ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന കുറ്റസമ്മതം ഗൗരവതരമായ അറിവില്ലായ്മ; ബെഡ്റെസ്റ്റ് വിധിച്ച ഹൃദ്രോഗിയെ സ്റ്റെപ്പുകള്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി യോഗാസനം ചെയ്യിപ്പിച്ചതും തെറ്റ്; അടിസ്ഥാന പാഠങ്ങള്‍ അറിയാത്തവരെ ഡോക്ടര്‍മാര്‍ എന്ന് വിളിക്കാമോ? ജേക്കബ് വടക്കന്‍ചേരിക്കെതിരായ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് ചര്‍ച്ചയാക്കി അലോപ്പതി ഡോക്ടര്‍മാര്‍; ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെ പ്രതിരോധിക്കാനും പുതിയ ആയുധം
കെ വി നിരഞ്ജൻ
കോഴിക്കോട്: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമായ ഒരു ഉത്തരവുമായി കോഴിക്കോട് ഉപഭോക്തൃ ഫോറം. അഭിഭാഷകൻ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ ജേക്കബ് വടക്കൻചേരിയും നേച്ചർ ലൈഫ് ഹോസ്പിറ്റലും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ ഫോറം ഉത്തരവ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായ ചർച്ചകൾക്ക് പുതിയ തലം നൽകും. പന്ത്രണ്ട് വർഷം മുമ്പാണ് കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദൻ എറണാകുളം ചമ്പക്കര നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങൾ കോഴിക്കോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. ജേക്കബ് വടക്കൻചേരിയ്ക്കെതിരെ നിരവധി ആക്ഷപേങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിന് പിന്നിലുള്ളവർക്ക് കരുത്ത് പകരുന്നതാണ് പുതിയ വിധി.
ഹോമിയോ, ആയുർവ്വേദം, യൂനാനി ചികിത്സാരീതികൾ പഠിച്ചവർക്ക് ഒരു ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ നടത്താനുള്ള അനുമതിയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഉത്തരവാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ട വിനയാനന്ദന്റെ സഹോദരൻ തിലകാനന്ദൻ സി പറഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലമായി നടത്തിയ നിയമയുദ്ധത്തിന്റെ ഫലമയാണ് ഈ നീതി ഞങ്ങൾക്ക് ലഭിച്ചത്. കേസ് നടക്കുന്നതിനിടയിൽ രണ്ട് പ്രമുഖ വ്യക്തികൾ മധ്യസ്ഥ ശ്രമങ്ങൾക്കായി വന്നിരുന്നു. അവരോട് എത്ര രൂപ നൽകിയാലും ഒത്തു തീർപ്പിനില്ല എന്നാണ് ഞങ്ങൾ വ്യക്തമായി പറഞ്ഞത്. ഒരു പൊതുപ്രശ്നം എന്ന നിലയ്ക്കാണ് ഞങ്ങൾ ഈ കേസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായി ചേർത്ത് ചർച്ച ചെയ്യാൻ ഐഎംഎ അടുക്കമുള്ള ഡോക്ടർമാരുടെ സംഘടനകളും തയ്യാറാകുമെന്നാണ് സൂചന.
ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ചികിൽസക്കാവശ്യമായ അറിവും നൈപുണിയും തനിക്കുണ്ട് എന്ന ധ്വനിയാണ് നൽകുന്നതെന്ന ഫോറം നിരീക്ഷിണവും ശ്രദ്ധേയമാണ്. അത്തരമൊരാളെ ഒരു രോഗി സമീപിച്ചാൽ ആ ചികിത്സ താൻ ഏറ്റെടുക്കേണ്ടതുണ്ടോ, പ്രസ്തുത രോഗിക്ക് എന്തു തരം ചികിത്സയാണ് വേണ്ടത്, ആ ചികിത്സ എപ്രകാരമാണ് നടത്തേണ്ടത് എന്നീ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന ഉത്തരവാദിത്വമുണ്ട് എന്ന് ഡോക്ടർ ലക്ഷ്മൺ ബാലകൃഷ്ണ ജോഷിയും ഡോക്ടർ ത്രിംബക് ബാപ്പോ ഗോഡ് ബോളും മറ്റുള്ളവരും എന്ന കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഫോറം വ്യക്തമാക്കി. ഇവയിലേതെങ്കിലും ഒരു കാര്യത്തിൽ വീഴ്ച വന്നാൽ തന്നെ കുറ്റകരമായ അശ്രദ്ധയുടെ പേരിൽ നടപടിക്ക് സാധൂകരണമുണ്ടെന്നും ഫോരം അഭിപ്രായപ്പെട്ടു.
എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും സാമാന്യമായ അളവിൽ അറിവും നൈപുണിയും പുലർത്തേണ്ടതുണ്ടെന്നും സാമാന്യവിധം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. തങ്ങൾക്ക് ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന ജേക്കബ് വടക്കഞ്ചേരിയുടെ കുറ്റസമ്മതം ആശുപത്രി അധികൃതരുടെ ഗൗരവതരമായ അറിവില്ലായ്മയെ സൂചിപ്പിക്കുന്നതായും ഏത് വൈദ്യശാഖയിൽ പ്രാക്ടീസ് ചെയ്യുന്നവരാണെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതാണെന്നും അതില്ലാത്തവർ ഡോക്ടർമാർ എന്ന് വിളിക്കപ്പെടന്നതിന് അർഹതയില്ലാത്തവരാണെന്നും ഫോറം വ്യക്തമാക്കി.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിയെ ആശുപത്രിയുടെ താഴെ നിലയിൽ നിന്ന് സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേക്ക് യോഗസ്സനം ചെയ്യുന്നതിന് കൊണ്ടുപോയതും യോഗ ചെയ്യിച്ചതുമെല്ലാം രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിന് എതിർകക്ഷികൾക്കുള്ള കഴിവില്ലായ്മയാണെന്നും ഫോറം വിലയിരുത്തി. രോഗി പ്രമേഹ രോഗ ബാധിതനാണ് എന്നതിനാൽ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടില്ലെങ്കിലും ശ്വസന തടസ്സം, ക്ഷീണം എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണെന്ന് ഡോക്ടർമാർ എന്ന നിലയ്ക്ക് എതിർകക്ഷികൾ തിരിച്ചറിയേണ്ടിയിരുന്നുവെന്നും ഫോറം നിരീക്ഷിച്ചു. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ പോലും നൽകിയില്ല എന്ന ഹരജിക്കാരുടെ വാദവും ഇത്തരം രോഗികൾക്ക് സമ്പൂർണ്ണ വിശ്രമമാണ് വേണ്ടതെന്നും സ്റ്റെപ്പ് കയറാനോ യോഗ ചെയ്യാനോ പാടില്ല എന്നുമുള്ള കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: വി കെ ഗിരീശന്റെ മൊഴിയും ഫോറം ഗൗരവമായി കണ്ടു.
നേച്ചർ ലൈഫ് ഹോസ്പിറ്റൽ, ജേക്കബ് വടക്കൻചേരി, ജോഷി എം വർഗ്ഗീസ് എന്നിവർ പരേതനായ സി വിനയാനന്ദന്റെ അനന്തരാവകാശികൾക്ക് നാല് ലക്ഷം രൂപയു നഷ്ടപരിഹാരവും കേസിന്റെ ചെലവിലേക്കായി പതിനയ്യായിരം രൂപയും നൽകണമെന്നാണ് പ്രസിഡന്റ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ സമയം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ സ്ഥാപനത്തിനെതിരെ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും അവയെയെല്ലാം നിയമപരമായി നേരിട്ടിട്ടുണ്ടെന്നും നേച്ചർ ലൈഫ് ഭാരവാഹികൾ പറഞ്ഞു.
നാലിന് ഡോ; ജേക്കബ് വടക്കൻചേരിയുടെ രോഗങ്ങളില്ലാത്ത ജീവിതമെന്ന ഏകദിന സെമിനാർ നാലിന് കോഴിക്കോട്ട് നടക്കുകയാണ്. കാൻസർ, കരൾ, കിഡ്നി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്യാമ്പ് നടക്കാൻ പോകുന്നത്. നേരത്തെ വാക്സിൻ വിരുദ്ധതയുടെ പേരിൽ ഏറെ ആരോപണങ്ങൾക്ക് വിധേയനായ വ്യക്തിയാണ് ഡോ.ജേക്കബ് വടക്കൻചേരി. വാക്സിൻ മലപ്പുറത്തെ മുസ്ലീം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്ന വടക്കൻചേരിയുടെ പ്രചാരണമാണ് മലപ്പുറത്ത് മീസൽസ് റുബെല്ല വാക്സിനേഷൻ കാമ്പയിനെവരെ സാരമായി ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് പല തവണ പരായി നൽകിയിട്ടും വടക്കൻചേരിക്കെതിരെ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ല.
മാത്രമല്ല സിപിഎം നേതാക്കളായ വി.എസിന്റെയും എം.എബേബിയുടെയും പേഴ്സണൽ ഡോക്ടർ ആണെന്നും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വാക്സിൻ വിരുദ്ധ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ വടക്കൻചേരിയെ തള്ളിപ്പറഞ്ഞുകൊണ്ട് ബേബി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സിപിഎം നേതാക്കളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കൻചേരിക്കെതിരെ നടപടിയില്ലാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.
Stories you may Like
- ചേരി പ്രദേശത്ത് താമസിക്കുന്നവരെ അപമാനിച്ചിട്ടില്ല; മാപ്പ് പറയില്ലെന്നും ഖുശ്ബു
- ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- യുവതിയെ നിർബന്ധിച്ച് വിവാഹംകഴിപ്പിച്ചു; ഭർത്താവിന്റെ പരാതി, നാലുപേർ അറസ്റ്റിൽ
- ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് വനിതാ റസ്റ്റ് ഹൗസ് നടപ്പാക്കുന്നു
- സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിൻ കിട്ടാനില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍