കെപി ശശികല 'ശതം സമർപ്പയാമി' ആഹ്വാനം നടത്തിയത് കർമ്മസമിതിക്ക് വേണ്ടിയെങ്കിൽ ഇപ്പോൾ പണം ഒഴുകുന്നത് പിണറായിയുടെ പ്രളയ നിധിയിലേക്ക്; ജയിലിലായ കർമ്മസമിതിക്കാരെ മോചിപ്പിക്കാൻ നൂറുരൂപ ചോദിച്ചുള്ള പണപ്പിരിവ് വഴിതിരിഞ്ഞത് ട്രോളർമാർ ഏറ്റെടുത്തതോടെ; അനക്കമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ എത്തിയത് 3.41 ലക്ഷവും ഇന്ന് ഉച്ചവരെ 1.12 ലക്ഷവും; പ്രളയ 'ശതംസമർപ്പയാമി' ചലഞ്ച് ഹിറ്റാക്കി സൈബർ സഖാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്സൺ ആയ കെപി ശശികലയുടെ 'ശതം സമർപ്പയാമി' ആഹ്വാനം ട്രോളർമാർ പണികൊടുത്തപ്പോൾ വലിയ ചർച്ചയായതിന് പിന്നാലെ അതിന്റെ ഗുണം ലഭിച്ചത് ഫലത്തിൽ സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന്. ഇന്നലെ മാത്രം മൂന്നരലക്ഷം രൂപയും ഇന്ന് ഉച്ചവരെ ഒന്നേകാൽ ലക്ഷത്തോളവും ദുരിതാശ്വാ നിധിയിലേക്ക് എത്തിയിരിക്കുകയാണ് പ്രളയ 'ശതം സമർപ്പയാമി' ചാലഞ്ചിലൂടെ.
ശബരിമലയിൽ സ്ത്രീപ്രവേശനം ചെറുക്കാൻ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായ സംഘപരിവാർ-കർമ്മസമിതി പ്രവർത്തരെ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറക്കാനാണ് ശതം സമർപ്പയാമി എന്ന പേരിൽ നൂറുരൂപ വീതം സംഭാവന അഭ്യർത്ഥിച്ച് കർമ്മസമിതി രംഗത്തിറങ്ങിയത്. ആ ആഹ്വാനവുമായി കെപി ശശികല കർമ്മസമിതി പേജിലൂടെ ഫേസ്ബുക്ക് വീഡിയോയുമായി എത്തുകയും ചെയ്തു.
ഇതോടെ നൂറുരൂപ തരണമെന്ന് മലയാളത്തിൽ ചോദിച്ചാ്ൽ പോരെയെന്നും എന്തിനാണ് സംസ്കൃതം പറഞ്ഞ് വിഷമിക്കുന്നതെന്നും ചോദിച്ച് ട്രോളന്മാരും രംഗത്തിറങ്ങി. അങ്ങനെ കർമ്മസമിതിയുടെ പിരിവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
ബിജെപി-കർമ്മസമിതി ശതം സമർപ്പയാമി പ്രചരണത്തിന് പക്ഷേ, ഇടതുപക്ഷക്കാർ പ്രതികാരം വീട്ടിയത് മറ്റൊരു രീതിയിലാണ്. മഹാ മഹാപ്രളയത്തിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനായി അതേപേരിൽ ക്യാംപയിൻ തുടങ്ങിയതോടെ കുറച്ചുദിവസമായി കാര്യമായി സംഭാവനാ പ്രവാഹം ഇല്ലാതിരുന്ന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിയെത്തി തുടങ്ങി. വൻ തുകകൾ അല്ലാതെ മിക്കവരും നൂറുരൂപ വീതം ഓ്ൺലൈൻ ട്രാൻസ്ഫർ ചെയ്താണ് പണം നിക്ഷേപിക്കുന്നത്.
ഇങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശനിയാഴ്ച്ച മാത്രം സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചവരെ 1.12 ലക്ഷവും എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരണം സജീവമായി നിൽക്കുന്നതോടെ വരും ദിവസങ്ങളിലും പണമൊഴുക്ക് കൂടും. ഇതോടെ ഉർവശീശാപം ഉപകാരമായെന്ന മട്ടിൽ സർക്കാരിന് കാര്യങ്ങൾ ഗുണകരമായി മാറി.
സോഷ്യൽ മീഡിയിൽ കർമ്മസമിതിയുടെ ശതം സമർപ്പയാമി ആഹ്വാനം വന്നതിന് പിന്നാലെ ചില തന്ത്രങ്ങൾ അരങ്ങേറിയതോടെയാണ് സംഗതികൾ സർക്കാരിന് അനുകൂലമായി മാറിയത്. ശതംസമർപ്പയാമി പോസ്റ്ററിന്റെ മോഡലിൽ ആഹ്വാനം നൽകുകയും അതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ചേർക്കുകയും ചെയ്താണ് പോസ്റ്റുകൾ പ്രചരിച്ചത്. ഇതോടെ ബിജെപി നേതാവ് കെ സുരേന്ദ്രനും ഇത്തരത്തിൽ പിതൃശൂന്യ പ്രചരണം പാടില്ലെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുമായി എത്തി. തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു. എന്നാൽ അതിന് പിന്നാലെ ഇത് ചലഞ്ചായി മാറുകയും പ്രളയ ദുരിതാശ്വാസത്തിന് പണം നൽകുകയെന്ന പേരിൽ തന്നെ ആഹ്വാനം എത്തുകയും ചെയ്തു.
ഇതു പ്രകാരം സിഎംഡിആർഎഫ് പോർട്ടൽ വഴിമാത്രം വന്ന കണക്കുപ്രകാരമാണ് 3.14 ലക്ഷം രൂപ എത്തിയത്. ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 'ശതം സമർപ്പയാമി' എന്ന പേരിൽ സോഷ്യൽ മീഡിയയിലും ക്യാമ്പെയ്ൻ നടക്കുന്നു. ശതം സമർപ്പയാമി ചലഞ്ച് എന്ന നിലയിലാണ് പോസ്റ്റുകൾ. ഇതോടെ സർക്കാരിന് പണം അടച്ച് അതിന്റെ രേഖ പോസ്റ്റു ചെയ്താണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ എത്തുന്നത്. ഏതായാലും പ്രളയ ശതം സമർപ്പയാമി ചലഞ്ചുമായി സൈബർ സഖാക്കളും ഉഷാറായി നിൽക്കുകയാണിപ്പോൾ.
'ശതം സമർപ്പയാമി' (നൂറു രൂപ സമപ്പിക്കുന്നു) എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിൻ വൈറലായിരിക്കുന്നത്. സിഎംഡിആർഎഫിലേക്ക് ഓൺലൈനായി സംഭാവന നൽകുകയും അപ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് സോഷ്യൽമീഡിയയിൽ പോസ്റ്റും ചെയ്യും. തുടർന്ന് തങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിലേക്ക് മെൻഷൻ ചെയ്ത് സംഭാവന നൽകാൻ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപയിൻ. ക്യാംപയിൻ തുടങ്ങി ഉടൻ ഹിറ്റാവുകയും ചെയ്തു.
കർമ്മസമിതി ഭടന്മാരെ സഹായിക്കാനായി നൂറുരൂപവീതം സഹായം അഭ്യർത്ഥിച്ചുകൊണ്ട് 'ശതം സമർപ്പയാമി' എന്ന പേരിൽ അഭ്യർത്ഥന എത്തിയത് ട്രോളർമാർ ഏറ്റെടുത്തതോടെയാണ് സോഷ്യൽ മീഡിയയിൽ വിഷയം പ്രചരിച്ചത്. സംഘർഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളിൽ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളിൽ ശിക്ഷിക്കപെടുകയാണ്,അതിൽ പലരും ഇന്നും തടവറകളിൽ ആണ്. ഇവരെ ജയിലിൽ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തിൽ പങ്കാളികളാകണം.. എന്നിങ്ങനെ പോകുന്നു ശശികലയുടെ വീഡിയോ അപേക്ഷ... 'ശതം സമർപ്പയാമി' എന്ന് അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവാത്ത പേരിട്ട് സംഭാവന പിരിക്കുന്നു എന്ന് പറഞ്ഞ് ട്രോളുകൾ ഇറങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍