ഇഎൻടി ഡോക്ടറായപ്പോഴും അച്ഛനിൽ പഠിച്ച ബാലപാഠങ്ങൾ മറന്നില്ല; കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ചത് ആതുര സേവകനായി; കമ്പ്യൂട്ടറിനോടുള്ള പ്രണയം രൂപപ്പെടുത്തിയത് മൈ ഒപി ഐ പി എന്ന സോഫ്റ്റ് വയറും; സ്വയം വായിച്ചും പരീക്ഷിച്ചും വികസിപ്പിച്ച സോഫ്ട് വെയർ സർക്കാരിന് ഫ്രീയായി നൽകാൻ യുവ ഡോക്ടർ; ഇഎസ്ഐ ആശുപത്രികളുടെ താളം വീണ്ടെടുക്കാൻ പദ്ധതി; ഡോ ജോയൽ ജി മാത്യുവിന് കൈയടിച്ച് ഡോക്ടർമാർ; ഇ ക്ലീനിക് എന്ന ആശയത്തിലേക്ക് വീണ്ടും ഇഎസ്ഐ ആശുപത്രികൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: തുരുമ്പു പിടിച്ച ഇരുമ്പു പോലെയാണ് കേരളത്തിലെ ഇ എസ് ഐ ആശുപത്രികൾ മികച്ച ഡോക്ടർമാരുണ്ടെങ്കിലും അടിസ്ഥാന സൗകര്യ കാര്യത്തിൽ ഇന്നും ബഹു ദൂരം പിന്നിലാണ്. ഇതിനെ നേർവഴിക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഡോ. ജോയൽ ജി മാത്യു. ആതുര ശുശ്രൂഷ മേഖലയിൽ എത്തിയപ്പോഴും കമ്പ്യൂട്ടറിനോടുള്ള പ്രണയം ഡോക്ടർ ഉപേക്ഷിക്കാത്ത ഡോക്ടറുടെ മാന്ത്രികതയിൽ നവജീവൻ വീണ്ടെടുക്കാമെന്നാണ് ഇഎസ് ഐ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതീക്ഷ. ഇനി പച്ചക്കൊടി വീശേണ്ടത് സർക്കാരുകളാണ്.
പ്രാരാബ്ദങ്ങളും പരിഭവങ്ങളും ജീവനക്കാരും ഡോക്ടർമാരും പരസ്പരം പറഞ്ഞു തീർക്കുന്നതിനിടെയാണ് 2012ൽ കേരളത്തിലെ ഇ എസ് ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലുമായി കോർപ്പറേഷൻ കമ്പ്യൂട്ടർ എത്തിക്കുന്നത്. രാജ്യത്താകമാനം 2000 കോടി മുടക്കി വിപ്രോയിൽ നിന്നാണ് ഇ എസ് ഐ കോർപ്പറേഷൻ കമ്പ്യൂട്ടർ' വാങ്ങിയത്. ഇതിൽ 700 കോടിയോളം ചെലവിട്ടത് കേരളത്തിലെ ഇ എസ് ഐക്ക് വേണ്ടിയാണ്. കമ്പ്യൂട്ടർ വന്നപ്പോൾ എല്ലാരും സന്തോഷിച്ചു. എല്ലാം പക്ഷേ തകർന്നടിഞ്ഞു. ഇതിന് മാറ്റമുണ്ടാക്കാൻ ജോയലിന്റെ ശ്രമങ്ങൾക്ക് കഴിയുമെന്നാണ് ഡോക്ടർമാരുടെ സമൂഹത്തിന്റെ വിലയിരുത്തൽ.
വിപ്രോ എത്തിയതോടെ നടപടികളെല്ലാം കമ്പ്യൂട്ടർ വഴി ആകുമല്ലോ കൂടാതെ ഇ - ക്ലിനിക്ക് സംവിധാനത്തിലേക്ക് ആശുപത്രികൾ ഉയരുമെന്നും പ്രതീക്ഷയായി. എന്നാൽ വന്ന് ഒരു മാസം കഴിഞ്ഞിട്ടും കമ്പ്യൂട്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയില്ല. ഇതിനിടെ ഡോക്ടർമാരുടെ സംഘടന പ്രശ്നം ഉത്തരാവദപ്പെട്ടവരെ അറിയിച്ചുവെങ്കിലും പരിഹാരമായില്ല. കാരണം ഔട്ട ഡേററഡ് സോഫ്ട് വെയറും ഹാർഡ് വെയറുമാണ് വിപ്രോ നല്‍കിയത്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറുകൾക്കൊന്നു സ്പീഡില്ല. ഒരു രോഗിയെ ഡോക്ടർ പരിശോധിച്ച് കുറിപ്പടി ടൈപ്പ് ചെയ്യണമെങ്കിൽ കുറഞ്ഞത് അര മണിക്കൂർ. അല്ലാതെയാണങ്കിൽ ഈ അര മണിക്കൂറിനുള്ളിൽ ഡോക്ടർ കുറഞ്ഞത് പത്തിലധികം രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ചിരിക്കും. ആരംഭത്തിലെ ഇ- ക്ളിനിക്ക് സംവിധാനം പാളിയതോടെ ഡോക്ടർമാർ കമ്പ്യൂട്ടർ ഉപയോഗിക്കാതായി. ഈ എസ് ഐ കോർപ്പറേഷൻ ഇതിനിടെ പല തവണ മീറ്റിങ് വിളിച്ചു വെങ്കിലും പ്രശ്നം ശ്രദ്ധയിലൽപ്പെടുത്താൻ ബന്ധപ്പെട്ട നോഡൽ ഓഫീസർ ആയ ഡോക്ടറും തയ്യാറായില്ല.
പകരം ഡോക്ടർമാർക്ക് കമ്പ്യൂട്ടർ അറിയില്ലെന്ന് പറഞ്ഞു പരത്തുക കൂടി ചെയ്തു. യാഥാർത്ഥ പ്രശ്നം എന്താണന്ന് പഠിക്കാൻ കമ്പ്യൂട്ടർ വിദഗ്ധനെ നിയോഗിച്ചതുമില്ല. അങ്ങനെ പ്രതിസന്ധിയിലായരിക്കയാണ് നാവായിക്കുളം ഡിസ്പെൻസറിയിൽ നിന്നും ഡോക്ടർ ജോയൽ ജി മാത്യു പേരൂർക്കട ഇ എസ്ഐ ആശുപത്രിയിൽ സ്ഥലം മാറ്റം ലഭിച്ചു വരുന്നത്. വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഡോ.ജോയലിന് കമ്പ്യൂട്ടറിലുള്ള താല്പര്യം സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. ഇ എസ് ഐ റിംബേഴ്സ്മെന്റ് ബില്ലുകൾ കൈകാര്യം ചെയ്യാൻ സഹ പ്രവർത്തകരായ ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി ഡോ. ജോയൽ ഒരു സോഫ്ട് വെയർ വികസിപ്പിച്ചു ഡോക്ടർമാർക്കിടയിൽ അതിന് വലിയ സ്വീകാര്യത കിട്ടിയെന്ന് മാത്രമല്ല ഡോ. ജോയലിന്റെ കമ്പ്യൂട്ടർ പരിഞ്ജാനം ഇ എസ് ഐ യിൽ പാട്ടായി. തുടർന്ന് ഇ എസ് ഐ ഡോക്ടർമാരുടെ സംഘടനയായ കെ ജി ഐ എം ഒ യുടെ പ്രസിഡന്റ് ഡോ. രാധാകൃഷ്ണനും സംഘവും കമ്പ്യൂട്ടർ വത്കരണത്തിന്റെ നോഡൽ ഓഫീസറായി ഡോ.ജോയലിനെ നിയമിക്കാൻ ശുപാർശ ചെയ്തു.
ഡോക്ടർമാരുടെ സംഘടയുടെ ഇടപെടലിൽ ഡോ. ജോയൽ നോഡൽ ഓഫീസറായി ചുമതലയേറ്റപ്പോഴാണ് പറ്റിപ്പ് മനസസിലാവുന്നത്. ഇ എസ് ഐ ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ കോർപ്പറേഷൻ കൊണ്ടു വന്ന പദ്ധതി അതിന് നേർ വിപരീത ഫലം ചെയ്യുന്നു. വിപ്രോ നല്കിയ ധന്വന്തരി സോഫ്ട് വെയർ വഴി ആദ്യം രോഗിയുടെ ഡീറ്റെയിൽസ് എടുക്കണം. ഇതിന് തന്നെ അഞ്ചു മിനിട്ടോളം വേണ്ടി വരുന്നു തുടർന്ന് മരുന്ന് കുറിക്കാനും പ്രീവിയസ് ഹിസറ്ററി പരിശോധിക്കാനും വീണ്ടു പത്ത് മിനിട്ട്. അങ്ങനെ വിപ്രോയുടെ സോഫ്ട് വെയർ ഉപയോഗിച്ചാൽ ഒരു രോഗിക്ക് മരുന്ന് കുറിക്കാൻ മാത്രം 15 മിനിട്ട് വേണ്ടി വരും. കൂടാതെ ഡോക്ടേഴ്സ് ഫ്രണ്ട്്ലി അല്ല സംവിധാനങ്ങൾ എന്നും മനസിലാക്കി ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ഇ എസ് ഐ കോർപ്പറേഷന്റെ ഐ ടി വിഭാഗം ഡെപ്യൂട്ടി മെഡിക്കൽ കമ്മീഷണറെ ഡോ.ജോയൽ ബന്ധപ്പെട്ടു. അര മണിക്കൂർ അനുവദിച്ച വിഡിയോ കോൺഫറൻസ് രണ്ടര മണിക്കൂർ നീണ്ടു. കാര്യങ്ങൾ ബോധ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ അഭിമന്യു പാണ്ഡെ ധനകാര്യ വിഭാഗത്തിന്റെ അനുമതി കിട്ടിയാൽ ഉടൻ തന്നെ സോഫ്ട് വെയർ മാറാമെന്നും വിപ്രോ കോർപ്പറേഷനെ പറ്റിച്ചുവെന്നും കരാർ ലംഘനം സംബന്ധിച്ച് കേസ് തുടരുന്നുവെന്നും അറിയിച്ചു.
ഇതിനിടെ താൻ വികസിപ്പിച്ചെടുത്ത മൈ ഒപി ഐ പി എന്ന ആപ്പിനെ കുറിച്ച് ഡോ. ജോയലിന് പാണ്ഡെയോടു പറയാനായില്ല. എന്നിരുന്നാലും അവിടെത്തെ ചില ഉന്നത ഉദ്യോഗസ്ഥരെ തന്റെ മൈ ഒപി ഐപി എന്ന സ്വതന്ത്ര സോഫ്ട് വെയർ പ്രവർത്തനം സഹിതം കാണിച്ചു കൊടുത്തു. ഡോക്ടേഴ്സ് ഫ്രണ്ട്ലി ആയ ഈ സോഫ്ട് വെയറിനെ ഇ എസ് ഐ ഡോക്ടർമാർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ സംസ്ഥാന സർക്കാർ ആവിശ്യപ്പെട്ടാൽ തന്റെ സ്വതന്ത്ര സോഫ്ട് വെയർ ഫ്രീ ആയി തന്നെഇ എസ് ഐ ആശുപത്രികൾക്ക് നല്കാൻ തയ്യാറാണന്ന് ഡോ. ജോയൽ പറയുന്നു. ഇ എൻ ടി ഡോക്ടർ ആയ ജോയൽ അച്ഛനിൽ നിന്നാണ് കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്.
പിന്നീട് കമ്പ്യൂട്ടർ എഞ്ചിനിയറിംഗിന് ചേർന്നുവെങ്കിലും ആറു മാസം കൊണ്ടു പഠനം നിർത്തേണ്ടി വന്നു. ആതുര ശുശ്രൂഷ മേഖലയിൽ എത്തിയപ്പോഴും കമ്പ്യൂട്ടറിനോടുള്ള പ്രണയം ഡോക്ടർ ഉപേക്ഷിച്ചില്ല. കമ്പ്യൂട്ടർ സംബന്ധിയായ പുസ്തകങ്ങളും പരീക്ഷണങ്ങളുമാണ് തന്നെ സോഫ്ട് വെയർ ഡെവലപ്മെന്റ് മേഖലയിൽ എത്തിച്ചതെന്ന് ഡോ. ജോയൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍