സോളാറിൽ സരിതയെ അറസ്റ്റ് ചെയ്ത ഡി വൈ എസ് പി കോടീശ്വരനായെങ്കിൽ പറവൂർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ലക്ഷങ്ങളുടെ സ്വത്ത്; ഹരികൃഷ്ണൻ സോളാർ തെളിവുകൾ ശേഖരിച്ചതിന്റെ സൂത്രധാരൻ; പറവൂരിൽ കോടികളുണ്ടാക്കി ബിജോ അലക്സാണ്ടറും; ജേക്കബ് തോമസ് അഴിമതിക്കുരുക്കിൽപ്പെടുത്തിയ പൊലീസുകാർക്ക് ആശ്വാസം നൽകി പിണറായി സർക്കാർ; 30 പേരുടെ സസ്പെൻഷൻ പിൻവലിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതിക്കേസുകളിൽ ഉൾപ്പെട്ട നാലു ഡിവൈഎസ്പിമാരടക്കം ഒൻപതു പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സർക്കാർ കൂട്ടത്തോടെ പിൻവലിച്ചു. സസ്പെൻഷൻ അവലോകന സമിതിയാണു തീരുമാനം എടുത്തത്. സമിതി മുൻപാകെ 50 ഉദ്യോഗസ്ഥരുടെ പട്ടികയാണു വന്നത്. അതിൽ ഉൾപ്പെട്ട എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്പെൻഷനാണു സർക്കാർ ഒന്നിച്ചു റദ്ദാക്കിയത്. ഇതിൽ കുപ്രസിദ്ധരായ ചിലരും ഉൾപ്പെയുന്നുടുന്നു. ഡിവൈഎസ്പിമാരായ കെ.ഹരികൃഷ്ണൻ, ബിജോ അലക്സാണ്ടർ എന്നിവർക്കെതിരെ ഉയർന്നത് ഗൗരവ ആരോപണങ്ങളാണ്. ജക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കുമ്പോഴായിരുന്നു ഈ ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെ അന്വേഷണം നടത്തിയതും കേസ് രജിസ്റ്റർ ചെയ്തതും. സർവീസിൽ തിരിച്ചെടുക്കുമ്പോൾ മറ്റൊരു ജില്ലയിൽ അപ്രധാന തസ്തികയിൽ നിയമിക്കണമെന്ന നിർദ്ദേശവും കമ്മിറ്റി നൽകിയിട്ടുണ്ട്.
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത് രാജൻ, ഡിജിപി: ലോക്നാഥ് ബെഹ്റ എന്നിവരടങ്ങിയ സമിതിയാണു സസ്പെഷനുകൾ അവലോകനം ചെയ്തത്. വിജിലൻസ് ഡയറക്ടർ കൂടിയായ ബെഹ്റയാണു പട്ടിക അവതരിപ്പിച്ചത്. പൊലീസ് സേനയിൽനിന്നുള്ള എല്ലാവരുടെയും സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ഐകകണ്ഠ്യേനയായിരുന്നു. അവിഹിത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണു ഡിവൈഎസ്പിമാരിൽ പലരും സസ്പെൻഷനിലായത്. ഇതോടൊപ്പം, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഷഹാനാ ബീഗത്തിന്റെയും എക്സൈസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെയും സസ്പെൻഷൻ പിൻവലിച്ചു.
അതേസമയം, മലബാർ സിമന്റ്സിന്റെ മുൻ എംഡിയും റിയാബ് സെക്രട്ടറിയുമായിരുന്ന കെ.പത്മകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല.
നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാൻ ചുക്കാൻ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്സാണ്ടർ പറവൂർ പെൺവാണിഭക്കേസിൽ ഉന്നതരെ രക്ഷിക്കാൻ ചരടുവലിച്ചതായും തിരൂരിൽ നിന്ന് കവർച്ചചെയ്യപ്പെട്ട 12 കിലോ സ്വർണത്തിൽ എട്ടുകിലോ തട്ടിയെടുത്തതായും ആരോപണം ഉയർന്നിരുന്നു. കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അംജിതിനും നടി സോന മരിയക്കുമെതിരെ മരട് പൊലീസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതുപോലെത്തെന്ന തിരൂരിൽ നിന്ന് 2007-2008 കാലത്ത് നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ നിന്ന എട്ടുകിലോയോളം സ്വർണം ബിജോ തട്ടിയെടുത്തുവെന്നും ആക്ഷേപം ഉയർന്നിരുന്നു.
പെരുമ്പാവൂർ ഡി. വൈ. എസ്. പിയായിരുന്ന ഹരികൃഷ്ണൻ സോളാർ കേസും ബിജോ അലക്സാണ്ടർ പറവൂർ പീഡനക്കേസും അന്വേഷിച്ചിരുന്നു. ഇരുവരുടെയും അനധികൃത സ്വത്ത് സമ്പാദനം അന്വേഷിച്ച വിജിലൻസ് വകുപ്പുതലത്തിൽ നടപടിക്ക് ആഭ്യന്തരവകുപ്പിൽ ശുപാർശ ചെയ്തിരുന്നു. ഇരുവരുടെയും ബന്ധുക്കളുടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേർക്കുമെതിരെ വിജിലൻസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജോ അലക്സാണ്ടറിനെതിരേ വിജിലൻസ് സ്പെഷ്യൽസെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
തൃപ്പൂണിത്തുറയിൽ എട്ടര സെന്റിൽ 3200 ചതുരശ്രയടി വിസ്തൃതിയുള്ള വീടിന്റെ നിർമ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്സാണ്ടറിന്റെ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വരുമാനത്തേക്കാൾ 150 ഇരട്ടിയാണത്രേ വീടിനായി ചെലവഴിച്ചത്. പറവൂർ പീഡനക്കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ബിജോ അലക്സാണ്ടർ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ പുറത്തു കൊണ്ടുവന്നെങ്കിലും ഇതേ കേസിൽ ഇദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രഹസ്യാന്വേഷണം നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സോളാർ കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങൾ ഈയിടെ പുറത്തുന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി ബിജോ അലക്സാണ്ടറിനെതിരെ എറണാകുളം വിജിലൻസ് യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.
ബിജോ അലക്സാണ്ടറിന്റെ ഇരുമ്പനത്തെ വീട്, ഹിൽപാലസ് മ്യൂസിയത്തിനു സമീപത്തെ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി പരിശോധനയിൽ വ്യക്തമായതോടെയാണു ബിജോ അലക്സാണ്ടറിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക പരിശോധനയിൽ 48 ലക്ഷം രൂപയുടെ അധിക വരുമാനമാണു വിജിലൻസ് കണ്ടെത്തിയത്. നെടുമ്പാശേരി സ്വർണ കടത്തും പറവൂർ പെൺവാണിഭ കേസ് ഉൾപ്പടെ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജോ അലക്സണ്ടർ. 48,21,120 രൂപയു ടെ അധികാവരുമാനമാണ് വിജിലൻസ് അന്വേഷണ ത്തിൽ കണ്ടെത്താനായത് എന്ന് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. ആരോപണവിധേയനായ ബിജോ അലക്സണ്ടർക്ക് 2011-2015 കാലഘട്ടത്തിൽ 31,34,640 രൂപ മാത്രമാണ് അധിക വരുമാനമായി ലഭിക്കാമായിരുന്നുള്ളൂ. എന്നാൽ ഇതേ സമയം 66,50,000 രൂപ യുടെ കണക്കും, 1,35,760 രൂപയുടെ ചിലവും ഉൾപ്പടെ കണ്ടെത്താനായി എന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐ ആറിൽ പറയുന്നു. അന്വേഷണത്തിൽ കണ്ടെത്തിലൂടെ തുക അരലക്ഷം മാത്രമാണ് എങ്കിലും കോടികൾ വരുമാനം ഈ കാലഘട്ടത്തിൽ സമ്പാദിച്ചതായി ആണ് വിവരം.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്സാണ്ടർ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്, വ്യാജ ടാർബിൽ കുംഭകോണക്കേസ്, പറവൂർ പീഡനക്കേസ് എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരിൽ വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് അദ്ദേഹം. ഹരികൃഷ്ണനേയും സസ്പെന്റ് ചെയ്ത് ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തലശേരിയിൽനിന്ന് എസ്.ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഉന്നതരുടെ ഒളിക്യാമറാ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ രണ്ട് ഉദ്യോഗസ്ഥരാണ് സർവ്വീസിൽ തിരിച്ചെത്തുന്നത്.
എന്നാൽ റവന്യു, റജിസ്ട്രേഷൻ, മോട്ടോർ വാഹനം, തുറമുഖം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിൽ പെട്ടവരുടെയും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. ഇത്രയധികം ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഒരുമിച്ചു പിൻവലിക്കുന്നത് അപൂർവമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പട്ടികയിലുൾപ്പെട്ട പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കു പ്രത്യേക പരിഗണന നൽകിയോയെന്നു വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായില്ല. പൊലീസ് ഡിവൈഎസ്പിമാരായ എസ്.ദേവമനോഹർ, ബിജു കെ.സ്റ്റീഫൻ, സർക്കിൾ ഇൻസ്പെക്ടർ വി.ബാബു, എസ്ഐമാരായ എം.കെ.രമേശൻ, അനിൽ കുമാർ, എഎസ്ഐ രാജഗോപാൽ, സിവിൽ പൊലീസ് ഓഫിസർ രാജീവ്. എന്നിവരുടേയും സസ്പെൻഷൻ പിൻവലിച്ചു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്