മാർപാപ്പയുടെ നാട്ടിൽ 'ഷൈൻ ചെയ്യാൻ' ഷൈനി ടീച്ചർ; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യാക്കാരിയായത് വടക്കാഞ്ചേരിക്കാരി; കയ്യിലുള്ളത് ഡോക്ടറേറ്റും നാല് മാസ്റ്റേഴ്സും രണ്ടു ബാച്ചിലേഴ്സും പിന്നെ അഞ്ചു ഡിപ്ലോമയും; അദ്ധ്യാപക ലോകത്തെ ഓസ്കർ നേടിയ മലയാളിയുടെ കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാർപ്പാപ്പയുടെ നാട്ടിൽ ഷൈൻ ചെയ്യുകയാണ് തൃശൂർക്കാരിയായ ഷൈനി ടീച്ചർ. നാട്ടുകാർക്ക് ടീച്ചറാണെങ്കിലും റോമിലെ ലിറ്റൽ ഫ്ളവർ സ്കൂളിലെ കുട്ടികൾക്ക് പ്രിൻസിപ്പലാണ് ഡോ. മേരി ഷൈനി. ഇപ്പോൾ യൂറോപ്പ് മലയാളികൾക്കാകട്ടെ അഭിമാനം പകരുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ് ജേതാവും. മാത്രമല്ല ഈ അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യൻ വംശജ ആണെന്നത് ലോക മലയാളികൾക്കും സന്തോഷമാകുന്നു. ഒരു ടീച്ചറാകുക എന്ന മോഹത്തിലുപരി ഒരു സ്ഥാപനത്തെ ലോക നിലവാരത്തിൽ നടത്തിക്കാൻ ചെയ്ത പ്രയത്നമാണ് ഡോ. മേരി ഷൈനിയെ അദ്ധ്യാപക ലോകത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കാവുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ പുരസ്കാരത്തിന് അർഹയാക്കിയത്.
ലോകമെങ്ങും അദ്ധ്യാപക സമൂഹം ആദരിക്കുകയും ആഗ്രഹിക്കുകയും ചെയുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് അവാർഡ് ആദ്യമായി യൂറോപ്പിൽ ഒരു മലയാളിയെ തേടിയെത്തുമ്പോൾ ഒട്ടും മടിക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരാണ് പ്രശംസയുമായി എത്തുന്നത്. ലോകമെങ്ങും മാധ്യമങ്ങളും ഷൈനി ടീച്ചറുടെ നിസ്വാർത്ഥ സേവന മികവിന് ആദരവുമായി കൂട്ടിനുണ്ട് എന്നതും അവാർഡ് ജേതാവിനെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ റോമിൽ നിന്നും കേൾക്കുന്ന വർത്തമാനം.
കൈ നിറയെ പുരസ്കാരങ്ങൾ, എടുത്താൽ പൊങ്ങാത്ത വിധം അക്കാദമിക് യോഗ്യതകൾ
മികവുള്ളവരെ പ്രചോദിപ്പിക്കാൻ അവാർഡുകളും അംഗീകാരങ്ങളും നൽകുന്ന ഊർജം വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. ഓരോ അവാർഡിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയാണ് ചിലർക്ക് ജീവിതം. അത്തരത്തിൽ ഒരു ഊർജ്ജപ്രവാഹിനിയാവുകയാണ് മേരി ഷൈനി. ചെറുതും വലുതുമായ അവാർഡുകൾ പോലെ തന്നെ ചെറുതും വലുതുമായ അക്കാദമിക് യോഗ്യതകളും ചേരുമ്പോഴേ ഷൈനിയെന്ന അഞ്ചരയടി പൊക്കക്കാരിയുടെ വാനോളമെത്തുന്ന യഥാർത്ഥ ഉയരം പൂർത്തിയാകൂ.
ലോകാരോഗ്യ സംഘടനയുടെ ആദരവ് മുതൽ ലോക വിദ്യാഭ്യസ ഹബ്ബായ കേബ്രിഡ്ജിൽ നിന്നുവരെ അംഗീകാരം എത്തുമ്പോൾ അത്ര വേഗത്തിൽ ആർക്കും മറികടക്കാവുന്ന നേട്ടമല്ല ഷൈനിയുടേത്. കൂടാതെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും ഐ ടി രംഗത്ത് നേടിയ ഡോക്റ്ററേറ്റ് മുതൽ നാല് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി, രണ്ടു മേഖലകളിൽ ബാച്ചിലേഴ്സ്, അഞ്ചു ഡിപ്ലോമകൾ എന്നിവയുമായി ഷൈനി തല ഉയർത്തുമ്പോൾ ഇനിയേതു വിഷയമാണ് പഠിക്കാൻ മനസ്സിൽ ഉള്ളത് എന്ന ചോദ്യമേ കാണുന്നവർക്കു തോന്നൂ.
ഷൈനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നോക്കിയാൽ വിദ്യാഭ്യാസ യോഗ്യതകളും അംഗീകാരങ്ങളും വായിച്ചു പൂർത്തിയാക്കാൻ അഞ്ചു മിനിറ്റിലേറെ വേണ്ടി വരും. സാധാരണ ഏതെങ്കിലും ഒരു പ്രൊഫഷണൽ പ്രൊഫൈൽ നോക്കുന്നവർക്ക് അഞ്ചു സെക്കൻഡിൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുന്നിടത്താണ് ഷൈനി വ്യത്യസ്തയാകുന്നതും.
തുടക്കം മുതൽ ഇംഗ്ലീഷ് മീഡിയത്തിൽ, വന്നെത്തി നിന്നതും അന്താരാഷ്ട്ര ഇംഗ്ലീഷിൽ
തൃശൂർ വടക്കാഞ്ചേരിക്കാരിയായ ഷൈനി ക്ലെലിയ ബാർബെറി സ്കൂളിലെ കിന്റർ ഗാർഡൻ മുതൽ ഇംഗ്ലീഷ് പഠനമാണ് നടത്തിയത്. മകൾ വിദ്യാഭ്യാസത്തിൽ ഒരു കാരണവശാലും പിന്നിൽ നിൽക്കരുത് എന്നത് പട്ടാളത്തിൽ മേജർ സുബേദാർ ആയിരുന്ന പിതാവ് പോൾ പൊൻപറമ്പിലിന്റെ ആഗ്രഹം കൂടിയായിരുന്നു. ഇപ്പോൾ അവാർഡിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജീവിതത്തിൽ ഏറ്റവും പ്രചോദനം നൽകിയത് ആരെന്ന ചോദ്യത്തിൽ രണ്ടു പേരെ മാത്രമേ ഷൈനിക്ക് ഓർക്കാനാകുന്നുള്ളൂ. അത് പിതാവും എന്തിനും കൂടെ നിൽക്കുന്ന ഭർത്താവും തന്നെയാണ്. ഇറ്റലിയിൽ സെലിബ്രിറ്റി ഷെഫ് ആയ ചാലക്കുടിക്കാരൻ ബൈജു ജോർജ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ കാണുന്ന ഷൈനി ഉണ്ടാകുമായിരുന്നില്ല.
ഇറ്റലിയിൽ എത്തിയ ശേഷം ജോലികൾ നോക്കുമ്പോൾ ഒരു പുതിയ വിദ്യാഭ്യസ സ്ഥാപനം ആരംഭിക്കുന്ന കാര്യം അറിഞ്ഞു അവർക്കൊപ്പം ഏതാനും വർഷം സ്വയം സേവികയായി പ്രവർത്തിക്കണമെന്ന് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം അതെങ്കിൽ അങ്ങനെയാകട്ടെ എന്ന് പറഞ്ഞു മാറി നിൽക്കുകയല്ല, അതിനൊപ്പം നോക്കുകൊണ്ടു പോലും നോവിക്കാതെ കൂടെ നിൽക്കുകയായിരുന്നു ബൈജു ജോർജ്. ജീവിതത്തിൽ പണത്തേക്കാൾ വലുത് ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒപ്പമുള്ള സഞ്ചാരം തന്നെയാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ മനസിലാക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവാണ് ഈ അവാർഡ് നേട്ടത്തിന്റെ പിന്നിൽ നിഴലായി തനിക്കു കാണാൻ കഴിയുന്നതെന്നും മേരി ഷൈനി പറയുമ്പോൾ നേട്ടങ്ങൾ ഒറ്റയ്ക്ക് സ്വന്തമാക്കിയതല്ല എന്നതാണ് ആ വാക്കുകളിൽ നിറയുന്നതും.
എന്താണ്, എങ്ങനെയാണ്?
എന്താണ് പ്രശസ്തമായ കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ്? കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിൽ യൂണിവേഴ്സിറ്റി പ്രസ്സാണ് സംഘാടകർ. ലോകത്തൊട്ടാകെയായി ആയിരക്കണക്കിന് അദ്ധ്യാപകരാണ് നോമിനേഷൻ ഘട്ടത്തിലൂടെ അവാർഡ് ലിസ്റ്റിൽ എത്തുന്നത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും അപേക്ഷകർ ഉണ്ടാകും. ഇത്തവണ ആറായിരം പേരാണ് അപേക്ഷകരായി എത്തിയത്. 113 രാജ്യങ്ങളിൽ നിന്നുമാണ് ഈ അപേക്ഷകർ എത്തിയത്. ഇതിൽ നിന്നും ഓരോ ഉപഭൂഖണ്ഡത്തിലും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ആറു പേരെ ജേതാക്കളാക്കി നിശ്ചയിക്കും.
പതിനാറു പേരുടെ പട്ടിക പൊതുജനത്തിന് വോട്ടിങ്ങിനു നൽകിയാണ് ജേതാവിനെ കണ്ടെത്തുക. ഇത്തരത്തിൽ യൂറോപ്പിന്റെ ജേതാവായി മാറിയിരിക്കുകയാണ് ഡോ. മേരി ഷൈനി. നോമിനേഷൻ ഘട്ടത്തിൽ കേംബ്രിഡ്ജ് പ്രസ്സിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഒരിക്കലും ജേതാവായി മാറുമെന്ന് ഷൈനി ചിന്തിച്ചിരുന്നില്ല. പ്രവർത്തനം തുടങ്ങി ഒരുപാട് വർഷങ്ങളുടെ ചരിത്രം ഒന്നും പറയാനില്ലാത്ത ലിറ്റിൽ ഫ്ളവർ സ്കൂളിനാകട്ടെ ദശകങ്ങളുടെ പ്രവർത്തന പാരമ്പര്യം ഉള്ള സ്കൂളുകളെ മറികടന്നു തങ്ങളുടെ പ്രധാന ടീച്ചറെ അവാർഡിന് അർഹയാക്കാൻ കഴിഞ്ഞ സന്തോഷമാണ് പങ്കിടാനുള്ളതും.
എന്താണ് വിജയരഹസ്യം?
ഡെഡിക്കേഷൻ അവാർഡ് വാങ്ങിയ ടീച്ചറോട് ചോദിക്കാൻ പാടില്ലാത്ത കാര്യമാണ്. എങ്കിലും ടീച്ചർ തന്നെ അതിന് ഒരുത്തരം നൽകിയാൽ ഭംഗി കൂടുതൽ തന്നെ ആയിരിക്കും. ഒറ്റ വാക്കിൽ പറഞ്ഞാൽ ലിറ്റിൽ ഫ്ളവർ റോമാ എന്നത് ടീച്ചറുടെ പാഷനാണ്. പഠനത്തെക്കുറിച്ചാകുമ്പോൾ ടീച്ചർ അൽപം ഫിലോസഫിക്കൽ ആകാനും തയ്യാറാണ്. അറിവ് പകരുക എന്നത് മാത്തമാറ്റിക്കൽ തിയറിക്കു വിരുദ്ധമാണെന്നു ടീച്ചർ പറഞ്ഞു കളയും.
കാരണം കണക്കിൽ ഡിവൈഡ് ചെയ്യുമ്പോൾ പാതിയായി കുറയുകയാണ്. എന്നാൽ അറിവ് പങ്കുവയ്ക്കുമ്പോൾ പല ഇരട്ടിയായി മൾട്ടിപ്ലിക്കേഷൻ ആണ് സംഭവിക്കുന്നത്. ഇതിലും ലളിതമായി പറയാൻ തനിക്കറിയില്ലെന്നു ടീച്ചർ അൽപം സങ്കോചത്തോടെ പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, ലിറ്റിൽ ഫ്ളവറിലെ കുഞ്ഞുങ്ങൾ ഭാഗ്യ ശാലികളാണ്. ഏതു കഠിനമായ പാഠവും ഷൈനി ടീച്ചറുടെ കയ്യിൽ അവർക്കു ലളിതമായി മാറും.
ഒന്നര വയസുകാരി കെലിസ്റ്റായുടെയും എട്ടു വയസുകാരി കെസിയയുടെയും അമ്മത്തിരക്കിൽ നിന്നുമാണ് മേരി ഷൈനിയുടെ പഠനവും ജോലിയും 200 ഓളം കുട്ടികളെ നോക്കുന്ന ഉത്തരവാദിത്തവും. അത്ര എളുപ്പമുള്ള പണിയല്ലെന്ന് അറിയാമെങ്കിലും അർപ്പണബോധം ഉണ്ടെങ്കിൽ ഒരു ലക്ഷ്യവും നമുക്ക് മുന്നിൽ വഴി മാറി പോകില്ല എന്നാണ് മേരി ഷൈനി പറയുക. എട്ടോളം രാജ്യങ്ങളിലെ കുട്ടികളിലാണ് ഈ ഇന്റർനാഷണൽ സ്കൂളിനെ തേടിയെത്തുന്നത്. ഇറ്റലിയിലെ സ്വകാര്യ സ്കൂളുകളിൽ 1500 യൂറോ വരെ ഫീസുള്ളപ്പോൾ 250 യൂറോ മാത്രമാണ് ലിറ്റിൽ ഫ്ളവറിലെ ട്യൂഷൻ ഫീസ്. കേരളത്തിൽ നിന്നുള്ളവരടക്കം മലയാളി കുട്ടികളും സ്കൂളിന്റെ ഭാഗമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്