കമ്പ്യൂട്ടർ വിരുദ്ധ സമരം പോലെ സിപിഎമ്മിനെ ചരിത്രം വേട്ടയാടി പ്രൈസ് വാട്ടർഹൗസ് കൂപ്പർ വിവാദവും; മുമ്പ് സാമ്രാജിത്ത വാദമുയർത്തി ഉടക്കുമായി രംഗത്തെത്തിയ സിപിഎം ഇപ്പോൾ അതേ കമ്പനിക്ക് പച്ചപ്പരവതാനി വിരിക്കുന്നു; പിണറായി മുതലാളിത്തത്തിന്റെ വക്താവായെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സിപിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ എതിർ ശബ്ദങ്ങളുമില്ല; സൈദ്ധാന്തിക പ്രതിസന്ധിയെ പ്രായോഗിക രാഷ്ട്രീയത്തിൽ മുക്കി കേരളത്തിലെ ഇടതു സർക്കാർ; ഇ-മൊബിലിറ്റി പദ്ധതി സെബി വിലക്കിയ സ്ഥാപനങ്ങളുമായി മുന്നോട്ട്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ചരിത്രവും പാർട്ടി സിദ്ധാന്തങ്ങളും ഇത്രമേൽ ഭാരമായി തീർന്ന സിപിഎമ്മിനെ പോലെ മറ്റൊരു പാർട്ടി വേറെയില്ല. മുൻകാലങ്ങളിൽ എതിർത്തവയെ എല്ലാം തന്നെ വാരിപ്പുണരുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ തന്നെ പിൽക്കാലത്ത് ഐടി സ്ഥാപനങ്ങൾ തുടങ്ങി. വിക്ടേഴ്സ് ചാനലിനെ എതിർത്തവർ ഇന്ന് അതേ സംവിധാനങ്ങളെ വാരിപ്പുണരുന്നു. ഇങ്ങനെ ഓരോ കാലത്തും ഓരോ ഘട്ടങ്ങളിലും ഇത്തരം സംഭവങ്ങൾ സിപിഎമ്മിൽ ആവർത്തിക്കാറുണ്ട്. ഇപ്പോൾ പ്രൈസ്വാട്ടർ കൂപ്പേഴ്സിനെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസി കരാർ ഏൽപ്പിക്കുമ്പോൾ തന്നെ മുൻകാലത്ത് ഈ കമ്പനിക്കെതിരെ നിന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. മുൻപ്് സിപിഎം കേന്ദ്ര കമ്മിറ്റി തന്നെയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ വിവാദം മുറുകുമ്പോൾ ചെന്നിത്തലയുടെ വാദങ്ങളെ എതിർത്തു കൊണ്ടാണ് പിണറായി രംഗത്തുവരുന്നത്. ഈ ഘട്ടത്തിൽ സ്വന്തം പാർട്ടിയുടെ താൽപ്പര്യവും മുൻകാല നിലപാടും അറിഞ്ഞുകൊണ്ടു തന്നെ പിഡബ്ല്യസിയുമായി മുന്നോട്ടുപോകുകയാണ് ഇടതു സർക്കാർ. മുമ്പ് ലോകബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം പ്രൈസ് വാട്ടർ കൂപ്പറിനെ തള്ളിക്കൊണ്ട് രംഗത്തുവരികയുണ്ടായി. അന്ന് പ്രധാനമന്ത്രിക്ക് തന്നെയാണ് സിപിഎം കത്തെഴുതിയിരുന്നത്. ഇപ്പോൾ അന്നെഴുതിയ കത്തിനെയും നിലനാടുകളെയും മറന്നുകൊണ്ടാണ് ഇമൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് കത്തെഴുതിയിരിക്കുന്നത്.
ലോക ബാങ്ക് സ്ഥാപനമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യുആർഐ) ഇമൊബിലിറ്റി പദ്ധതിയിൽ സർക്കാരിനെ സഹായിക്കുന്നത്. ഇലക്ട്രിക് വാഹന പദ്ധതിക്കായി 2018 ഡിസംബറിലാണ് സർക്കാരും ഡബ്ല്യുആർഐയും ധാരണാപത്രം ഒപ്പുവച്ചത്. അന്ന് പ്രശ്നമുള്ള കമ്പനി ഇപ്പോൾ എന്താണ് പ്രശ്നം ഇല്ലാതായത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഡൽഹി ജല ബോർഡ് (ഡിജെബി) സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായപ്പോഴാണ് ലോക ബാങ്കിന്റെയും പിഡബ്ല്യുസിയുടെയും നടപടികളെക്കുറിച്ച് ആരോപണമുന്നയിച്ച് ഇടതു പാർട്ടികൾ 2005 സെപ്റ്റംബർ 23ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കത്തെഴുതിയത്. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച എ.ബി.ബർദൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്പി സെക്രട്ടറി അബനി റോയി എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്.
അന്ന് കത്തെഴുതിയവരിൽ പ്രകാശ് കാരാട്ട് കേരള സർക്കാറിന്റെ ഇപ്പോഴത്തെ നിലപാടിൽ വ്യക്തത അറിയിച്ചിട്ടുമില്ല. അന്ന് നൽകിയ കത്തിൽ ലോക ബാങ്കും പിഡബ്ല്യുസിയും ചേർന്നു നടത്തിയ കളിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സാധാരണ ലേല നടപടിയിൽ 3 തവണ പരാജയപ്പെട്ട പിഡബ്ല്യുസിക്കു കരാർ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാത്തവണയും ലോക ബാങ്ക് ഇടപെട്ടു. തങ്ങൾക്കു താൽപര്യമുള്ള കൺസൽറ്റന്റിനെ അല്ലെങ്കിൽ കരാറുകാരെ ഡിജെബിക്കുമേൽ അടിച്ചേൽപിക്കാൻ സാധിക്കുന്ന തരമായിരുന്നു വായ്പയുടെ വ്യവസ്ഥകൾ. ഡിജെബിയെയും ഡൽഹി സർക്കാരിനെയും വിരട്ടി കൺസൽറ്റൻസി കരാർ പിഡബ്ല്യുസിക്ക് ലഭ്യമാക്കാൻ പ്രയോഗിച്ച വ്യവസ്ഥകൾ വായ്പയ്ക്കും ബാധകമാകുമെന്നും വായ്പയ്ക്കുള്ള അപേക്ഷ പിൻവലിക്കണം അന്ന് സിപിഎം നേതൃത്വത്തിൽ ഇടതു പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം കേരളത്തിൽ പ്രൈസസ് വാട്ടർ കൂപ്പർ വിവാദമാകുമ്പോഴും മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വിലക്കു നേരിടുന്ന ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (പിഡബ്ല്യുസിപിഎൽ) അവകാശവാദം തെറ്റെന്ന് ഔദ്യോഗിക രേഖകളും വ്യക്തമാക്കുന്നുണ്ട്.
സത്യം കംപ്യൂട്ടേഴ്സ് തട്ടിപ്പിനു കൂട്ടുനിന്നെന്ന വിലയിരുത്തലിലാണു പിഡബ്ല്യുസിയുടെ ഏതാനും ഓഡിറ്റ് സ്ഥാപനങ്ങൾക്കു സെബി വിലക്ക് ഏർപ്പെടുത്തിയത്. ഈ ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നു കഴിഞ്ഞ ദിവസമാണു പിഡബ്ല്യുസി വ്യക്തമാക്കിയത്. അതേ പ്രസ്താവനയിൽതന്നെ, പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനങ്ങൾ നേരിടുന്ന കേസുകളുടെ വിശദാംശങ്ങളും ഉണ്ടായിരുന്നു. ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടില്ലെന്നും പിഡബ്ല്യുസി വ്യക്തമാക്കി. ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെങ്കിൽ എന്തിന് അവയുടെ ഭാഗം പിഡബ്ല്യുസി വിശദീകരിക്കണമെന്നാണു ചോദ്യം.
157 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പിഡബ്ല്യുസി സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഓഡിറ്റ്, കൺസൽറ്റൻസി, നികുതി ഉപദേശം തുടങ്ങിയ സേവനങ്ങൾ നൽകുന്നതെന്ന് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഓഡിറ്റ് സ്ഥാപനങ്ങൾക്കു പ്രവർത്തനത്തിനു സ്റ്റേ ഇല്ലെന്നു വാദമുന്നയിക്കപ്പെടുമ്പോൾ, സുപ്രീം കോടതിയിലെ കേസിലെ ഇടക്കാല ഉത്തരവു പ്രസക്തമാണ്. ഓഡിറ്റ് സ്ഥാപനങ്ങൾക്കു വിലക്ക് ഏർപ്പെടുത്താൻ സെബിക്ക് അധികാരമില്ലെന്നാണ് അപ്ലറ്റ് ട്രിബ്യൂണൽ വിധിച്ചത്. എന്തുകൊണ്ട് അധികാരമില്ലെന്നും സെബിയുടെ നടപടി തെറ്റായത് എന്തുകൊണ്ടെന്നും ഈ വിധിയിലെ 78ാം ഖണ്ഡികയിൽ വിശദീകരിച്ചു. ഈ ഖണ്ഡികയിലെ പരാമർശങ്ങളെല്ലാം സ്റ്റേ ചെയ്യുന്നുവെന്നാണു സെബിയുടെ അപ്പീൽ പരിഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കിയത്.
ഇ മൊബിലിറ്റി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തുവന്നിരുന്നു. നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, കേരളത്തിന് ഗുണകരമാകുന്ന പദ്ധതി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് വളം വച്ച് കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇമൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
ഹെസുമായി കരാർ ഒപ്പിട്ടത് നടപടിക്രമങ്ങൾ പാലിച്ച്. ഫയൽ പരിശോധിക്കുമ്പോൾ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയൽ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതിൽ ഇതിൽ ഒരു വാചകം എഴുതിയിട്ടുണ്ട്.'ചീഫ് സെക്രട്ടറി കാണുക' എന്നതാണ് ആണ് ആ വാചകം. അതായത് ഫയലിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതിൽ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.
പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് സെബി നിരോധനം ഉണ്ടെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് നിക്ഷേപിക്കാൻ വരുന്ന കമ്പനികളെ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവാദം ഉണ്ടാക്കിയാലും പദ്ധതിയിൽ നിന്ന് പിന്മാറില്ല. മറ്റാരെയോ സഹായിക്കാൻ നീക്കമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- ഒന്നര ലക്ഷം കോടിയുടെ സഹാറാ സാമ്രാജ്യം തകർന്നതെങ്ങനെ?
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്