Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാവ്യ വീണ്ടും വെണ്ണലയിലേക്ക് പോയതോടെ മകൾ ഒറ്റപ്പെട്ടു; ഇനിയും മകളെ കാണാതിരിക്കാനാകില്ലെന്ന് അച്ഛൻ; ജയിലിലെത്തിയാലും അച്ഛനെ കണ്ടേ പറ്റൂവെന്ന് മകളും; വീട്ടിലെത്തി മീനാക്ഷിയെ കാണാൻ അച്ഛന്റെ ശ്രാദ്ധം ഉയർത്തി പുതിയ നീക്കം; ജയിൽ മതിൽക്കെട്ടിന് പുറത്ത് ദിലീപിനെ വീണ്ടുമെത്തിക്കാൻ കരുക്കൾ നീക്കി രാമൻപിള്ള വക്കീൽ

കാവ്യ വീണ്ടും വെണ്ണലയിലേക്ക് പോയതോടെ മകൾ ഒറ്റപ്പെട്ടു; ഇനിയും മകളെ കാണാതിരിക്കാനാകില്ലെന്ന് അച്ഛൻ; ജയിലിലെത്തിയാലും അച്ഛനെ കണ്ടേ പറ്റൂവെന്ന് മകളും; വീട്ടിലെത്തി മീനാക്ഷിയെ കാണാൻ അച്ഛന്റെ ശ്രാദ്ധം ഉയർത്തി പുതിയ നീക്കം; ജയിൽ മതിൽക്കെട്ടിന് പുറത്ത് ദിലീപിനെ വീണ്ടുമെത്തിക്കാൻ കരുക്കൾ നീക്കി രാമൻപിള്ള വക്കീൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് സബ് ജയിലിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. ഇവിടെയാണ് കഴിഞ്ഞ 50 ദിവസത്തിലേറെയായി ദിലീപിന്റെ വാസം. മകൾ കുടുംബവീട്ടിലും. പക്ഷേ അച്ഛനും മകളും തമ്മിൽ കണ്ടിട്ട് അൻപത് ദിവസത്തിലേറെയായി. അച്ഛനെ പിരിഞ്ഞ് ജീവിച്ച് ശീലമില്ലാത്ത മീനാക്ഷിക്ക് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല. ജയിലിൽ പോയി അച്ഛനെ കാണണമെന്ന് വാശി പിടിക്കുകയാണ് മീനാക്ഷി. രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അമ്മ മകനെ കാണാൻ ജയിലിലെത്തിയിരുന്നു. എന്നാൽ മകളെ കൊണ്ടു വരരുതെന്ന് ദിലീപ് നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ അച്ഛനെ കാണാനുള്ള ആഗ്രഹം നടക്കാതെ പോയി. വീണ്ടും ജാമ്യ ഹർജി തള്ളി. ഇനി തനിക്ക് അച്ഛനെ കണ്ടേ പറ്റൂവെന്നാണ് മീനാക്ഷിയുടെ പക്ഷം. ഇതിന് പരിഹാരം കാണാനാണ് ദിലീപിന്റെ ശ്രമം. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ പുതിയ ബുദ്ധി ദിലീപിനെ പുറംലോകം കാണാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കേസിൽ അറസ്റ്റ് ചെയ്ത ദിലീപിനെ റിമാൻഡ് കാലാവധി തീരുമ്പോൾ മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കുമായിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടി പൊലീസ് വിഡിയോ കോൺഫറൻസിലൂടെ അങ്കമാലി കോടതിയിൽ ദിലീപിനെ ഹാജരാക്കി. ഫലത്തിൽ ജയിലിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ജാമ്യം കിട്ടിയാലോ വിചാരണ പൂർത്തിയായി കുറ്റവാളിയല്ലെന്ന് തെളിഞ്ഞാലോ മാത്രമേ നിലവിൽ ദിലീപിന് പുറത്തിങ്ങാൻ കഴിയൂവെന്നതാണ് വസ്തുത. നടനെ പുറലോകം കാണിക്കരുതെന്ന തീരുമാനമാണ് ഇതിന് കാരണമെന്ന് വിലിയരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് മകളെ കാണാനായി പുതിയ തന്ത്രം ദിലീപ് പയറ്റുന്നത്. അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തെത്തിയാൽ മകളെ കാണാം. പൊലീസ് ബന്തവസിലാണെങ്കിലും മീനാക്ഷിയെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം നടത്തുന്നത്. എന്നാൽ ഇതിനെ കേരളാ പൊലീസ് എതിർക്കാനാണ് സാധ്യത.

സുരക്ഷാ കാരണങ്ങളാലാണ് ദിലീപിനെ ജയിലിനുള്ളിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ അങ്കമാലി കോടതി നടപടികളിൽ പങ്കെടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ദിലീപിന്റെ പുതിയ ആവശ്യത്തേയും പൊലീസ് എതിർക്കും. ശ്രാദ്ധത്തിന് ദിലീപിനെ കൊണ്ടു പോകുന്നത് സുരക്ഷാ വിഷയമുണ്ടാക്കുമെന്ന് പൊലീസ് കോടതിയെ ബോധിപ്പിക്കും. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ എല്ലാ വർഷം ഉള്ളതാണ്. അതിന് വേണ്ടി പോകണമെന്ന് പറയുന്നത് അംഗീകരിക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ ദിലീപിന് അനുകൂലമായ വികാരമുണ്ടാക്കാനാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങ് രാമൻപിള്ള ഉയർത്തുന്നതെന്ന് പൊലീസിന് അറിയാം. ഇതിലൂടെ ദിലീപിന് അനുകൂല വികാരം ഉയരും. ദിലീപിന്റെ പുതിയ സിനിമയായ രാമലീല പോലും ഇറങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കാനാണ് ഇത്.

അച്ഛന്റെ ശ്രാദ്ധത്തിനെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന നടൻ മാധ്യമങ്ങളോട് എന്തെങ്കിലും പറയുമോ എന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ തീരുമാനമെടുക്കാനുള്ള നീക്കം. മകളെ കാണാൻ മാത്രമായി തന്നെയാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ദിലീപിന്റെ പ്രതീക്ഷ മങ്ങിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 90 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയാൽ വിചാരണ കഴിഞ്ഞ് കുറ്റവാളി അല്ലെന്ന് തെളിഞ്ഞാൽ മാത്രമേ നടന് പുറത്തിറങ്ങാനാകൂ. അതുകൊണ്ടാണ് മീനാക്ഷിയെ കാണാൻ പുതിയ തന്ത്രം ദിലീപ് ഒരുക്കുന്നത്.

മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും ജയിലിൽ കാണാൻ വരരുതെന്ന് നിർബന്ധമായി പറഞ്ഞതിനാൽ ഇരുവർക്കും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദിലീപിന്റെ അമ്മ ജയിലിൽ മകനെ കാണാനായി എത്തിയിരുന്നു. ജാമ്യം ലഭിച്ചിട്ട് ഭാര്യയെയും മകളെയും കാണുക എന്നത് എളുപ്പ മാർഗ്ഗമല്ലെന്ന് ദിലീപിന് മനസ്സിലായി. ഇതേ തുടർന്നാണ് അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചത്. ഈ മാസം ആറിനാണ് ദിലീപിന്റെ അഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധ ദിനം.

അന്ന് രാവിലെ ഏഴു മണി മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. കഴിഞ്ഞ ഏഴു വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കാവ്യ വീണ്ടും വെണ്ണലയിലെത്തിയതോടെ വീണ്ടും ഏകാന്തത അനുഭവിക്കുന്ന മകൾ മീനാക്ഷിയെ സമാധാനിപ്പിക്കുക എന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം. വീട്ടിൽ വച്ചു തന്നെ മകളെ കാണാനും കഴിയും. ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ നിന്നിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് കാവ്യ വെണ്ണലയിലെ വില്ലിയലേക്ക് പോയി. കാവ്യയാണ് മാഡമെന്ന് പൾസർ സുനി വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്. ഇതോടെ മീനാക്ഷി വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ജയിലിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ ദിലീപിനെ വീട്ടിൽ എത്തിക്കുകയും തിരിച്ച് ജയിലിൽ എത്തിക്കുകയും വേണം. അതുകൊണ്ട് തന്നെ സുരക്ഷയിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP