Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗിയുടെ കാലിനു കീഴിൽ പുതപ്പു പുതച്ചിരുന്നു; അതിന് മുകളിലാണു ട്രേ വച്ചത്; തെറ്റു മനസിലായി കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടർ വഴങ്ങിയില്ല; പകരം കട്ടിലിൽ കിടക്കാൻ ആവശ്യപ്പെട്ടു; മരുന്നു ട്രേയും കുറിപ്പുകൾ എടുക്കുന്ന ഫയലും ദേഹത്തു വച്ചു; ഡോക്ടറുടെ റൗണ്ട്‌സ് കഴിയുന്നതു വരെ 10 മിനിറ്റോളം ആ രീതിയിൽ കിടത്തി ശിക്ഷ നടപ്പാക്കി; കോട്ടയം മെഡിക്കൽ കോളേജിലെ മാനസിക പീഡനത്തിൽ ഡോ ജോൺ എസ് കുര്യനെതിരെ മൊഴി നൽകി സൗജന്യ സേവനത്തിന് എത്തിയ നേഴ്‌സ്; ഡോക്ടർക്കെതിരെ കേസിന് സാധ്യത

രോഗിയുടെ കാലിനു കീഴിൽ പുതപ്പു പുതച്ചിരുന്നു; അതിന് മുകളിലാണു ട്രേ വച്ചത്; തെറ്റു മനസിലായി കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടർ വഴങ്ങിയില്ല; പകരം കട്ടിലിൽ കിടക്കാൻ ആവശ്യപ്പെട്ടു; മരുന്നു ട്രേയും കുറിപ്പുകൾ എടുക്കുന്ന ഫയലും ദേഹത്തു വച്ചു; ഡോക്ടറുടെ റൗണ്ട്‌സ് കഴിയുന്നതു വരെ 10 മിനിറ്റോളം ആ രീതിയിൽ കിടത്തി ശിക്ഷ നടപ്പാക്കി; കോട്ടയം മെഡിക്കൽ കോളേജിലെ മാനസിക പീഡനത്തിൽ ഡോ ജോൺ എസ് കുര്യനെതിരെ മൊഴി നൽകി സൗജന്യ സേവനത്തിന് എത്തിയ നേഴ്‌സ്; ഡോക്ടർക്കെതിരെ കേസിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രോഗിയുടെ കിടക്കയിൽ ട്രേ വച്ചതിന് നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! നവോത്ഥാന കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിൽ ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോൺ എസ്. കുര്യനെതിരെ പൊലീസിന് കേസ് എടുക്കേണ്ടി വരുമെന്ന് സൂചന. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന മൊഴി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിക്ക് കിട്ടി. ഈ പരാതി പൊലീസിൽ എത്താതിരിക്കാൻ ഡോ ജോൺ എസ് കുര്യൻ നീക്കം സജീവമാക്കിയിട്ടുണ്ട്. ഈ സമ്മർദ്ദത്തിന് വകുപ്പ് വിധേയമായില്ലെങ്കിൽ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടി വരും.

ഡോ. ജോൺ എസ്. കുര്യനെതിരെ നഴ്സ് പരാതി നൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്. ഇതേ തുടർന്ന് ഡോക്ടറെ സ്ഥലം മാറ്റി. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പലവട്ടം കരഞ്ഞു പറഞ്ഞിട്ടും കട്ടിലിൽ കിടത്തി കാലിൽ ട്രേ വച്ചു ഡോക്ടർ ശിക്ഷിച്ചുവെന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിക്ഷയ്ക്കിരയായ നഴ്‌സ് ആഭ്യന്തര പരാതി സമിതിക്കു മൊഴി നൽകി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ കട്ടിലിൽ 'മരുന്ന് ട്രേ' മറന്നുവച്ച നഴ്‌സിന് ഡോക്ടർ അതേ വിധത്തിൽ ശിക്ഷ നൽകിയ സംഭവത്തിൽ ഇന്നലെ സമിതി തെളിവെടുപ്പു തുടങ്ങിയത്. സ്ത്രീയുടെ അഭിമാനത്തിന് മുറിവേൽക്കം വിധമായിരുന്നു ഡോക്ടറുടെ പ്രവർത്തിയെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ ക്രിമിനൽ കുറ്റവും. ഈ സാഹചര്യത്തിൽ പൊലീസിന് പരാതി കൈമാറേണ്ട സ്ഥിതിയുണ്ട്.
.
തീവ്രപരിചരണ വിഭാഗത്തിൽ സേവനത്തിനിടെ അത്യാഹിത വിഭാഗത്തിലേക്കു പോകേണ്ടി വന്നപ്പോൾ കയ്യിലിരുന്ന മരുന്നു ട്രേ കട്ടിലിൽ വച്ചതായി നഴ്‌സ് പറഞ്ഞു. രോഗിയുടെ കാലിനു കീഴിൽ പുതപ്പു പുതച്ചിരുന്നു. പുതപ്പിനു മുകളിലായാണു ട്രേ വച്ചത്. ഇതു കണ്ട് ശസ്ത്രക്രിയ വകുപ്പു മേധാവി ജോൺ എസ്. കുര്യൻ ശകാരിച്ചു. തെറ്റു മനസിലായി കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടർ വഴങ്ങിയില്ല. പകരം കട്ടിലിൽ കിടക്കാൻ ആവശ്യപ്പെട്ടു. മരുന്നു ട്രേയും കുറിപ്പുകൾ എടുക്കുന്ന ഫയലും ദേഹത്തു വച്ചു. ഡോക്ടറുടെ റൗണ്ട്‌സ് കഴിയുന്നതു വരെ 10 മിനിറ്റോളം ആ രീതിയിൽ കിടക്കേണ്ടി വന്നുവെന്നു നഴ്‌സ് മൊഴി നൽകി. നഴ്‌സസ് സംഘടനാ ഭാരവാഹികളുടെ മൊഴിയും സമിതി രേഖപ്പെടുത്തി. ഇതും ഡോക്ടർക്ക് എതിരാണ്. എന്നാൽ തെറ്റ് ചെയ്ത നേഴ്‌സിനോടാണ് താൻ ഇതെല്ലാം ചെയ്തതെന്നാണ് ഡോക്ടറുടെ വാദം. നേഴ്‌സ് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കാൻ ഡോക്ടർക്ക് അധികാരമില്ല. അതിന് നിയമവഴികാണ് തേടേണ്ടത്. ഇത് ചെയ്യാതെ സ്വന്തം നിയമം നടപ്പാക്കുകയാണ് ഡോക്ടർ ചെയ്തത്.

മരുന്ന് േ്രട കട്ടിലിൽ വച്ചത് ഐസിയുവിലെ രോഗികൾക്ക് പ്രശ്‌നമാണെന്നാണ് ഡോക്ടറുടെ വാദം. എന്തായാലും ശിക്ഷ നടപ്പാക്കിയെന്ന് ഡോക്ടറും സമ്മതിക്കുന്നുണ്ട്. ഇതിനിടെ ഡോക്ടറുടെ പ്രവർത്തികളെ കുറിച്ച് വ്യാപക പരാതിയും ഉയരുന്നുണ്ട്. നേഴ്‌സിനെ മാനസികമായി പീഡിപ്പിക്കുമ്പോൾ സംഭവ ദിവസം ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ സഹോദരൻ മൊഴി നൽകാൻ എത്തിയില്ല. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡോക്ടറുടെ മൊഴി സ്വീകരിക്കും. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് തെളിവെടുപ്പു നടത്തുന്നത്. ഈ സംഘത്തെ സ്വാധീനിച്ച് പ്രശ്‌നം ഒഴിവാക്കാനാണ് നീക്കം. നേഴ്‌സിന്റെ പരാതി ഗൗരവത്തോടെയുള്ളതാണെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ അതിശക്തനായ ഡോക്ടർക്കെതിരെ നടപടി ഉറപ്പാണെന്ന് പറയാനും അർക്കും കഴിയുന്നില്ല.

ജി വിദ്യാർത്ഥിനിയെ കൊണ്ട് ബാത്ത് റൂം പോലും കഴുകിച്ചതിന്റെ പേരിൽ വിവാദ പുരുഷനായ വ്യക്തിയാണ് ഡോ ജോൺ എസ് കുര്യൻ. തന്റെ ബാത്ത് റൂമിൽ വിദ്യാർത്ഥി ചർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. സ്വകാര്യ പ്രാക്ടീസിന് നിരോധനമുണ്ടെങ്കിലും ചിങ്ങവനത്തെ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തി ദിവസവും പണമുണ്ടാക്കുന്ന ഡോക്ടറാണ് ജോൺ എസ് കുര്യനെന്നാണ് ഉയരുന്ന ആരോപണം. എഴുതിക്കൊടുക്കുന്ന കമ്പനിയുടെ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികളെ വട്ടം കറക്കിയതിനും നിരവധി പരാതികളുണ്ട്. ഈ ആരോപണങ്ങളൊന്നും അധികൃതർ മുഖവിലയ്ക്കെടുക്കാറില്ല. ഇത്തരം പീഡനങ്ങൾ കാരണം മെഡിക്കൽ കോളേജിലെ ചികിൽസ നിർത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്ക് ഉള്ളതെല്ലാം വിറ്റു പറക്കി പോകുന്ന സാധാരണക്കാരായ രോഗികളും ഏറെയാണ്. ഇങ്ങനെയുള്ള ഡോക്ടറാണ് സേവനാർത്ഥം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ നേഴ്സിനെ മാനസികമായി തകർത്തത്.

തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോൺ എസ്. കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലിൽ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്. ഇതോടെയാണ് പൊട്ടിത്തെറിച്ച് ഡോക്ടർ സ്വയം ശിക്ഷ നടപ്പാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതുമില്ല. ഇങ്ങനെ സ്വയം ശിക്ഷ നടപ്പാക്കിയ ഡോക്ടർക്കെതിരെ സ്ത്രീകളെ മാനസികമായി പീഡിപ്പിച്ച കുറ്റം ചുമത്തി കേസെടുക്കേണ്ടതാണ്. സ്റ്റാഫ് നേഴ്സുകളുടെ അഭാവം ഏറെയുള്ള ആശുപത്രിയാണ് കോട്ടയത്തെ മെഡിക്കൽ കോളേജ്. ഇവിടെ യോഗ്യതയുള്ള നേഴ്സുമാർക്ക് സേവനം നടത്താനും പ്രാക്ടീസ് ചെയ്യാനുമായി പണം അടച്ച് നേഴ്സായി പ്രവർത്തിക്കാവുന്ന സംവിധാനമുണ്ട്. പഠിച്ചിറങ്ങുന്നവർ ധാരാളം പേർ ഉപയോഗിക്കാറുമുണ്ട്. സേവന തൽപരാണ് ഏറെയും ഇങ്ങനെ ശമ്പളമില്ലാതെ സഹായിക്കാനെത്തുന്നത്.

ഇത്തരത്തിൽ 3500 രൂപ മെഡിക്കൽ കോളേജിൽ അടച്ച് സേവനത്തിന് എത്തിയതാണ് ബിഎസ് സി നേഴ്സിങ് യോഗ്യതയുള്ള വണ്ടിപ്പെരിയാർ സ്വദേശിനി. തോട്ടം തൊഴിലാളിയുടെ മകളായ ഈ നേഴ്സിന് 22 വയസ്സായിരുന്നു പ്രായം. വീട്ടിലെ കഷ്ടതകൾക്കിടയിലും കോട്ടയത്തെ മെഡിക്കൽ കോളേജിൽ എത്തിയ നേഴ്സിനോടായിരുന്നു ഡോക്ടറുടെ ക്രൂരത.

സർജിക്കൽ ഐസിയുവിൽ 16 ബെഡാണുള്ളത്. ഇവിടെ വേണ്ടത് ഒരു രോഗിക്ക് ഒരു നഴ്സ് എന്ന അനുപാതത്തിലെ ജീവനക്കാരാണ്. എന്നാലുള്ളത് നാല് പേരും. അതുകൊണ്ട് തന്നെ സേവനത്തിനായെത്തുന്ന നേഴ്സുമാരുടെ സഹായം കൂടി ഉപയോഗിച്ചാണ് ഐസിയു പ്രവർത്തിക്കുന്നത്. ദിവസവും എട്ട് അഡ്‌മിഷനാണ് ഐസിയുവിലുള്ളത്. ഏഴാമത്തെ അഡ്‌മിഷന് ശേഷം എട്ടാമത്തെ രോഗി അതീവ ഗുരുതരമായി എത്തി. തലച്ചോറിലെ ഞെരമ്പ് പൊട്ടി ഉദരത്തിൽ രക്തസ്രാവവുമായാണ് രോഗിയെ കൊണ്ടു വന്നത്. ഈ അടിയന്തര ഘട്ടത്തിൽ ഈ രോഗിയുടെ കാര്യങ്ങൾ നോക്കാനായി നഴ്സ്‌ ്രേട അടുത്ത ബെഡിന് അടുത്ത് വയ്ക്കുകയാണ് ഉണ്ടായത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് ഡോക്ടർ അവിടെ എത്തിയത്. ബെഡിൽ ട്രേ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ഡോക്ടർ ആക്രോശം തുടങ്ങി. ഇതാരാണ് ഇവിടെ വച്ചതെന്ന് ചോദിച്ചപ്പോൾ നഴ്സ് ഉത്തരവാദിത്തം ഏറ്റെടുത്തു. മാപ്പും പറഞ്ഞു.

നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നാണ് ഡോ. ജോൺ എസ്. കുര്യൻ പറയുന്നത്. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരകിലോ ഭാരമുള്ള രണ്ടു ട്രേകൾ നഴ്സ് വച്ചത്. ഇതിൽ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോൺ പറയുന്നു. ചെയ്തതു തെറ്റാണെങ്കിൽ നഴ്സിനോടു ക്ഷമ ചോദിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞിരുന്നു. നഴ്സ് തെറ്റി ചെയ്താൽ തന്നെ ഇത്തരത്തിൽ ശിക്ഷിക്കാൻ ഈ ഡോക്ടർക്ക് എന്തവകാശമെന്നതാണ് ഉയരുന്ന ചോദ്യം. അതിന് ആർക്കും മറുപടിയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP