യുഎഇ സഹായം വാങ്ങിയാൽ 2000 കോടി കവിയും; കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടും കരുത്താകുമെന്ന് ഉറപ്പ്; അംബാനി ഫൗണ്ടേഷൻ 71 കോടി തുടക്കം മാത്രമെന്ന പ്രതീക്ഷയിൽ കേരളം; മാതൃഭൂമിയിലെ ഒരു മാസ ശമ്പളമായ 20 ലക്ഷത്തിനൊപ്പം എംഎൽഎ പെൻഷനും അഞ്ച് പേർക്ക് വീടു വയ്ക്കാൻ 25 ലക്ഷവും നൽകി ശ്രേയംസ് കുമാറിന്റെ സാലറി ചലഞ്ചും; കേരളത്തെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമൊഴുക്ക് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ ഒഴുകിയെത്തുകയാണ്. റിലയൻസ് ഫൗണ്ടേഷന്റെ 21 കോടിയാണ് കഴിഞ്ഞ ദിവസം കിട്ടിയ ഏറ്റവും പ്രധാന സംഭാവന. ഇതോടെ പ്രളയകെടുതിയിൽ കേരളത്തെ സഹായിക്കാൻ ഒഴുകിയെത്തിയ സംഭാവന 1000 കോടി കവിഞ്ഞു. 1027.86 കോടിയാണ് സഹായമായി ഇന്നലെ വരെ എത്തിയത്. ഇതിൽ 835.86 കോടി രൂപ കാശായും ചെക്കായും അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തും എത്തിയതാണ്. ഇലക്ട്രോണിക് പെയ്മെന്റിലൂടെ 145.67 കോടിയും കിട്ടി. ആപ്പുകളിലൂടെ കിട്ടിയത് 46.04 കോടിയും. സർക്കാരിന്റെ കൈയിലുള്ള ചെക്കുകൾ മാറി വരുമ്പോൾ ഈ തുക ഇനിയും ഉയരും. യുഎഇയുടെ 700 കോടിയുടെ സഹായം കിട്ടിയാൽ ദുരിതാശ്വാസ നിധി 2000 കോടി കടക്കും. കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ നിന്നും ഇനിയും സഹായം ഒഴുകും. അതുകൊണ്ട് തന്നെ കേരള പുനർനിർമ്മിതിക്കുള്ള സഹായം ഇനിയും ഏറെ മുന്നോട്ട് പോകാനാണ് സാധ്യത.
നാവികസേനയുടെ സംഭാവനയായ 8.92 കോടി രൂപ സേനാമേധാവി അഡ്മിറൽ സുനിൽ ലാൻബ നൽകി. സപ്ലൈകോയുടെ ഒരുകോടി രൂപ മന്ത്രി പി.തിലോത്തമൻ കൈമാറി. സംസ്ഥാനത്തെ ഐഎഎസ് ഓഫിസർമാരെല്ലാം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനിച്ചു. ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ചു കത്തുനൽകി. മിസോറം സർക്കാർ രണ്ടുകോടി രൂപയും 34 കോൺഗ്രസ് എംഎൽഎമാർ ഒരുലക്ഷം രൂപ വീതവും നൽകും. അങ്ങനെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനും പിന്തുണ ഏറുകയാണ്. ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കളും കൗൺസിൽ ജീവനക്കാരും ഒരു മാസത്തെ ശമ്പളമായ 7,32,742 നൽകും. കേരള കോൺഗ്രസി(എം)ന്റെ ആറ് എംഎൽഎമാരുടെയും ജോസ് കെ.മാണി എംപിയുടെയും ഒരു മാസത്തെ ശമ്പളം പാർട്ടി ചെയർമാൻ കെ.എം.മാണി മുഖ്യമന്ത്രിക്കു കൈമാറി. എൻസിപി ദേശീയനേതൃത്വം നൽകിയ ഒരുകോടി രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ മുഖ്യമന്ത്രിക്കു കൈമാറി.
സാലറി ചലഞ്ചിന്റെ ഭാഗമായി 'മാതൃഭൂമി' ജോയിന്റ് മാനേജിങ് ഡയറക്ടർ എം വിശ്രേയാംസ് കുമാറിന്റെ ഒരു മാസത്തെ ശമ്പളമായ 20 ലക്ഷം രൂപ മാതൃഭൂമി മാനേജിങ് ഡയറക്ടർ എംപി. വീരേന്ദ്രകുമാർ എംപി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. അഞ്ചുവർഷത്തെ എംഎൽഎ. പെൻഷൻകൂടി ശ്രേയാംസ് കുമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അഞ്ചുപേർക്ക് അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന വീടുകളും അദ്ദേഹം നിർമ്മിച്ചു നൽകും. ഇതുവരെ ലഭിച്ച പെൻഷൻതുകയായ 3.70 ലക്ഷം രൂപ നേരത്തെതന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
കേരള സഹകരണ റബർ മാർക്കറ്റിങ് ഫെഡറേഷൻ (റബർമാർക്) പ്രസിഡന്റ് ടി.എച്ച്.മുസ്തഫയുടെ ഒരു മാസത്തെ ഓണറേറിയവും ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സ്ഥാപനത്തിന്റെ വിഹിതമായി മൂന്നുലക്ഷം രൂപയും ചേർത്ത് 5.13 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. ബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നു രണ്ടുലക്ഷം രൂപയും നൽകും.
71 കോടി സഹായവുമായി റിലയൻസ് ഫൗണ്ടേഷൻ; നിത അംബാനി ആലപ്പുഴയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന 21 കോടി രൂപയുടെ സഹായമുൾപ്പെടെ നവകേരള നിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നു റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൻ നിത അംബാനി. പള്ളിപ്പാട്ടെ ദുരിതാശ്വാസ ക്യാംപിൽ സന്ദർശനം നടത്തുകയായിരുന്നു അവർ. കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ നിന്നും ഇനിയും സഹായം റിലയൻസ് നൽകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേയും കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.
പ്രളയ ദുരിതത്തിൽപ്പെട്ട ആറു ജില്ലകളിൽ റിലയൻസ് ഫൗണ്ടേഷൻ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഹെലികോപ്റ്ററിൽ പള്ളിപ്പാട്ട് എത്തിയ നിത അംബാനി എൻടിപിസി പമ്പ് ഹൗസ് പ്രദേശത്തെ ദുരിതാശ്വാസ ക്യാംപാണു സന്ദർശിച്ചത്. കുട്ടികൾക്കു സ്കൂൾ ബാഗും നോട്ട് ബുക്കുകളും വിതരണം ചെയ്തു. പ്രളയത്തിലകപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയെന്നത് ഉത്തരവാദിത്വപ്പെട്ട കോർപ്പറേറ്റ് ഫൗണ്ടേഷൻ എന്ന നിലയ്ക്ക് റിലയൻസ് ഫൗണ്ടേഷന്റെ കടമയാണെന്ന് നിതാ അംബാനി പറഞ്ഞു. പ്രളയജലമൊഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലെത്തുന്നതുവരെ റിലയൻസ് കേരളത്തിനൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രേയാംസ് കുമാറിന്റെ ശമ്പളത്തിനൊപ്പം അഞ്ച് കോടിയും
ദുരിതാശ്വാസ നിധിയിലേക്ക് 'മാതൃഭൂമി' അഞ്ചുകോടി രൂപ നൽകി. 'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ പൊതുജനങ്ങളിൽനിന്ന് 'മാതൃഭൂമി' സമാഹരിച്ചതും കമ്പനിയുടെയും ജീവനക്കാരുടെയും സംഭാവനാ വിഹിതവും ചേർത്താണ് അഞ്ചുകോടി നൽകിയത്. 'മാതൃഭൂമി' മാനേജിങ് ഡയറക്ടർ എംപി. വീരേന്ദ്രകുമാർ എംപി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് ഈ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ 'മാതൃഭൂമി' നടത്തിവരുന്ന സഹായ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ 15 ദിവസത്തിലധികമായി അഞ്ഞൂറിലധികം ജീവനക്കാരുടെ സന്നദ്ധസേവനം ഇക്കാര്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അവശ്യവസ്തുക്കളും മരുന്നും ദുരന്തമേഖലകളിൽ വിതരണം ചെയ്തു. ആരോഗ്യക്യാമ്പുകൾ ഉൾപ്പെടെ ദുരന്ത ലഘൂകരണ യജ്ഞങ്ങൾ 'മാതൃഭൂമി' സംഘടിപ്പിച്ചു. ഇതിനൊപ്പമാണ് എം വിശ്രേയാംസ് കുമാർ ഒരു മാസത്തെ ശമ്പളം പ്രത്യേകമായി നൽകിയത്. ഇതിനൊപ്പം എംപി. വീരേന്ദ്രകുമാർ എംപി.യുടെ എംപി.ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ഇക്കാര്യം അദ്ദേഹം വ്യാഴാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് എൻ.സി.പി ഒരു കോടി നൽകി
മുഖ്യമന്ത്രിയുടെ ദുരതിതാശ്വാസ നിധിയിലേക്ക് എൻ.സി.പി ദേശീയ നേതൃത്വം നൽകിയ ഒരു കോടി രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതിന് പുറമെ എൻ.സി.പിയുടെ മുഴുവൻ എംപിമാരും എംഎൽഎമാരും എം.എൽ.സിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. മാത്യു, ട്രഷറർ അഡ്വ. ബാബു കാർത്തികേയൻ, പി. ഗോപിനാഥൻ, ഭൂപേഷ് ബാബു (മഹാരാഷ്ട്ര) എന്നിവർ സംബന്ധിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍