്ക് പകരം മീഡിയം മെട്രോ മതിയോ തുടങ്ങിയ സർക്കാരിന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പിറന്നാളാഘോഷം മാറ്റിവച്ച് മലപ്പുറത്തു നിന്ന് ശ്രീധരൻ തിരുവനന്തപുരത്ത് എത്തിയത്.
88-ാം വയസിലും നാടിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഈ മനുഷ്യനെയാണ് എൽ.ഡി.എഫ് സർക്കാർ ലൈറ്റ്മെട്രോയുടെ തർക്കത്തെതുടർന്ന് കെട്ടുകെട്ടിച്ചത്. ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വന്നപ്പോൾ ഒറ്റചോദ്യം, ശ്രീധരൻ എവിടെ..? അതോടെ സർക്കാർ ഓട്ടമായി. ശ്രീധരനെ ചർച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കരനും മന്ത്രി ജി.സുധാകരനും ശ്രീധരനെ ചർച്ചയ്ക്ക് വിളിച്ചു. അങ്ങനെയാണ് പിറന്നാളാഘോഷിച്ച് സമയം കളയാതെ നാടിനു വേണ്ടി ശ്രീധരൻ വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് പിറന്നാളാശംസ നേർന്നു.
മെട്രോയിലേറി കേരളം ഇന്ന് അഭിമാനകുതിപ്പ് തുടങ്ങുമ്പോൾ നിറഞ്ഞ മനസോടെ ഓർക്കേണ്ട പേരാണ് ഇ.ശ്രീധരൻ. കടലെടുത്ത പാമ്പൻപാലം 46ദിവസം കൊണ്ട് പുനർനിർമ്മിച്ച, പശ്ചിമഘട്ട മലനിരകൾ നെടുകെ പിളർന്നും തുരങ്കങ്ങളുണ്ടാക്കിയും മലയാളികൾക്ക് മുംബയിലെത്താൻ 760കിലോമീറ്റർ കൊങ്കൺപാത പണിത അതേ ഇച്ഛാശക്തിയോടെ ശ്രീധരൻ ഒഴുക്കിയ വിയർപ്പിന്റെ വിലയാണ് കൊച്ചിമെട്രോ എന്ന അത്ഭുതം.നിശ്ചയദാർഡ്യവും കൃത്യനിഷ്ഠയും കഠിനപ്രയത്നവും കണിശതയും ജീവിതത്തിന്റെ ഭാഗമാക്കിയ ഈ 85കാരനുമുന്നിൽ 'അസാദ്ധ്യം' എന്ന വാക്ക് അപ്രസക്തമാണ്. സ്ഥലമെടുപ്പ് മുതൽ വിദേശബന്ധം വരെ എതിർപ്പുകളുടെ പ്രളയംകടന്നാണ് കൊച്ചിമെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. ശ്രീധരൻ കാര്യക്ഷമതയില്ലാത്തവനും അഴിമതിക്കാരനുമാണെന്ന് കത്തയച്ച ഐ.എ.എസ് പ്രമുഖർ, ഇന്ന് അഴിമതിക്കേസുകളിൽ പ്രതികളായത് വിധിവൈപരീത്യം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്.
രാമേശ്വരവും തമിഴ്നാടും കൂട്ടിമുട്ടിക്കുന്ന പാമ്പൻപാലം 1963ൽ കടലെടുത്തപ്പോൾ, 31കാരനായ യുവഎക്സിക്യുട്ടീവ് എൻജിനിയറെ പുനർനിർമ്മാണം ഏൽപ്പിച്ചപ്പോൾ ജനറൽമാനേജർ ബി.സി.ഗാംഗുലിയെ പലരും വിമർശിച്ചു. പുതിയപാലം പണിയാൻ സർക്കാരിനോട് ഒരുവർഷം സാവകാശം നേടിയ റെയിൽവേ, ശ്രീധരന് ആറുമാസമാണ് നൽകിയത്. പണിതീരാൻ ഒരാഴ്ചകൂടി വേണമെന്ന് റെയിൽവേമന്ത്രി എസ്.കെ.പാട്ടീൽ പാർലമെന്റിനെ അറിയിച്ച രാത്രിയിൽ പാമ്പൻപാലത്തിന്റെ അവസാന ഗർഡറുമിട്ട് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരൻ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46ദിവസം കൊണ്ട് പാമ്പൻപാലം പുതുക്കിപ്പണിത ശ്രീധരൻ രാഷ്ട്രപതിയുടെ മെഡലായിരുന്നു സമ്മാനം.
അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരൻ ഒരുക്കിയ 760കിലോമീറ്റർ റെയിൽപാത, ബ്രിട്ടീഷുകാർ പോലും അസാദ്ധ്യമെന്ന് എഴുതിത്ത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളിൽ നിന്ന് ഒരുവർഷത്തിനുള്ളിൽ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എൻജിനിയറിങ് വൈദഗ്ദ്ധ്യവും നിശ്ചയദാർഡ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകൾ പിളർന്നും തുരന്നും കൂറ്റൻ പാലങ്ങളുണ്ടാക്കിയും കൊങ്കൺപാതയ്ക്ക് ശ്രീധരൻ വഴിയൊരുക്കി. 92ടണലുകൾ, 179വൻപാലങ്ങൾ, 1819ചെറുപാലങ്ങൾ എന്നിവയൊരുക്കി പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടക്കാൻ ശ്രീധരന് വേണ്ടിവന്നത് ഏഴുവർഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചിൽ മറികടക്കാൻ കോൺക്രീറ്റ് പമ്പുചെയ്തുണ്ടാക്കിയ കൃത്രിമപാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവർഷം മുൻപ്.
ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂർ ബസ്യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാൽമണിക്കൂർ യാത്രയാക്കി മാറ്റിയത് പട്ടാമ്പിക്കാരൻ ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖംമാറ്രി. കൃത്യതയുള്ള സർവീസുകൾ ഡൽഹിയുടെ ജീവിതതാളമായി മാറി. പട്ടാമ്പി കറുകപുത്തൂരിൽ അമ്മാളുഅമ്മയുടെയും നീലകണ്ഠൻ മൂസിന്റെയും മകനായ എളാട്ടുവളപ്പിൽ ശ്രീധരൻ ശുദ്ധവെജിറ്റേറിയനാണ്. പുലർച്ചെ നാലരയ്ക്കുണർന്ന് അരമണിക്കൂർ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂർ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീർത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തും. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈൽഫോൺ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാർഗ്ഗദർശി. ഭാര്യ-രാധ. ഇംഗ്ലണ്ടിൽ ഡോക്ടറായ അച്യുത്മേനോൻ, ബംഗളുരുവിൽ എ.ബി.ബിയിൽ ചീഫഎൻജിനിയറായ കൃഷ്ണദാസ് എന്നിവർ മക്കൾ.
പാലക്കാട് ബേസൽ സ്കൂൾ പഠനകാലത്ത് ഫുട്ബാൾ, അത്ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത്മലബാർ കായികമേളയിൽ ഹർഡിൽസ് മത്സരത്തിൽ ഒന്നാമൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷൻ സ്കൂളിലും കോളേജിലും സഹപാഠി. കാക്കിനട എൻജിനിയറിങ് കോളേജിലെ ഫുട്ബാൾ ടീം ക്യാപ്റ്റൻ. കോഴിക്കോട് പോളിടെക്നിക് അദ്ധ്യാപകനായശേഷമാണ് 1954ഡിസംബറിൽ റെയിൽവെയിൽ ചേർന്നത്.കൊച്ചിൻ കപ്പൽശാലയുടെ ചെയർമാനായിരുന്നപ്പോഴാണ് ഒരുവർഷം കൊണ്ട് റാണിപത്മിനി കപ്പൽ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കർണാടകത്തിലെ ഹാസൻ-മംഗലാപുരം പാതയും പറഞ്ഞസമയത്തിനകം പൂർത്തിയാക്കി.ജയ്പൂർ, ലക്നൗ, വിശാഖപട്ടണം, കാക്കിനട മെട്രോകളുടെ മേൽനോട്ടം ശ്രീധരനാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍