മാർപാപ്പയുടെ നാട്ടിൽ 'ഷൈൻ ചെയ്യാൻ' ഷൈനി ടീച്ചർ; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യാക്കാരിയായത് വടക്കാഞ്ചേരിക്കാരി; കയ്യിലുള്ളത് ഡോക്ടറേറ്റും നാല് മാസ്റ്റേഴ്സും രണ്ടു ബാച്ചിലേഴ്സും പിന്നെ അഞ്ചു ഡിപ്ലോമയും; അദ്ധ്യാപക ലോകത്തെ ഓസ്കർ നേടിയ മലയാളിയുടെ കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാർപ്പാപ്പയുടെ നാട്ടിൽ ഷൈൻ ചെയ്യുകയാണ് തൃശൂർക്കാരിയായ ഷൈനി ടീച്ചർ. നാട്ടുകാർക്ക് ടീച്ചറാണെങ്കിലും റോമിലെ ലിറ്റൽ ഫ്ളവർ സ്കൂളിലെ കുട്ടികൾക്ക് പ്രിൻസിപ്പലാണ് ഡോ. മേരി ഷൈനി. ഇപ്പോൾ യൂറോപ്പ് മലയാളികൾക്കാകട്ടെ അഭിമാനം പകരുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ് ജേതാവും. മാത്രമല്ല ഈ അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യൻ വംശജ ആണെന്നത് ലോക മലയാളികൾക്കും സന്തോഷമാകുന്നു. ഒരു ടീച്ചറാകുക എന്ന മോഹത്തിലുപരി ഒരു സ്ഥാപനത്തെ ലോക നിലവാരത്തിൽ നടത്തിക്കാൻ ചെയ്ത പ്രയത്നമാണ് ഡോ. മേരി ഷൈനിയെ അദ്ധ്യാപക ലോകത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കാവുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ പുരസ്കാരത്തിന് അർഹയാക്കിയത്.
ലോകമെങ്ങും അദ്ധ്യാപക സമൂഹം ആദരിക്കുകയും ആഗ്രഹിക്കുകയും ചെയുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് അവാർഡ് ആദ്യമായി യൂറോപ്പിൽ ഒരു മലയാളിയെ തേടിയെത്തുമ്പോൾ ഒട്ടും മടിക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരാണ് പ്രശംസയുമായി എത്തുന്നത്. ലോകമെങ്ങും മാധ്യമങ്ങളും ഷൈനി ടീച്ചറുടെ നിസ്വാർത്ഥ സേവന മികവിന് ആദരവുമായി കൂട്ടിനുണ്ട് എന്നതും അവാർഡ് ജേതാവിനെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ റോമിൽ നിന്നും കേൾക്കുന്ന വർത്തമാനം.
കൈ നിറയെ പുരസ്കാരങ്ങൾ, എടുത്താൽ പൊങ്ങാത്ത വിധം അക്കാദമിക് യോഗ്യതകൾ
മികവുള്ളവരെ പ്രചോദിപ്പിക്കാൻ അവാർഡുകളും അംഗീകാരങ്ങളും നൽകുന്ന ഊർജം വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. ഓരോ അവാർഡിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയാണ് ചിലർക്ക് ജീവിതം. അത്തരത്തിൽ ഒരു ഊർജ്ജപ്രവാഹിനിയാവുകയാണ് മേരി ഷൈനി. ചെറുതും വലുതുമായ അവാർഡുകൾ പോലെ തന്നെ ചെറുതും വലുതുമായ അക്കാദമിക് യോഗ്യതകളും ചേരുമ്പോഴേ ഷൈനിയെന്ന അഞ്ചരയടി പൊക്കക്കാരിയുടെ വാനോളമെത്തുന്ന യഥാർത്ഥ ഉയരം പൂർത്തിയാകൂ.
ലോകാരോഗ്യ സംഘടനയുടെ ആദരവ് മുതൽ ലോക വിദ്യാഭ്യസ ഹബ്ബായ കേബ്രിഡ്ജിൽ നിന്നുവരെ അംഗീകാരം എത്തുമ്പോൾ അത്ര വേഗത്തിൽ ആർക്കും മറികടക്കാവുന്ന നേട്ടമല്ല ഷൈനിയുടേത്. കൂടാതെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും ഐ ടി രംഗത്ത് നേടിയ ഡോക്റ്ററേറ്റ് മുതൽ നാല് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി, രണ്ടു മേഖലകളിൽ ബാച്ചിലേഴ്സ്, അഞ്ചു ഡിപ്ലോമകൾ എന്നിവയുമായി ഷൈനി തല ഉയർത്തുമ്പോൾ ഇനിയേതു വിഷയമാണ് പഠിക്കാൻ മനസ്സിൽ ഉള്ളത് എന്ന ചോദ്യമേ കാണുന്നവർക്കു തോന്നൂ.
ഷൈനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നോക്കിയാൽ വിദ്യാഭ്യാസ യോഗ്യതകളും അംഗീകാരങ്ങളും വായിച്ചു പൂർത്തിയാക്കാൻ അഞ്ചു മിനിറ്റിലേറെ വേണ്ടി വരും. സാധാരണ ഏതെങ്കിലും ഒരു പ്രൊഫഷണൽ പ്രൊഫൈൽ നോക്കുന്നവർക്ക് അഞ്ചു സെക്കൻഡിൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുന്നിടത്താണ് ഷൈനി വ്യത്യസ്തയാകുന്നതും.
തുടക്കം മുതൽ ഇംഗ്ലീഷ് മീഡിയത്തിൽ, വന്നെത്തി നിന്നതും അന്താരാഷ്ട്ര ഇംഗ്ലീഷിൽ
തൃശൂർ വടക്കാഞ്ചേരിക്കാരിയായ ഷൈനി ക്ലെലിയ ബാർബെറി സ്കൂളിലെ കിന്റർ ഗാർഡൻ മുതൽ ഇംഗ്ലീഷ് പഠനമാണ് നടത്തിയത്. മകൾ വിദ്യാഭ്യാസത്തിൽ ഒരു കാരണവശാലും പിന്നിൽ നിൽക്കരുത് എന്നത് പട്ടാളത്തിൽ മേജർ സുബേദാർ ആയിരുന്ന പിതാവ് പോൾ പൊൻപറമ്പിലിന്റെ ആഗ്രഹം കൂടിയായിരുന്നു. ഇപ്പോൾ അവാർഡിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജീവിതത്തിൽ ഏറ്റവും പ്രചോദനം നൽകിയത് ആരെന്ന ചോദ്യത്തിൽ രണ്ടു പേരെ മാത്രമേ ഷൈനിക്ക് ഓർക്കാനാകുന്നുള്ളൂ. അത് പിതാവും എന്തിനും കൂടെ നിൽക്കുന്ന ഭർത്താവും തന്നെയാണ്. ഇറ്റലിയിൽ സെലിബ്രിറ്റി ഷെഫ് ആയ ചാലക്കുടിക്കാരൻ ബൈജു ജോർജ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ കാണുന്ന ഷൈനി ഉണ്ടാകുമായിരുന്നില്ല.
ഇറ്റലിയിൽ എത്തിയ ശേഷം ജോലികൾ നോക്കുമ്പോൾ ഒരു പുതിയ വിദ്യാഭ്യസ സ്ഥാപനം ആരംഭിക്കുന്ന കാര്യം അറിഞ്ഞു അവർക്കൊപ്പം ഏതാനും വർഷം സ്വയം സേവികയായി പ്രവർത്തിക്കണമെന്ന് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം അതെങ്കിൽ അങ്ങനെയാകട്ടെ എന്ന് പറഞ്ഞു മാറി നിൽക്കുകയല്ല, അതിനൊപ്പം നോക്കുകൊണ്ടു പോലും നോവിക്കാതെ കൂടെ നിൽക്കുകയായിരുന്നു ബൈജു ജോർജ്. ജീവിതത്തിൽ പണത്തേക്കാൾ വലുത് ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒപ്പമുള്ള സഞ്ചാരം തന്നെയാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ മനസിലാക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവാണ് ഈ അവാർഡ് നേട്ടത്തിന്റെ പിന്നിൽ നിഴലായി തനിക്കു കാണാൻ കഴിയുന്നതെന്നും മേരി ഷൈനി പറയുമ്പോൾ നേട്ടങ്ങൾ ഒറ്റയ്ക്ക് സ്വന്തമാക്കിയതല്ല എന്നതാണ് ആ വാക്കുകളിൽ നിറയുന്നതും.
എന്താണ്, എങ്ങനെയാണ്?
എന്താണ് പ്രശസ്തമായ കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ്? കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിൽ യൂണിവേഴ്സിറ്റി പ്രസ്സാണ് സംഘാടകർ. ലോകത്തൊട്ടാകെയായി ആയിരക്കണക്കിന് അദ്ധ്യാപകരാണ് നോമിനേഷൻ ഘട്ടത്തിലൂടെ അവാർഡ് ലിസ്റ്റിൽ എത്തുന്നത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും അപേക്ഷകർ ഉണ്ടാകും. ഇത്തവണ ആറായിരം പേരാണ് അപേക്ഷകരായി എത്തിയത്. 113 രാജ്യങ്ങളിൽ നിന്നുമാണ് ഈ അപേക്ഷകർ എത്തിയത്. ഇതിൽ നിന്നും ഓരോ ഉപഭൂഖണ്ഡത്തിലും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ആറു പേരെ ജേതാക്കളാക്കി നിശ്ചയിക്കും.
പതിനാറു പേരുടെ പട്ടിക പൊതുജനത്തിന് വോട്ടിങ്ങിനു നൽകിയാണ് ജേതാവിനെ കണ്ടെത്തുക. ഇത്തരത്തിൽ യൂറോപ്പിന്റെ ജേതാവായി മാറിയിരിക്കുകയാണ് ഡോ. മേരി ഷൈനി. നോമിനേഷൻ ഘട്ടത്തിൽ കേംബ്രിഡ്ജ് പ്രസ്സിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഒരിക്കലും ജേതാവായി മാറുമെന്ന് ഷൈനി ചിന്തിച്ചിരുന്നില്ല. പ്രവർത്തനം തുടങ്ങി ഒരുപാട് വർഷങ്ങളുടെ ചരിത്രം ഒന്നും പറയാനില്ലാത്ത ലിറ്റിൽ ഫ്ളവർ സ്കൂളിനാകട്ടെ ദശകങ്ങളുടെ പ്രവർത്തന പാരമ്പര്യം ഉള്ള സ്കൂളുകളെ മറികടന്നു തങ്ങളുടെ പ്രധാന ടീച്ചറെ അവാർഡിന് അർഹയാക്കാൻ കഴിഞ്ഞ സന്തോഷമാണ് പങ്കിടാനുള്ളതും.
എന്താണ് വിജയരഹസ്യം?
ഡെഡിക്കേഷൻ അവാർഡ് വാങ്ങിയ ടീച്ചറോട് ചോദിക്കാൻ പാടില്ലാത്ത കാര്യമാണ്. എങ്കിലും ടീച്ചർ തന്നെ അതിന് ഒരുത്തരം നൽകിയാൽ ഭംഗി കൂടുതൽ തന്നെ ആയിരിക്കും. ഒറ്റ വാക്കിൽ പറഞ്ഞാൽ ലിറ്റിൽ ഫ്ളവർ റോമാ എന്നത് ടീച്ചറുടെ പാഷനാണ്. പഠനത്തെക്കുറിച്ചാകുമ്പോൾ ടീച്ചർ അൽപം ഫിലോസഫിക്കൽ ആകാനും തയ്യാറാണ്. അറിവ് പകരുക എന്നത് മാത്തമാറ്റിക്കൽ തിയറിക്കു വിരുദ്ധമാണെന്നു ടീച്ചർ പറഞ്ഞു കളയും.
കാരണം കണക്കിൽ ഡിവൈഡ് ചെയ്യുമ്പോൾ പാതിയായി കുറയുകയാണ്. എന്നാൽ അറിവ് പങ്കുവയ്ക്കുമ്പോൾ പല ഇരട്ടിയായി മൾട്ടിപ്ലിക്കേഷൻ ആണ് സംഭവിക്കുന്നത്. ഇതിലും ലളിതമായി പറയാൻ തനിക്കറിയില്ലെന്നു ടീച്ചർ അൽപം സങ്കോചത്തോടെ പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, ലിറ്റിൽ ഫ്ളവറിലെ കുഞ്ഞുങ്ങൾ ഭാഗ്യ ശാലികളാണ്. ഏതു കഠിനമായ പാഠവും ഷൈനി ടീച്ചറുടെ കയ്യിൽ അവർക്കു ലളിതമായി മാറും.
ഒന്നര വയസുകാരി കെലിസ്റ്റായുടെയും എട്ടു വയസുകാരി കെസിയയുടെയും അമ്മത്തിരക്കിൽ നിന്നുമാണ് മേരി ഷൈനിയുടെ പഠനവും ജോലിയും 200 ഓളം കുട്ടികളെ നോക്കുന്ന ഉത്തരവാദിത്തവും. അത്ര എളുപ്പമുള്ള പണിയല്ലെന്ന് അറിയാമെങ്കിലും അർപ്പണബോധം ഉണ്ടെങ്കിൽ ഒരു ലക്ഷ്യവും നമുക്ക് മുന്നിൽ വഴി മാറി പോകില്ല എന്നാണ് മേരി ഷൈനി പറയുക. എട്ടോളം രാജ്യങ്ങളിലെ കുട്ടികളിലാണ് ഈ ഇന്റർനാഷണൽ സ്കൂളിനെ തേടിയെത്തുന്നത്. ഇറ്റലിയിലെ സ്വകാര്യ സ്കൂളുകളിൽ 1500 യൂറോ വരെ ഫീസുള്ളപ്പോൾ 250 യൂറോ മാത്രമാണ് ലിറ്റിൽ ഫ്ളവറിലെ ട്യൂഷൻ ഫീസ്. കേരളത്തിൽ നിന്നുള്ളവരടക്കം മലയാളി കുട്ടികളും സ്കൂളിന്റെ ഭാഗമാണ്.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്