സംശയാസ്പദ സാഹചര്യത്തിൽ രോഗി എത്തിയത് ഡിഎംഒയെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു; എന്നിട്ടും അയാൾ ഖത്തറിലേക്ക് കടന്നു; തന്നെ കേസിൽ കുടുക്കുന്നത് വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം; തനിക്ക് സംശയം തോന്നിയ കാര്യം ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസു കൊടുത്തവർക്കെതിരെ ആഞ്ഞടിച്ചു ഡോ. ഷിനു ശ്യാമളൻ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: തന്നെ കാണാനെത്തിയ രോഗിയിൽ കൊറോണ സംശയിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ. ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറയ്ക്കാനാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് ഷിനു ശ്യാമളൻ ആരോപിച്ചത്. രോഗി എത്തിയ വിവരം ഡിഎംഒയെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു. ഇതിൽ നടപടി എടുക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞതുമാണ്. എന്നിട്ടും രോഗി ഖത്തറിലേക്ക് യാത്ര പോയി.
നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല ഈ ഉദ്യോഗസ്ഥർ എന്നതു കൊണ്ടാണ് താൻ ഫേസ്ബുക്കിലൂടെ എല്ലാം അറിയിച്ചതെന്നും ഷിനു ശ്യാമളൻ പറഞ്ഞു. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്. അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.
അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി- ഷിനു ശ്യാമളൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസെടുത്തത് തൃശൂർ ഡിഎംഒയുടെ പരാതിയിലാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. ഷിനു ശ്യാമളനെതിരേ രൂക്ഷ വിമർശനവുമായി കലക്ടർ എസ് ഷാനവാസ് രംഗത്തെത്തിയിരുന്നു.
സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തത്. ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജാമ്യമില്ലാ വകുപ്പ് ചാർത്തി എനിക്കെതിരെ കളക്ടർ കേസ് കൊടുത്തു.
ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് വിശ്വാസം. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.
ഡി. എം. ഒ യുടെ പ്രസ്താവനയിൽ ഞാൻ 'കോറോണ ഉണ്ടെന്ന നിഗമനത്തിലെത്തി' എന്നു കണ്ടു. ഞാൻ എവിടെയും അങ്ങനെ പറയുകയോ, എഴുതുകയോ ചെയ്തിട്ടില്ല.
അവർ പറയുന്നു എന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായെന്ന്. എന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടർ എന്ന രീതിയിൽ ഞാൻ ആ സാഹചര്യത്തിൽ പെരുമാറിയിട്ടുള്ളൂ.
ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ എങ്ങും പറഞ്ഞിട്ടില്ല.
ഖത്തറിൽ പോകുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റിനെ ഉണ്ടാകുമെന്നും അവർ പറയുന്നു. അയാൾക്ക് ആ സമയത്തു പനിയുണ്ടായിരുന്നു. ഡൽഹി, കുലു, മനാലി,ആഗ്ര ഒക്കെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അയാൾ ഈ പ്രദേശങ്ങളിൽ യാത്ര ചെയ്ത വിവരം ഡി. എം. ഒ. മറച്ചു വെക്കുന്നു?
കേരളത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്ത് വിട്ട വാർത്താ കുറിപ്പ് പ്രകാരം എനിക്കെതിരെ കേസ് എടുക്കാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഈ നടപടി എന്നാണ് പി ആർ ഡി പത്രക്കുറിപ്പിൽ പറയുന്നത്. ഇത് ആടിനെ പട്ടിയാക്കലാണ്. ജനങ്ങൾ മുഴുവൻ ഒന്നിച്ച് ഒരു മഹാവ്യാധിയെ ചെറുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ അവരുടെ വീഴ്ച മറച്ചു വെക്കുന്നതിന് തെറ്റായ കാര്യങ്ങൾ ആരോപിച്ച് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നടപ്പാക്കുകയാണ്. കേരളീയർ ഏൽപ്പിച്ച വിശ്വാസത്തിന്റെ മറവിൽ ദുരധികാരം ഉപയോഗിച്ച് ആളുകൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇത് സർക്കാർ മുന്നോട്ട് വെക്കുന്ന സദുദ്ദേശ്യങ്ങളെ അട്ടിമറിക്കലാണ്. പകപോക്കാൻ വേണ്ടി അധികാരം ഉപയോഗിക്കുകയാണ്. സ്വന്തം വീഴ്ച മറച്ചു വെക്കാൻ നിരപരാധികളെ ഇരയാക്കുകയാണ്.
സത്യത്തിൽ ഞാൻ എന്താണ് ചെയ്തത്? പത്തനം തിട്ടയിൽ കൊവിഡ് 19 ബാധിച്ച് വിദേശത്തു നിന്നു വന്ന്, അത് മറച്ച് വെച്ച് നാടിനാകെ ആപത്ത് വിതയ്ക്കപ്പെട്ട ഒരു സന്ദർഭത്തിൽ, അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മനുഷ്യപ്പറ്റുള്ള, ജനങ്ങളോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ള ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. എന്റെ ക്ലിനിക്കിൽ വന്ന്, കൊവിഡ് 19 സംബന്ധിച്ച ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയ ഒരു വിദേശമലയാളി സംശയകരമായ സാഹചര്യത്തിൽ മുങ്ങിയ സന്ദർഭം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
ഇതാണ് നടന്ന സംഭവം: മാർച്ച് 8 തീയതി വൈകിട്ട് സ്വകാര്യ ക്ലിനിക്കിൽ നല്ല പനിയുമായി ഒരു രോഗി വന്നു. 101 °F. കൂടെയുള്ള ഭാര്യ ഫെബ്രുവരി 30 എത്തി എന്നു പറഞ്ഞു.അങ്ങനെ ഒരു തീയതി ഇല്ലലോ. അത് തെറ്റാണ് എന്നത് പോലെ അദ്ദേഹം ഖത്തറിൽ നിന്ന് ജനുവരി 30 എത്തിയെന്ന് അയാൾ തിരുത്തി. ഇതു കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ഡൽഹി, ആഗ്ര, കുളു, മനാലിയൊക്കെ വിമാന മാർഗ്ഗം സഞ്ചരിച്ചിരുന്നു.
കൊറോണ ഡൽഹി, ആഗ്രയിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിന് എയർപോർട്ടിലും വിമാനത്തിലുമെല്ലാം അയാൾ എത്ര പേരുമായി ഇടപ്പെട്ടിട്ടുണ്ടാകും? അങ്ങനെയേ അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ചിന്തിക്കുവാൻ സാധിച്ചുള്ളൂ. അയാൾ ആരോഗ്യ വകുപ്പിനെ അറിയിച്ചോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ രോഗമുള്ളതോ വന്ന വിവരമോ അറിയിച്ചില്ല എന്നാണ് അറിഞ്ഞത്. അയാൾ കഴിഞ്ഞ രണ്ടു ദിവസത്തിൽ ഒരു സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടുകയും കുറയാതെ വന്നപ്പോൾ എന്റെയടുത്തു വരികയുമായിരുന്നു. അദ്ദേഹത്തിന്റെ അഡ്രസ്സു വാങ്ങി.വണ്ടി നമ്പർ റിസപ്ഷനിൽ നോട്ട് ചെയ്യുവാൻ ഞാൻ വിളിച്ചു പറഞ്ഞു.
ഈ ശേഖരിച്ച വിവരങ്ങളെല്ലാം തൃശൂർ DSO വൈകിട്ട് 6.34 PM വിളിച്ചു ഞാൻ കൈമാറിയിരുന്നു. തെളിവിനായി അദ്ദേഹത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും, കാൾ വിഷാദംശങ്ങളുമുണ്ട്. ഏകദേശം പത്തു മണിക്ക് ഡെപ്യൂട്ടി ഡിഎംഒ യെ വിളിച്ചും സംസാരിച്ചിരുന്നു. അദ്ദേഹം രോഗിയുടെ നമ്പർ എവിടെ? CCTV എവിടെ? എന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു. അപ്പോൾ ഞാൻ ഒരു രോഗിയെ കണ്ടെത്താൻ അദ്ദേഹത്തിന്റെ അഡ്രസ്സും, വണ്ടി നമ്പറും പോരെ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം ഒകെ എന്നാൽ പൊലീസിനെ ഇപ്പോൾ തന്നെ വിട്ട് അയാളെ കണ്ടെത്താം എന്ന മറുപടി കിട്ടി.
പിറ്റേന്ന് 9 മണിക്ക് വീണ്ടും ഞാൻ DSO വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ അദേഹം പറഞ്ഞത് ഫീൽഡ് സ്റ്റാഫിനെ അറിയിച്ചു, എയർപോർട്ടിൽ ഇമിഗ്രേഷൻ അറിയിച്ചിട്ടുണ്ട് ,ഇനിയധവ അയാൾ എയർപോർട്ടിൽ എത്തിയാൽ അവിടെ പിടിക്കാം എന്നോക്ക എന്നോട് പറഞ്ഞു.
മാര്ച്ച് 9 ഇതേ വിവരങ്ങൾ ഡി.എം ഒ. യുടെ വാട്സാപ്പിലും ഞാൻ അയച്ചിരുന്നു. വിളിച്ചും പറഞ്ഞിരുന്നു.
ഇതൊക്കെ കേട്ട് വിശ്വസിച്ചു ഞാൻ അവിടെ ഇരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ ഉപദേശം മാനിച്ചു ഞാൻ എന്റെ വഴിക്ക് അന്വേഷണം നടത്തിയപ്പോൾ അയാൾ ഖത്തറിലേക്ക് മാര്ച്ച് 9 തീയതി രാവിലെ പോയി എന്നു അറിഞ്ഞു. വിലപ്പെട്ട 15 മണിക്കൂർ കിട്ടിയിട്ടും അയാളുടെ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല? അറിയിക്കേണ്ടവരെ ഞാൻ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഖത്തറിൽ പോയി.
പോകുന്നതിന് മുൻപ് അദ്ദേഹത്തിനെ ടെസ്റ്റ് ചെയ്ത ഉറപ്പ് വരുത്തണം എന്നത് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
ഇതാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട സംഭവങ്ങൾ:
മുകളിൽ പറഞ്ഞതാണ് നിർണായകമായ സമയത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണം:
ഇനി നിങ്ങൾ പറയൂ...ഇത് പോലൊരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യണം. ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? എന്റെ തൊഴിൽ സാധ്യതകൾ അടക്കംമുൻ കൂട്ടിക്കണ്ട് എനിക്ക് നൂറു ശതമാനം ബോധ്യമായ ഒരു കാര്യം മറച്ച് വെച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ മിണ്ടാതിരിക്കണോ?
ഉറപ്പാണ് അങ്ങനെ ചെയ്തെങ്കിൽ ഞാനിതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആരും എനിക്കെതിരെ തെറി വിളിക്കില്ലായിരുന്നു. സ്വകാര്യ ക്ലിനിക്കിലെ എന്റെ ജോലി പോവില്ലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ പകയ്ക്ക് ഇരയാവില്ലായിരുന്നു. ഇത് പോലൊരു കേസിനു മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരില്ലായിരുന്നു.
പക്ഷേ ഞാനത് ചെയ്തില്ല. എനിക്ക് പ്രധാനം എന്റെ സഹജീവികളായ മനുഷ്യരായിരുന്നു. അവരുടെ ആരോഗ്യം ആയിരുന്നു. ഇത് പോലൊരു ദുരന്തത്തിനെതിരെ ഒന്നിച്ച് നിൽക്കാനുള്ള നമ്മുടെ ജനതയുടെ ശ്രമങ്ങൾ ആയിരുന്നു. എല്ലാ നിലയ്ക്കും ഈ അവസ്ഥയെ മറികടക്കാനുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സർക്കാറിന്റെയും ശ്രമങ്ങളായിരുന്നു. അതാണ് സത്യം തുറന്നു പറയാനും, സത്യസന്ധമായി ഇടപെടുന്ന സർക്കാറിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തുറന്നു കാണിക്കാനും ഞാൻ തയ്യാറായത്. എനിക്ക് വേണ്ടി ആയിരുന്നില്ല അത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു. എന്റെ സഹജീവികളുടെ നന്മയ്ക്ക് വേണ്ടി ആയിരുന്നു.
നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല എനിക്കീ ഉദ്യോഗ്സ്ഥർ. അവർ ഉയർത്തിയേക്കാവുന്ന ഭീഷണികൾ.
അതിനാലാണ് ഞാൻ ഫേസ് ബുക്കിലൂടെ എല്ലാം അറിയിച്ചത്. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്.
അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.
അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി.
ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ആരെയും ഭയക്കാതെ പൊതു നന്മ മാത്രം ലക്ഷ്യമാക്കി ഞാൻ ചെയ്തത്. അതിനാണ് ഈ പീഡനങ്ങൾ. എല്ലാ സാധാരണക്കാരെയുംപോലെ അധികാരത്തിന്റെ അഹന്തയ്ക്ക് മുന്നിൽഞാനും നിസ്സഹായയാണ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇവരെ നേരിടുക എളുപ്പമല്ല.
അതിനാൽ കൂട്ടുകാരേ, ഈ അധികാര ദുർവിനിയോഗത്തിന്റെ, അഹന്തയുടെ വൈറസുകൾക്കെതിരെ നിങ്ങളും ഒപ്പം നിൽക്കണം. എല്ലാവരുടെയും പിന്തുണ ഞാൻ ഈ സാഹചര്യത്തിൽ തേടുകയാണ്.
എനിക്ക് നീതി ലഭിക്കണം.
ഡോ. ഷിനു ശ്യാമളൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്