പ്രളയം രൂക്ഷമാക്കിയത് സർക്കാറിന്റെ ബുദ്ധിശൂന്യതയെന്ന മാർത്തോമാ സഭാധ്യക്ഷന്റെ പ്രസ്താവന ഡിഫി നേതാവിന് സുഖിച്ചില്ല; 'താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികൾ പ്രളയത്തിൽ മുങ്ങിയപ്പോൾ താങ്കൾ എവിടെയായിരുന്നു? നോഹയുടെ പെട്ടകത്തിൽ ആയിരുന്നോ? എന്നു ചോദിച്ച് അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പു പേടിയിൽ നൈജീൽ കെ ജോണിനെ ഉടനടി സസ്പെന്റ് ചെയ്ത് വിപ്ലവ യുവജന സംഘടനയുടെ സമവായ നീക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നവോത്ഥാന വിപ്ലവം പറയുന്ന സിപിഎമ്മും യുവജന സംഘടനയും മതനേതാക്കളെ അധിക്ഷേപിക്കുന്ന വിധത്തിൽ പ്രസ്താവനകളുമായി രംഗത്തിറങ്ങുന്നത് ആദ്യമായല്ല. എന്തായാലും, അസഹിഷ്ണുത മുഖമുദ്രയാക്കിയ യുവജന സംഘടനയിലെ അംഗം ഒരു അഭിപ്രായം പറഞ്ഞതോടെ മാപ്പു പറഞ്ഞും അധിക്ഷേപിച്ച അംഗത്തെ പുറത്താക്കിയും തടിയെടുത്തിരിക്കയാണ് ഡിവൈഎഫ്ഐക്കാർ. പ്രളയം സർക്കാർ സൃഷ്ടിയാണെന്ന പരാമർശം നടത്തിയ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തക്കെതിരെ ഫേസ്ബുക്കിൽ അവഹേളിക്കുന്ന പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്.
എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും,ഡി വൈ എഫ് ഐ നേതാവുമായ നൈജീൽ കെ ജോണിനെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ പ്രകാരം കോഴഞ്ചേരി ഏരിയ കമ്മിറ്റി സസ്പെന്റ് ചെയ്തത്. 'നാളെ ഇയാൾ പറയും പ്രളയം രൂക്ഷമാക്കിയത് കർത്താവിന്റെ ബുദ്ധിശൂന്യതയാണെന്ന്. അല്ല ചേട്ടാ ഒരു സംശയം. താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികൾ പ്രളയത്തിൽ മുങ്ങിയപ്പോൾ താങ്കൾ എവിടെയായിരുന്നു..??? നോഹയുടെ പെട്ടകത്തിൽ ആയിരുന്നോ? ' എന്നാണ് നൈജിൽ ഫേസ്ബുക്കിൽ കുറിച്ചത്.
കേരളത്തെ വിഴുങ്ങിയ പ്രളയം സർക്കാരിന്റെ ബുദ്ധിശൂന്യത കാരണമെന്നന്ന ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ പരാമർശവമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. മുമ്പ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പെയ്ത മഴ തന്നെയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. വേണ്ട മുന്നൊരുക്കങ്ങൾ നടത്താതെ ഡാമുകൾ അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് പ്രളയം ഇത്ര രൂക്ഷമാക്കാൻ കാരണമായത്. പ്രളയകാലത്ത് മാനവികത പ്രകടമായ നാട്ടിൽ ഇപ്പോൾ ഉണ്ടാകുന്ന ധ്രുവീകരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും മെത്രാപ്പൊലീത്ത കുറ്റപ്പെടുത്തിയിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാറും പിണറായിയും കൈയടി നേടുന്ന ഘട്ടത്തിലായിരുന്നു മെത്രാപ്പൊലീത്തയുടെ ഈ വിമർശനം. ഈ വിമർശനം പ്രത്യക്ഷത്തിൽ ഭരണപ്പാർട്ടിക്ക് എതിരാണെന്ന തോന്നൽ ഉണ്ടായതോടെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ രക്തം തിളച്ചത്. ഇതോടെയാണ് മെത്രാപ്പൊലീത്തയെ അവഹേളിച്ച് പോസ്റ്റിട്ടത്. ഈ പോസ്റ്റ് സ്ക്രീൻഷോട്ട് സഹിതം സൈബർ ലോകത്തെ പ്രചരിക്കുകയും ചെയ്തു. ഇതോടെ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന ഘട്ടം വന്നു. ഇതോടെയാണ് സസ്പെന്റ് ചെയ്ത് പ്രശ്നം ഒതുക്കിയത്. പാർട്ടി നടപടി അംഗീകരിക്കുന്നതായി നൈജലും പ്രതികരിച്ചു.
ഇവൻ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് രംഗത്തെത്തിയത് അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു. സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഗോപുമാർ എന്നയാൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്റെ ജാതി വേറെയാണ്, രാഷ്ട്രീയം വേറെയാണ്, സമുദായം വേറെയാണ്.
ക്രൈസ്തവ സമൂഹത്തിൽ ഒരു പുരോഹിതനുള്ള സ്ഥാനം എത്രത്തോളമാണെന്ന് അറിയില്ല പക്ഷെ തിരുവസ്ത്രം അണിഞ്ഞ ഒരു പുരോഹിതൻ വരുമ്പോൾ എഴുനേറ്റ് നിന്ന് ബഹുമാനിച്ചിട്ടുണ്ട്. അതിന്റെ കാരണം അറിയില്ല, ചിലപ്പോൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന ബോദ്യം കൊണ്ടാകാം, ചിലപ്പോൾ വളന്നുവന്ന സംസ്കാരത്തിന്റെ ഭാഗമാകാം. അതേ തിരുവസ്ത്രം അണിഞ്ഞവർ പാർട്ടി വേദികളിൽ കയറുമ്പോൾ ഈ അച്ചനൊന്നും വേറെ പണി ഇല്ലേ, അച്ഛന് സഭയുടെ കാര്യം നോക്കിയാൽ പോരെ എന്നും മനസ്സിൽ തോന്നിയിട്ടുണ്ട്.
ഇങ്ങനെ ഒക്കെ ആണെങ്കിലും വലിയ മെത്രാപ്പൊലീത്ത ഞങ്ങൾക്ക് ഒരു സ്വകാര്യ അഹങ്കാരമാണ്. അത് ഒരു മാർത്തോമക്കാരനിൽ ഒതുങ്ങുന്നതല്ല ഞങ്ങൾ കോഴഞ്ചേരിക്കാരുടെ അഭിമാനമാണ്. ആരെയും വിമർശിക്കുന്നത് തെറ്റല്ല പക്ഷെ ഒരാളെ വിമർശിക്കുമ്പോൾ ഏറ്റവും മിനിമം അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും മാനിച്ച് വേണം സംസാരിക്കാൻ. തിരുമേനിയെ 'ഇവൻ' എന്ന് വിളിച്ചതിന് നൈജിൽ മാപ്പ് പറയണമെന്ന് ഞാൻ പറയില്ല, കാരണം ആ തെറ്റ് സ്വയമേൽ ബോധ്യപ്പെടേണ്ടതാണ്.
പിന്നെ തിരുമേനിയെ താൻ എന്ന് വിളിക്കാൻ മാത്രമുള്ള അക്ഷര പിശകുകളൊന്നും തിരുമേനിയുടെ വായിൽ നിന്നും വീണിട്ടില്ലടോ സഖാവെ...! പ്രളയം രൂക്ഷമാക്കിയത് സർക്കാരിന്റെ ബുദ്ധിശൂന്യത എന്നല്ല, പ്രളയം മനുഷ്യ സൃഷ്ടിയാണെന്നുള്ളതുതന്നെ നുറുക്ക് നൂറ്റിയൊന്ന് ശതമാനം സത്യമാണ്, അത് തിരിച്ചറിയാനുള്ള ബോധം കമ്യുണിസ്റ്റുകൾക്ക് ആയിട്ടില്ല എന്ന് മാത്രം. അതിന് 20 കൊല്ലം കൂടി കഴിക്കണം.
പിന്നെ സഖാവിന് 'താൻ' എന്ന് വിളിക്കാനുള്ള മോഹമാണെങ്കിൽ, ഈ പ്രളയം ഇവിടെ സൃഷ്ട്ടിച്ച സഖാവ് എം.എം മണിക്ക് നേരെ വിളിക്കണം. കഴുത്തറ്റം വെള്ളത്തിൽ പതിനായിരങ്ങൾ നിലവിളിച്ചപ്പോളും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കാതെ ദാഷ്ട്യം കാട്ടിയ സഖാവ് പിണറായിയുടെ മുഖത്ത് നോക്കി വിളിക്കണം...! അതിനുള്ള തന്റേടം നൈജിൽ സഖാവിന് ഉണ്ടാകുമോ...? നൈജിലിന് എന്നല്ല ചെങ്കൊടിയേന്തിയ ഏതേലും സഖാവിന് ഉണ്ടാകുമോ...? എവിടുന്ന്....! അതിനൊക്കെ ജയശങ്കറിന്റെ പോലെ നട്ടെല്ല് ഉണ്ടാകണം.
അപ്പോൾ സഖാവ് നൈജിലിന്... ചെയ്തത് തെറ്റായി എന്ന് ഒരു നിമിഷമെങ്കിലും മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിൽ ആ തിരുമേനിയോട് ഒരു ക്ഷമാപണം നടത്തുക....! അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുക. രണ്ടു ദിവസം കഴിഞ്ഞ പോയെങ്കിലും ഈ കാര്യത്തിൽ ഇത്രയെങ്കിലും നിങ്ങളോടൊക്കെ പറഞ്ഞില്ലെങ്കിൽ അതൊരു വലിയ തെറ്റായി പോകും, ഈ തിരുമേനിയുടെ നാട്ടുകാരനാണ് ഞാൻ എന്ന് ഒരുപാടിടത്ത് ഞാനും പറഞ്ഞിട്ടുള്ളതാണ്. പിന്നെ ഇത്രയും പറഞ്ഞതിന്റെ പേരിൽ എന്തേലും വർഗീയ പട്ടം ചാർത്തിയാലും തെറ്റൊന്നുമില്ല കേട്ടോ 8,9 കൊല്ലം ഞാൻ പഠിച്ചതും സെന്റ്.തോമസ്സിന്റെ മണ്ണിലാ...!
പ്രളയം, മാർത്തോമോ മെത്രാപ്പൊലീത്തയെ അവഹേളിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി
Stories you may Like
- മാർത്തോമ്മാ സഭയിൽ മൂന്ന് എപ്പിസ്കോപ്പമാർ കൂടി അഭിഷിക്തരായി
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍