''നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം': ആക്രോശവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്; ഭീഷണി മുഴക്കിയത് ലോക് ഡൗൺ കാലത്ത് പട്ടിണി മാറ്റാൻ കുറച്ച് അരിയെങ്കിലും എത്തിച്ചാൽ മതിയായിരുന്നുവെന്ന വീഡിയോയിലെ ഡയലോഗ്; ഒപ്പം കുടിവെള്ളം കൂടിമുട്ടിച്ച് ചെമ്മണംതോട് കോളനിക്കാരെ പൊറുതിമുട്ടിക്കൽ; സിപിഎം ഇടയാൻ തുടങ്ങിയത് ആലത്തൂരിൽ രമ്യ ഹരിദാസിന് വോട്ട് കുത്തിയപ്പോൾ മുതൽ; കോവിഡ് ഭീതിക്കിടെ പാലക്കാട് മുതലമടയിൽ സിപിഎം രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇങ്ങനെ
എം മനോജ് കുമാർ
പാലക്കാട്: കൊറോണ കാലത്ത് കോളനിയിൽ വന്ന പട്ടിണി വീഡിയോ സന്ദേശം വഴി പുറത്ത് വിട്ടതിനെ തുടർന്നു കോളനിക്കാർക്ക് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി. മുതലമട പഞ്ചായത്ത് മീങ്കര വാർഡിലെ ചെമ്മണംതോട് കോളനിക്കാണ് ഭീഷണി വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും സിപിഎം ലോക്കൽ നേതൃത്വവും ചേർന്നാണ് കോളനിനിവാസികളെ ഭീഷണിപ്പെടുത്തിയത്. കൊറോണ കാരണം കുടുംബങ്ങൾ പട്ടിണിയിൽ തുടരുമ്പോഴാണ് സിപിഎം ഭീഷണി കൂടി നേരിടേണ്ടി അവസ്ഥ വന്നത്. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക തേടുന്ന കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ഭീഷണിയിൽ പെട്ട് വലയുന്നത്. കൊറോണ കാരണം ജോലിയില്ലാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. കുട്ടികൾക്ക് പോലും നൽകാൻ ഭക്ഷണമില്ല. കോളനിയിലെ പട്ടിണി ജനങ്ങളെ വീഡിയോ സന്ദേശം വഴി അറിയിച്ചതിനാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി കോളനിയിൽ കയറി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്.
സിപിഎമ്മിന് കോളനിയിൽ നിന്നും ലഭിച്ചിരുന്ന വോട്ടുകൾ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല. കോളനിയിലെ സാമൂഹിക പ്രവർത്തക ബീന ഇവരെ സഹായിക്കാൻ വന്നതോടെ ഇവർ ബീനയ്ക്ക് ഒപ്പമായി. ബീന കോൺഗ്രസുകാരിയാണ്. തിരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ടുകൾ ഇവരിൽ പലരും രമ്യാ ഹരിദാസിന് നൽകി. സിപിഎമ്മിന് വന്നിരുന്ന കോളനി വോട്ടുകൾ കോൺഗ്രസിനു പോയതോടെ സിപിഎം പ്രാദേശിക നേതൃത്വം രോഷാകുലരായി. ഇതോടെ കോളനിയെ തിരിഞ്ഞു നോക്കാത്ത ഇവർ കോളനിയ്ക്കെതിരെ നിലപാടും എടുത്തു. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ കട്ട് ചെയ്യാനും ശ്രമം നടത്തി എന്നാണ് ആരോപണം വന്നത്. ഈ ഘട്ടത്തിലാണ് കൊറോണ വരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. കോളനി മുഴുവൻ പട്ടിണിയിലായി. ഈ പട്ടിണി ബീന വീഡിയോ വഴി പുറത്തെത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുള്ള രോഷം ഈ വീഡിയോ കൂടി പുറത്ത് വന്നതോടെ അണപൊട്ടി. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ കയറി ഭീഷണി മുഴക്കിയത്.
സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിലെ പട്ടിണി പുറത്തറിയിച്ചതിനാണ് ഭീഷണി വന്നത്. കോളനിക്കാരെ മുഴുവൻ പുറത്താക്കുമെന്നാണ് പുറമ്പോക്കിൽ വീട് കെട്ടി കഴിയുന്ന ഇവർക്ക് നേരെ വന്ന ഭീഷണി. രാജ്യം ലോക്ക് ഡൗണിൽ തുടരുമ്പോൾ അതെല്ലാം ലംഘിച്ചാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതൃത്വവും അടങ്ങുന്ന വലിയ ആൾക്കൂട്ടം പട്ടിണിയിൽ തുടരുന്നവരെ ഭീഷണിപ്പെടുത്തിയത്. വീഡിയോ പുറത്ത് വന്നത് തങ്ങൾക്ക് മാനക്കേടായി എന്ന് മനസിലാക്കിയാണ് കോളനിയിലെത്തി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സംഘം ഭീഷണി മുഴക്കിയത്. ഇവരുടെ ദുരിതം മനസിലാക്കി വീഡിയോ ഷൂട്ട് ചെയ്ത് വെളിയിൽ വിട്ട സാമൂഹിക പ്രവർത്തക ബീനയ്ക്കും ഭീഷണിയുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത് പുറത്ത്വിട്ടതിനാണ് ഭീഷണി മുഴക്കിയത്. ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു കോളനിക്കാർക്കുള്ള വെള്ളം പഞ്ചായത്ത് കട്ട് ചെയ്തെന്നാണ് സാമൂഹിക പ്രവർത്തക ബീന മറുനാടനോട് പറഞ്ഞത്. കുഴൽക്കിണർ വഴി പഞ്ചായത്ത് എത്തിക്കുന വെള്ളത്തിനു ആദ്യം രണ്ടായിരം രൂപയും മോട്ടോർ പുരയ്ക്ക് 500 രൂപ താനും നൽകിയിട്ടുണ്ട്. പക്ഷെ ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു പഞ്ചായത്ത് വക വെള്ളം ഇപ്പോൾ വരുന്നില്ല. എനിക്കും കോളനിക്കാർക്കുമാണ് വെള്ളം ലഭിക്കാത്തത്. അപ്പുറവും ഇപ്പുറവും വെള്ളമുണ്ട്. പ്രശ്നത്തിൽ ഉൾപ്പെട്ട കോളനിക്കാർക്കും എനിക്കും വെള്ളമില്ല. കുടിവെള്ളം മുട്ടിക്കുന്ന പണിയാണ് പഞ്ചായത്ത് അധികൃതരും സിപിഎമ്മും കാണിക്കുന്നത്-ബീന പറയുന്നു.
കൊറോണ പടർന്നതോടെ മീങ്കരയിലെ ചെമ്മണംതോട് കോളനി പട്ടിണിയിലാണ്. പത്ത് പതിനഞ്ചു കുടുംബങ്ങൾ ഇവിടെയുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ജോലിയുമില്ല. അതോടെ അരിവാങ്ങാൻ കാശില്ലാത്ത അവസ്ഥയായി. വാർഡ് കൗൺസിലർ സൗമ്യ ശങ്കറും സിപിഎംകാരിയാണ്. പക്ഷെ ഇവർ വാർഡിലില്ല. മറ്റൊരിടത്താണ് താമസം. വാർഡ് കൗൺസിലറുടെ അഭാവത്തിൽ സിപിഎം പ്രാദേശിക നേതൃത്വമാണ് കാര്യങ്ങൾ നോക്കുന്നത്. പക്ഷെ ഇവർ കോളനിയെ തിരിഞ്ഞു നോക്കില്ല. കോളനിയിൽ തന്നെ താമസിക്കുന്ന ബീന ഇവരുടെ പട്ടിണി മനസിലാക്കി. പ്രശ്നം പുറത്തെത്തിക്കാനാണ് ഇവരെക്കൊണ്ട് തന്നെ പ്രതികരണമുള്ള വീഡിയോ എടുത്ത് ബീന പുറത്ത് വിട്ടത്. ഇത് സിപിഎമ്മിനും പഞ്ചായത്ത് അധികൃതർക്കും രസിച്ചില്ല. ഇതോടെ പഞ്ചായത്ത് അധികൃതർ രംഗത്ത് വരുകയായിരുന്നു. കൊറോണ കാരണം ജോലിയില്ലാത്ത അവസ്ഥ നേരിടുമ്പോൾ റേഷൻ വാങ്ങാൻ ശ്രമിച്ചാൽ റേഷൻ കാർഡുമില്ല. കുട്ടികൾ അടങ്ങുന്ന കുടുംബം പട്ടിണിയിലുമായി. ചെമ്മണംതോട് കോളനി പുറമ്പോക്കിലാണ്. അതിനാൽ പഞ്ചായത്ത് അധികൃതർക്ക് നടപടിയെടുക്കാം. അതുകൊണ്ട് തന്നെയാണ് കൊലനിക്കാരെ മുഴുവൻ ഇറക്കിവിടും എന്ന് സിപിഎം ഭീഷണി മുഴക്കുന്നത്-ബീന പറയുന്നു. രമ്യാ ഹരിദാസ് എംപിയുടെ അടുക്കൽ പ്രശ്നം എത്തിയിട്ടുണ്ട്. അവർ കാര്യം അന്വേഷിക്കാൻ രണ്ടു പേരെ പറഞ്ഞുവിട്ടിട്ടുണ്ട്. പക്ഷെ വീഡിയോ വന്നപ്പോൾ ഇവർക്ക് സഹായം കിട്ടിത്തുടങ്ങിയിട്ടുണ്ട്. വ്യാപാരികൾ അടക്കമുള്ളവർ അരി എത്തിച്ചിട്ടുണ്ട്. കുറച്ച് ആളുകൾവേറെയും സഹായം എത്തിച്ചിട്ടുണ്ട്.
തല്ലാനും പിടിക്കാനും വന്നു; അകത്ത് നിൽക്കാതെ പുറത്തിറങ്ങെടീ എന്നാണ് പറഞ്ഞത്: ബീന
പട്ടിണി വീഡിയോ വന്ന ശേഷം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കോളനിയിലേക്ക് വന്നു. പട്ടിണി പുറത്ത് പറഞ്ഞതിന് കോളനിയിൽ കയറി ഭീഷണി മുഴക്കി. അത് കഴിഞ്ഞാണ് എനിക്ക് നേരെ ഭീഷണി വന്നത്. എന്നെ തല്ലാനും പിടിക്കാനും വന്നു. ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. എന്റെ ഫോണിൽ തൊട്ടാൽ സ്വഭാവം മാറുമെന്നു ഞാൻ പറഞ്ഞപ്പോൾ പിൻവാങ്ങി. നിങ്ങൾക്ക് ആവശ്യം വന്നാൽ ഞങ്ങളോട് പറഞ്ഞാൽ മതി ചെയ്തു തരാം എന്നാണ് പറഞ്ഞത്. ഇത്രയും നാൾ എത്ര പ്രശ്നങ്ങൾ വന്നു. . പ്രളയം വന്നപ്പോൾ പോലും ഈ കോളനിയിലുള്ള പട്ടിണിപ്പാവങ്ങൾക്ക് അരി ലഭിച്ചില്ല. ഇത് ഞാൻ ചൂണ്ടിക്കാട്ടി. വീഡിയോ ഷൂട്ട് ചെയ്തത് ഞങ്ങൾക്ക് മാനക്കേടായി എന്ന് പറഞ്ഞാണ് എന്നെ തല്ലാൻ വന്നത്. നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞായി പിന്നെ എന്റെ നേർക്കുള്ള ബഹളം. സിപിഎം നേതാവായ സുദേവൻ അടക്കമുള്ളവരാണ് പ്രശ്നമുണ്ടാക്കിയത്.
സുദേവനോട് ഞാൻ പറഞ്ഞു. അവർ പട്ടിണിയിലാണ്. അതുകൊണ്ട് അവരുടെ പ്രശ്നം വീഡിയോവിൽ ഷൂട്ട് ചെയ്തു. നാലാൾ അറിഞ്ഞാലല്ലേ അവർക്ക് വല്ലതും കിട്ടുകയുള്ളൂ. നിങ്ങൾ ഇത്രയും കാലം ഇവരുടെ കാര്യം അന്വേഷിച്ചോ. ഇപ്പോൾ ഞാൻ അയച്ചു കൊടുത്തപ്പോഴാണ് പ്രശ്നം വന്നത്. കോളനിക്കാരെ ഓടിച്ചു വിടും എന്ന് പറഞ്ഞാണ് ഇവർ ഭീഷണി മുഴക്കിയത്. വീഡിയോയിൽ ആരെയും കുറ്റം പറയുന്നില്ല. ഈ മൂലയ്ക്ക് കിടന്നാൽ അവരെ ആരെയും സഹായിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോഴാണ് ഇത്രയും ആളുകൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകൾ തടിച്ചു കൂടി പ്രശ്നമുണ്ടാക്കുന്നത്. സുദേവൻ അടക്കമുള്ളവർ പെണ്ണുങ്ങളെക്കൊണ്ട് എന്നെ തല്ലിക്കാനാണ് നോക്കിയത്-ബീന പറയുന്നു. ഇത് മീങ്കര വാർഡിലേ ചെമ്മനംതോട് കോളനി. കോളനി നിവാസികൾ പണിക്ക് പോയിട്ട് ദിവസങ്ങളായി. ഇവർക്ക് റേഷൻ കാർഡ് പലർക്കുമില്ല. അരിയും സാധനങ്ങളുമില്ല. മുഴുപട്ടിണി. കൊറോണ കാലത്ത് പട്ടിണി. ഒരു നേരത്തെ ആഹാരം വേണം. ഇതാണ് യാചന. 15 കുടുംബങ്ങളുണ്ട്. അത്രയേറെ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആരുടേയും സഹായം ലഭിക്കുന്നില്ല-ഇതാണ് വീഡിയോ പറയുന്നത്.
കോളനിയിലെ സ്ത്രീ വീഡിയോയിൽ പറയുന്നത്:
ഈ കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളുണ്ട്. ഞങ്ങൾക്ക് റേഷൻ കാർഡ് ഇല്ല. അന്നന്ന് പണിയെടുത്ത് ആ ദിവസത്തെ ഭക്ഷണം വാങ്ങുന്നവരാണ്. കൊറോണ കാരണം പണിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിലെ മുഴുവൻ പേരും പട്ടിണിയിലാണ്. ആരോടും കടം ചോദിക്കാൻ കഴിയില്ല.
പണിയുമില്ല. റേഷൻ കാർഡ് ഇല്ല. ഉണ്ടെങ്കിൽ റേഷൻ കടയിൽ നിന്നും അരി വാങ്ങാൻ കഴിയുമായിരുന്നു. ഇവിടുത്തെ കുട്ടികൾ പട്ടിണിയിലാണ്. കറിക്ക് ഉള്ളത് കിട്ടിയില്ലെങ്കിലും പ്രശ്നമില്ലായിരുന്നു. അരി മാത്രം എത്തിച്ചാൽ മതിയായിരുന്നു. അത്രയേ ഞങ്ങൾക്ക് ആവശ്യമുള്ളു-യുവതി പറയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു യാചിക്കുന്ന ഇവരുടെ വാക്കുകൾ നമ്മുടെ മനസ്സിൽ കയറിയിട്ടുണ്ടെങ്കിൽ ഇവർക്ക് സഹായം എത്തിക്കാൻ ഈ വീഡിയോ ഷെയർ ചെയ്ത് സർക്കാരിനു മുന്നിലെത്തിക്കണം. ഇതൊരു വലിയ സഹായമാകും എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Stories you may Like
- ആലത്തൂരിൽ തന്റെ പാതി കരിഞ്ഞ ഫ്ളക്സിന്റെ ചിത്രം പങ്കുവച്ച് രമ്യ ഹരിദാസ്
- ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- വീടും പഠനസഹായവും ഉൾപ്പെടെ പുതുവത്സര സമ്മാനവുമായ് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്