ബീഫ് കിലോയ്ക്ക് 320, മട്ടൺ കിലോയ്ക്ക് 750 രൂപയും; മട്ടൺ ഓർഡർ ചെയ്തപ്പോൾ ബീഫും ബീഫിന് പകരം വീടുകളിൽ എത്തിച്ചത് മട്ടണും; മാറിപ്പോയ പാക്കറ്റുകൾ കണ്ടെത്താൻ നെട്ടോട്ടം; ഓണനാളിൽ ആട് മാടുകളെ വെട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ ശ്രമിച്ച് വെട്ടിലായത് ഡിവൈഎഫ്ഐ മാവിലായി യൂണിറ്റ്; ഓണനാളിലെ മൂരി വിതരണത്തിന്റെ പേരിൽ ആർഎസ്എസ് ഭീഷണി വന്നെന്ന് ഡിവൈഎഫ് നേതാവ്; ഫണ്ട് കണ്ടെത്താൻ ഏത് മാർഗവും പയറ്റുന്നവരാണ് ഡിവൈഎഫ്ഐ എന്ന് റിജിൽ മാക്കുറ്റി മറുനാടനോട്
എം മനോജ് കുമാർ
കണ്ണൂർ: പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഓണനാളിൽ മൂരിയെയും ആടിനെയും അറുത്ത് വിറ്റ ഡിവൈഎഫ്ഐ നടപടി വിവാദമാകുന്നു. ഡിവൈഎഫ്ഐ മാവിലായി യൂനിറ്റ് ആണ് പ്രവർത്തന ഫണ്ട് കണ്ടെത്താൻ മൂരിയെയും ആടിനെയും അറുത്ത് വിറ്റ് ഫണ്ട് കണ്ടെത്തിയത്. പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഡിവൈഎഫ്ഐ അനുവർത്തിച്ച രീതി കണ്ണൂരിൽ രാഷ്ട്രീയവിവാദമായി തുടരുമ്പോൾ പാർട്ടിക്കുള്ളിലും ഡിവൈഎഫ്ഐ നടപടി ചർച്ചാവിഷയമായിട്ടുണ്ട്. കോവിഡ് കാരണം ജനങ്ങളെ നേരിൽ കാണാൻ അവസരമില്ലാത്തതിനാൽ മൂരിയെയും ആടിനെയും അറുത്ത് വിറ്റ് വീടുകളിൽ എത്തിച്ച് പണം വാങ്ങാൻ ഡിവൈഎഫ്ഐ തീരുമാനിക്കുകയായിരുന്നു. സാധാരണ ഇറച്ചിയുടെ വില തന്നെയാണ് ഡിവൈഎഫ്ഐ ഈടാക്കിയത്.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പരസ്യം നല്‍കുകയും ഓർഡർ സ്വീകരിച്ച ശേഷം ഇറച്ചി വീടുകളിൽ എത്തിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തുമണി വരെ ഓർഡർ സ്വീകരിച്ച ശേഷം ശനിയാഴ്ച ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. മൂരി നൽകേണ്ട വീടുകളിൽ ആട്ടിറച്ചി എത്തിച്ചും ആട്ടിറച്ചി ചോദിച്ച വീടുകളിൽ മൂരിഇറച്ചി എത്തിച്ചും പ്രവർത്തകർ പുലിവാല് പിടിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ഈ രീതിയിൽ ഫണ്ട് കണ്ടെത്തിയിരുന്നില്ല എന്ന അഭിപ്രായമുള്ളവർ ഉള്ളതിനാൽ ഈ ഫണ്ട് കണ്ടെത്തൽ രീതി പാർട്ടി യോഗങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമാകും എന്നാണ് ലഭിക്കുന്ന സൂചന. വെട്ടാനും കൊല്ലാനും മുന്നിൽ നിൽക്കുന്ന പാർട്ടിക്ക് കൂടുതൽ ചീത്തപ്പേര് സൃഷ്ടിക്കാൻ മാത്രമാണ് ഡിവൈഎഫ്ഐയുടെ ഇറച്ചി വിതരണം സഹായിച്ചത് എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.
ഫണ്ട് കണ്ടെത്താൻ എന്ത് മാർഗം സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഡിവൈഎഫ്ഐ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജുൽ മാക്കുറ്റി മറുനാടനോട് പറഞ്ഞു. ആളെ വെട്ടിക്കൊല്ലാൻ മടിയില്ലാത്ത ആളുകൾക്കാണോ ആട് മാടുകളെ വെട്ടിക്കൊല്ലാൻ മടി വരുക. ഇത് ഡിവൈഎഫ്ഐ സംബന്ധിച്ച് ഒരു വിഷയമല്ലാത്ത കാര്യമാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത രീതിയുടെ പ്രതിഫലനം തന്നെയാണ് ഈ പ്രവർത്തിയിൽ തെളിഞ്ഞത്. ഡിവൈഎഫ്ഐ ഫണ്ട് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനു വേണ്ടി ആടിനെയും മൂരിയെയും കൊല്ലാറുണ്ട്.
പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഇങ്ങിനെ ഇരുകാലികളെ വെട്ടിക്കൊന്ന ചരിത്രത്തിനെക്കുറിച്ച് കേട്ടറിവില്ല. ഇത് തീർച്ചയായും ഒരു പുതിയ രീതി തന്നെയാണ്. പുതിയ കണ്ടെത്തൽ രീതി കേരളത്തെ പഠിപ്പിച്ചുകൊടുക്കുകയാണ്. കൊറോണ വന്നു ജീവിക്കാൻ നിവൃത്തിയില്ലാത്ത ആളുകളെ സഹായിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ പറഞ്ഞു നിൽക്കാൻ എങ്കിലും ഡിവൈഎഫ്ഐയ്ക്ക് കഴിയുമായിരുന്നു. പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന രീതി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആശാസ്യമല്ല-റിജിൽ മാക്കുറ്റി പറയുന്നു. മാവിലായി ഈസ്റ്റ് മേഖലാ പ്രസിഡന്റ് സായന്തുമായി നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ:
ഇറച്ചി വിൽപ്പന ഫണ്ട് കണ്ടെത്താനെന്ന് ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ
ഇറച്ചി വിൽപ്പന ഇനിയുമുണ്ടോ?
ഇല്ല. ശനിയാഴ്ച മാത്രം.
എത്ര ഓർഡർ ലഭിച്ചു?
കൃത്യമായ കണക്കില്ല. മട്ടനും ബീഫും ആയതിനാൽ കുറവ് ആയിരുന്നു. ഓണക്കാലത്ത് ചിക്കൻ ആണ് ആളുകൾ ഉപയോഗിക്കുക.
ചിക്കൻ എന്തുകൊണ്ട് ഒഴിവാക്കി?
നാട്ടിൽ ഒരുപാട് ചിക്കൻ സെന്ററുകൾ ഉണ്ട്. ഞങ്ങൾ അചിക്കൻ വിതരണം ചെയ്താൽ ഓണക്കാലത്ത് അവർക്ക് പ്രയാസമാകും.
എന്തിനാണ് ഫണ്ട് കണ്ടെത്തിയത്?
ഡിവൈഎഫ്ഐ പ്രവർത്തന ഫണ്ട് ആണ്. രണ്ടു വർഷത്തിന്നിടയിൽ ഫണ്ട് സമാഹരണം വേണം.കൊറോണയായതിനാൽ ആളുകളെ കണ്ടു പിരിക്കാൻ സാധിച്ചില്ല. കൂടുതൽ പണം വാങ്ങിയിട്ടില്ല. സാധാരണ വില മാത്രമാണ് ഈടാക്കിയത്.
ആട് മാടുകളെ അറുത്തത് എവിടെവച്ചാണ്?
പാറപ്പുറം എന്ന സെന്ററിൽ വച്ചാണ് അറുത്തത്. അവിടെ അറക്കുന്ന സ്ഥലമുണ്ട്. ഞങ്ങൾക്കുവേണ്ടി അവർ അറുത്ത് തന്നതാണ്.
ലാഭം കിട്ടിയോ?
വലിയ ലാഭം വന്നിട്ടില്ല. പതിനായിരം രൂപയ്ക്ക് താഴെ മാത്രമേ ലാഭമുള്ളു. ഓർഡർ അത്ര മാത്രമേ വന്നിട്ടുള്ളൂ.
ഈ രീതിയിൽ ഏങ്ങനെ ആശയം വന്നു? വലിയ ഉണർവ് സംഘടനയിൽ ഉണ്ടാക്കിയോ?
വളരെ സജീവമായി വർക്ക് ചെയ്യുന്ന കമ്മറ്റിയാണ് മാവിലായിലേത്. റിസൈക്കിൾ കേരളയ്ക്ക് വേണ്ടി ഈ രീതിയിൽ തുക കണ്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു. പതിനൊന്നു കോടി രൂപയാണ് അടച്ചത്. ഒരു ലക്ഷം രൂപയാണ് ഞങ്ങളുടെ മേഖലാ കമ്മറ്റി പിരിച്ചു നൽകിയത്. ബിരിയാണി ഫെസ്റ്റും അച്ചാർ വിൽപ്പനയും നടത്തിയാണ് തുക കണ്ടെത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ രീതിയിൽ തുക കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണി വരെ ഓർഡർ എടുത്തിരുന്നു.
മട്ടനും മൂരിയും മാറിപ്പോയോ?
ഒന്ന് രണ്ടു വീടുകളിൽ ഈ പ്രശ്നം വന്നു. അത് മാറ്റി നൽകി. പ്രശ്നം വന്നപ്പോൾ അത് മാറ്റി നൽകി. മട്ടനുള്ള ഓർഡർ വെള്ളിയാഴ്ച ഉച്ചവരെ മാത്രം എടുത്തു. അപ്പോഴേക്ക് അത് തീർന്നു പോയിരുന്നു. എത്ര മാടിനെ അറുത്തു എന്ന് അറിയില്ല.
ആർഎസ്എസിന്റെ ആളുകൾ ഞങ്ങളുടെ നമ്പറിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. പെരുനാളിനു മൂരി അറക്കുന്ന രീതിയാണിത്. എസ്ഡിപിഐയെ സഹായിക്കാൻ വേണ്ടിയാണ് എന്നൊക്കെയാണ് മോശമായി സംസാരിച്ചത്. ഓർഡർ സ്വീകരിക്കാൻ മൂന്നു ഫോൺ നമ്പറുകൾ ആണ് നൽകിയത്. ഈ നമ്പറിൽ വിളിച്ചാണ് ഭീഷണി വന്നത്. രാഷ്ട്രീയവും മതവും നോക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തനം. പെരുനാളിനു ലോക്ക് ഡൗൺ വന്നപ്പോൾ ഞങ്ങൾ ആളുകളെ സഹായിച്ചിരുന്നു.
Stories you may Like
- വെള്ളക്കരവും കൂടും, എല്ലവർഷവും വൈദ്യുതി നിരക്കും വർധിക്കും
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും അക്കൗണ്ടുകൾ മരവിപ്പിച്ചു
- യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡികാർഡ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹർജി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍