റേഷൻ കടക്കാരുടേയും ഇടനിലക്കാരുടേയും തട്ടിപ്പുകൾക്ക് തുടരുന്നു; തൊടു ന്യായം പറഞ്ഞ് ഇ-പോസ് മിഷിനുകൾ പിൻവലിച്ചത് ഉദ്യോഗസ്ഥതല ഗൂഢാലോചനയുടെ ഭാഗം; സുതാര്യ റേഷൻ വിതരണത്തെ അട്ടിമറിക്കാനുള്ള കള്ളക്കളി അന്വേഷിച്ച് പൊലീസ് ഇന്റലിജൻസ്; കൊല്ലം ജില്ലയിൽ റേഷൻ വിതരണം മുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇ- പോസ് മെഷീൻ സ്ഥാപിച്ച റേഷൻ കടകളിൽ റേഷൻ വിതരണം നിറുത്തിവച്ചു. ഇതോടെ കൊല്ലം ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും ഈ മാസത്തെ റേഷൻ വിതരണം നിലച്ചിരിക്കുകയാണ്. സുതാര്യമായ റേഷൻ വിതരണത്തിനായി നടപ്പിലാക്കുന്ന കമ്പ്യൂട്ടർവത്കരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള കള്ളക്കളികളാണ് നടക്കുന്നത്. അതുകൊണ്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലം ജില്ലകളിലെ എല്ലാ താലൂക്കുകളിലുമായി 1072 റേഷൻ കടകളാണുള്ളത്. മാർച്ച് രണ്ടോടെ എല്ലായിടത്തും ഇ- പോസ് മെഷീനുകൾ സ്ഥാപിച്ചു. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർ.സി.എം.എസ്) ഉദ്യോഗസ്ഥർ ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് റേഷൻ വിതരണം നിറുത്തിവയ്ക്കാൻ കാരണം. കൊല്ലം ജില്ലയെ കൂടാതെ മറ്റ് ആറ് ജില്ലകളിൽ ഓരോ താലൂക്കിലും ഇ-പോസ് മെഷീൻ എത്തിച്ചിരുന്നു. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന നടപടികളും നിറുത്തി വച്ചിരിക്കുകയാണ്.
മുൻഗണന, മുൻഗണനേതര റേഷൻ കാർഡുകളിൽ വലിയൊരു സംഖ്യയുടെ മാറ്റം വന്നിരുന്നു. 2,62,675 അനർഹർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരം ക്രോഡീകരിക്കേണ്ടത് നാഷണൽ ഇൻഫർമേഷൻ സെന്ററും അതനുസരിച്ച് ഓരോ റേഷൻ കടകളിലെയും പട്ടികയിൽ മാറ്റം വരുത്തേണ്ടത് ആർ.സി.എം.എസുമാണ്. അതുണ്ടായില്ല. ഇപ്പോഴത്തെ പട്ടിക അനുസരിച്ച് ഇ-പോസ് മെഷീൻ പ്രവർത്തിപ്പിച്ചാൽ അനർഹർക്കെല്ലാം സൗജന്യ നിരക്കിൽ അരി ലഭിക്കുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് റേഷൻ വിതരണം നിറുത്തി വച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്.
റേഷൻ ഇടപാടുകൾ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി ഇ-പോസ് മെഷീനുകൾ കൊണ്ടു വരാൻ തീരുമാനിച്ചത്.മാർ്ച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ കടകളിലും ഇ-പോസ് മെഷീനുകൾ എത്തും. റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹമായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമുള്ള സർക്കാരിന്റെ സംരംഭമാണ് ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിൻ് ഓഫ് സെയിൽ പദ്ധതി. മാഫിയയെ തുടച്ചു നീക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണ് ഇത്. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് ഇതോടെ അവസാനമാകും. അതിനിടെ പദ്ധതി അട്ടിമറിക്കാൻ അവസാന ശ്രമവുമായി റേഷൻ മാഫിയയും രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊല്ലത്തെ സംഭവങ്ങളിൽ അസ്വാഭാവികത കാണുന്നത്.
കേരളത്തിലും ഇ - പോസ് മെഷീൻ സ്ഥാപിച്ച് റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ റേഷൻ വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. വേതന പാക്കേജ് പ്രഖ്യാപിച്ചിട്ടും എതിർപ്പിന് കുറവില്ല. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേരുന്ന മാഫിയയാണ് അരനൂറ്റാണ്ടായി കേരളത്തിലെ പൊതു വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് മൂക്കു കയറിടാനാണ് പിണറായി സർക്കാർ ഇ പോസ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ റേഷൻ വ്യാപാരികളെ മുന്നിൽ നിർത്തി നീക്കം ശക്തമാണ്.
റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതിനു ശേഷവും കടയുടമകൾ നിസഹകരിച്ചാൽ അവരെ ആന്ധ്രമോഡലിൽ പൂട്ടും. രാജ്യത്ത് ആദ്യമായി റേഷൻകടകളിൽ ഇ -പോസ് മെഷീൻ സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്. അതിനെതിരെ അവിടത്തെ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ വഴങ്ങാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കുക. താത്പര്യമുള്ള വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും കട അനുവദിക്കുക. എന്നീ തീരുമാനങ്ങൾ ആന്ധ്രാ സർക്കാർ അംഗീകരിച്ചു. അതോടെ ഇടഞ്ഞു നിന്ന വ്യാപാരികൾ വഴങ്ങി. ഇ-പോസ് പദ്ധതി വിജയിച്ചു. ഇത് കേരളത്തിലും നടത്താനാണ് പിണറായിയുടെ തീരുമാനം,
ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുപ്പോൾ വിരലടയാളം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകും. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മാർച്ച് 31ന് മുൻപ് സംസ്ഥാന വ്യാപകമായി ഇ -പോസ് നടപ്പാക്കും. ഇതോടെ റേഷൻ തട്ടിപ്പിനും അന്തമാകും. റേഷൻ സാധനങ്ങൾ ആവശ്യമില്ലാത്തവർ സർക്കാരിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം നടപ്പാക്കുന്നതോട് റേഷൻ സാധനങ്ങുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും തീരും.
ഇപോസ് യന്ത്രം ഓൺ ചെയ്ത് കടയുടമ ലോഗിൻ ചെയ്യുന്നു. അതിന് ശേഷം ഉപഭോക്താവിന്റെ ആധാർ/റേഷൻകാർഡ് നമ്പർ രേഖപ്പെടുത്തണം. അപ്പോൾ സ്ക്രീനിൽ എല്ലാ കുടുംബാംഗങ്ങളുടെ പേരുവിവരം തെളിയും. റേഷൻ വാങ്ങാനെത്തിയ അംഗം വിരൽ പതിപ്പിക്കണം. ഇതോടെ ലഭ്യമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ സ്ക്രീനിൽ തെളിയും. അളവ് രേഖപ്പെടുത്തി സ്ക്രീനിൽ അമർത്തുമ്പോൾ ബിൽ പുറത്തേക്ക് വരികയും ചെയ്യും. ഇതോടെ ആരാണ് റേഷൻ വാങ്ങാൻ വന്നതെന്നും എന്തെല്ലാം വാങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന് തൽസമയം അറിയാനാകും. ഇതിലൂടെ റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള കരിചന്തയും തീരും. നിലവിൽ റേഷൻ കാർഡ് ഉപയോഗിച്ചാണ് വിതരണം. അതുകൊണ്ട് തന്നെ റേഷൻ വാങ്ങാനെത്താത്ത കുടുംബങ്ങളുടെ പേരിലും കടയുടമകൾ സാധനങ്ങൾ വാങ്ങുന്നതായി രേഖയുണ്ടാക്കും. അതിന് ശേഷം അത് മറിച്ചു വിൽക്കും. അങ്ങനെ സർക്കാർ സബ്സിഡികൾ തട്ടിയെടുക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഇ പോസ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍