'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തങ്ങൾക്ക് നേരിട്ട് അതിക്രൂരമായ പീഡനങ്ങളുടെ നേർ സാക്ഷ്യമായി മലബാർ കലാപത്തിലെ ഇരകളുടെ വെളിപ്പെടുത്തലുകൾ. എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിൽ എഴുതുന്ന മാപ്പിള കലാപം സീരീസ് എന്ന ലേഖന പരമ്പരയിലെ പുതിയ ലക്കത്തിലാണ് ഇരകളുടെ മൊഴികൾ അവതരിപ്പിച്ചിരിക്കുന്നത്. കൊള്ളയും കൊലയും അമ്പലം തകർക്കലും മതം മാറ്റവും വ്യാപകമായി നടന്നുവെന്നും, തീയ്യരും, ദലിതരും പോലും ആക്രമിക്കപ്പെട്ടുവെന്നും, ദ മാപ്പിള റെബല്ല്യൻ,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ എന്ന അദ്ധ്യായത്തിന്റെ വിവർത്തനത്തിൽ ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.
1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്, അക്കാലത്തെ രേഖകളും പുസ്തങ്ങളും തർജ്ജമചെയ്യുമ്പോൾ കിട്ടുന്നത്. കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു.
അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ ഡോ മനോജ് ബ്രൈറ്റ്. 'മലബാർ കലാപം സീരീസ്' വായിച്ചാൽ ഇതിന് ഘടകവിരുദ്ധമായ അഭിപ്രായമാണ് ഉണ്ടാവുക.മലബാർ കലാപം അടിമുടി വർഗീയമായിരുന്നെന്നും ഹിന്ദു വംശഹത്യതന്നെയായിരുന്നു അതിൽ ലക്ഷ്യമിട്ടിരുന്നതെന്നും ഈ തർജ്ജമ വായിച്ചാൽ വ്യക്താമാവും. ഡോ മനോജ് ബ്രൈറ്റ് ചരിത്ര രേഖകൾ ഉദ്ധരിച്ച് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്. രേഖകളുടെ തർജ്ജമ നടത്തുന്നു എന്നല്ലാതെ ഒരു കമന്റും അദ്ദേഹം പങ്കുവെക്കുന്നില്ല.
ഇടതുപക്ഷ ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.
ഡോ മനോജ് ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ്:-
മാപ്പിള കലാപം സീരീസ് (ഭാഗം 20)
The Moplah Rebellion,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ എന്ന അദ്ധ്യായത്തിന്റെ -വിവർത്തനം തുടരുന്നു.
അഭയാർഥികളുടെ മൊഴികൾ:-
14. വെള്ളക്കരി കുറ്റിപ്പുറത്ത് ഗോപാലൻ നായർ, പുത്തൂർ, ഏറനാട്:- കന്നിമാസം പതിനാലാം തീയ്യതി (1921 സെപ്റ്റംബർ 21) രാത്രി ഏകദേശം എട്ടുമണിക്ക് മുന്നൂറോളം മാപ്പിളമാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ഇതിനിടക്ക് കരുണാകരൻ നായർക്ക് ഒരു വെട്ടുകത്തിയും, വടിവാളുമായി പുറത്തെത്താൻ കഴിഞ്ഞു. അദ്ദേഹം മാപ്പിളമാരുമായി ഏറ്റുമുട്ടി നാലു പേരെ വധിക്കുകയും, ഏതാനും പേരെ മുറിവേൽപ്പിക്കുകയും ചെയ്തു. ഉടനെ അദ്ദേഹം പടിക്കലേക്കു ഓടിപ്പോയി. ആ സമയം ഒരു മാപ്പിള ഒരു കുന്തം അദ്ദേഹത്തിന്റെ തലക്കെറിയുകയും, അത് കഴുത്തു തുളച്ച് കയറി അദ്ദേഹം മരിച്ചു വീഴുകയും ചെയ്തു. മാപ്പിളമാർ എല്ലാം കൊള്ളയടിച്ചു. എന്റെ മൂന്നു വീടുകൾ കൊള്ളയടിക്കുകയും, ഒരു വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഞങ്ങളുടെ വക ഒരു അമ്പലമുണ്ട്. ഈ അമ്പലവും നശിപ്പിക്കപ്പെട്ടു. വേങ്ങര അംശത്തിലെ ഏതാണ്ട് ഇരുപതു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് അറുപതു ഹിന്ദുക്കളെ മതം മാറ്റി. എന്റെതു കൂടാതെ വേങ്ങരയിൽ വേറെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാം നശിപ്പിക്കുകയും, വിഗ്രഹങ്ങൾ തകർക്കുകയും,പശുക്കളെ കൊല്ലുകയും ചെയ്തു.
16. കൈപ്പടത്ത് കുഞ്ഞുണ്ണി നായർ, കൊടുവായൂർ, ഏറനാട്:- ഇവിടെ ഏതാണ്ട് അമ്പതു ഹിന്ദു വീടുകളുണ്ട്. ഇതിൽ മൂന്നെണ്ണത്തിനു തീ വയ്ക്കുകയും, ബാക്കി ഏതാണ്ടെല്ലാ വീടുകളും മിക്കവാറും നശിപ്പിക്കപ്പെടുകയും ചെയ്തു. ഏഴു പേർ കൊല്ലപ്പെടുകയും, അമ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് ബലമായി മതം മാറ്റപ്പെടുകയും ചെയ്തു. ആ അംശത്തിൽ ചെറുതടക്കം അഞ്ച് അമ്പലങ്ങളുണ്ട്. എല്ലാം മലിനമാക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്റെ അറിവിൽ അഞ്ചു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്.
17. മണിയിൽ പാലോളി കൃഷ്ണൻ നായർ, തൃപ്പനച്ചി,ഏറനാട്:- എനിക്ക് എഴുപത്താറു വയസ്സുണ്ട്. മാപ്പിളമാർ എന്റെ കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എന്നെക്കൊണ്ട് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു. മുഹമ്മദൻ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. ഞങ്ങളാരെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് മാപ്പിളമാർ ഭീഷണിപ്പെടുത്തി.
18. ചെമ്പാഴി കുട്ടികൃഷ്ണൻ നായർ, അധികാരി, പെരുവല്ലൂർ,ഏറനാട്:- എന്റെ അംശത്തിൽ മൊത്തം ഏതാണ്ട് ഇരുന്നൂറ് ഹിന്ദു വീടുകളുണ്ട്. എല്ലാ വീടുകളും കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും, കുട്ടികളുമടക്കം അൻപതിലധികം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടു. ഏതാണ്ട് എട്ടു ഹിന്ദുക്കൾ കൊല്ലപ്പെട്ടു. എന്റെ അംശത്തിൽ നാല് അമ്പലങ്ങളുണ്ട്. എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു.
19. തിരുത്തിയിൽ നടുവഞ്ചേരി നാരായണൻ മൂസത്, അധികാരി, വള്ളിക്കുന്ന്, ഏറനാട്:- എന്റെ അംശത്തിൽ നൂറിൽ കുറയാത്ത വീടുകൾ കൊള്ളയടിക്കപ്പെടുകയും, അറുപതിൽ കുറയാത്ത വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആ അംശത്തിൽ എനിക്ക് രണ്ട് അമ്പലങ്ങളുണ്ട്. രണ്ടും നശിപ്പിക്കപ്പെട്ടു. എന്റെ അംശത്തിൽ അനേകം പുരുഷന്മാരും,സ്ത്രീകളും, കുട്ടികളും മാപ്പിളമാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുരുഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും ശവശരീരങ്ങൾ പുഴയിൽ പൊങ്ങിക്കിടക്കുന്നുണ്ട്. എഴുപതു വയസ്സുള്ള ഒരു ഹിന്ദു സ്ത്രീ അവരുടെ ഓല മേഞ്ഞ വീട് തീ പിടിച്ച് അതിൽ പെട്ടു മരിച്ചു. ആവീട്ടിൽ ഇരുപതിനായിരം തേങ്ങ ഉണ്ടായിരുന്നു. അത് മൊത്തത്തിലാണ് കത്തിച്ചത്. വയസ്സായ സ്ത്രീ ഒഴിച്ച് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. അവർക്ക് ഓടാൻ കഴിഞ്ഞില്ല. അതിനാൽ തീയിൽപ്പെട്ടു മരിച്ചു.
20. പുതുക്കോട്ടെ ചാത്തുണ്ണി നായർ, പുത്തൂർ,കോഴിക്കോട്:- സെപ്റ്റംബർ ഇരുപത്തെട്ടാം തീയ്യതി കലാപകാരികൾ എന്റെ വീട്ടിൽ വന്നു. ഞാനൊഴിച്ച് എന്റെ കുടുംബക്കാരെല്ലാം ഭയന്ന് ഓടി രക്ഷപ്പെട്ടു. അവർ വന്ന ഉടനെ എന്റെ കൈകൾ കൂട്ടിക്കെട്ടി. എന്റെ അയൽക്കാരനായ തീയ്യർതൊടിയിൽ ഗോപാലനെയും ഇപ്രകാരം തന്നെ ചെയ്തു. അടുത്ത ദിവസം ഗോപാലൻ അമ്മയെ കാണാനായി ദയനീയമായി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ അവർ അദ്ദേഹത്തെ മുതുമന ഇല്ലത്തതിന്റെ പടിഞ്ഞാറു വശത്തുള്ള നാഗലിക്കാവു പറമ്പിലെ ഒരു കിണറിന്റെ അടുത്തു കൊണ്ടുപോയി. കലാപകാരികളിൽ ഒരാൾ ഗോപാലനെ വാളുകൊണ്ട് വെട്ടി, ശരീരം കിണറ്റിലെറിഞ്ഞു. ഇത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ഞാൻ ഇസ്ലാമിലേക്കു മാറാൻ സമ്മതിച്ചു. അവർ കൊറാനിലെ ചില വരികൾ എന്നെക്കൊണ്ടു ചൊല്ലിച്ച ശേഷം എനിക്ക് കുറച്ചു ഭക്ഷണം തന്നു.
എന്നെ മതം മാറ്റിയ ദിവസം പെരുവയൽ, ചാത്തമംഗലം അംശങ്ങളിലെ ആറു പേരെയും മതം മാറ്റിയിരുന്നു. നീലേശ്വരത്തു നിന്ന് പിടിച്ച രണ്ടു നായന്മാരെയും, കൊടുവള്ളിയിൽ നിന്നു പിടിച്ച നാലു തീയ്യരെയും വാളുകൊണ്ടു വെട്ടി, നേരത്തെ പറഞ്ഞ കാവിലെ കിണറ്റിലിടുന്നത് ഞാൻ കണ്ടു.
21. തേലപ്പുറത്ത് രാമ കുറുപ്പ്:- ചിങ്ങം എട്ടാം തീയ്യതി (സെപ്റ്റംബർ 24) മാപ്പിളമാർ എന്റെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ അറുപതോ, എഴുപതോ മാപ്പിളമാരുണ്ടാകും. മിക്കവരും ആ പ്രദേശത്തുള്ളവരും, കുടിയാന്മാരുമാണ്. അപ്പോൾ ഉച്ചക്ക് പന്ത്രണ്ടു മണിയായിക്കാണണം. അവരെന്നെ പിടികൂടി മലർത്തികിടത്തി എന്റെ ദേഹത്ത് പലഭാഗത്തും വാളുകൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ കരഞ്ഞു കൊണ്ട് പലതവണ മമ്പുറത്തെ തങ്ങളെ വിളിച്ചു. അപ്പോൾ വയസായ ഒരു മാപ്പിള എന്നെ വെറുതെ വിടാൻ പറഞ്ഞു. എന്റെ ജംഗമ വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. എനിക്ക് ഏതാണ്ട് പതിനൊന്നായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ അമ്പലങ്ങളിലൊന്നും തകർക്കപ്പെട്ടു. എന്റെ അംശത്തിലെ അഞ്ച് അമ്പലങ്ങൾ നശിപ്പിക്കപ്പെട്ടു. നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്കു മാറ്റപ്പെട്ടു. എന്റെ ഒരു അനന്തിരവളെയും മതം മാറ്റി. മാപ്പിളമാർ എന്റെ അംശത്തിലെ പതിനഞ്ചു പേരെ കൊലപ്പെടുത്തി. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. ഈ മൊഴി നൽകിയ ശേഷം ഈ മനുഷ്യൻ ആത്മഹത്യ ചെയ്തു.
22. കെ. ഗോവിന്ദൻ നായർ, അധികാരി, താഴ്ക്കോട്, മനഃശ്ശേരി, കോഴിക്കോട്. ഈ രണ്ടു അംശങ്ങളിലുമായി മുന്നൂറു ഹിന്ദു വീടുകളും, ചെറുമ കുടിലുകളും ഉണ്ട്. ഒന്നൊഴിയാതെ എല്ലാ വീടുകളും കൊള്ളയടിക്കപ്പെടുകയും, കലാപകാരികൾ എല്ലാ ജംഗമ വസ്തുക്കളും കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഏതാണ്ട് നാൽപതോളം വീടുകൾ കത്തിച്ചു ഭസ്മമാക്കി. രണ്ടു അംശങ്ങളിലുമായി ഇരുപത്തഞ്ചോളം അമ്പലങ്ങളുണ്ട്. ഇതിൽ ചിലതെല്ലാം കത്തിക്കുകയും, മറ്റുള്ളവ നശിപ്പിക്കുകയും,വിഗ്രഹങ്ങൾ തകർക്കുകയും, അതിനുള്ളിൽ പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്തു. നവംബർ മാസത്തിന്റെ അവസാനത്തിൽ ഒരൊറ്റ ദിവസത്തിൽ മാപ്പിളമാർ ഇരുപത്തിരണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തി.
23. ശങ്കുണ്ണി ഉണ്ണി നായർ, കണ്ണമംഗലം, ഏറനാട്:- ഈ അംശത്തിലെ എല്ലാ ഹിന്ദു വീടുകളും പൂർണ്ണമായി കൊള്ളയടിക്കപ്പെട്ടു. ഈ പരിസരത്തെ പ്രധാനപ്പെട്ട കുടുംബം എന്റേതായതുകൊണ്ട്, കലാപകാരികൾക്ക് അവരെ മതം മാറ്റണമെന്നുണ്ടായിരുന്നു. അവർ കുപ്പായങ്ങളും, ക്ഷൗരക്കാരും മറ്റുമായി മതം മാറ്റാൻ വന്നു. പക്ഷെ എന്റെ കുടുംബത്തിന് ഒരു നായർ ഭൃത്യനിൽ നിന്ന് സമയത്തിന് മുന്നറിയിപ്പു കിട്ടി. നിരാശരായ മാപ്പിളമാർ എന്റെ വീടിന്റെ ഒരു ഭാഗം തകർക്കുകയും, മുന്നറിയിപ്പു തന്ന ഭൃത്യന്റെ വീടിനു തീയിടുകയും ചെയ്തു. എന്റെ തറവാടിന് മൊത്തം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങലത്ത് വിഷ്ണു ക്ഷേത്രം നശിപ്പിക്കുകയും, ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. വിഗ്രഹം പല കഷ്ണങ്ങളാക്കി.
24. മഠത്തിൽ വിഷ്ണു നമ്പൂതിരി, വിളയിൽ, ഏറനാട്:- ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി കാലത്ത് ഒമ്പതുമണിക്ക് പത്തു മാപ്പിളമാർ എന്റെ വീട്ടിൽ വന്നു. മിക്കവരും എന്റെ അയൽക്കാരോ, കുടിയാന്മാരോ ആണ്.പതുക്കെപ്പതുക്കെ കലാപകാരികളുടെ എണ്ണം കൂടാൻ തുടങ്ങി, ഉച്ചയോടെ അഞ്ഞൂറിൽ കുറയാതെ മാപ്പിളമാർ എത്തിച്ചേർന്നു. ഞാൻ സ്ത്രീകളെയും, കുട്ടികളെയും പുറകിലെ വാതിലിലൂടെ പുറത്തേക്കയച്ചിരുന്നു. മാപ്പിളമാർ വീട്ടിനകത്തു കടക്കാൻ തുടങ്ങിയതോടെ ഞാനും ഓടിപോയി. ആദ്യം എനിക്ക് പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് ഇരുപതിനായിരം രൂപയുടെ മൂല്യമുണ്ടായിരുന്ന വീട് തീയിട്ടു നശിപ്പിച്ചു. എന്റെ മിക്കവാറും രേഖകളും തീയിൽ നശിച്ചു. ഞാൻ ഇതുവരെ വൈക്കത്തായിരുന്നു. നാലു ദിവസം മുൻപാണ് കോഴിക്കോട്ടു വന്നത്. ക്യാമ്പിൽ അരി വാങ്ങാൻ വന്നതാണ്. ഞാൻ ഇപ്പോൾ ചാലപ്പുറത്തെ വട്ടൂർ ഇല്ലത്താണ് താമസിക്കുന്നത്.
25. രാമുണ്ണി നായർ, അധികാരി, ഓലക്കര, ഏറനാട്:- ഒക്ടോബർ പന്ത്രണ്ടാം തീയ്യതി കലാപം വളരെ ഗൗരവകരമായ തരത്തിൽഎന്റെ അംശത്തിലേക്കു പടർന്നു. എല്ലാ ഹിന്ദു ഗൃഹങ്ങളിലെയും വിലപിടിപ്പുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ടു. ഓടാൻ കൂട്ടാക്കാതിരുന്ന എന്റെ അംശം കോൽക്കാരനായ (പ്യൂൺ) ചാത്തു നായരുടെ തല വെട്ടി. ഏതാണ്ട് അര ഡസൻ ആളുകൾ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾ മതം മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അംശത്തിലെ എല്ലാ കന്നുകാലികളും കശാപ്പു ചെയ്യപ്പെട്ടു. എനിക്കു തന്നെ കാളകളും, എരുമകളും കൂടാതെ മുപ്പതോളം പശുക്കൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്.
26. മംഗലശ്ശേരി വിഷ്ണു നമ്പൂതിരി, പെരുവല്ലൂർ, ഏറനാട്:- എനിക്ക് നാല് ക്ഷേത്രങ്ങളുണ്ട്. കെരവല്ലൂർ ഭഗവതി ക്ഷേത്രം,കരിംകാളി കാവ്,ഏട്ടപ്പറമ്പിൽ വിഷ്ണു ക്ഷേത്രം, അയ്യപ്പൻ കാവ്. ഈ അമ്പലങ്ങളെല്ലാം ഭാഗികമായി നശിപ്പിക്കുകയും, വിഗ്രഹങ്ങൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. എന്റെ ആശ്രിതരിൽ അഞ്ചു സ്ത്രീകളേയും, രണ്ടു പുരുഷന്മാരേയും വെട്ടിക്കൊന്നു. രണ്ടു നായന്മാരെയും, മൂന്നു തീയ്യരെയും,മൊത്തം അഞ്ചു പേരെ ബലമായി ഇസ്ലാമിലേക്കു മതംമാറ്റി.
27. വിളയിൽ ചെന്താമര പിഷാരടി, അധികാരി, വിളയിൽ, ഏറനാട്:- ആ അംശത്തിൽ ഒൻപത് നമ്പൂതിരി ഇല്ലങ്ങളുണ്ട്. മാപ്പിളമാർ എല്ലാ വീടുകളിലും അതിക്രമിച്ചു കയറി നമ്പൂതിരി സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ചു. നായർ സ്ത്രീകളുടെ കാര്യത്തിലും മാപ്പിളമാർ അങ്ങനെതന്നെ ചെയ്തു. എല്ലാ സ്ത്രീകൾക്കും കാട്ടിൽ അഭയം പ്രാപിക്കേണ്ടി വന്നു. മാപ്പിളമാർ അവരെ കാട്ടിൽ നിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മൂന്നാം ദിവസം ചെറുവായൂർ അംശം അധികാരിയുടെ ആളുകൾ വന്ന് ഈ സ്ത്രീകളെ രക്ഷിച്ചു. അംശത്തിൽ ആറ് അമ്പലങ്ങളുണ്ട്.എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു. പശുക്കളെ കശാപ്പു ചെയ്ത് അതെടുത്ത് വിഗ്രഹങ്ങളിൽ ചാർത്തുകയും, തലയോട്ടികൾ അമ്പലത്തിന്റെ പല ഭാഗങ്ങളിലും തൂക്കുകയും ചെയ്തു. അക്രമികൾ ആറു ഹിന്ദുക്കളെ വധിക്കുകയും, പതിനഞ്ചോളം വീടുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അറുപതോളം പേരെ ബലമായി മതം മാറ്റി.ഈ മൊഴി നൽകിയ ശേഷം സ്വന്തം അംശത്തിലേക്കു പോയ ഇദ്ദേഹം അവിടെവച്ച് കൊല ചെയ്യപ്പെട്ടു.
28. ഗോപാലൻ എന്ന പാറക്കാട്ട് മൂപ്പിൽ നായർ, ചേറൂർ, ഏറനാട്:- മാപ്പിളമാർ എന്റെ വീട്ടിൽ കടന്ന് എടുക്കാവുന്നതെല്ലാം എടുത്തുകൊണ്ടു പോയി. അവർ എന്റെ ഉടമസ്ഥതയിലുള്ള, അടുത്തുള്ള അമ്പലത്തിൽ കടന്ന്, അവിടെയുണ്ടായിരുന്ന എമ്പ്രാന്തിരിയെ ഇസ്ലാമിൽ ചേർക്കുകയും, അമ്പല പരിസരത്തുണ്ടായിരുന്ന എട്ടു പേരെ, മൂന്നു സ്ത്രീകളെയും, അഞ്ചു പുരുഷന്മാരെയും കൊല്ലുകയും ചെയ്തു. വിഗ്രഹങ്ങളെല്ലാം തകർക്കുകയും, പശുക്കളെ അമ്പലത്തിൽ കശാപ്പു ചെയ്യുകയും ചെയ്തു. എനിക്ക് പശുക്കളും, കിടാക്കളുമടക്കം നാൽപ്പതു കന്നുകാലികളുണ്ട്. ചിലതിനെ കൊല്ലുകയും, ബാക്കിയുള്ളതിനെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മാപ്പിള കലാപത്തിൽ എനിക്ക് മൊത്തം പന്ത്രണ്ടായിരം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ അംശത്തിലെ നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്റെ അംശത്തിൽ അഞ്ച് അമ്പലങ്ങളുണ്ട്.എല്ലാം നശിപ്പിക്കപ്പെടുകയും, മലിനപ്പെടുത്തുകയും ചെയ്തു.
-----------------------------
(ഈ പോസ്റ്റുകൾ വായിച്ച് അസ്ഥാനത്ത് തേള് കുത്തിയ പോലെ ചാടുന്നവർ ശ്രദ്ധിക്കുക. ഇത് ഞാനെഴുതിയതല്ല. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഒരു നൂറ്റാണ്ടാകാറായി. കലാപത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളുടെയും റഫറൻസ് സെക്ഷനിൽ ഈ പുസ്തകത്തിന്റെയും പേര് കാണും. അതായത് ഇത് നിലവാരമില്ലാത്ത ചരിത്രമാണ് എന്ന് അവർക്കൊന്നും അഭിപ്രായമില്ല എന്നർത്ഥം. നിങ്ങൾ എന്തുകൊണ്ട് ഈ പുസ്തകത്തെക്കുറിച്ച് കേട്ടില്ല എന്നത് എന്റെ വിഷയമല്ല. സന്ദർഭം കിട്ടിയാൽ നമ്മുടെ ''ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാരോടു തന്നെ ചോദിക്കുക.- ഡോ. മനോജ് ബ്രൈറ്റ് )
(മാപ്പിള കലാപം സീരീസ്)
Stories you may Like
- മലയാള സിനിമയെയും പടിച്ചു കുലുക്കുന്ന ചരിത്ര വിവാദത്തിന്റെ മറുപുറം
- മാപ്പിള ഖലാസിയായി മമ്മുക്ക എത്തില്ലേ എന്ന ചോദ്യമുയർത്തി ആരാധകർ
- മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വർഗ്ഗീയവാദി: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- 'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി'
- TODAY
- LAST WEEK
- LAST MONTH
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്
- കേരളത്തിന്റെ അധികാരം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്