വിജിലൻസ് അന്വേഷണം നേരിടുന്ന ഡിവൈഎസ്പി ഹരികൃഷ്ണൻ സോളാർ തെളിവുകൾ ശേഖരിച്ചതിന്റെ സൂത്രധാരൻ; സരിതയുടെ മൊഴിയിലെ തെളിവുകളെല്ലാം ശേഖരിച്ചു മുക്കിയെന്ന ആരോപണ വിധേയൻ; ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ ഖത്തറിൽ നിന്നും വിളിച്ച വരുത്തി ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ
ശ്രീലാൽ വാസുദേവൻ
കോട്ടയം: സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന പെരുമ്പാവൂർ മുൻ ഡിവൈ.എസ്പി ഹരികൃഷ്ണൻ. യു.ഡി.എഫ് സർക്കാർ സോളാർ കേസ് അട്ടിമറിക്കുന്നതിനുള്ള ചുമതല ഏൽപിച്ച ഡിവൈ.എസ്പിമാരിൽ പ്രമുഖനാണെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ്. സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകൾ ഒന്നൊഴിയാതെ ശേഖരിക്കാൻ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.
മുൻകേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ മോശമായി പെരുമാറിയെന്ന ആരോപണം സരിത ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട തെളുവുകൾ മുക്കാൻ കൂടെ നിന്നത് ഈ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം ഉയർന്നത്. ടീം സോളാറിന്റെ പർച്ചേസ് മാനേജർ തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയിൽ മോഹൻദാസിന്റെ കൈയിലാണ് ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉണ്ടായിരുന്നതെന്നാണ് സരിത പറഞ്ഞത്. ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ടീം സോളാറിന്റെ എല്ലാ രഹസ്യവും അറിയാവുന്ന മോഹൻദാസ് സരിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. തട്ടിപ്പു പുറത്താകുമെന്ന് വന്നതോടെ സരിത തന്നെ മുൻകൈയെടുത്താണ് ഇയാളെ കൊല്ലത്തുള്ള പ്രമുഖ മലയാളി വ്യവസായിയുടെ, ഖത്തറിലെ കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്.
സോളാർ തട്ടിപ്പ് വിവാദം കൊടുമ്പിരിക്കൊള്ളുകയും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിൽ മോഹൻദാസിനെ ഖത്തറിൽ നിന്നും അന്വേഷണസംഘം വിളിച്ചു വരുത്തുകയുണ്ടായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിവൈ.എസ്പി ഖത്തറിലേക്ക് വിളിച്ച് മോഹൻദാസിനോട് നാട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇയാൾ നാട്ടിലെത്താൻ മടിച്ചു. ഇതോടെ മോഹൻദാസിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അന്വേഷണസംഘം നാട്ടിലെത്തിച്ചെന്നാണ് ആരോപണം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുന്ന മധ്യതിരുവിതാംകൂറിലെ ഒരു യുവഅഭിഭാഷകൻ കേസിൽ ഇടപെട്ടു. അന്വേഷണസംഘവുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തിയ ശേഷം ഇയാൾ ഖത്തറിൽ നിന്നു മോഹൻദാസിനെ വരുത്തി ചെങ്ങന്നൂർ ഡിവൈ.എസ്പിക്ക് മുൻപാകെ ഹാജരാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്ത ഡിവൈ.എസ്പി പ്രസന്നൻ നായർ, കോട്ടയം ഡിവൈ.എസ്പി, വി. അജിത്ത് എന്നിവർ കൈവശമുള്ള തെളിവുകൾ നല്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, തന്റെ കൈയിൽ അങ്ങനെയുള്ള ഡിജിറ്റൽ തെളിവുകൾ ഇല്ലെന്നും ഇക്കാര്യം സരിത തന്നോടു മുൻപ് സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് മോഹൻദാസ് മൊഴി നൽകിയത്. പിന്നെയാണ് പെരുമ്പാവൂർ ഡിവൈ.എസ്പിയായിരുന്ന ഹരികൃഷ്ണന്റെ ചോദ്യം ചെയ്യൽ. കസ്റ്റഡിയിൽ വച്ച് ഒന്നര ദിവസമാണ് ഹരികൃഷ്ണൻ മോഹൻദാസിനെ ചോദ്യം ചെയ്തത്.
എന്നാൽ തെളിവുകളില്ലെന്ന് പൂർണബോധ്യം വന്നതിനു ശേഷമാണ് ഹരികൃഷ്ണൻ ഇയാളെ പോകാൻ അനുവദിച്ചത്. ഇടയ്ക്ക് റിമാൻഡ് ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടി നൽകിയതിനൊപ്പം തനിക്ക് അറിയാവുന്നതും പിന്നീട് പലരെയും കുഴപ്പത്തിലാക്കുന്നതുമായ നിരവധി കാര്യങ്ങൾ മോഹൻദാസ് വെളിപ്പെടുത്തി. എന്നാൽ, ഇതൊന്നും അന്വേഷണസംഘം രേഖപ്പെടുത്താൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. മൊഴി രേഖപ്പെടുത്തിയാൽ മോഹൻദാസിനെ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ വന്നാൽ പല പ്രമുഖരുടെയും സ്ഥിതി കുഴപ്പത്തിലാകുമായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു മോഹൻദാസിന്റെ മൊഴി ഒഴിവാക്കിയത്.
മൊഴി ഇങ്ങനെയായിരുന്നു: ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ മകളുടെ വിവാഹം കൂടാൻ 2010 ൽ തിരിച്ചു നാട്ടിൽ വന്നു. പിന്നീട് മടങ്ങിപ്പോകാൻ കഴിയാതെ നിന്ന മോഹൻദാസിനെ ബിജു രാധാകൃഷ്ണൻ വിളിച്ചു കൊണ്ടുപോയി ടീം സോളാറിന്റെ പർച്ചേസ്/സെയിൽസ് മാനേജർ ആക്കുകയായിരുന്നു. ഡോ. ആർ. ബി. നായർ എന്ന പേരിലാണ് ബിജു അന്ന് അറിയപ്പെട്ടത്.
ഈ ഡോക്ടർ ചേർത്തിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ റിന്യൂവബിൾ എനർജിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചതാണെന്നായിരുന്നു മറുപടി. അന്നു ലക്ഷ്മി നായർ എന്ന പേരിലാണ് സരിത കമ്പനിയിൽ ഉണ്ടായിരുന്നത്. പിന്നീടുള്ള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും യാത്രകളിലെല്ലാം മോഹൻദാസും ഒപ്പമുണ്ടായിരുന്നു. ഇടക്കാലത്ത് സരിതയിൽ ബിജുവിന് സംശയം വരികയും എവിടെപ്പോയാലും അവർക്കൊപ്പം നിഴൽ പോലെ മോഹൻദാസ് കാണണമെന്ന് ചട്ടം കെട്ടുകയും ചെയ്തു. രണ്ടു തവണ കേന്ദ്രമന്ത്രി ചിദംബരത്തെ കാണാൻ ഡൽഹിയിൽ പോയി. പക്ഷേ, കാണാൻ സാധിച്ചില്ല. മല്ലേലിൽ ശ്രീധരൻ നായർ, അദ്ദേഹത്തിന്റെ അഭിഭാഷകൻ അജിത്ത്കുമാർ, സരിത എന്നിവർക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ താനും ഒപ്പമുണ്ടായിരുന്നു.
ജോസ് കെ. മാണി എംപി, മന്ത്രിമാരായ കെ.സി. വേണുഗോപാൽ, പി.കെ. ജയലക്ഷ്മി, ഹൈബി ഈഡൻ എന്നിവരെ സോളാർ കമ്പനിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിന് പോയിരുന്നു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെയും സന്ദർശിച്ചിട്ടുണ്ട്. മന്ത്രി ഗണേശ്കുമാറിനെ നിരന്തരം ലക്ഷ്മി നായർ ബന്ധപ്പെട്ടിരുന്നു. ജിക്കുമോൻ, സലിംരാജ്, ജോപ്പൻ എന്നിവരുമായും ലക്ഷ്മി നായർ അടുത്ത ബന്ധം പുലർത്തിയിരുന്നു. മിക്കവരിൽ നിന്നും സരിത ലക്ഷങ്ങൾ വാങ്ങിയപ്പോൾ താൻ സാക്ഷിയായിരുന്നു. പലതിനും ധാരണാപത്രം ഒപ്പിട്ടതും തന്റെ പേരിലായിരുന്നു.
എന്നിങ്ങനെ മോഹൻദാസിന്റെ വെളിപ്പെടുത്തലുകൾ നീളുകയാണ്. കേസ് അട്ടിമറിക്കാൻ അന്വേഷണസംഘം വ്യഗ്രത കാട്ടിയെന്നും മോഹൻദാസിന്റെ പരാമർശത്തിലുണ്ട്. കേസിൽ മോഹൻദാസിന് നിർണായക പങ്കുണ്ടെന്ന് മനസിലാക്കിയ താമരശേരി ഡിവൈ.എസ്പി ജയ്സൺ കെ. ഏബ്രഹാം അറസ്റ്റിനൊരുങ്ങിയെങ്കിലും ഉന്നത സ്വാധീനം മൂലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. മോഹൻദാസിന്റെ അഭിഭാഷകനും പൊലീസും ചേർന്നുള്ള ഒത്തുകളിയാണ് പിന്നീട് നടന്നത്.
അഭിഭാഷകന്റെ സാന്നിധ്യത്തിൽ ആർക്കും കുഴപ്പം വരാത്ത ഒരു തിരക്കഥയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം പെട്ടെന്ന് തന്നെ തിരിച്ചു ഖത്തറിന് പൊയ്ക്കൊള്ളാൻ മോഹൻദാസിനെ അനുവദിക്കുകയായിരുന്നു. പിന്നീട് കേസ് കോടതിക്കും ജുഡീഷ്യൽ കമ്മിഷനും മുന്നിലെത്തിയെങ്കിലും മോഹൻദാസിന്റെ കാര്യം ഇവിടെയെങ്ങും പരാമർശിക്കുന്നില്ല. മോഹൻദാസ് ഇപ്പോൾ എവിടെയാണ് എന്നതിനെപ്പറ്റിയും ആർക്കും സൂചനയില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍