'കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല': ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി

എം റിജു
കോഴിക്കോട്: കേരളത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ആയിരുന്നു ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നുള്ള ജനക്ഷേമ സഖ്യം. എന്നാൽ ഇതിൽ തുടക്കത്തിലെ കല്ലുകടികൾ വന്നിരിക്കയാണ്. ആപ്പിന്റെ ഹിന്ദുത്വ നിലപാടുകൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ രീതിക്കെതിരെ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അടക്കം വിവാദം കൊഴുക്കുന്നത്. ഉത്തരേന്ത്യയിലെ പ്രചാരണ രീതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി രൂക്ഷമായ ആയുധങ്ങൾ പുറത്തെടുക്കുന്ന ചിന്താഗതിക്കെതിരാണ് ട്വന്റി 20 എന്നും സാബു എം ജേക്കബ് പറഞ്ഞു. മാധ്യമം ദിനപ്പത്രത്തിന് നൽകിയ സാബുവിന്റെ അഭിമുഖം സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
ഒരു രാഷ്ട്രീയ സഖ്യത്തിൽ ഒരു പാർട്ടിയുടെ അഭിപ്രായം മറ്റ് പാർട്ടികൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല. മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല'- സാബു എം ജേക്കബ് വ്യക്തമാക്കി
ഈ വർഷം മെയ് മാസത്തിലാണ് ട്വന്റി 20 യുടെ തട്ടകമായ കിഴക്കമ്പലത്തുനടന്ന 'ജനസംഗമ'ത്തിൽ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും ചേർന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചത്. കേരളം പിടിക്കുകയാണ് ജനക്ഷേമ സഖ്യത്തിന്റെ ലക്ഷ്യമെന്നു കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ എഎപി സ്വീകരിക്കുന്ന നിലപാടുകളാണ് സഖ്യത്തിൽ കല്ലുകടി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമേ എഎപി സംസ്ഥാന നേതൃത്വത്തിനെതിരായ ട്വന്റി 20 യുടെ നിലപാടുകളും സഖ്യത്തിനു വെല്ലുവിളിയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കറൻസി നോട്ടുകളിൽ ഹൈന്ദവ ദൈവങ്ങളുടെ ചിത്രം വെക്കണമെന്നും അധികാരത്തിലേറിയാൽ അയോധ്യയിലേക്ക് സൗജന്യ വാഹന സർവീസ് ആരംഭിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നുമുള്ള എഎപിയുടെ പ്രചാരണങ്ങളാണ് ട്വന്റി 20 യെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്തരം പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള എഎപി നേതാക്കൾ രംഗത്തെത്തിയിരുന്നത്. എഎപി നിലപാടിലുള്ള അതൃപ്തി ട്വന്റി 20 നേതൃത്വം അറിയിച്ചതായാണ് വിവരം. കേരളത്തിൽ ഇതുപോലെ പ്രചാരണം നടത്തിയാൽ അത് തിരിച്ചടിയാവുമെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്.
'കേരളാ നേതാക്കളെ കെജ്രിവാളിന് അറിയില്ല'
ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ ആം ആദ്മി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സാബു എം ജേക്കബ്, പ്രകടിപ്പിച്ചത്. ഇതും ആപ്പ് കേരള ഘടകത്തിൽ അലോസരം സൃഷ്ടിച്ചിരുന്നു.'ജനക്ഷേമ സഖ്യ'ത്തിന്റെ രൂപീകരണത്തിന് കാരണമായ യോഗത്തേക്കുറിച്ച് ആ അഭിമുഖത്തിൽ സാബു എം ജേക്കബ് ഇങ്ങനെ പ്രതികരിക്കുന്നു. 'തെലങ്കാനയിലെ ഒരു എംപിയാണ് ഞാൻ കെജ്രിവാളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡൽഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയൊരുക്കിയത്. ഡൽഹിയിൽ രാജകീയ വരവേൽപാണ് കെജ്രിവാൾ നൽകിയത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടയാളാണ് താനെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ മറുപടി നൽകി,' സാബു എം ജേക്കബ് പറഞ്ഞു.
'കേരളത്തിലെ എഎപിയുമായി കെജ്രിവാളിന് ഒരു ബന്ധവുമില്ല. എഎപി സംസ്ഥാന നേതാവ് പി സി സിറിയക്കിനെ പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ടി20 പരിപാടിക്ക് കെജ്രിവാളിനെ ക്ഷണിച്ചു. കേരള ഘടകത്തോട് ആലോചിക്കുക പോലും ചെയ്യാതെ പെട്ടെന്ന് തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. വികസനം കൊണ്ടുവരുമെങ്കിൽ ആരുമായും സഖ്യത്തിന് ടി20 തയ്യാറാണ്. എഎപി കേരള ഘടകത്തിൽ നേതൃപരമായ പ്രശ്നങ്ങളുണ്ട്. പാർട്ടി ഇവിടെ പുനഃസംഘടിപ്പിക്കപ്പെടുകയാണ്.
ആം ആദ്മി പാർട്ടിയുടെ കേരള നേതൃസ്ഥാനം ഏൽക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ആരുമായും ലയനത്തിന് ഇല്ലെന്നും പാർട്ടിയെന്ന നിലയിൽ ഒറ്റയ്ക്ക് നിൽക്കാനാണ് താൽപര്യമില്ലെന്നും കെജ്രിവാളിനോട് പറഞ്ഞു,'തനിക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനങ്ങൾ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആർത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കിൽ എനിക്ക് എളുപ്പത്തിൽ ഒരു രാജ്യസഭാ നോമിനിയാകാൻ കഴിയുമായിരുന്നു. മന്ത്രിയാകാൻ വിവിധ പാർട്ടികളിൽ നിന്ന് ഓഫറുകൾ വന്നു. പക്ഷെ, ആരിൽ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ ഞാൻ അത് ചെയ്യും''- സാബു വ്യക്തമാക്കി.'
'കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ എനിക്കൊരു താൽപര്യവുമില്ല. സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് ഞാൻ മുഖ്യമന്ത്രിയായാൽ ഞാനെന്റെ സ്വന്തം കാർ ആകും ഉപയോഗിക്കുക. ഞാൻ പണം കൊടുത്ത് വാങ്ങിയ പെട്രോൾ ഉപയോഗിച്ചാകും ആ കാർ ഓടുക. എന്റെ ഡ്രൈവർ തന്നെ അത് ഓടിക്കും. ഞാൻ കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തുന്നത് എന്റെ സ്വന്തം ചെലവിലായിരിക്കും. സർക്കാർ ചെലവിൽ ആയിരിക്കില്ല. കേരളത്തിന് നരകത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ടി20യ്ക്ക് ഒരു അവസരം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രതിനിധികൾ വിദ്യാഭ്യാസമുള്ളവരാണ്. പണത്തിന് വേണ്ടി എനിക്ക് അധികാരം പിടിച്ചെടുക്കുകയോ പൊതുജനങ്ങളെ കൊള്ളയടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ടി20 അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പത്ത് വർഷം കൊണ്ട് രക്ഷപ്പെടും,'- സാബു എം ജേക്കബ് പറയുന്നു. ഈ അഭിമുഖവും ഫലത്തിൽ ആം ആദ്മി കേരള ഘടകത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതോടെ പുതിയ ജനകേഷമ സഖ്യത്തിന്റെ ഭാവി എന്താവുമെന്ന് കണ്ടറിയേണ്ട അവസ്ഥയാണ്.
കേരളത്തിലെ രണ്ടാമത്തെ പാർട്ടി?
അതിനിടെ ട്വന്റി 20യുടെ അംഗത്വ കാമ്പയിന് വൻ പിന്തുണയാണ് കേരളത്തിൽ ലഭിക്കുന്നത്. പാർട്ടി അംഗങ്ങളുടെ എണ്ണം നോക്കിയാൽ, കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് ട്വന്റി 20 എന്ന് പറയാവുന്നതാണ്. സാബു എം ജേക്കബ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം തൊട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ട്വന്റി 20. അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചിട്ട് വെറും 42 ദിവസമേ ആയിട്ടുള്ളൂ. ഇന്ന് വരെ കേരളത്തിൽ ഞങ്ങൾ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാർട്ടി സിപിഐഎമ്മാണ്. കോൺഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പർഷിപ്പേ കേരളത്തിലുള്ളൂ. മാറ്റത്തിന് വേണ്ടി ജനങ്ങൾ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അക്കങ്ങൾ കാണിച്ചുതരുന്നു.''
ഈ വാക്കുകൾ ശരിയാണെന്നതിന് സോഷ്യൽ മീഡിയയിൽ ഓരോദിവസവും ട്വന്റി 20ക്ക് കിട്ടുന്ന വർധിച്ച പിന്തുണയും സാക്ഷ്യമാവുന്നു. ഒരു പാർട്ടിയിലെ അംഗങ്ങളുടെ വോട്ടല്ല അനുഭാവികളുടെ വോട്ട് എന്നത് വ്യക്തമാണ്. കേഡർ സ്വഭാവമില്ലാത്ത കോൺഗ്രസിനൊക്കെ അംഗങ്ങൾ കുറവും അനുഭാവികൾ അതിന്റെ എത്രയോ ഇരട്ടിയുമാണെന്നതാണ് വസ്തുത. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽപോലും കേരളത്തിൽനിന്ന് എത്രപേർക്ക് വോട്ട് ഉണ്ടെന്നത് നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ട്വന്റി 20യുടെ അംഗത്വത്തിലുള്ള വർധന വോട്ടിൽ പ്രതിഫലിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷേ ഇതൊരു ഞെട്ടിക്കുന്ന മാറ്റമാണെന്ന് നിരീക്ഷിക്കാതെ വയ്യ.
തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ അലക്സാണ്ടർ ജോൺ ഇങ്ങനെ നിരീക്ഷിക്കുന്നു. 'സത്യത്തിൽ മറ്റൊരു ഗതിയുമില്ലാത്തതിനാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ മുന്നണികളെ മാറിമാറി ചുമക്കാൻ വിധിക്കപ്പെട്ടവരാണ് കേരളീയർ. കേരളത്തിന്റെ ഒരു ജനസംഖ്യാപരമായ പ്രത്യേകതകൾ കൊണ്ട് ബിജെപിക്ക് ഇവിടെ അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയുള്ള ഒരു ബദൽ എന്ന നിലയിൽ ട്വന്റി 20- ആം ആദ്മി സഖ്യത്തിന് വളരാൻ കഴിയും. ശശി തരൂരിനെപ്പോലുള്ള ആളുകളെയും അവർ ഈ മുന്നണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ 7ലക്ഷത്തിൽ പരം അംഗങ്ങൾ ഉണ്ടായി എന്ന് പറയുന്നുതന്നെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ്. സാബു എം ജേക്കബിനെപ്പോലെ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി, ശക്തമായ കാമ്പയിൻ നടത്തിയാൽ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറും''.
സോഷ്യൽ മീഡിയയിലെ ലിബറൽ ചിന്താഗതിയുള്ള ഒരുപാട് പേരും ഇതുപോലെ ചിന്തിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ ആവാൻ സാബു എം ജേക്കബിന് കഴിയുമോ എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ഇതോടൊപ്പം അരവിന്ദ്കെജ്രിവാളിന്റെ പ്രതിഛായ കൂടിയാവുന്നതോടെ ഈ സഖ്യത്തിന് വലിയ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് പ്രവചിക്കപ്പെട്ടത്.
Stories you may Like
- ഇന്ദ്രപ്രസ്ഥത്തിന് പുറത്തേക്ക് വളരുന്ന ആം ആദ്മിയുടെ കഥ
- സാബു എം ജേക്കബ് കേരളത്തിന്റെ പൊളിറ്റിക്കൽ ഗെയിംചെഞ്ചറോ?
- 20 ട്വന്റി - ആപ്പ് സഖ്യം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ?
- തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മത്സരിക്കില്ല: സാബു എം ജേക്കബ്
- രാഷ്ട്രീയക്കാർ വേട്ടയാടിയിട്ടും പൊരുതിക്കയറുന്ന 20 ട്വന്റിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- 'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
- പത്രപരസ്യങ്ങളും ഹിൻഡൻബർഗിന് നൽകിയ 143 പേജിന്റെ വിശദീകരണങ്ങളും ഫലം കണ്ടില്ല; അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നു; വിപണിയിൽ വ്യാപാരം തുടരുമ്പോൾ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം; മൂന്ന് ഓഹരികൾ നേട്ടത്തിൽ തിരിച്ചെത്തി; വീഴ്ച്ചയിൽ നിന്നും കരകയറാതെ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്