യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കൾ ശ്രദ്ധിക്കണം; പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ; അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരും; എ ഐ കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഡോ. എസ് എസ് ലാൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ എഐ ക്യാമറകൾ സ്ഥാപിച്ചത്. ഇതോടെ നിയമലംഘനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ലഹരി ഉപയോഗവും ബൈക്കിലുള്ള ചീറിപ്പായലും കാരണം അപകടങ്ങൾ വരുന്ന വഴികളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് ഡോ. എസ് എസ് ലാൽ.
നിയമങ്ങൾ പാലിച്ച് മര്യാദയ്ക്ക് വണ്ടിയോടിച്ചാൽ തന്നെ അപകടം പറ്റാനും മരിച്ചു പോകാനും സാധ്യതയുള്ള നാടാണ് കേരളം എന്നാണ് ഡോ. എസ് എസ് ലാൽ പറയുന്നത്. അവിടെയാണ് മദ്യപിച്ചും മയക്കുമരുന്നടിച്ചും ബോധം പോയി ചിലർ വണ്ടിയോടിക്കുന്നത്. ഇത് ശുദ്ധ അഹങ്കാരമാണ്. ക്രിമിനൽ കുറ്റമാണ്. സ്വയം അപകടത്തിൽ പെടുന്നത് കൂടാതെ വഴിയേ പോയവരേയും അപകടപ്പെടുത്തി കൊല്ലുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലഹരി ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാനും കടുത്ത ശിക്ഷ നടപ്പാക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും കഴിഞ്ഞ ദിവസത്തെ ഒരു അനുഭവ ചൂണ്ടിക്കാട്ടി ഡോ എസ് എസ് ലാൽ പറയുന്നു. വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ച് ഷൈൻ ചെയ്യുന്ന കേമന്മാരോട്. നിങ്ങൾ തനി മണ്ടന്മാരാണ്. നിങ്ങളുടെ സാമർത്ഥ്യം ആദ്യത്തെ അപകടം വരെ മാത്രമേയുള്ളൂ. അപകടത്തിന് ശേഷം ബുദ്ധിയുണ്ടായിട്ടും നിലവിളിച്ചിട്ടും കാര്യമില്ല. യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കളും ശ്രദ്ധിക്കണം. പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ. അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരുമെന്നും ലാൽ മുന്നറിയിപ്പു നൽകുന്നു.
ഡോ. എസ് എസ് ലാൽ ഫേസ്ബുക്കിൽ കുറിച്ചത്:
കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്തത്.
ഇന്നലെ രാത്രി പത്തര മണിയായിക്കാണും. ഞാൻ കാറോടിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെത്തി. മറ്റൊരു റോഡിലേയ്ക്ക് തിരിയാൻ സിഗ്നൽ ഇട്ട് നിൽക്കുകയായിരുന്നു. ഒരു യുവാവ് എന്റെ കാറിന്റെ പിന്നിൽ നിന്നും ബൈക്കിൽ വന്ന് എന്നെപ്പോലെ റോഡ് കടക്കാൻ എന്റെ ഇടത് വശത്ത് നിർത്തി. പക്ഷേ ബൈക്ക് അയാളുടെ കൈയിൽ നിൽക്കുന്നില്ല. ഇടയ്ക്ക് മുന്നോട്ടു കുതിക്കുന്നു. കാല് കൊണ്ട് അയാൾ പിന്നോട്ട് തുഴയുന്നു. കൈകളുടേയും കാലുകളുടേയും പ്രവർത്തനങ്ങൾ തമ്മിൽ ഏകോപനമില്ല. ബൈക്ക് ഇടക്കിടെ വശങ്ങളിലേയ്ക്ക് ചായുന്നു.
മറുവശത്ത് നിന്ന് മറ്റൊരു ബൈക്കിൽ പോയ ആൾ, സുഹൃത്തായിരിക്കണം, ഈ യുവാവിനോട് ആംഗ്യങ്ങൾ കാണിക്കുന്നു. അപ്പോഴാണ് താൻ റോഡിന്റെ മദ്ധ്യത്തിലേയ്ക്ക് കയറി നിൽക്കുന്ന കാര്യം യുവാവ് അറിയുന്നത്. നേരേ പോകുന്ന വാഹനങ്ങൾ തന്റെ ദേഹത്ത് വന്നിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കുന്നത്. അദ്ദേഹം വീണ്ടും കാലുകൊണ്ട് തുഴഞ്ഞ് പിന്നിലേയ്ക്ക് വരുന്നു. എന്റെ കാറിൽ വന്ന് മുട്ടുമ്പോഴാണ് അയാൾ അങ്ങനെയൊരു കാർ അവിടെയുണ്ടന്നറിയുന്നത്. വീണ്ടും മുന്നോട്ടും പിന്നോട്ടും തുഴയാൻ ശ്രമിക്കുന്നു. അതിനിടയിൽ മറ്റേ ബൈക്കുകാരൻ എത്തുന്നു. യുവാവിനെ സഹായിക്കാൻ ശ്രമിക്കുന്നു.
യുവാവ് മദ്യത്തിന്റെയോ മറ്റെന്തെങ്കിലും ലഹരിയുടെയോ സ്വാധീനത്തിലാണ്. നേരേ നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ബൈക്കുമായി എന്റെ കാറിന്റെ ഇടത് വശത്ത് നിലത്ത് വീഴുന്നു. മറ്റേ ബൈക്കുകാരൻ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ഞാൻ കാറിന്റെ ഗ്ലാസ് ഉയർത്തി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് രണ്ടുപേരും പറഞ്ഞു. രണ്ടാം ബൈക്കുകാരന് എങ്ങനെയും അവിടെ നിന്ന് രക്ഷപെട്ടാൽ മതി. പക്ഷേ സുഹൃത്തിനെ മെരുക്കാൻ കഴിയുന്നില്ല. ചില കാര്യങ്ങൾ പറയാനുണ്ട്.
ടൂവീലറുകളുമായി നിരവധി യുവാക്കൾ വളരെ അശ്രദ്ധമായി റോഡുകളിൽ പായുന്നുണ്ട്. വെള്ളത്തിലെ ചില മത്സ്യങ്ങളെപ്പോലെ തെന്നിയും തെറിച്ചും ബൈക്ക് ഓടിക്കുന്നു. കിട്ടിയ സ്ഥലത്തു കൂടി ഓവർടേക്ക് ചെയ്യുന്നു. കഴിയുമെങ്കിൽ ഇടത് വശത്തുകൂടിത്തന്നെ. ഇങ്ങനെ ചെയ്യുന്ന യുവാക്കളോട്: നിങ്ങളുടെ മെയ് വഴക്കം റോഡിലുള്ള എല്ലാ ഡ്രൈവർമാർക്കും കാണില്ല. നിങ്ങൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ അവർ ബ്രേക്ക് ചവിട്ടണമെന്നില്ല. ഒരു സെക്കന്റിന്റെ ചെറിയൊരു അംശം മാത്രം മതി വലിയ അപകടമുണ്ടാകാൻ. അപകടമുണ്ടായാൽ പിന്നെ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ല. ബോധം വരുമ്പോൾ (വന്നാൽ) ശരീരത്തിന്റെ പല ഭാഗങ്ങളും കാണണമെന്നില്ല. ഉള്ള ഭാഗങ്ങൾ ചലിക്കണമെന്നില്ല. ചലനശേഷി നഷ്ടപ്പെടുന്നത് ബാക്കിയുള്ള ജീവിത കാലത്തേയ്ക്കായിരിക്കാം. അതായത് ശിഷ്ട ജീവിതം കട്ടിലിൽ.
കഴുത്തിലെ നട്ടെല്ലാണ് ഒടിഞ്ഞതെങ്കിൽ ബാക്കി ജീവിതത്തിൽ കണ്ണും ചുണ്ടും മാത്രമായിരിക്കും സ്വയം ചലിപ്പിക്കാൻ കഴിയുന്ന അവയവങ്ങൾ. നിർഭാഗ്യവശാൽ അപകടം പറ്റി ഇത്തരത്തിൽ ജീവിക്കുന്നവരുടെ അനുഭവങ്ങളും മനസിലെ ചിന്തകളും പങ്കിടുന്നത് നേരിൽ കേട്ടിട്ടുണ്ട്. പല്ല് തേയ്പ്പിക്കാനും ഭക്ഷണം തരാനും മലവും മൂത്രവും മാറ്റി ശരീരം വൃത്തിയാക്കാനും പരസഹായം വേണം. കൂടെയുള്ളവർ എത്ര പിന്തുണച്ചാലും തങ്ങൾ വീടിനും സമൂഹത്തിനും രാജ്യത്തിനും ബാദ്ധ്യതയാണെന്ന് തോന്നിപ്പോകും. മരിക്കണമെന്ന് ആഗ്രഹിച്ചുപോകും, കിടപ്പായ ആളും ചിലപ്പോൾ അവരെ നോക്കുന്ന ചിലരും. സ്വന്തം തെറ്റ് കൊണ്ടല്ലാതെ അപകടത്തിൽപ്പെട്ടവർക്ക് തന്നെ ഇതേ മാനസികാവസ്ഥയാണ്. അപ്പോൾ അപകടം ക്ഷണിച്ചുവരുത്തിയവരുടെ കഥ പറയണോ?
ഒരു വർഷം ശരാശരി നാല്പതിനായിരം റോഡപകടങ്ങളാണ് ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുന്നത്. അതിൽ നാലായിരത്തോളം പേർ മരിക്കുന്നു. പത്ത് ശതമാനം. അതായത് പത്ത് അപകടത്തിൽ ഒരാൾ മരിക്കുന്നു. മരിക്കുന്നവരിൽ എഴുപത് ശതമാനവും യുവാക്കളാണ്. നിയമങ്ങൾ പാലിച്ച് മര്യാദയ്ക്ക് വണ്ടിയോടിച്ചാൽ തന്നെ അപകടം പറ്റാനും മരിച്ചു പോകാനും സാദ്ധ്യതയുള്ള നാടാണ് കേരളം. അവിടെയാണ് മദ്യപിച്ചും മയക്കുമരുന്നടിച്ചും ബോധം പോയി ചിലർ വണ്ടിയോടിക്കുന്നത്. ഇത് ശുദ്ധ അഹങ്കാരമാണ്. ക്രിമിനൽ കുറ്റമാണ്. സ്വയം അപകടത്തിൽ പെടുന്നത് കൂടാതെ വഴിയേ പോയവരേയും അപകടപ്പെടുത്തി കൊല്ലുന്നവർ.
ലഹരി ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാനും കടുത്ത ശിക്ഷ നടപ്പാക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം. വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ച് ഷൈൻ ചെയ്യുന്ന കേമന്മാരോട്. നിങ്ങൾ തനി മണ്ടന്മാരാണ്. നിങ്ങളുടെ സാമർത്ഥ്യം ആദ്യത്തെ അപകടം വരെ മാത്രമേയുള്ളൂ. അപകടത്തിന് ശേഷം ബുദ്ധിയുണ്ടായിട്ടും നിലവിളിച്ചിട്ടും കാര്യമില്ല. യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കളും ശ്രദ്ധിക്കണം. പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ. അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരും.
Stories you may Like
- ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
- ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം; റോഡ് കാമറ ചിത്രം കാരണം കുടുംബകലഹം
- എ.ഐ കാമറ: പരാതികൾ ഓൺലൈനാക്കി എം വിഡി
- റഷ്യയുടെ ലൂണയ്ക്ക് കഴിയാത്തത് നേടാൻ ചന്ദ്രയാൻ; ബഹിരകാശ നേട്ടം ഇന്ത്യയ്ക്ക് കൈയെത്തും ദൂരത്ത്
- മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എ.ഐ അഴിമതി കാമറ പദ്ധതിയെയും നാടുകടത്തും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്