ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രോഗിയുടെ കിടക്കയിൽ ട്രേ വച്ചതിന് നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! നവോത്ഥാന കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് നേഴ്സിന് ഈ ദുരവസ്ഥ വന്നത്. നേഴ്സിനെ മാനസികമായി പീഡിപ്പിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെമുടുക്കുന്നില്ല. ശിക്ഷ വെറുമൊരു സ്ഥലം മാറ്റത്തിൽ ഒതുങ്ങും. കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോൺ എസ്. കുര്യനെതിരെ നഴ്സ് പരാതി നൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്. ഏറെ വിവാദങ്ങൾക്ക് ഉടമായാണ് ഡോ ജോൺ എസ് കുര്യൻ.
പിജി വിദ്യാർത്ഥിനിയെ കൊണ്ട് ബാത്ത് റൂം പോലും കഴുകിച്ചതിന്റെ പേരിൽ വിവാദ പുരുഷനായ വ്യക്തിയാണ് ജോൺ എസ് കുര്യൻ. സ്വകാര്യ പ്രാക്ടീസിന് നിരോധനമുണ്ടെങ്കിലും ചിങ്ങവനത്തെ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തി ദിവസവും പണമുണ്ടാക്കുന്ന ഡോക്ടറാണ് ജോൺ എസ് കുര്യനെന്നാണ് ഉയരുന്ന ആരോപണം. എഴുതിക്കൊടുക്കുന്ന കമ്പനിയുടെ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികളെ വട്ടം കറക്കിയതിനും നിരവധി പരാതികളുണ്ട്. ഈ ആരോപണങ്ങളൊന്നും അധികൃതർ മുഖവിലയ്ക്കെടുക്കാറില്ല. ഇത്തരം പീഡനങ്ങൾ കാരണം മെഡിക്കൽ കോളേജിലെ ചികിൽസ നിർത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്ക് ഉള്ളതെല്ലാം വിറ്റു പറക്കി പോകുന്ന സാധാരണക്കാരായ രോഗികളും ഏറെയാണ്. ഇങ്ങനെയുള്ള ഡോക്ടറാണ് സേവനാർത്ഥം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ നേഴ്സിനെ മാനസികമായി തകർത്തത്.
ആശുപത്രി അധികൃതർ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജിലെ നഴ്സുമാർ ഇന്നു രാവിലെ എട്ടിനു പണിമുടക്കി. ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ചയാണു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോൺ എസ്. കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലിൽ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്. ഇതോടെയാണ് പൊട്ടിത്തെറിച്ച് ഡോക്ടർ സ്വയം ശിക്ഷ നടപ്പാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതുമില്ല. ഇങ്ങനെ സ്വയം ശിക്ഷ നടപ്പാക്കിയ ഡോക്ടർക്കെതിരെ സ്ത്രീകളെ മാനസികമായി പീഡിപ്പിച്ച കുറ്റം ചുമത്തി കേസെടുക്കേണ്ടതാണ്. എന്നാൽ സ്ഥലം മാറ്റത്തിൽ എല്ലാം തീർക്കാനാണ് നീക്കം.
സ്റ്റാഫ് നേഴ്സുകളുടെ അഭാവം ഏറെയുള്ള ആശുപത്രിയാണ് കോട്ടയത്തെ മെഡിക്കൽ കോളേജ്. ഇവിടെ യോഗ്യതയുള്ള നേഴ്സുമാർക്ക് സേവനം നടത്താനും പ്രാക്ടീസ് ചെയ്യാനുമായി പണം അടച്ച് നേഴ്സായി പ്രവർത്തിക്കാവുന്ന സംവിധാനമുണ്ട്. പഠിച്ചിറങ്ങുന്നവർ ധാരാളം പേർ ഉപയോഗിക്കാറുമുണ്ട്. സേവന തൽപരാണ് ഏറെയും ഇങ്ങനെ ശമ്പളമില്ലാതെ സഹായിക്കാനെത്തുന്നത്. ഇത്തരത്തിൽ 3500 രൂപ മെഡിക്കൽ കോളേജിൽ അടച്ച് സേവനത്തിന് എത്തിയതാണ് ബിഎസ് സി നേഴ്സിങ് യോഗ്യതയുള്ള വണ്ടിപ്പെരിയാർ സ്വദേശിനി. തോട്ടം തൊഴിലാളിയുടെ മകളായ ഈ നേഴ്സിന് 22 വയസ്സായിരുന്നു പ്രായം. വീട്ടിലെ കഷ്ടതകൾക്കിടയിലും കോട്ടയത്തെ മെഡിക്കൽ കോളേജിൽ എത്തിയ നേഴ്സിനോടായിരുന്നു ഡോക്ടറുടെ ക്രൂരത.
സർജിക്കൽ ഐസിയുവിൽ 16 ബെഡാണുള്ളത്. ഇവിടെ വേണ്ടത് ഒരു രോഗിക്ക് ഒരു നേഴ്സ് എന്ന അനുപാതത്തിലെ ജീവനക്കാരാണ്. എന്നാലുള്ളത് നാല് പേരും. അതുകൊണ്ട് തന്നെ സേവനത്തിനായെത്തുന്ന നേഴ്സുമാരുടെ സഹായം കൂടി ഉപയോഗിച്ചാണ് ഐസിയു പ്രവർത്തിക്കുന്നത്. ദിവസവും എട്ട് അഡ്മിഷനാണ് ഐസിയുവിലുള്ളത്. ഏഴാമത്തെ അഡ്മിഷന് ശേഷം എട്ടാമത്തെ രോഗി അതീവ ഗുരുതരമായി എത്തി. തലച്ചോറിലെ ഞെരമ്പ് പൊട്ടി ഉദരത്തിൽ രക്തസ്രാവവുമായാണ് രോഗിയെ കൊണ്ടു വന്നത്. ഈ അടിയന്തര ഘട്ടത്തിൽ ഈ രോഗിയുടെ കാര്യങ്ങൾ നോക്കാനായി നേഴ്സ് േ്രട അടുത്ത ബെഡിന് അടുത്ത് വയ്ക്കുകയാണ് ഉണ്ടായത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് ഡോക്ടർ അവിടെ എത്തിയത്. ബെഡിൽ േ്രട ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ഡോക്ടർ ആക്രോശം തുടങ്ങി. ഇതാരാണ് ഇവിടെ വച്ചതെന്ന് ചോദിച്ചപ്പോൾ നേഴ്സ് ഉത്തരവാദിത്തം ഏറ്റെടുത്തു.
നേഴ്സിങ് പഠനത്തിനു ശേഷം വോളണ്ടറി സർവീസ് നടത്തുന്ന നേഴ്സിനാണ് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രക്തത്തിലെ പഞ്ചസാര അളക്കുന്ന ഗ്ലൂക്കോമീറ്റർ എന്ന കൊച്ച് ഉപകരണവുമായി രോഗികളെ പരിശോധിക്കുകയായിരുന്നു നേഴ്സ്. ഇതിനിടെ ഐസിയുവിലേക്ക് ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് സഹായിക്കാനായി പോയി. പോകും മുമ്പ് ഗ്ലൂക്കോമീറ്ററുള്ള ട്രേ രോഗിയുടെ കാലിനടുത്ത് കിടക്കയിൽ വച്ചു. ഈ സമയത്താണ് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ് കുര്യൻ വന്നത്. ട്രേ കിടക്കയിൽ വച്ചെന്നു പറഞ്ഞ് അദ്ദേഹം നേഴ്സിനെ അതിയായി ശകാരിച്ചു. തുടർന്ന് ഐസിയുവിലെ മറ്റു രോഗികൾക്കിടയിൽ, ഒഴിഞ്ഞ കിടക്കയിൽ ട്രേ കാലിനു സമീപം വച്ച് കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേഴ്സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും ഡോക്ടർ കനിഞ്ഞില്ല. റൗണ്ട്സിനെത്തിയ ഡോക്ടർ മറ്റു രോഗികളെ നോക്കി വരുന്നതുവരെ നേഴ്സിന് അവിടെ കിടക്കേണ്ടി വന്നു. കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശത്തോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഇതിനെ ചോദ്യം ചെയ്യാനെത്തിയ മറ്റ് നേഴ്സുമാരേയും ശകാരിച്ചു.
അതേസമയം നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോൺ എസ്. കുര്യൻ അറിയിച്ചു. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരകിലോ ഭാരമുള്ള രണ്ടു ട്രേകൾ നഴ്സ് വച്ചത്. ഇതിൽ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോൺ പറയുന്നു. ചെയ്തതു തെറ്റാണെങ്കിൽ നഴ്സിനോടു ക്ഷമ ചോദിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുള്ള കമ്മിഷനെ ചുമതലപ്പെടുത്തിയതോടെയായിരുന്നു ഈ കുറ്റസമ്മതം. നേഴ്സ് തെറ്റി ചെയ്താൽ തന്നെ ഇത്തരത്തിൽ ശിക്ഷിക്കാൻ ഈ ഡോക്ടർക്ക് എന്തവകാശമെന്നതാണ് ഉയരുന്ന ചോദ്യം.
അതുകൊണ്ട് തന്നെ ഡോക്ടർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന ആവശ്യവും സജീവമാണ്. എന്നാൽ ഉന്നത ബന്ധങ്ങളുള്ള ഡോക്ടറെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയുള്ള പ്രശ്നപരിഹാരമാണ് ഉന്നതർ ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നേഴ്സുമാർ സമരം അവസാനിപ്പിച്ചതും. മെഡിക്കൽ കോളേജിലെ 500 ൽ അധികം നഴ്സുമാരാണ് ഇന്ന് പണിമുടക്കിയത്. ഇതിന് ശേഷമാണ് സ്ഥലം മാറ്റ നടപടിക്ക് പോലും അധികൃതർ തയ്യാറായത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്