കൈവിലങ്ങിലാതെ എത്തിച്ച പ്രതികൾ ഏറ്റുമുട്ടൽ നടത്തിയത് 45 മിനിറ്റോളം; കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചവർ തോക്കും പിടിച്ചു വാങ്ങി; ആദ്യം നിറയൊഴിച്ചത് മുഹമ്മദ് ആരിഫെന്ന് പൊലീസ്; കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതോടെ എൻകൗണ്ടർ; പൊളിച്ചത് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കമെന്ന് കമ്മീഷണർ സജ്ജനാർ; വാറങ്കൽ മോഡൽ ആവർത്തിച്ചെന്ന് സംശയിച്ച് വിവാദങ്ങളും; ദിശയുടെ ഘാതകരോട് നിയമം അതിന്റെ കടമ നിറവേറ്റുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: ഉന്നാവയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചുട്ടു കൊന്നു. രാജ്യം നടുക്കലോടെയാണ് ഈ വാർത്ത ഉൾക്കൊള്ളുന്നത്. ഹൈദരാബാദിലെ സമാന പീഡകരെ പൊലീസ് വെടിവച്ച് കൊന്ന് 24 മണിക്കൂറിനകമാണ് രാജ്യത്തെ ഞെട്ടിച്ച് ഉന്നാവയിലെ പെൺകുട്ടിയുടെ മരണ വാർത്ത എത്തിയത്. കഴിഞ്ഞ നവംബർ 29നാണ് മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.
ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊല ഉന്നാവയിലും ചർച്ചയാവുകയാണ്. മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവർക്ക് കിട്ടിയതിന് സമാന ശിക്ഷ ഉന്നാവയിലും നടപ്പാക്കണമെന്ന് പറയുന്ന പെൺകുട്ടിയുടെ അച്ഛൻ. ഇതിനിടെയിലും ഹൈദരാബാദിലെ പൊലീസ് കൊലപ്പെടുത്തലിലെ ന്യായ അന്യായങ്ങൾ ചർച്ചയാണ്. തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു പ്രതികൾ പൊലീസിനെതിരെ ആക്രമണം നടത്തിയത്. രാവിലെ 5.45ന് തുടങ്ങിയ എൻകൗണ്ടർ 6.30വരെ നീണ്ടുനിന്നു. ഇത് ഏറ്റുമുട്ടൽ കൊലപാതകമല്ലെന്ന് ഉറച്ച് ആവർത്തിക്കുകയാണ് തെലുങ്കാന പൊലീസ് ഇപ്പോഴും.
മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ 'പുനരാവിഷ്കരണത്തിന്' ഇടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചതെന്നാണ് ഉയരുന്ന വാദം. വെള്ളിയാഴ്ച പുലർച്ചെയാണു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്. ഇതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചേർന്ന് കല്ല്, വടികൾ എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ആയുധങ്ങളും പ്രതികൾ പിടിച്ചെടുത്തു. കേസിലെ പ്രതിയായ മുഹമ്മദ് ആരിഫ് ആണ് ആദ്യം പൊലീസിനു നേരെ വെടിവച്ചത്. തുടർന്നു പൊലീസ് കീഴടങ്ങാൻപ്രതികൾക്കു താക്കീത് നൽകി. എന്നാൽ പ്രതികൾ ഇതിനു വഴങ്ങിയില്ല. ഇതോടെ പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നു. ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനിടെ നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു.
എൻകൗണ്ടറിനിടെ പരുക്കേറ്റ 2 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ഇവരുടെ പരുക്ക് വെടിയേറ്റുണ്ടായതല്ലെന്നും പൊലീസ് പ്രതികരിച്ചു. സംഭവ സ്ഥലത്ത് പ്രതികളോടൊപ്പം 10 പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊബൈൽ ഫോണും പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് 2 ആയുധങ്ങളും പിടിച്ചെടുത്തു. ഇതിന് ശേഷമായിരുന്നു സംഭവം പുനരാവിഷ്കരിക്കാനുള്ള ശ്രമം നടന്നത്. നിയമം അതിന്റെ കടമ ചെയ്തെന്നായിരുന്നു സംഭവത്തിനു ശേഷം സൈബരാബാദ് പൊലീസ് കമ്മിഷണർ വി സി. സജ്ജനാർ പ്രതികരിച്ചത്. മരിച്ച യുവതിയുടെ ഫോൺ കണ്ടെടുക്കാനാണു പ്രദേശത്തെത്തിയതെന്നും സജ്ജനാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൈവിലങ്ങില്ലാതെ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇതിനിടെ നിരവധി പ്രമുഖർ പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച് രംഗത്തെത്തി. പൊലീസിന് അഭിനന്ദനറമിയിച്ചും നിരവധി പ്രമുഖരെത്തി. പൊലീസിന്റെ തെളിവെടുപ്പുനടപടികളിലുൾപ്പെടെ ദുരൂഹത നിലനിൽക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തിൽ തെലങ്കാന സർക്കാരിന്റെ നിലനിൽപ്പുപോലും അപകടത്തിലായ ഘട്ടത്തിലാണ് പ്രതികൾ കൊല്ലപ്പെടുന്നത്. വാറങ്കലിൽ മുമ്പ് സമാനരീതിയിൽ പ്രതികളെ കൊലപ്പെടുത്തിയ വി സി സജ്ജനാർ തന്നെയാണ് ഹൈദരാബാദിൽ പൊലീസ് സംഘത്തിന് നേതൃത്വം നൽകിയതെന്നതും സംശയം ബലപ്പെടുത്തുന്നു. സജ്ജനാരുടെ നേതൃത്വത്തിൽ വാറങ്കലിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതത്തിനും ഹൈദരാബാദ് സംഭവത്തിനും സമാനതകൾ ഏറെയാണ്. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോൾ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട് . സാധാരണയായി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ് പതിവ്. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു.
ഒരു വിഭാഗം ജനങ്ങൾ സംഭവത്തോട് വികാരപരമായി പ്രതികരിക്കുകയും പൊലീസ് നടപടിയെ സ്വാഗതം ചെയ്യുകയും അതിൽ സന്തോഷിക്കുകയും ചെയ്തപ്പോൾ നിയമവിദഗ്ധരും മറ്റും പൊലീസ് നടപടിയെ വിമർശിക്കുകയും അത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും തെലുങ്കാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പീഡകർ കൊലപ്പെടുത്തിയ മൃഗ ഡോക്ടറെ ദിശയെന്ന് വിളിക്കാൻ നേരത്തെ തെലുങ്കാനാ പൊലീസ് തിരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തുന്നതും.
മൃതദേഹ സംസ്കാരം തടഞ്ഞു
പ്രതികളെ തെലങ്കാനയിൽ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടു വരെ സംസ്കരിക്കരുതെന്നു സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തണമെന്നും ശനിയാഴ്ച വൈകീട്ട് റിപോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.നു കേസിൽ കോടതി വാദംകേൾക്കും.
ഇക്കഴിഞ്ഞ നവംബർ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാഡ്നഗർ ദേശീയപാതയിൽ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
'പ്രതികൾ ഞങ്ങളെ കല്ലും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങൾ വെടിയുതിർക്കേണ്ടി വന്നത്. പൊലീസ് സംയമനം പാലിക്കുകയും പ്രതികളോട് കീഴടങ്ങാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 അംഗ ടീമിലെ രണ്ട് പൊലീസുകാർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നതിനിടെയാണ് കോടതിയുടെ ഈ ഇടപെടൽ. പ്രതികളുടെ മൃതദേഹങ്ങൾ ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിമർശകരും സജീവം
പൊലീസ് നടപടിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകൾക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയിൽ നടത്തുന്ന കൊലപാതകങ്ങൾ പരിഹാരമല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊലീസ് നടപടിയെ വിമർശിച്ചു. നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള പറഞ്ഞു. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാര ദുർവിനിയോഗം നേരിട്ട് അനുഭവിച്ചയാളാണെന്നും ഇറോം ശർമിള പറഞ്ഞു.
അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. 'ബലാത്സംഗക്കാർ അർഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്', 'മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്, ക്രൂരന്മാർക്കുള്ളതല്ല' തുടങ്ങിയ കമന്റുകൾ ആണ് ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്റ്റ് ചെയ്യുന്നത്.
എന്നാൽ, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത് ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ തുറന്നടിച്ചു. നീതി നൽകാനെന്ന പേരിൽ തോന്നിയതുപോലെ അക്രമങ്ങൾ നടത്തുന്നതിന് ഇത് മുതൽകൂട്ടാവുമെന്നും അവർ പറഞ്ഞു. ഏത് ഏറ്റുമുട്ടൽ കൊലയിലും പൊലീസുകാർക്കെതിരെ നിർബന്ധമായും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ പേരിൽ കസ്റ്റഡികൊല നടത്തരുതെന്ന്' പ്രമുഖ വനിത അവകാശ പ്രവർത്തകയായ കവിത കൃഷ്ണൻ പറഞ്ഞു. കസ്റ്റഡി മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ 'ഏറ്റുമുട്ടൽ കൊല'യെന്ന വസ്ത്രമണിയിച്ച് കൊണ്ടുവന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കിൽ യഥാർത്ഥ പ്രതികൾക്ക് പിന്നീടെന്തു സംഭവിക്കാനാണ് എന്ന ചോദ്യമാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്. ആ നാലു ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്