കലർപ്പില്ലാത്ത മനസ്സിന്റെ ഉടമ, മനസ്സ് തുറന്നു ചിരിക്കുന്ന, ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന മനുഷ്യൻ; ഔസേപ്പച്ചനോടും ദാസേട്ടനോടും പോലും വഴക്കുണ്ടാക്കിയിരുന്നു ജോൺസൺ. അടുത്ത നിമിഷം ദാസേട്ടൻ തോളിൽ കൈയിട്ടു നടക്കുന്നത് കാണാം, ആർക്കും ജോൺസണെ വെറുക്കാൻ കഴിയില്ല; ജോൺസൺ മാഷിനെ കുറിച്ച് സുഹൃത്ത് കമലിന്റെ വാക്കുകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒൻപത് വർഷം പൂർത്തിയാകുന്നു. തൃശൂരിലെ വോയ്സ് ഓഫ് ട്രിച്ചൂറിൽ തുടങ്ങി ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി, സ്വതന്ത്ര സംഗീത സംവിധായകനായി മദിരാശിയിലെത്തിയപ്പോൾ അവിടെത്തെ സാരസ്യം നിറഞ്ഞ ചലച്ചിത്ര ചർച്ചകളിലൂടെ സംഗീതത്തിലൂടെ അപൂർവ്വ സൗഹൃദം പങ്കുവച്ചിരുന്ന പ്രശസ്ത സംവിധായകൻ കമൽ പ്രിയ സുഹൃത്തിന്റെ ഓർമ്മദിനത്തിൽ ജോൺസൻ മാസ്റ്ററെ കുറിച്ച് പങ്കിടുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോൺസൺ മാഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.
ജോൺസണുമായുള്ള ബന്ധം തുടങ്ങുന്നത് ഞാൻ തൃശൂരിൽ പഠിക്കുമ്പോഴാണ്. അന്ന് അദ്ദേഹം അവിടെ വോയ്സ് ഓഫ് ട്രിച്ചൂർ എന്ന ബാൻഡിന്റെ ജീവാത്മാവായിരുന്നു. അവിടെ തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. പിന്നെ അദ്ദേഹം സംഗീതമേഖലയിൽ സജീവമായി മദ്രാസിലേക്ക് പോയി, അതിനു ശേഷമാണ് ഞാൻ മദ്രാസിലെത്തുന്നത്. പിന്നെ അവിടുത്തെ ജീവിതത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.
ഞാൻ വർക്ക് ചെയ്ത പല സിനിമകളിലെയും മ്യൂസിക് കണ്ടക്ടർ ആയിരുന്നു അദ്ദേഹം, ദേവരാജൻ മാഷിന്റെ ഒക്കെ അസിസ്റ്റന്റ് ആയി അദ്ദേഹം കുറേ നാൾ വർക്ക് ചെയ്തു. എന്റെ ''മിഴിനീർ പൂക്കൾ'' എന്ന ആദ്യത്തെ സിനിമയുടെ റീ റെക്കോർഡിങ് നിർവഹിച്ചത് ജോൺസൺ ആയിരുന്നു. അതിന്റെ മ്യൂസിക് അർജുനൻ മാസ്റ്റർ ആണ് ചെയ്തത്. അതിനുശേഷം എന്റെ കുറെ ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ജോൺസണായിരുന്നു.
ജോൺസണുമായി വർക്ക് ചെയ്യാനിരിക്കുമ്പോൾ പാട്ടുണ്ടാക്കുന്നതിലുപരി സംസാരിച്ചിരിക്കുന്നതിലാണ് ഞങ്ങൾ സന്തോഷം കണ്ടെത്തിയിരുന്നത്. അദ്ദേഹവുമായി സംസാരിച്ചിരിക്കാൻ ഒരു സുഖമായിരുന്നു. അന്നൊക്കെ കമ്പോസിങ് എന്ന് പറയുന്നത് ഒരു ആഘോഷമാണ്. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ജോൺസൻ, ശ്രീനിവാസൻ, അങ്ങനെ പ്രതിഭാധനന്മാരുമായി വർക്ക് ചെയ്തിരുന്ന കാലം. രാവിലെ ഹാർമോണിയവുമായി പാട്ടുണ്ടാക്കാൻ ഇരുന്നു കഴിഞ്ഞാൽ കൂടുതൽ സമയവും കഥ പറച്ചിലാണ്. കഥയും തമാശയുമൊക്കെ പറഞ്ഞു ഹൃദയം തുറന്നു പൊട്ടിച്ചിരിക്കും ജോൺസൺ. അതാണ് ജോൺസണെകുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത്. കലർപ്പില്ലാത്ത മനസ്സിന്റെ ഉടമ, മനസ്സ് തുറന്നു ചിരിക്കുന്ന, ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന ജോൺസൺ.
ഒരു ചെറിയ തമാശ ആണെങ്കിൽ പോലും അത് എൻജോയ് ചെയ്തു പൊട്ടിച്ചിരിക്കും. നമ്മൾ സിറ്റുവേഷനും കഥയും മൂടും ഒക്കെ പറഞ്ഞു കമ്പോസ് ചെയ്യാൻ ഇരിക്കുകയാവും അപ്പോഴാണ് ഈ വെടിപറച്ചിൽ. അദ്ദേഹത്തെ അറിയാത്തവർ ഒരുപക്ഷെ വിചാരിക്കും ഇത് ഇന്ന് ചെയ്യാൻ പറ്റുമോ എന്ന്, പക്ഷെ ഈ വെടിപറിച്ചിലിനിടയിൽ പെട്ടെന്നായിരിക്കും ഹാർമോണിയം എടുത്തു ഒരു ട്യൂൺ അങ്ങ് മൂളുന്നത്. ഈ തമാശയുടെ ഇടയിലും ജോൺസൻ ഉള്ളിൽ ട്യൂൺ ഉണ്ടാക്കുകയാകും. അതിലേക്കു വരാനുള്ള തയ്യാറെടുപ്പാണ് സരസമായ ഒരു സിറ്റുവേഷൻ ഉണ്ടാക്കി എടുക്കുന്നത്.
ട്യൂൺ മൂളിയിട്ട് ഞങ്ങളുടെ മുഖത്ത് നോക്കും, ചിലപ്പോൾ അത് മാറ്റി വേറെ മൂളും. അങ്ങനെ ജോൺസനോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും കൂടെയള്ളവർക്ക് ആനന്ദകരമായിരുന്നു. ചിലപ്പോൾ ട്യൂൺ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് ചോദിച്ചാൽ, അല്ല ഈ സിറ്റുവേഷന് ഇതേ പറ്റൂ എന്നും പറഞ്ഞു ഒറ്റ പോക്കാണ്. പിന്നെ വീട്ടിൽ ചെന്നിട്ടു വിളിക്കും, നമുക്ക് മാറ്റിപ്പിടിച്ചു നോക്കാം അല്ലെ എന്നു പറഞ്ഞ്. പ്രിയപ്പെട്ടവരോടെല്ലാം വളരെയേറെ കലഹിച്ചിരുന്നു ജോൺസൻ. ഔസേപ്പച്ചനോടും ദാസേട്ടനോടും പോലും വഴക്കുണ്ടാക്കിയിരുന്നു ജോൺസൺ. അടുത്ത നിമിഷം ദാസേട്ടൻ തോളിൽ കൈയിട്ടു നടക്കുന്നത് കാണാം, ആർക്കും ജോൺസണെ വെറുക്കാൻ കഴിയില്ല. മിക്കവാറും എല്ലാ ദിവസവും ഗിരീഷിനോട് വഴക്കുണ്ടാക്കുമായിരുന്നു. അതിനിടയിലാണ് മനോഹരമായ പല പാട്ടുകളും ഉണ്ടായിരിക്കുന്നത്.
സ്റ്റേജ് പ്രോഗ്രാംസ് ഒക്കെ നടക്കുമ്പോൾ നൊട്ടേഷൻ ഒക്കെ നോക്കി കമ്പോസ് ചെയ്യാൻ വല്ലാത്തൊരു പ്രെസെൻസ് ഓഫ് മൈൻഡ് ജോൺസന് ഉണ്ടായിരുന്നു, ജോൺസന്റെ മിക്ക സ്റ്റേജ് പ്രോഗ്രാമിനും ഞങ്ങളെല്ലാം പോകും. അതുപോലെ റീറെക്കോഡിങ് സമയത്ത്, അന്നൊക്കെ ഇന്നത്തെപ്പോലെ ഡിജിറ്റൽ റെക്കോർഡിങ് അല്ലല്ലോ, സ്ക്രീനിൽ പടം ഇടും എന്നിട്ടു ഓർക്കസ്ട്ര ഫുൾ സെറ്റ് ചെയ്തായിരുന്നു റീറെക്കോർഡിങ്. ഓർക്കസ്ട്രയും ജോൺസണും അവിടെ വേറൊരു ലോകം ക്രിയേറ്റ് ചെയ്യും എന്നിട്ടായിരുന്നു റീറെക്കോർഡിങ്. ജോൺസൺ കണ്ടക്ട് ചെയ്യുന്ന റീറെക്കോർഡിങ്ങിലൊക്കെ ഇരിക്കുക എന്നുള്ളത് ഒരു അനുഭവമായിരുന്നു. ജോൺസണും രാജാമണിയും ടീമായി കുറേ സിനിമകൾ ചെയ്തു. അവരുടെ ടീം വർക്കിനോടൊപ്പം പ്രവർത്തിക്കുക എന്നുള്ളത് വളരെ ആസ്വാദ്യകരമായിരുന്നു.
എന്റെ സിനിമ അല്ലെങ്കിൽ പോലും, സത്യന്റെ, ഭരതേട്ടന്റെ ഒക്കെ സിനിമ ചെയ്യുമ്പോ ഞാൻ അവരോടൊപ്പം കൂടും. ആ ഒരു ടീം സ്പിരിറ്റ് ഭയങ്കരമായിരുന്നു, അതിനോടൊപ്പം ജീവിക്കുകയായിരുന്നു ജോൺസൺ. ജോൺസന്റെ അവസാനകാലമായപ്പോഴേക്കും കമ്പോസിങ് ഒക്കെ ഡിജിറ്റൽ ആയിത്തുടങ്ങി. പക്ഷെ അതൊക്കെ ചെയ്യുമ്പോഴും ജോൺസൺ അസ്വസ്ഥനായിരുന്നു. എന്നോട് പറയും ഇതൊന്നും ഒരു സുഖമുള്ള പരിപാടിയല്ല, നമ്മൾ ഇങ്ങനെ അല്ലല്ലോ ചെയ്യേണ്ടത്, എനിക്കിതിനോടൊന്നും മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന്. അപ്പോഴും ഞാൻ പറയും, എടോ നമ്മൾ പഴഞ്ചൻ രീതിയിൽ ചിന്തിച്ചിട്ട് കാര്യമില്ല, കാലത്തിനൊത്തു മാറിയില്ലേ കഴിയൂ എന്ന്. ജോൺസൺൻ മിസ് ചെയ്തിരുന്നത് ആ കൂട്ടായ്മയുടെ സുഖമാണ്. ജോൺസൺ ഇല്ലാത്ത ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഞാനേറ്റവും മിസ് ചെയ്യുന്നത് ആ കൂട്ടായ്മയുടെ സുഖവും സന്തോഷവുമാണ്.
പറഞ്ഞു നിർത്തുമ്പോൾ കമൽ വീണ്ടും ആ പഴയ കാലത്തിലേക്ക് യാത്രചെയ്തു തിരിച്ചു വന്നിട്ടുണ്ടായിരുന്നു. മദിരാശിയിലെ ലോഡ്ജുകളിലെ സൗഹൃദവും പൊട്ടിച്ചിരികളും കലഹങ്ങളും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലങ്ങൾ. അപൂർവ്വമായ സ്നേഹവും സൗഹൃദവും പകർന്നു കൊടുത്തിട്ട് പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷനായ സുഹൃത്തിന്റെ ഓർമകൾ തിരമാലയെന്നോണം ഉള്ളിൽ അലയടിക്കുന്നുണ്ടയിരുന്നു. മെലഡിയുടെ പുതുതീരങ്ങളിലേക്ക് സംഗീതപ്രേമികളെ വിരുന്നു വിളിച്ച ജോൺസൺ മാസ്റ്ററെ മറക്കാൻ സുഹൃത്തുക്കൾക്ക് മാത്രമല്ല പുഴയുടെ ഉടലിനുള്ളിലെ നീരുറവപോലെയുള്ള ആ സംഗീതം ആസ്വദിച്ചിരുന്ന മലയാളികൾക്കും ഒരിക്കലുമാകില്ല
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍