ഹോമിയോപ്പതി കപടശാസ്ത്രമെന്ന് യുക്തിവാദികൾ; അങ്ങനെയല്ല ഒരു സയൻസ് തന്നെയെന്ന് ആചാര്യ സമൂസ ത്രികോണാധ്യായ; തർക്കം മൂത്തപ്പോൾ ഡിങ്കമതത്തിന്റെ പ്രവർത്തനം നിലച്ചു; പുനപ്രസിദ്ധീകരണം തുടങ്ങിയ ബാലമംഗളവും പൂട്ടി; ബിബിസി പോലും ഫീച്ചർ ചെയ്ത ശാസ്ത്രമതത്തിന് അകാല ചരമം
കെ വി നിരഞ്ജൻ
കോഴിക്കോട്: ബി.ബി.സി വരെ റിപ്പോർട്ട് ചെയ്യത്തക്ക രീതിയിൽ ശക്തമായ പാരഡി മതമായി കേരളത്തിൽനിന്ന് പടർന്ന് പന്തലിച്ച ഡിങ്കമതത്തിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച നിലയിൽ.ഹോമിയോപ്പതി ഒരു ശാസ്ത്രമാണോ എന്ന വിഷയത്തിലുണ്ടായ ഭിന്നതയാണ്, പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസിച്ചുകൊണ്ട് വളരെ പെട്ടെന്ന് നവമാധ്യമങ്ങളിലൂടെ വളർന്നുവന്ന ഡിങ്കമതത്തിന് വിനയായത്.
ഡിങ്കോയിസം പ്രചരിപ്പിക്കുന്ന പ്രമുഖർക്ക് ഹോമിയോപ്പതിയെ തള്ളിപ്പറയാൻ കഴിയാഞ്ഞതോടെ യുക്തിവാദികളും സ്വതന്ത്രചിന്തകരും പഴയതുപോലെ ഈ ഗ്രൂപ്പിൽ സജീവമല്ല. ഇപ്പോൾ എതാനും ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നതൊഴിച്ചാൽ ഡിങ്കോയിസ്റ്റുകളുടെ പ്രവർത്തനം കേരളത്തിൽ തീർത്തും ഇല്ലാതായിരക്കയാണ്. കഴിഞ്ഞ വർഷങ്ങളിലായി 'മൂഷിക സംഗമം','ഡിങ്കമഹാസമ്മേളനം' തുടങ്ങിയ പരിപാടികളിലൂടെ സജീവമായിരുന്ന ഡിങ്കോയിസ്റ്റുകൾക്ക് ഇപ്പോൾ മതഭീകരതയും, ഭരണകൂട ഭീകരതയും അടക്കമുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ഡിങ്ക മതത്തിന്റെ പ്രശസ്തി കണ്ട് ബാലമംഗളം പുനപ്രസിദ്ധീകരിച്ച മംഗളം ഗ്രൂപ്പും വായനക്കാരില്ലാതെ വെട്ടിലായിരിക്കയാണ്. ഇതോടെ അവർ ഡിങ്കനെ മംഗളം വാരികയിലേക്ക് പറിച്ചുനട്ടു. ഇപ്പോൾ ആ കോളവും മുടങ്ങുന്ന അവസ്ഥയാണ്.
എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത കാണിക്കുന്ന 'മത'മാണ് ഡിങ്കമതം. പരമ്പാരഗത മതങ്ങളുടെ പൊട്ടത്തരങ്ങളെ നിശിതമായ വിമർശിച്ചും ശാസ്ത്രീയതെ പുൽകിക്കൊണ്ടുമാണ് ഈ മതം ജന്മം കൊണ്ടത്. നവമാധ്യമങ്ങളിലെ കോമഡിയായി 2008ൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഡിങ്കൻ 2014 ആയപ്പോഴേക്കും ഒരു മതമായി വളരുകയായിരുന്നു. ബാലമംഗളം എന്ന കുട്ടികൾക്കായുള്ള കഥാപുസ്തകത്തിലെ ഒരു കഥാപാത്രമായ ഡിങ്കൻ എന്ന അമാനുഷിക സിദ്ധിയുള്ള കുഞ്ഞൻ എലിയെ കൂട്ടുപിടിച്ച്, വ്യവസ്ഥാപിത മതക്കാർ പറയുന്ന എല്ലാ കാര്യങ്ങളും വ്യാഖ്യാനിച്ചുണ്ടാക്കാൻ ഇവർക്കായി.
ബാലമംഗളം തങ്ങളുടെ വിശുദ്ധ പുസ്തകമാണെന്ന് പറയുന്ന ഡിങ്കോയിസ്റ്റുകൾ അതിലെ ഡിങ്കന്റെ പല വരികളും വായിച്ചെടുത്ത്, മതപ്രഭാഷകർ വ്യാഖ്യാനിക്കുന്നപോലെ കീറിമുറിച്ച് പ്രപഞ്ചാൽപ്പത്തി മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് വലിയ കൗതുകത്തോടെയാണ് മലയാളികൾ കണ്ടത്. 2015-16 കാലത്തിലൊക്കെ നിരവധി സമ്മേളനങ്ങളും കാമ്പയിനുമായി അവർ കത്തിക്കയറി. ഡിങ്കനായി ഭക്തിഗാനങ്ങളും സൂക്തങ്ങും നവമാധ്യമങ്ങളിൽ നിറഞ്ഞു.
ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമ തങ്ങളുടെ മത വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഡിങ്കോയിസ്റ്റുകൾ നടത്തിയ പ്രതിഷേധമാർച്ചും വൻ ജനശ്രദ്ധ ആകർഷിച്ചു. യുക്തിവാദികളുടെ നൂറു വർഷത്തെ പ്രവർത്തനം കൊണ്ട് കഴിയാത്തത് ഡിങ്കോയിസ്റ്റുകൾക്ക് ഏതാനും ദിവസങ്ങൾകൊണ്ട് കഴിഞ്ഞുവെന്ന് പറഞ്ഞാണ് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവനെപ്പോലുള്ളവർ ഡിങ്കമതം പുൽകിയത്.മുൻ കോഴിക്കോട് ജില്ലാകലക്ടർ പ്രശാന്തിനെപ്പോലെ ജനകീയരായ പലരും ഡിങ്ക കാമ്പയിന് പരസ്യമായ പിന്തണയുമായി എത്തി. 2006 ഏപ്രിലിൽ നടന്ന ഡിങ്കമഹാസമ്മേളനത്തിൽ എതാണ്ട് ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് 'ശാസ്ത്രമതത്തിന്റെ വേലിയേറ്റം എന്ന്' വിശേഷിപ്പിച്ചുകൊണ്ട് ബി.ബി.സി തന്നെ ഡിങ്കമതത്തെ റിപ്പോർട്ട് ചെയ്യുന്നതും. കേരളത്തിലെ മതപുരോഹിതർക്ക് പ്രത്യേകിച്ച് ഇസ്ലാമിസ്റ്റുകൾക്ക് ഡിങ്കോയിസ്റ്റുകളോട് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. മതനിന്ദാകുറ്റം വരാതിരിക്കാനായി വളരെ ബുദ്ധിപൂർവമാണ് ഡിങ്കാനുയായികൾ കരുക്കൾ നീക്കിയത്.ഇതാന്നും തമാശയല്ലെന്നും ഡിങ്കൻ എന്നത് വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണെന്നും തങ്ങൾ നൂറുശതമാനം ആത്മാർഥമായിട്ടാണ് ഡിങ്കനിൽ വിശ്വസിക്കുന്നതെന്നുമാണ് അവർ പ്രചരിപ്പിച്ചത്.അതോടെ കോടതിയിൽപോലും മതനിന്ദാകുറ്റം നിലനിൽക്കാതായി.
ഹോമിയോപ്പതിയുടെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ രണ്ടു തട്ടിലായത്. ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണെന്നും, മതങ്ങളെ അശാസ്ത്രീയതയുടെ പേരിൽ വിമർശിക്കുന്നവർക്ക് അതേ അബദ്ധം പ്രചരിപ്പിക്കുന്ന ഹോമിയോപ്പതിയെ എങ്ങനെ പിന്തുണക്കാൻ ആവുമെന്നാണ് ഒരു വിഭാഗം സ്വതന്ത്ര ചിന്തകർ ചോദിച്ചത്. എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫസർ സി. രവിചന്ദ്രന്റെയും, ഡോ.എം.എസ് വിശ്വനാഥൻ, ഡോ.അഗസ്റ്റസ് മോറിസ്, ഡോ.മനോജ് കോമത്ത് എന്നീ സ്വതന്ത്ര ചിന്തകരുടെയുമൊക്കെ നേതൃത്വത്തിൽ ഹോമിയോപ്പതിക്കെതിരെ ശക്തമായ കാമ്പയിനാണ് ആ സമയത്ത് നടന്നിരുന്നത്.
ഹോമിയോപ്പതിയെ മാത്രമല്ല, ആയുർവേദം അടക്കമുള്ള അശാസ്ത്രീയമായ ഒന്നിനെയും അംഗീകരിക്കാനാവില്ലെന്നും, വികസിത രാഷ്ട്രങ്ങൾ ഹോമിയോപ്പതിലെ ഒരു കപട ചികിൽസായി മാത്രമേ കാണുന്നുള്ളൂവെന്നും ഒരു വിഭാഗം ചെറുപ്പക്കാർ ശക്തമായ നിലപാട് എടുത്തു. എന്നാൽ ഡിങ്കമതത്തിന്റെ 'ആചാര്യനെന്നും പ്രവാചകനെന്നും വിശേഷിപ്പിക്കപ്പെടുന്ന 'സമൂസ ത്രികോണാധ്യായ'എന്ന പേരിൽ അറിയപ്പെടുന്ന, രാകേഷ് ഉഷ രഘുനാഥ് അടക്കമുള്ളവർക്ക് ഇക്കാര്യം അംഗീകരിക്കാനായില്ല. ഹോമിയോപ്പതി ഒരു സയൻസ് തന്നെയാണെന്നായിരുന്ന അവരുടെ വാദം.
ഡിങ്ക മതത്തിന്റെപൊതു അഭിപ്രായം എന്നു തോന്നിക്കുന്ന തരത്തിൽ ഹോമിയോപ്പതിയെ പന്തുണച്ചുകൊണ്ട് രാകേഷ് നടത്തിയ പ്രചാരണത്തിൽ 'മൂഷിക സേന' ( ഡിങ്കോയിസ്റ്റുകളുടെ യുവജന സംഘടനയാണ് ഇത്) വാട്സ് ആപ് ഗ്രൂപ്പിൽ വിശദീകരണം ചോദിച്ചിരുന്നു. മാപ്പു പറയാതെ വീണ്ടും ഹോമിയോ അനുകൂല നിലപാടുമായി രാകേഷ് മുന്നോട്ടു പോയത് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു.
അതോടെ എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത പ്രകടിപ്പിക്കുന്ന ഡിങ്കമതവും പിളർന്നതായി വാർത്തകൾ വന്നു. സമൂസ ത്രികോണാധ്യായയെ ഡിങ്കോയിസത്തിൽ നിന്ന് പുറത്താക്കിയെന്നതും വാർത്തയായി. ഇതോടെ സമൂസ പുതിയ മതത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്കിൽ നടത്തി. ഡിങ്കോസിയസം(മ) അതായത് മാനവികം ആണ് പുതിയ മതമെന്ന് അദ്ദേഹം പകുതി തമാശയായി ഫേസ്ബുക്കിൽ പ്രഖ്യാപിച്ചിരുന്നു.
പക്ഷേ ശാസ്ത്രീയതയിൽ അടിയുറച്ചുപോവുകയായിരുന്ന കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മായ ഫ്രീ തിങ്കേഴ്സ് ഫോറത്തിലെ ചെറുപ്പക്കാർ ഒന്നും ഇത് തമാശയായിട്ടല്ല എടുത്തത്.'സമൂസയുടെ' നിലപാടുകൾ അശാസ്ത്രീയമായതോടെ അവർ ഡിങ്കമതത്തിലെ കാമ്പയിനിൽനിന്ന് മാറി, തങ്ങളുടെതായ വിമർശന പദ്ധതികളുമായി മുന്നോട്ടുപോയി.എതാണ്ട് ഒറ്റപ്പെട്ടപോലെയായ 'സമൂസയും' ഡിങ്കമതത്തിനായി കാര്യമായ കാമ്പയിൻ നടത്താതായി. അതോടെ ഫലത്തിൽ ഈ പാരഡി മതത്തിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു.
പക്ഷേ ഡിങ്കോയിസം എന്ന പാരഡി മതം ഉയർത്തിയ വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കയാണെന്നും വരും ദിവസങ്ങളിൽ ശക്തമായി തിരച്ചുവരുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.വേദപുസ്തകങ്ങളിൽ പറയുന്നുവെന്നത് ഒരു ബാലമംഗളംവെച്ച് വ്യാഖ്യാനിച്ച് എടുക്കാൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് ഡിങ്കമതത്തിന്റെ ഏറ്റവും വലിയ പ്രസക്തിയെന്നാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ഇ.എ ജബ്ബാർ ഈയിടെ അഭിപ്രായപ്പെട്ടത്.
നൂറായിരം വിവരക്കേടുകൾ തലകീറി തർക്കിച്ചോ, അധികാരത്തർക്കതിന്റെയോ ഒന്നും പേരിലല്ല ശാസ്ത്രീയ സത്യത്തിന്റെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ ചേരിതിരിഞ്ഞതെന്നതുതന്നെ തങ്ങൾക്ക് അഭിമാനമാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിലും പ്രചരിക്കുന്നത്.വൈകാതെ ഒരു വലിയ പരിപാടിയുമായി തിരിച്ചത്തെുമെന്നും അവർ അവകാശപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്