ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ചെയ്യുക? ലോക് ഡൗൺ 40 ദിവസം പിന്നിട്ടിട്ടും രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈകുന്നതിൽ വ്യവസായ ലോകത്തിന് അതൃപ്തി; 14 മുതൽ 16 ലക്ഷം കോടിയുടെ പാക്കേജ് വ്യവസായ ലോകം പ്രതീക്ഷിക്കുമ്പോൾ അമേരിക്കയെ പോലെ വമ്പിച്ച പാക്കേജുകൾക്ക് ഇന്ത്യയിൽ സ്കോപ്പില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ; മോദി സർക്കാർ ഊന്നൽ നൽകുക ചെറുകിട റീട്ടെയ്ൽ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനെന്നും സൂചന
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് 19 നും ലോക് ഡൗണും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏൽപിച്ചതെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തിന്റെ ജിഡിപി സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ചുരുങ്ങുമെന്നും കാലാവധി പൂർത്തിയാകുമ്പോഴേക്കും 2 ശതമാനം വളർച്ച കൈവരിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ ഇന്നലെ അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ ഒരുഉത്തേജന പാക്കേജ് അടിയന്തരമായി പ്രതീക്ഷിക്കുന്നു. എന്നാൽ, മറ്റുരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചത് പോലെയുള്ള സർക്കാർ പിന്തുണ വലിയ ചെലവിന് ഇടവരുത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സാമ്പത്തിക ശാസ്ത്രത്തിൽ ആരും പഠിക്കുന്ന ആദ്യ പാഠം സൗജന്യ ഊണ് എന്ന സംഗതി ഇല്ലെന്നതാണ്, എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ രാജ്യത്ത് 40 ദിവസം പിന്നിട്ട് കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. എന്നാൽ, ഇത് മറികടക്കാനുള്ള ശക്തമായ നടപടി കേന്ദ്രസർക്കാറിലും നിന്ന് ഉണ്ടായിട്ടില്ല. ഇനിയെങ്കിലും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പാക്കേജ് നടപ്പാക്കണമെന്നാണ് സാമ്പത്തിക രംഗത്ത് നിന്ന് ഉയരുന്ന പ്രധാന ആവശ്യം.
ഇപ്പോൾ ചെയ്തില്ലെങ്കിൽ എപ്പോൾ
കോവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം ലഭ്യമാക്കണമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇന്ന് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക പാക്കേജ് വളരെ തുച്ഛമാണെന്നും സംസ്ഥാനങ്ങൾക്കും ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കും പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
'പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ 39 കോടി ജനതക്ക് 34,8000 കോടി രൂപ മാത്രമാണ് ഇതുവരെ കിട്ടിയത്.. സംസ്ഥാനങ്ങൾക്കും ലോക്ക്ഡൗണിൽ വലയുന്നവർക്കും വേണ്ടി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ഇത് ചെയ്യുക', സച്ചിൻ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ മാർച്ച് 26ന് കോവിഡ് അതിജീവനത്തിനായി 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, രണ്ടാം പാക്കേജിനായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിർമലാ സീതാരാമനുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആശയ വിനിമയം നടത്തിയിരുന്നു.രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച കാര്യങ്ങളാണ് ചർച്ചയായത്.ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം.
രക്ഷാ പാക്കേജ് വൈകുന്നു
ലോക് ഡൗൺ നിയമങ്ങൾ ലഘൂകരിക്കാൻ പ്രതിരോധ മന്ത്രിരാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലും മന്ത്രിതല ഉപസമിതിയുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് മൂലം വലിയ ദുരിതം അനുഭവിക്കുന്ന മേഖലകൾക്കായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം വ്യവസായ സംഘടനകളും ട്രേഡ് യൂനിയനുകളും ഉയർത്തിയിട്ടുണ്ട്. ആർ.ബി.ഐയും കേന്ദ്രസർക്കാറും ചില ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം കമ്പനികളിലും ജനങ്ങളിലും എത്തിക്കാനുള്ള പദ്ധതിയൊന്നും ഇതിൽ ഇടംപിടിച്ചിട്ടില്ല. മിക്ക കമ്പനികളും കടുത്ത പണപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇനിയും ജനങ്ങളുടെ കൈവശം പണമെത്തിയില്ലെങ്കിൽ അവർ ചെലവ് വീണ്ടും ചുരുക്കുകയും അത് സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും. മെയ് മൂന്നിലെ കണക്കുകൾ പ്രകാരം 27.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് രാജ്യം എത്തിയെന്ന് ഈ കണക്കിൽ നിന്ന് വ്യക്തമാകും. ഇതിനൊപ്പം ജോലി തേടുന്ന ആർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യവുമുണ്ടാവും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജി.ഡി.പിയുടെ ഒരു ശതമാനമെങ്കിലും രക്ഷാപാക്കേജിനായി മാറ്റിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇനിയും രക്ഷാപാക്കേജ് വന്നില്ലെങ്കിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുക.
കാർഷിക മേഖല,ചെറുകിട വ്യവസായ മേഖല,വാണിജ്യ മേഖല അങ്ങനെ പ്രതിസന്ധി അഭിമുഖീകരിക്കുന്ന മേഖലകൾ,വിവിധ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ രൂപീകരിച്ച ഉന്നതതല സമിതികൾ ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തികം പ്രതിസന്ധി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ധനമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.
മെയ് 17 വരെ ലോക് ഡൊൺ നീട്ടിയതോടെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 1-2 ശതമാനം വരെ ചുരുങ്ങുമെന്നാണ് ഐസിആർഎ റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ. ആദ്യ പകുതിയിൽ തിരിച്ചടിയുണ്ടാവുമെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് കെ.വി.സുബ്രഹ്മണ്യൻ പറയുന്നത്. അമേരിക്കയെ പോലെ വമ്പിച്ച ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഇന്ത്യക്ക് കഴിയില്ല. കാരണം ഡോളർ ആഗോള കരുതൽ കറൻസിയാണ്. വ്യവസായ സ്ഥാപനങ്ങളുടെ ഹ്രസ്വകാല പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തേജക നടപടികൾ മാത്രമേ പാക്കേജിൽഉണ്ടാകൂ എന്ന സൂചനയാണ് കെ.വി.സുബ്രഹ്മണ്യൻ നൽകുന്നത്.
ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകും
ചെറുകിട റിട്ടെയ്ൽ വ്യാപാരികളാണ് ലോക് ഡൗണിൽ ഏറ്റവും ദുരിതം അനുഭവിച്ചത്. അതുകൊണ്ട്തന്നെ അവർക്കായി ഒരു ആശ്വാസ പാക്കേജ് ഉണ്ടാകും. കഴിഞ്ഞ മാസം 70 ദശലക്ഷം ചെറുകിട റിട്ടെയ്ൽ വ്യാപാരികൾ അംഗങ്ങളായ കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സർക്കാരിനോട് ആവശ്യപ്പെട്ടത് പ്രത്യേക പലിശ നിരക്കിൽ ബാങ്ക് ലോണുകളും, സർക്കാർ പിന്തുണയോടെ വ്യാപാരികൾക്കും ജീവനക്കാർക്കും ഇൻഷുറൻസും, വേതന സംരക്ഷണ പദ്ധതിയോ സബ്സിഡിയോ ഒക്കെയാണ്. 12 ദശലക്ഷം ചെറുകിട റീട്ടെയ്ൽ വ്യാപാര സ്ഥാപനങ്ങളിലായി 40 ദശലക്ഷം പേർക്കാണ് തൊഴിൽ നൽകുന്നത്. വാർഷം 700 ബില്യന്റെ ബിസിനസുള്ള മേഖല. അതുകൊണ്ട് തന്നെ ആശ്വാസ പാക്കേജ് ഉറപ്പായും ഉണ്ടാകുമെന്നാണ് സൂചന.
14 മുതൽ 16 ലക്ഷം കോടിയുടെ പാക്കേജാണ് വ്യവസായ ലോകം ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് മുതൽ തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും ഇതുവരെ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്തെന്നും വ്യക്തമല്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്