അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം
എം മനോജ് കുമാർ
തിരുവനന്തപുരം: ദുബായിൽ വാർത്താ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി. തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികളെ കൊറോണയിൽ ആലംബം നഷ്ടപ്പെട്ടവരായി ചിത്രീകരിച്ച വാർത്താ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് സംഘമാണ് മോചിതരായത്. സംഭവത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്തി ദുബായ് പൊലീസ് വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ് ന്യുസ് ക്യാമറാമാൻ സുജിത്ത് സുന്ദരേശൻ, ഏഷ്യാനെറ് ന്യുസിലെ പ്രസാദ് എന്നിവരെയാണ് വിട്ടയച്ചത്. എന്നാൽ അറസ്റ്റിലായ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യം ലഭിച്ചില്ല എന്ന വിവരമാണ് ദുബായിൽ നിന്നും ലഭിക്കുന്നത്. വാർത്താ വിവാദത്തിൽ അകപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘം ദുബായ് പൊലീസിന്റെ കസ്റ്റഡിയിലായത് ദുബായ് മലയാളികളെ ഞെട്ടിച്ചിരുന്നു. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും സിപിഎമ്മിന്റെ പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും തമ്മിലുള്ള ശീതസമരമാണ് ഏഷ്യാനെറ്റ് സംഘത്തെ കുടുക്കിയത്.
വിവാദ വാർത്ത ഏഷ്യാനെറ്റ് സംഘത്തിനു നൽകിയത് ആരെന്ന വിവരമാണ് ദുബായ് പൊലീസ് തിരക്കിയത്. ശക്തി തിയേറ്റർ ഭാരവാഹികളാണ് തങ്ങൾക്ക് വാർത്ത നൽകിയത്. മത്സ്യത്തൊഴിലാളികളും തങ്ങൾ ആലംബം നഷ്ടപ്പെട്ടവരാണ് എന്ന രീതിയിൽ ഞങ്ങളോട് പ്രതികരിച്ചു. അതിനാലാണ് വാർത്ത നൽകിയത്. ഇതോടെയാണ് ഏഷ്യാനെറ്റ് സംഘത്തെ വിട്ടയച്ചത്. ഒരു പകൽ മുഴുവൻ ഏഷ്യാനെറ്റ് സംഘം കസ്റ്റഡിയിൽ തുടർന്നിരുന്നു. ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം അബുദാബി പൊലീസിന് കൈമാറാനുള്ള നീക്കങ്ങൾക്കിടയിൽ വന്ന അതിശക്തമായ ഉന്നത തല സമ്മർദ്ദമാണ് ഏഷ്യാനെറ്റ് സംഘത്തെ രക്ഷിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പ്രവാസി വ്യവസായിയും രാജീവ് ചന്ദ്രശേഖർ എംപിയും മുഖ്യമന്ത്രി പിണറായി വിജയനും ഏഷ്യാനെറ്റ്-ശക്തി ഭാരവാഹികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കൈകൊർത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തി ഭാരവാഹികൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. വാർത്ത കേരളത്തിൽ ഇരുന്നു റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർ അരുണും കേസ് എന്ന കുരുക്കിൽ നിന്ന് ഒഴിവായതായാണ് സൂചന. ഏഷ്യാനെറ്റിൽ വാർത്ത വന്നു ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ന്യൂസ് സംഘത്തെ തേടി ദുബായ് പൊലീസ് എത്തിയത്. അർദ്ധരാത്രി ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ എത്തിയാണ് ഏഷ്യാനെറ്റ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
അബുദാബി നഗരമധ്യത്തിൽ തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയിൽ എന്ന വാർത്ത നൽകിയതാണ് ഏഷ്യാനെറ്റിനും ശക്തി തിയേറ്റർ ഭാരവാഹികൾക്കും ഒരുപോലെ വിനയായത്. വാർത്ത പാളിയതോടെ ഏഷ്യാനെറ്റ് ന്യുസ് സംഘവും ശക്തി തിയേറ്റർ ഭാരവാഹികളും ഒരുപോലെ നിയമക്കുരുക്കിൽ പെടുകയായിരുന്നു. ഏഷ്യാനെറ്റ് സംഘത്തെ തേടി പൊലീസ് എത്തും മുൻപ് തന്നെ ഏഷ്യാനെറ്റിനു വാർത്ത നല്കിയ ശക്തി തിയേറ്റർ ഭാരവാഹികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ശക്തി തിയേറ്റേഴ്സ് വിളിച്ചു പറഞ്ഞ പ്രകാരം സ്ഥലത്തെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം നല്കിയ വാർത്തയാണ് വിവാദമാവുകയും അറസ്റ്റിനു വഴിവെക്കുകയും ചെയ്തത്.
വിസിറ്റിങ് വിസയിൽ യുഎയിൽ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാർത്തയാണ് വിവാദമായത്. സ്ഥിരമായി കടലിൽ പോകുന്ന മീൻ പിടുത്ത തൊഴിലാളികൾ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാണ് ശക്തി തിയറ്റേഴ്സ് വ്യാജവാർത്തയാക്കി പ്രചരിപ്പിച്ചത്. മലപ്പുറത്ത് നിന്നുള്ളവർ ഉൾപ്പെടെയുള്ള സംഘമാണിത്. കൊറോണയിൽ കുടുങ്ങി വഴിയാധാരമായവർ എന്ന വ്യാഖ്യാനം ഇവർക്ക് വാർത്തയിൽ നൽകിയതോടൊപ്പം ഒന്നരമാസം പട്ടിണിയിൽ എന്നതും വിനയായി. ഒന്നരമാസമായി മലയാളികൾ ഉൾപ്പെടുന്ന സംഘം പട്ടിണിയിലാണ് എന്ന വാർത്തയിലെ പരാമർശമാണ് അബുദാബി അധികൃതരെ ചൊടിപ്പിച്ചത്. ഒന്നരമാസം എന്നത് നോമ്പ് കാലമാണ്. എല്ലാവരും നോമ്പ് എടുക്കുകയും പട്ടിണിയിൽ അകപ്പെടാതിരിക്കുകയും ചെയ്യേണ്ട സമയം. ഈ സുപ്രധാന സമയത്ത് അബുദാബി നഗരമധ്യത്തിൽ പ്രവാസികൾ പട്ടിണിയിൽ എന്ന വാർത്ത അധികൃതർക്ക് ക്ഷീണമായി. ഒരാഴ്ച മുൻപാണ് ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയത്. ഈ വാർത്തയുടെ അറബിക് ട്രാൻസിലേഷൻ അബുദാബി അധികൃതർക്ക് ലഭിച്ചതായാണ് സൂചന. അബുദാബി സി ഐ ഡി വിഭാഗമാണ് അറസ്റ്റിൽ ഇടപെട്ടത്. വാർത്തയുടെ നൽകിയതിനു പിന്നാലെ പേരിൽ ശക്തി തിയേറ്റേഴ്സ് ഭാരവാഹികൾ അറസ്റ്റിലായിരുന്നു.
ശക്തി തിയേറ്റേഴ്സ് ഭാരവാഹികളുടെ അറസ്റ്റിനു പിന്നാലെയാണ് ന്യൂസ് ക്യാമറാമാനും അക്കൗണ്ടന്റുും ഉൾപ്പെടുന്ന എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒന്നരയോടെ ഇവർ തങ്ങിയിരുന്ന ദുബായ് ഖിസൈസിലെ ഫ്ളാറ്റിൽ എത്തിയാണ് ദുബായ് പൊലീസ് ഏഷ്യാനെറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രവാസി ഭാരവാഹികളും എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത് കേരള ഭരണ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. സിപിഎം പ്രവാസി സംഘടനക്കാർക്ക് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ടിടപെട്ടിട്ടുണ്ട്. പ്രമുഖ പ്രവാസി വ്യവസായിയുടെ സഹായമാണ് തേടിയത്. തുടർന്ന് അനുരഞ്ജന ചർച്ചകൾ നടന്നതായാണ് വിവരം.
കെഎംസിസിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് അബുദാബി. തങ്ങളുടെ തട്ടകത്തിൽ തങ്ങൾ അറിയാതെ സിപിഎം പ്രവാസി സംഘടനകളും മറ്റു സംഘടനകളും സഹായപ്രവർത്തനങ്ങളുമായി ഇറങ്ങിയപ്പോൾ കെഎംസിസി അപകടം മണത്തു. അവർ ഉടൻ തന്നെ ഈ കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കിയിരുന്നു. തങ്ങളോടു പറഞ്ഞിരുന്നെങ്കിൽ ഈ കാര്യം തങ്ങൾ തന്നെ പരിഹരിക്കുമായിരുന്നു എന്നുള്ള പ്രതികരണമാണ് കെഎംസിസി നടത്തിയത്. പ്രതിക്രിയയായി ശക്തി തിയേറ്റേഴ്സ് ഭാരവാഹികൾക്ക് നല്ലൊരു തട്ട് കൊടുക്കാനുള്ള ശ്രമങ്ങളും നടത്തി. ഈ ശ്രമമാണ് അറസ്റ്റിനു വഴി വെച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം അന്വേഷിച്ച് ഇറങ്ങിയപ്പോൾ സംഭവത്തിൽ പതിരില്ല എന്ന് മനസിലാക്കിയപ്പോൾ കെഎംസിസി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അറസ്റ്റ് എഷ്യാനെറ്റ് ന്യൂസിനും സിപിഎമ്മിനും ഒരുപോലെ ക്ഷീണമായിരുന്നു.
വാർത്ത കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അരുണും അറസ്റ്റ് ഭീഷണിയിലായിരുന്നു. അറസ്റ്റ് വിവരം അറിഞ്ഞു ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്ര ശേഖർ എം പി ഇടപെട്ടു കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത കെ ആർ അരുൺ കുമാറിന്റെ സമീപകാല വാർത്തകൾ കേന്ദ്രവിദേശ കാര്യാ സഹമന്ത്രി വി മുരളീധരനിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ ഇരുന്നുകൊണ്ട് ഒരു ടി വി റിപ്പോർട്ടർ ഗൾഫിലെ വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്ന് വി.മുരളീധരൻ ഫെയ്സ് ബുക്ക് ലൈവിൽ പ്രതികരിച്ചത് അരുണിന് എതിരായിരുന്നു. ഇത് രാജീവ് ചന്ദ്രശേഖർ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു.
വാർത്തയുടെ പേരിലുള്ള അറസ്റ്റ് വിവരം ദുബായ് മലയാളികളിൽ ഞെട്ടലും ഭീതിയും ഉത്കണ്ഠയും വളർത്തിയിട്ടുണ്ട്. സംഘടനാ പോരുകൾ ഈ രീതിയിൽ പോകാമോ എന്നാണ് അറസ്റ്റിന്റെ പാശ്ചാത്തലത്തിൽ ദുബായ് മലയാളികൾ ഉയർത്തിയിരിക്കുന്ന ചോദ്യം. അറസ്റ്റിനു പ്രേരകമായ വാർത്ത എഷ്യാനെറ്റ് ന്യൂസിന് നൽകിയത് ശക്തി തിയേറ്റേഴ്സ് ഭാരവാഹികളാണ്. ഏഷ്യനെറ്റ് സംഘത്തിനു അകമ്പടിയായി സിപിഎം പ്രവാസി സംഘടനാ ഭാരവാഹികൾ കൂടി എത്തിയിരുന്നു. കെഎംസിസിയുടെ തട്ടകത്തിൽ കയറി ശക്തി തിയേറ്റേഴ്സ് നടത്തിയ ഇടപെടൽ കെഎംസിസിയെ ചൊടിപ്പിച്ചിരുന്നു. വാർത്ത വന്നതിനു പിന്നാലെ തന്നെ ഈ സംഘത്തിലെ ഒരാളെ ശക്തി തിയേറ്റേഴ്സ് അധികൃതർ ടിക്കറ്റ് നൽകി നാട്ടിലേക്ക് വിട്ടിരുന്നു. മറ്റു പ്രവാസി സംഘടനകളും ഇവർക്ക് തിരിച്ചു പോക്കിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു.
വിസിറ്റിങ് വിസയിൽ എത്തി മൂന്നു മാസം തങ്ങി തിരികെ പോകുന്നവർക്ക് കൊറോണ കാരണം വഴിയാധാരമായവർ എന്ന വ്യാഖ്യാനം നൽകിയത് എന്തിനെന്നു വ്യക്തമല്ല. കെഎംസിസിയെക്കാൾ കൂടുതൽ സേവന പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യുന്നുണ്ട് എന്ന് വരുത്തി തീർക്കാനാണ് ശക്തി വ്യാജ വാർത്തക്ക് കളമൊരുക്കിയത്. ഈ അത്യുത്സാഹം വിനയാവുകയും ചെയ്തു. വന്ദേഭാരത് മിഷൻ വഴി സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന തോന്നൽ വാർത്ത സൃഷ്ടിക്കാൻ വഴിയോരത്തെ പ്രവാസികൾക്കും പ്രേരണയായി. കൊറോണയിൽ വലിയ സേവനങ്ങൾ ചെയ്യുന്നു എന്ന് വരുത്തി തീർക്കാൻ സിപിഎം പ്രവാസി സംഘടന ഒരുക്കിയ തിരക്കഥ വലിയ നിയമ കുരുക്കായി മാറിയിരിക്കുകയാണ്. അതോടൊപ്പം ഗൾഫിലെ മലയാളി സംഘടനകൾ തമ്മിലുള്ള വടംവലി എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ് എന്ന സൂചനകളും സംഭവം നൽകുന്നു.
ഗൾഫിലെത്തുന്ന മലയാളികൾ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ഒപ്പമുള്ളവരെ കുടുക്കാൻ ശ്രമിക്കുന്ന വിനാശകരമായ കഥകളാണ് ഈ കൊറോണ കാലത്ത് പുറത്ത് വരുന്നത്. മതനിന്ദാ കുറ്റത്തിൽ കുടുക്കാൻ ശ്രമിക്കുക. മതനിന്ദ ആരോപിച്ച് പരസ്യമായി മുഖത്തടിക്കുക, കേസിൽ കുടുക്കുക, മതത്തിന്റെ പേര് പറഞ്ഞു ദുബായിൽ തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നവരെ നാട്ടിൽ എത്തി കൈകാര്യം ചെയ്യാനുള്ള ഒരുക്കങ്ങൾ മറ്റുള്ളവർ നടത്തുക. കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് സംഭവങ്ങൾ വെളിപ്പെടുത്തി ഗൾഫിൽ ഉള്ളവർ എയർപോർട്ടിൽ എത്തുമ്പോൾ തന്നെ അവരെ കുരുക്കാൻ ശ്രമിക്കുക തുടങ്ങി ഒട്ടുവളരെ കാര്യങ്ങളാണ് ഇപ്പോൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. മുൻപുള്ള ഒരു തലമുറയ്ക്ക് അപരിചിതമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ മലയാളികൾ പലവിധ കാരണങ്ങളാൽ അസ്വസ്ഥരായാണ് ഗൾഫിൽ തുടരുന്നത്. അതിനിടയ്ക്കാണ് വിനാശകരമായി കൊറോണ കൂടി എത്തുന്നത്. ഒട്ടുവളരെ മലയാളികൾക്ക് കൊറോണ കാരണം ജീവൻ നഷ്ടമായി കഴിഞ്ഞു. പക്ഷെ കിടമത്സരങ്ങൾ ഗൾഫിൽ തുടരുക തന്നെ എന്ന വിവരങ്ങളാണ് ഏഷ്യനെറ്റ് ന്യൂസ് സംഘം അകപ്പെട്ട വാർത്താ വിവാദം തെളിയിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്