കേന്ദ്രം കേരളത്തിന് എതിരെന്ന പ്രചാരണം ശക്തമാകവേ കോർപ്പറേറ്റുകൾ സംസ്ഥാനത്തെ സഹായിക്കുന്നത് സി എസ് ആർ പരിധിയിലാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ; മറ്റ് സന്നദ്ധ സംഘടനകളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മാത്രം കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് ഫണ്ട് ശേഖരണം ഏളുപ്പമാക്കും; ഇനി സർക്കാർ ചെയ്യേണ്ടത് ഇന്ത്യയിലെ വൻകിട കമ്പനി പ്രതിനിധികളെ കാണാൻ മിടുക്കരെ അയയ്ക്കുക തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 20000 കോടിയുടെ നഷ്ടമാണ് പ്രളയം കേരളത്തിനുണ്ടാക്കിയത്. പുനർനിർമ്മാണം സംസ്ഥാനത്തിന് അനിവാര്യമായ സമയം. ഇത്രയും വലിയ ഫണ്ട് ഇവിടെ നിന്ന് കിട്ടുമെന്ന ആശങ്കയിലാണ് പിണറായി സർക്കാർ. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികൾ ആവുന്നത് ചെയ്യുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ഒഴുകിയെത്തുന്നു. 720 കോടിയായി അത് മാറി കഴിഞ്ഞു. ഈ ഫണ്ട് ആയിരം കടക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷ. എന്നാൽ അതിനും ഏറെ അപ്പുറത്തേക്ക് സഹായം എത്തുമെന്ന് ഉറപ്പിക്കാൻ വലിയ സഹായം തന്നെ ചെയ്യുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതി ഒരു വിഭാഗത്ത് ഉയരുമ്പോഴാണ് കേരളത്തിന് വലിയൊരു ആശ്വാസമാകുന്ന നയപരമായ തീരുമാനം മോദി സർക്കാർ എടുക്കുന്നത്. കേരളത്തെ കേന്ദ്രം അവഗണിക്കില്ലെന്ന വിലയിരുത്തലും ഇതോടെ സജീവമാകുന്നു.
പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനു കോർപറേറ്റ് കമ്പനികൾ നൽകുന്ന സഹായം സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സിഎസ്ആർ) ഭാഗമാകുകയാണ് കേന്ദ്രം ചെയ്തത്. ഇതുസംബന്ധിച്ചു കോർപറേറ്റ് മന്ത്രാലയം ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സഹായം മാത്രമാണ് സിഎസ്ആർ പരിധിയിലുള്ളത്. ഭക്ഷ്യധാന്യവും കുടിവെള്ളവും അടക്കം ഏതു സഹായവും സിഎസ്ആർ പരിധിയിൽ വരുമെന്നതാണ് മാറ്റം. എന്നാൽ ദുരിതാശ്വാസ ഉൽപന്നങ്ങളും ശുചീകരണവും അടക്കം സഹായങ്ങളും കമ്പനി നിയമം അനുസരിച്ചു സിഎസ്ആർ പരിധിയിൽ വരില്ല. അതായത് മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്താൽ മാത്രമേ സി എസ് ആറിന്റെ ആനുകൂല്യം കോർപ്പറേറ്റുകൾക്ക് കിട്ടൂ. അതായത് ശതകോടികളുടെ ഫണ്ട് കേരളത്തിന് ഉറപ്പാക്കുന്ന തരത്തിൽ കേന്ദ്രം ഉത്തരവ് ഇറക്കുകയാണ്.
'സമൂഹത്തിന്റെ സൗമനസ്യമില്ലെങ്കിൽ ഒരു കോർപ്പറേറ്റിനും നന്നായി വ്യവസായം ചെയ്യാനാവില്ല. സിഎസ്ആർ നടപടികൾ കോർപ്പറേറ്റുകളും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒന്നാന്തരമൊരു നിയമ ചട്ടക്കൂടാണ് ഇതെന്നാണ് വിലയിരുത്തൽ. 2014 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന സിഎസ്ആർ നിയമം അനുസരിച്ച് അഞ്ചു കോടിയിലേറെ അറ്റാദായം നേടുന്ന കമ്പനികൾ ലാഭത്തിന്റെ രണ്ടു ശതമാനം നിർബന്ധമായും സിഎസ്ആർ പദ്ധതികൾക്കു ചെലവിടണം. മൂന്ന് വർഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട് ശതമാനം തുക സാമൂഹ്യ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചിരിക്കണം. ശുചീകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദാരിദ്ര്യ നിർമ്മാർജനം, തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് വിഹിതം ചെലവഴിക്കേണ്ടത്. ഇതിലേക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കൂടി പ്രത്യേകമായി കേന്ദ്രം ഉൾപ്പെടുത്തുന്നത്. മറ്റ് ഏജൻസികളിലൂടെ കേരളത്തിലെ ദുരിതാശ്വാസത്തിന് കമ്പനികൾ ശ്രമിക്കില്ലെന്ന് ഉറപ്പാക്കാനുള്ള മുൻകരുതലും മോദി സർക്കാർ എടുക്കുന്നു. പൊതുമേഖലാ കമ്പനികൾക്കും സ്വകാര്യ മേഖലയിലെ കോർപ്പറേറ്റുകൾക്കും നിയമം ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിന് ഏറെ ആശ്വാസമാണ് ഈ തീരുമാനം.
രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് തുടർച്ചയായ വർഷങ്ങളിൽ സിഎസ്ആർ ചെലവഴിക്കലിലും മുന്നിട്ടു നിൽക്കുന്നത്. ഈ കണക്കുകളാണ് കേരളത്തിന് പ്രതീക്ഷയാകുന്നത്. 2017 സാമ്പത്തിക വർഷം 659.20 കോടി രൂപയാണ് കമ്പനി സാമൂഹ്യ പ്രവർത്തനത്തിനായി മുടക്കിയത്. 2016 ൽ 652 കോടി രൂപയും 2015 ൽ ലാഭം വർധിച്ച് നിന്നിരുന്ന സമയത്ത് 760.58 കോടി രൂപയും അംബാനിയുടെ കമ്പനി ചെലവാക്കി. അതായത് നിർബന്ധമായി ചെലവാക്കേണ്ട ഈ തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് മാറ്റിയാൽ കോർപ്പറേറ്റുകൾക്ക് നിയമ കുരുക്കുകളെല്ലാം ഒഴിവാക്കാം. അതുകൊണ്ട് തന്നെ അംബാനിയും മറ്റും കൂടുതൽ തുക കേരളത്തിലേക്ക് വകമാറ്റാൻ താൽപ്പര്യം കാണിക്കും. ഇത് കേരളത്തിന് ഗുണപരമായി മാറ്റേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇനി.
കേരളത്തിന്റെ പ്രളയക്കെടുതിയുടെ ആഘാതം അംബാനിയേയും ടാറ്റയേയും ബിർളയേയും അദാനിയേയും വിപ്രയേയേും എല്ലാം നേരിട്ട് ബോധ്യപ്പെടുത്തണം. ഈ വമ്പൻ കമ്പനികളുടെ സി എസ് ആർ തുക മുഴുവൻ കേരളത്തിലെത്തിക്കുന്ന തരത്തിലെ ഇടപെടൽ നടത്തണം. ഇതിന് കേരളാ സർക്കാരിന് കഴിഞ്ഞാൽ അയ്യായിരം കോടി രൂപയെങ്കിലും സമാഹരിക്കാൻ കേരളത്തിന് കഴിയും. പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനു കോർപറേറ്റ് കമ്പനികൾ നൽകുന്ന സഹായം സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമാക്കിയതിലൂടെ കേന്ദ്രം കേരളത്തെ സഹായിച്ചുവെന്ന വിലയിരുത്തൽ ഉയരാൻ കാരണവും ഈ കണക്കുകളുടെ സാധ്യത മൂലമാണ്. നേരത്തെ യുഎഇ സർക്കാരിന്റെ 700 കോടിയുടെ സഹായ വാഗ്ദനം കേന്ദ്രം നിരസിച്ചിരുന്നു. ഇത് കേരളത്തെ തകർക്കാനാണെന്ന വാദവും സജീവമായി. ഇതിനിടെയാണ് അയ്യായിരം കോടി ഇന്ത്യയിലെ കോർപ്പറേറ്റുകളിലൂടെ കേരളത്തിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയാണ് സിഎസ്ആർ ചെലവാക്കലിൽ അംബാനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 2017 സാമ്പത്തിക വർഷം 524.97 കോടി രൂപ ഒഎൻജിസി സമൂഹത്തിനായി മുടക്കി. തൊട്ടു മുൻ വർഷം ഇത് 421 കോടി രൂപയായിരുന്നു. 379.77 കോടി രൂപ 2017 ൽ ചെലവാക്കിയ ടാറ്റ കൺസൾൻസി നാലാം സ്ഥാനത്തും 305.42 കോടി മുടക്കിയ എച്ച്ഡിഎഫ്സി നാലാമതുമുണ്ട്. അഞ്ചാമതുള്ള ഇൻഫോസിസ് 289.44 കോടി രൂപയാണ് സിഎസ്ആർ പദ്ധതി പ്രകാരം മുടക്കിയത്. എൻടിപിസി, ഐടിസി, ഇന്ത്യൻ ഓയിൽ, ടാറ്റാ സ്്റ്റീൽ, വിപ്രോ എന്നിവയാണ് ആദ്യ പത്തിലുള്ള കമ്പനികൾ. സിഎസ്ആർ പദ്ധതി പ്രകാരം ചെലവഴിക്കുന്ന തുകയുടെ അൻപത് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ 10 കമ്പനികൾ ചേർന്നാണ്. പൊതുമേഖലാ കമ്പനികൾ ചെലവഴിച്ച തുക ആകെ സിഎസ്ആർ തുകയുടെ 30 ശതമാനം വരും. 1,996 കോടി രൂപയാണ് 15 പൊതുമേഖലാ കമ്പനികൾ, 2016-17 സാമ്പത്തിക വർഷത്തിൽ സാമൂഹ്യസേവനത്തിന് നൽകിയത്. ഈ തുകയെല്ലാം കേരളത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്.
കേരളത്തിൽ നടത്തുന്ന സമാശ്വാസ പ്രവർത്തനങ്ങൾ സിഎസ്ആറിന്റെ പരിധിയിൽ വരുമോ എന്ന സംശയം കോർപറേറ്റുകൾ ഉന്നയിച്ചിരുന്നു. ഈ സംശയം കാരണം പല വമ്പന്മാരും സഹായം ചെറിയ തുകകളിൽ ഒതുക്കി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലുള്ള അദാനി ഗ്രൂപ്പ് 50 കോടി ഇതിനോടകം കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുന്നതോടെ അടുത്ത രണ്ട് വർഷത്തെ മുഴുവൻ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലെ ഫണ്ടും കേരളത്തിൽ തന്നെ ചെലവാക്കാൻ അദാനിക്ക് കഴിയും. അംബാനിയും അദാനിയും ടാറ്റയും ബിർളയുമെല്ലാം കേരളത്തെ തുണയ്ക്കാനെത്തിയാൽ പുനർനിർമ്മാണത്തിന് ഫണ്ട് തടസ്സവുമാകില്ല. വമ്പൻ വിറ്റ് വരവുള്ള പൊതുമേഖലാ കമ്പനികൾക്കും കേരളത്തെ വലിയ തോതിൽ സഹായിക്കാനാകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അനുകൂലമാക്കുക മാത്രം ചെയ്താൽ മതി.
അഞ്ച് കോടി രൂപയിൽ കുറയാത്ത അറ്റാദായമോ 1000 കോടി രൂപ വാർഷിക വിറ്റുവരവോ 500 കോടി രൂപ നെറ്റ്വർത്തോ ഉള്ള കമ്പനികൾക്കാണ് സി.എസ്.ആർ. നിർബന്ധമാക്കിയിരിക്കുന്നത്. വാർഷിക അറ്റലാഭത്തിന്റെ രണ്ട് ശതമാനം എല്ലാ സാമ്പത്തിക വർഷവും സി.എസ്.ആറിനായി ചെലവഴിക്കണമെന്നാണ് ചട്ടം. മൂന്നു വർഷത്തെ വാർഷിക അറ്റലാഭം പരിശോധിച്ചായിരിക്കും ഇത് നിശ്ചയിക്കുക. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ.) ഫണ്ട് വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാത്ത കമ്പനികൾക്കെതിരെ നടപടിയും എടുക്കും. കമ്പനീസ് ആക്ട് ഭേദഗതി പ്രകാരം സി.എസ്.ആറിന് ചെലഴിച്ച തുകയുടെ കണക്ക് കമ്പനികൾ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുഴുവൻ കോർപ്പറേറ്റുകളും തുക ചെലവാക്കുമെന്ന് ഉറപ്പാണ്. ഇങ്ങനെ ചെലവാക്കപ്പെടുന്ന തുകയുടെ 90 ശതമാനവും കേരളത്തിലേക്ക് എത്തിയാൽ തന്നെ ശതകോടികൾ ഇവിടേക്ക് ഒഴുകിയെത്തും. കേരളത്തിലേയും മലയാളികളുടേയും നിയന്ത്രണത്തിലുള്ള കോർപ്പേറേറ്റുകളുടെ സഹായം മുഴുവനായും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് എത്തും.
സിഎസ്ആർ നടപ്പാക്കിയത് മുതൽ ഇന്ത്യയിലെ കോർപ്പറേറ്റുകൾ സജീവമായി തന്നെ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ധനകാര്യ വർഷങ്ങളിൽ സിഎസ്ആർ തുക ചെലവാക്കൽ 14 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ നടത്തിയ സർവേ സൂചിപ്പിക്കുന്നു. 5 ശതമാനം സംയോജിത വളർച്ചാ നിരക്ക് മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ നേടിയതെങ്കിലും സിഎസ്ആറിൽ കോർപ്പറേറ്റുകൾ അലംഭാവം കാട്ടിയിട്ടില്ല. 2016-17 സാമ്പത്തിക വർഷം 6,286 കമ്പനികൾ ചേർന്ന് 4,719 കോടി രൂപ സിഎസ്ആർ നിയമ പ്രകാരം സാമൂഹ്യ സേവന പരിപാടികൾക്കായി ചെലവാക്കി. ഇതിൽ 74 ശതമാനം കമ്പനികളും പദ്ധതികൾ നടപ്പാക്കാൻ എൻജിഒകളെയാണ് ആശ്രയിച്ചതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചുരുക്കം കമ്പനികൾക്ക് സിഎസ്ആർ പരിപാടികൾ നടപ്പാക്കാൻ പ്രത്യേക വിഭാഗം സ്വന്തമായുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്