കെട്ടിട വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ കേടുവരുത്തിയെന്നാരോപിച്ച് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി; പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി തടഞ്ഞു നിർത്തി മർദിച്ചു; സ്റ്റേഷനിലെത്തിയപ്പോൾ പുതുവൽസരം ആഘോഷിച്ച പൊലീസുകാരുടെ തെറിവിളിയും; മീഡിയ വൺ പത്തനംതിട്ട ലേഖകൻ പ്രേംലാലിന് ഇന്നലെ രാത്രി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പൊലീസ് പീഡനം; കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും ഉത്തരവ്
ആർ കനകൻ
പത്തനംതിട്ട: പുതുവൽസര ലഹരിയിൽ സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പരാതി നൽകാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റിന്റെ കാർ അടിച്ചു തകർക്കാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ അന്വേഷണം നടത്താൻ എസ്പിയുടെ ഉത്തരവ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് ഹാജരാക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. മാധ്യമപ്രവർത്തകർ തുടർന്നു നടത്തിയ സ്റ്റിങ് ക്യാമറ ഓപ്പറേഷനിൽ സ്റ്റേഷൻ വളപ്പിൽ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളുടെ കൂമ്പാരം.
പത്തനംതിട്ട സ്റ്റേഷനിൽ പൊലീസുകാർ അഴിഞ്ഞാടിയപ്പോൾ അതിന്റെ തിക്തഫലം രണ്ടര മണിക്കൂർ അനുഭവിക്കേണ്ടി വന്നത് മീഡിയവൺ ലേഖകൻ പ്രേംലാൽ പ്രബുദ്ധൻ, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം എന്നിവർക്കാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ മീഡിയവൺ ചാനൽ ഓഫീസ് പ്രവർത്തിക്കുന്ന കാപ്പിൽ ആർക്കേഡിന് മുന്നിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഈ കെട്ടിടപരിസരത്ത് കാർ പാർക്ക് ചെയ്ത ശേഷം ഒരു കുടുംബം തൊട്ടടുത്ത മരണവീട്ടിൽ പോയിരുന്നു. വെട്ടിപ്പുറം സ്വദേശികളായ ദമ്പതികളും കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോൾ കാറിന് കേടുപാട് വരുത്തിയതാണ് കണ്ടത്.
നാലു ടയറും കുത്തിക്കീറിയിരുന്നു. വൈപ്പർ ഒടിച്ചു കളഞ്ഞു. ഗ്ലാസിന്റെ റെയിൻ ഗാർഡ് തല്ലിയൊടിച്ചു. പകച്ചു പോയ കുടുംബം തൊട്ടടുത്ത മീഡിയ വൺ ഓഫീസിൽ വെളിച്ചം കണ്ട് അവിടെ എത്തി അന്വേഷിച്ചു. പ്രേം ലാൽ മാത്രമാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. ആരാണ് കാർ കേടുവരുത്തിയതെന്ന് അറിയാമോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് അറിയില്ലെന്ന് പ്രേംലാൽ മറുപടി നൽകി. താൻ റൂമിനുള്ളിൽ കതക് അടച്ചിരുന്ന് ടിവി കാണുകയായിരുന്നുവെന്നും പറഞ്ഞു. കെട്ടിടത്തിന്റെ മുകൾ നിലയിൽ ഏതാനും യുവാക്കൾ ഉണ്ടെന്ന് മനസിലാക്കി കുടുംബം അവിടേക്ക് പോവുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഈ സമയം രണ്ടു പേർ കൂടി പുറത്തു നിന്ന് വന്ന് ബഹളം കൂട്ടി. ഇതിനെതിരേ പ്രേംലാൽ പ്രതികരിച്ചു. തുടർന്ന് പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ സുനിൽകുമാറിനെ വിളിച്ച് വിവരം അറിയിച്ചു.
ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്ഐ യു ബിജുവും പൊലീസുകാരും സംഭവസ്ഥലത്തു വന്നു. പരാതിക്കാരും കെട്ടിടത്തിനുള്ളിൽ ഉള്ളവരെല്ലാവരും സ്റ്റേഷനിൽ വന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് സംഘം മടങ്ങി. തുടർന്ന് സ്റ്റേഷനിലേക്ക് നടന്നു പോയ പ്രേംലാലിനെ പരാതിക്കാർക്ക് ഒപ്പം വന്നവർ ചേർന്ന് തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് മുഖത്തും കഴുത്തിലും ആഴത്തിൽ പാടുണ്ടായി. തന്നെ മർദിച്ചവർ മദ്യലഹരിയിലായിരുന്നുവെന്ന് പ്രേംലാൽ പറഞ്ഞു. മർദനമേറ്റ പ്രേംലാൽ സ്്റ്റേഷനിലെത്തി പൊലീസുകാരോട് തന്നെ മർദിച്ചുവെന്ന് പറഞ്ഞു. ഇതോടെ അസഭ്യം വിളിയുമായി പൊലീസുകാർ ഇയാൾക്കെതിരേ തിരിഞ്ഞു. മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാർ പ്രേമിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. കാറിന് കേടു വരുത്തിയത് പ്രേംലാൽ ആണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റം.
തന്നെ മർദിച്ചവരും അവിടെയുണ്ടായിരുന്ന എസ്ഐയും പൊലീസുകാരുമെല്ലാം നല്ല പോലെ മദ്യപിച്ചിരുന്നുവെന്ന് പ്രേം പറയുന്നു. തുടർന്ന് താൻ മദ്യപിച്ചുവെന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം തുടങ്ങി. എട്ടു തവണ ബ്രത്ത് അനലൈസറിൽ ഊതിച്ചു. ഇതിനിടെ പ്രേംലാൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാമിനെ വിവരം അറിയിച്ചു. മനോരമ ഓഫീസിൽ ഡ്യൂട്ടിയിലായിരുന്ന ബോബി പെട്ടെന്ന് തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം തിരക്കി. ഇതോടെ അസഭ്യ വർഷവുമായി പൊലീസുകാർ പാഞ്ഞടുത്തു. സ്ഥലത്തുണ്ടായിരുന്ന എസ്ഐ ബിജു രണ്ടിനെയും പിടിച്ച് അകത്തിടാൻ ഉത്തരവിട്ടു. മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതോടെ പ്രകോപനത്തിനുള്ള ശ്രമമായി. തങ്ങൾ മദ്യലഹരിയിലാണെന്ന് സംശയമുണ്ടെങ്കിൽ മെഡിക്കൽ എടുക്കാൻ ബോബി ആവശ്യപ്പെട്ടു. ഇതോടെ അസഭ്യം വിളി വർധിച്ചു.
മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാരാണ് വർധിത വീര്യത്തോടെ തെറി വിളിച്ചത്. ബോബി ആന്റോ ആന്റണി എംപിയുമായും എസ്പിയുമായും ബന്ധപ്പെട്ടു. അതിനിടെ ബോബിയുടെ കാർ മാറ്റിയിടാൻ പൊലീസുകാർ ആവശ്യപ്പെട്ടു. അതിനായി കാറെടുക്കുമ്പോൾ പാഞ്ഞെത്തിയ മഫ്ത്തി പൊലീസുകാർ കാറിന്റെ ചില്ല് അടിച്ചു തകർക്കാർ ശ്രമം നടത്തി. ബോണറ്റിൽ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ഒടുവിൽ വീട്ടിലായിരുന്ന സിഐ സുനിൽകുമാർ സ്ഥലത്തു വന്നതാണ് മാധ്യമപ്രവർത്തകർക്ക് രക്ഷയായത്. പൊലീസുകാർക്കെതിരേ സിഐ തട്ടിക്കയറി. പ്രേം ലാലാണ് കാറിന് കേടുവരുത്തിയതെന്ന് എങ്ങനെ കണ്ടെത്തിയെന്നായിരുന്നു സിഐയുടെ ചോദ്യം. ഇതിനിടെ പരാതിക്കാരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീയെ കൊണ്ട് പ്രേംലാൽ മോശമായി പെരുമാറിയെന്ന് പരാതി എഴുതി വാങ്ങാൻ എസ്ഐ ശ്രമം നടത്തി. അതിനുള്ള വകുപ്പുകൾ മുഴുവൻ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. സിഐ വന്നതിന് ശേഷം തന്നെ മർദിച്ചവർക്കെതിരേ പരാതി നൽകി പ്രേംലാൽ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു രാവിലെ ചേർന്ന യൂണിയൻ ജില്ലാ കമ്മറ്റിയോഗം, എസ്പിക്കും, കലക്ടർക്കും പരാതി നൽകി. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖിനെ ചുമതലപ്പെടുത്തി.
എല്ലാത്തിനും തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ ദൃശ്യങ്ങൾ കോപ്പി ചെയ്ത് ഹാജരാക്കാൻ ജില്ലാ കലക്ടർ പിബി നൂഹ് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. അതേസമയം, പൊലീസുകാരുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ് ഡിവൈഎസ്പി നടത്തുന്നതെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു. പിന്നീട് മാധ്യമപ്രവർത്തകർ നടത്തിയ പരിശോധനയിൽ സ്റ്റേഷൻ വളപ്പിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെത്തി. രാത്രി ഏഴു മണിക്ക് ശേഷം പൊലീസ് സ്റ്റേഷനുള്ളിൽ മദ്യപാനം പതിവാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു.
പൊലീസുകാരുടെ ഭാര്യമാരാണ് ഇത്തരമൊരു പരാതിയുമായി മാധ്യമപ്രവർത്തകരെ സമീപിച്ചത്. അന്ന് സിഐയുടെ ഉറപ്പിനെ തുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകാതിരുന്നത്. താൻ ഇടപെട്ട് മദ്യപാനം അവസാനിപ്പിക്കാമെന്ന് അന്ന് സിഐ ഉറപ്പു നൽകിയിരുന്നു. സമാന അനുഭവം സാധാരണക്കാർക്കും നേരിടേണ്ടി വന്നുവെന്ന്പറയുന്നു. മാസങ്ങൾക്ക് മുൻപ് മറ്റൊരു മാധ്യമപ്രവർത്തകനും മദ്യപിച്ച ലക്കുകെട്ട പൊലീസുകാരുടെ പീഡനത്തിന് സ്റ്റേഷനിൽ ഇരയാകേണ്ടി വന്നിരുന്നു. മാധ്യമപ്രവർത്തകർ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വന്നതോടെ ഒത്തു തീർപ്പിനുള്ള ശ്രമം എസ്ഐ അടക്കമുള്ളവർ ആരംഭിച്ചിട്ടുണ്ട്. പ്രസ് ക്ലബിൽ വന്ന് മാപ്പു പറയാമെന്ന നിർദ്ദേശം പക്ഷേ, മാധ്യമപ്രവർത്തകർ തള്ളി.
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തിൽ ബഹുജന പ്രതിഷേധം
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും
- ആലപ്പുഴ തുരുത്തിയിലെ 'തള്ളിക്കൊണ്ടു പോകലിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍