നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായതോടെ ഒപ്പ് ശേഖരണ കാമ്പയിനുമായി കോൺഗ്രസ്- ബിജെപി സൗഹൃദ കൂട്ടായ്മ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേരളം ഭരിക്കാനും കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികളുടെ ശ്രമമെന്ന് പരിഹസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ്; ശുദ്ധജല തടാക തീരത്ത് കുടിവെള്ള പ്രശ്നം വിവാദമാകുന്നു; രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് സിപിഎം നേതാവ് എൻ യശ്പാൽ
മറുനാടൻ ഡെസ്ക്
കൊല്ലം: കേരളത്തിലെ ഏക ശുദ്ധജലകേന്ദ്രമായ ശാസ്താംകോട്ട തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പതിറ്റാണ്ടുകളായി രൂക്ഷമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകവെ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമവുമായി കോൺഗ്രസും ബിജെപിയും. പുതിയ പമ്പുകൾ വെച്ച് ഒരാഴ്ച്ചക്കുള്ളിൽ കുടിവെള്ള വിതരണം ആരംഭിക്കാനിരിക്കെയാണ് വാട്സാപ്പ് സൗഹൃദ കൂട്ടായ്മയുടെ പേരിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഇടത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി രംഗത്തെത്തിയത്. ഓൺലൈൻ ഒപ്പുശേഖരണം ഉൾപ്പെടെയുള്ള പരിപാടികളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സൗഹൃദ കൂട്ടായ്മ രംഗത്തെത്തിയതോടെ വിശദീകരണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എൻ യശ്പാൽ രംഗത്തെത്തി. പടിഞ്ഞാറെ കല്ലടയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വളരെയധികം ഇടപെട്ട ജനപ്രതിനിധി കൂടിയാണ് യശ്പാൽ.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തിയെന്ന് യശ്പാൽ വ്യക്തമാക്കി. ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ, പ്രദേശത്തെ മൊബൈൽ ടവർ വരുന്നതിനും വിഘാതമായി നിൽക്കുന്നതും ഇതേ സൗഹൃദ കൂട്ടായ്മയിലെ ബിജെപി-കോൺഗ്രസ് നേതാക്കളാണ്. സമൂഹ മാധ്യമങ്ങളിൽ ഇടപെടാൻ പോയിട്ട് ഓൺലൈൻ ക്ലാസുകൾക്ക് പോലും കുട്ടികൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിലും എതിർപ്പ് രൂക്ഷമാണ്.
യശ്പാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും
----------------------------------------------------
1980 ൽശ്രീ കല്ലട നാരായണൻ MLA ആയിരുന്ന സമയത്താണ് വെസ്റ്റ് കല്ലട വാട്ടർ സപ്ലൈ സ്കീം ആരംഭിച്ചത്.കാരാളിമുക്കിൽ ടാങ്ക്നിർമ്മിക്കുവാൻ ഭൂമിയും.ADIKKATTU, PUMPINGസ്റ്റേഷൻ നിർമ്മിക്കുവാൻ ഭൂമിയുംഅന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് വാങ്ങി നൽകിയത്.നായനാർ മന്ത്രി സഭയിലെ ജലസേചന മന്ത്രി ശ്രീ A.C ഷണ്മുഖദാസ് പദ്ധതിഉദ്ഘാടനം ചെയ്തു.ഈ പദ്ധതിയിലെ കുടിവെള്ളംമൻട്രോ തുരുത്ത് ,മൈനാഗപള്ളി,തേവലക്കരപഞ്ചായത്തുകൾക്ക് കൂടി നല്കാൻ തീരുമാനിച്ചപ്പോൾ വെസ്റ്റ് കല്ല്ടയിലെ എല്ലാ സ്ഥലങ്ങളിലുംകുടിവെള്ളമെത്തിക്കാൻ കഴിയാതെയായി.
2007ൽ പുതിയ ഒരു പദ്ധതിക്കായിപഞ്ചായത്ത് മുൻകൈ എടുത്ത് പ്രൊജക്റ്റ് സമർപ്പിച്ചു.വെസ്റ്റ് കല്ലട ,ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകൾക്കായി കേന്ദ്ര സർക്കാർ പദ്ധതിയായ ARWSP പദ്ധതിയാണ് സമർപ്പിച്ചത്. ഡൽഹി യിൽ നിന്നുവരുന്ന കേന്ദ്ര ഉദ്യോഗസ്ഥ ടീം ആണ് പദ്ധതി സെലക്ട് ചെയ്യുന്നത്.സംസ്ഥാന മുഖ്യ മന്ത്രി ശ്രീ V.S അച്യുതാനന്ദന്റെഓഫീസ് ആണ്നമ്മുടെ പ്രൊജക്റ്റ് റെക്കമന്റ് ചെയ്തത്.മുഖ്യ മന്ത്രിയുടെപൊളിറ്റിക്കൽ സെക്രട്ടറി ശ്രീ K.N ബാലഗോപാൽ കേന്ദ്ര സംഘവുമായി നേരിട്ട് സംസാരിക്കുകയുണ്ടായി .ഇങ്ങനെയാണ് പുതിയ പദ്ധതി നമുക്ക് ലഭിച്ചത് .ശാസ്താംകോട്ടയ്ക്കും,ശൂരനാട് തെക്കിനും ടാങ്ക് പണിയാൻ ഭൂമി ഉണ്ടായിരുന്നു .വെസ്റ്റ് കല്ലടയ്ക്ക് ടാങ്ക് പണിയാൻ വിളന്തറയിൽ ഭൂമി വാങ്ങി നൽകണമായിരുന്നു . ഭൂമിക്കായി പലരെയും സമീപിച്ചെങ്കിലും ഭൂമി വിട്ടുനല്കാൻ ആരും തയ്യാറായില്ല .ഒടുവിൽ ഭൂമി അക്വയർ ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.പഞ്ചായത്ത് കമ്മിറ്റിയിൽ ഈ അജണ്ട ചർച്ച ചെയ്തപ്പോൾ എതിർപ്പുയർന്നു.വോട്ടെടുപ്പിലൂടെ തീരുമാനിക്കാൻ അധ്യക്ഷ നിർദ്ദേശിച്ചു. സ്ഥലം അക്വയർ ചെയ്യണമെന്ന തീരുമാനത്തിൽ അനുകൂലിച്ചു വോട്ടു ചെയ്തവർ N.യശ്പാൽ,B ഗിരിജ ,A സാബു,M.Lജയമോഹിനി,L. സുഭാഷിണി,T രാധാകൃഷ്ണൻ,N ഓമനക്കുട്ടൻ പിള്ള എന്നിവരായിരുന്നു.എതിർത്ത് വോട്ടുചെയ്ത്തവർ G.ചന്ദ്രൻ പിള്ള,K മാധവൻ പിള്ള, S സുബ്രഹ്മണ്യൻ,S ഗിരിജ ,B സുമ എന്നിവരായിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയപ്പോൾ സ്ഥലം ഉടമ പഞ്ചായത്ത് സെക്രട്ടറി ക്കും ,എനിക്കും എതിരായി ഹൈക്കോടതിയിൽ കേസ്നൽകി.ഹൈക്കോടതി പഞ്ചായത്ത് നടപടി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പു വരികയും U D F അധികാരത്തിലെത്തുകയും ചെയ്തു.ഈ സമയത്താണ് ടാങ്ക് പണിതത്.ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ ടാങ്കുകൾ പണിതപ്പോൾ ടാങ്കിന്റെ താഴത്തെ രണ്ട് നിലകൾ സർക്കാർ ഓഫീസ്നടത്തുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഉദ്യോഗസ്ഥർ വിളന്ത്തറയിൽ എങ്ങിനെ ടാങ്ക് പണിഞ്ഞു എന്ന് നേരിൽ കാണുക, ഇതിനു ഞങ്ങൾ മറുപടി പറയേണ്ടതില്ല .
ശാസ്താംകോട്ടയിൽ നിന്നും ശുദ്ധീകരിച്ചവെള്ളം കാരാളിമുക്ക്,വിളന്തറ ടാങ്കുകളിൽ സംഭരിച്ചുനമ്മുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. 2 ടാന്കുകളിലേക്ക് വെള്ളം പമ്പ്ചെയ്യാൻ 25 HP യുടെ മോട്ടോർ ആണ് സ്ഥപിച്ചത്.ഇതും എഞ്ചിനീയർ മാർ അവർക്ക് ഇഷ്ടമുള്ളതുപോലെ യാണ് ചെയ്തത് . ഇതിനും ഞങ്ങൾ മറുപടി പറയേണ്ടതില്ല
വരൾച്ച സമയത്ത് കായലിലെ ജല നിരപ്പ് താഴ്ന്നു പോകുന്ന സമയത്ത് മോട്ടോർ വച്ച് വെള്ളം ഗ്യാലറിയിലേക്ക് പമ്പ് ചെയ്യ്ചെയ്യുകയും അവിടെനിന്നു പമ്പ് ചെയ്ത് കാരാളി മുക്കിലെ ടാങ്കിലേക്ക് നല്കുകയും ചെയ്യുകയായിരുന്നു ആദിക്കാട് പമ്പ് ഹൗസ് ൽ നടന്നുകൊണ്ടിരുന്നത് .ഈ സമയത്ത് വെള്ളം കലങ്ങാറുണ്ട്.ഒരു WHATSAPP സൗഹൃദ കൂട്ടായ്മ പഞ്ചായത്ത് കലക്ക വെള്ളം നൽകുന്നു എന്ന് വലിയ പ്രതിഷേധം ഉയർത്തി. പഞ്ചായത്ത് രാഷ്ട്രീയ പാർട്ടികളുടെയും ,വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്യുകയും ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ അനുവദിച്ച 40HP യുടെ 2 മോട്ടോറുകൾ സ്ഥാപിക്കുന്നത് വരെ ആദിക്കാട് പമ്പ് ഹൗസ് ലെ ജലം പരമാവധി ശുദ്ധീകരിച്ചുനൽകണമെന്ന് സർവ കക്ഷി യോഗം തീരുമാനിച്ചു.
സൗഹൃദ കൂട്ടായ്മ ഉന്നതനായ ഒരു ജന പ്രതിനിധിയുടെ സഹായത്തോടെ ആദിക്കാട് പമ്പ്ഹൗസ് ലെ ജലവിതരണത്തിനെതിരെപരാതി ജല വിഭവ മന്ത്രിക്കും ചീഫ് എഞ്ചിനീയർ ക്കും നൽകിയതിന്റെ അടിസ്ഥാനത്തിൽ ജല വിതരണം ചീഫ് എഞ്ചിനീയർ നിർത്തി വയ്ച്ചു .കുമ്പള തറ ലക്ഷം വീട് കോളനിക്കുകുടിവെള്ള മെത്തിക്കാൻ പട്ടിക ജാതി ഫണ്ട്ഉപയോഗിച്ച് നിർമ്മിച്ച കുന്നു വള്ളിൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരാണ് പടിഞ്ഞാറെ കല്ലട ക്കാരുടെ കുടി വെള്ളം മുട്ടിച്ചു രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തി .ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത്.
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രി ആയിരിക്കെ ശാസ്താംകോട്ട കായലിനെ സംരക്ഷിക്കാൻകല്ലടയാറ്റിൽ നിന്നും വെള്ള മെടുത്തുകൊല്ലത്തിനും ,ചവറയ്ക്കുംപമ്പ് ചെയ്യുന്ന പ്ലാന്റിൽ എത്തിക്കുന്ന 14.5 കോടി രൂപയുടെ പദ്ധതി യിൽ 8 കോടി മാറിക്കൊണ്ട് പോയ കൊള്ളക്കാർക്കെതിരെ രാജ്യ സ്നേഹികൾ പ്രതികരിക്കാത്തതെന്ത്? സൗഹൃദ കൂട്ടായ്മയിൽ കേരളം ഭരിക്കാനും,കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികൾ ഉണ്ട് . വെസ്റ്റ് കല്ലട പഞ്ചായത്ത് കമ്മിറ്റിയിൽ പ്രഗൽഭർ ആരുമില്ല .ഈ ദരിദ്ര ഗ്രാമത്തിൽ പൊതു പ്രവർത്തനം നടത്തി ഗ്രാമ പഞ്ചായത്ത് അംഗ ങ്ങൾ ആയവരാണ്. ഞങ്ങൾക്ക് പരിമിതികൾ ഉണ്ട് .ആ പരിമിതിയിൽ നിന്നും ഞങ്ങൾക്ക് കഴിയുന്ന പ്രവർത്തനം ആത്മാർഥമായി ചെയ്യാറുണ്ട്
സ്നേഹപൂർവ്വം
N യശ്പാല്
പമ്പ് സ്ഥാപിച്ചതിന് ശേഷമാണ് വാട്സാപ്പ് കൂട്ടായ്മ ഒപ്പുശേഖരണ കാമ്പയിനുമായി ഇറങ്ങിയത്. ഇതിനെതിരെ തുടക്കത്തിൽ തന്നെ എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. എന്നാൽ, കൂട്ടായ്മയിലെ കോൺഗ്രസ്-ബിജെപി നേതാക്കൾ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതോടെയാണ് യശ്പാൽ സമൂഹ മാധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത്.
വാട്സാപ്പ് കൂട്ടായ്മയുടെ ഒപ്പ് ശേഖരണ കാമ്പയിൻ ഇങ്ങനെ..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ,
ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ,
ബഹുമാനപ്പെട്ട മാവേലിക്കര എം പി ശ്രീ ശ്രീ കൊടിക്കുന്നിൽ സുരേഷ് അവർകൾ,
ബഹുമാനപ്പെട്ട കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ അവർകൾ
സമക്ഷങ്ങളിലേക്ക്,
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കല്ലട സൗഹൃദം കൂട്ടായ്മ സമർപ്പിക്കുന്ന പരാതി.
സർ, കൊല്ലം ജില്ലയിൽ വികസനത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്താണ് പടിഞ്ഞാറെ കല്ലട. വികസനമെന്നത് വെറും സ്വപ്നമായി അവശേഷിക്കുന്ന ഈ ഗ്രാമത്തിൽ സാധാരണ മനുഷ്യന് ജീവിക്കാൻവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല. ഇപ്പോൾ ഇവിടെ ശുദ്ധമായ കുടിവെള്ളമോ യാത്ര ചെയ്യാൻ നല്ല റോഡുകളോ ഇല്ല. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട കായലിന്റെ ഒരു കരയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനാണ് ഈ ദുർവിധി.
കുടിക്കാൻ ഒരുതുള്ളി ശുദ്ധജലം പോലുമില്ലാത്തതാണ് ഏറെ ദുരിതം. പൊതു പൈപ്പുവഴിയുള്ള കുടിവെള്ളത്തെയാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. ഐത്തോട്ടുവാ നടുവിലക്കര, ഉള്ളുരുപ്പ്, കടപുഴ, വലിയപാടം, വിളന്തറ ഭാഗങ്ങളിൽ എന്നും ജലക്ഷാമം രൂക്ഷമാണ്.
ആദിക്കാട്ട് പമ്പ്ഹൗസിൽനിന്നാണ് പടിഞ്ഞാറേ കല്ലടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത്. നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ ഇത് ശുദ്ധവുമല്ല. ഇവിടത്തെ മോട്ടോർ ഇടവിട്ട് തകരാറിലാകുന്നതിനാൽ ജലവിതരണം പാളുകയാണ്. പകരം സംവിധാനവുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പടിഞ്ഞാറെ കല്ലടയിലെ കുടി വെള്ള വിതരണത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ഒരു മാസമായി ശുദ്ധജല വിതരണം പുർണമായും നിലച്ചിരിക്കുകയാണ്. ഓണക്കാലമായിട്ടു കൂടി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും അത്യന്താപോക്ഷിതമായ കുടി വെള്ളത്തിന്റെ ദൗർലഭ്യം ഇവിടുത്തെ സാധാരണക്കാരുടെ ജനജീവിതം തീർത്തും ദുസഹമാക്കിയിരിക്കുന്നു. വാട്ടർ അഥോറിറ്റി അധികൃതരുമായും മറ്റും ഓരോ തവണ ബന്ധപ്പെടുമ്പോഴും താൽക്കാലികമായി ഒന്നോ രണ്ടോ ദിവസത്തക്ക് പമ്പിങ് പുനരാരംഭിക്കുകയും പിന്നീട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും മറ്റും പറഞ്ഞ് ഒഴിയുകയുമാണ് പതിവ്.
ആയതിനാൽ പടിഞ്ഞാറെ കല്ലടയിലെ കുടിവെള്ള വിതരണം സംവിധാനം കുറ്റമറ്റ രീതിയിലാക്കുന്നതിനുള്ള അടിയിന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും ---------------------------------------------------- 1980 ൽശ്രീ...
Posted by Yashpal Westkallada on Saturday, September 5, 2020
Stories you may Like
- മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്
- ജയിച്ചാലും തോറ്റാലും മറക്കില്ല രോഹിത്; ഇന്ത്യ നെഞ്ചോട് ചേർത്ത ഈ നായകനെ!
- ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു
- ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ: ഏക സിവിൽകോഡ് കരടു നിർദ്ദേശം ഇങ്ങനെ
- ബംഗളൂരുവിൽ ജലം പാഴാക്കിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്