മഞ്ജു വാര്യരുമായി ശത്രുതയില്ലെന്ന് പറഞ്ഞ് സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ച് അഭിനയിക്കുമെന്നും വ്യക്തമാക്കി; ഡബ്ല്യുസിസിയിൽ ഉള്ളവർ സഹപ്രവർത്തകർ; അവർക്കെല്ലാം നല്ലതുവരട്ടെയെന്ന് കുത്തുവാക്ക്; അമ്മയിൽ നിന്നും പുറത്താക്കും മുമ്പേ ലാലേട്ടന് രാജി നൽകിയിരുന്നെന്ന് വെളിപ്പെടുത്തൽ; ഷെയിൻ നിഗത്തിന്റ മുടിവെട്ടൽ പ്രശ്നമാകുന്നത് സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടെന്ന് അഭിപ്രായം; മനോരമ ന്യൂസിൽ സൗമ്യഭാവത്തിൽ ദിലീപ് എത്തിയത് നടിയെ ആക്രമിച്ച കേസിൽ വിടുതൽതേടി കോടതിയെ സമീപിച്ചതിന് പിന്നാലെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാള സിനിമയുടെ പോയവർഷത്തെ കണക്കെടുത്താൽ നടൻ ദിലീപിന് കാര്യമായ സംഭാവന ഒന്നും നൽകാൻ സാധിക്കാതെ പോകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ശേഷം അഭിനയിച്ച സിനിമകളിൽ രാമലീല മാത്രമാണ് ബോക്സോഫീസിൽ ചലനം ഉണ്ടാക്കിയത്. അതിന് ശേഷം വന്ന സിനിമകൽ പരാജയത്തിലേക്ക് പോയി. ഇപ്പോൾ മൈ സാന്റ എന്ന ദിലീപ് ചിത്രവും തീയ്യറ്ററിൽ എത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുന്ന താരം സിനിമയിൽ വീണ്ടും സജീവമായി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് താരം ഇന്നലെ മനോരമ ന്യൂസിന് നൽകിയ അഭിമുഖം. നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള വിവരങ്ങൽ പറയാൻ സാധിക്കില്ലെന്ന മുഖവുരയോടെ തുടങ്ങിയ അഭിമുഖത്തിൽ താരം പക്ഷേ മറ്റ് വിവാദ വിഷയങ്ങളെല്ലാം പരോക്ഷമായി പരാമർശിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കൽ തുറന്നുപറയുമെന്നാണ് ദിലീപ് അഭിമുഖത്തിൽ പ്രതികരിച്ചത്. കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ദിലീപ് നടി മഞ്ജുവാര്യർ തന്റെ ശത്രുവല്ലെന്നും പ്രതികരിച്ചു. സാഹചര്യമുണ്ടായാൽ മഞ്ജുവുമൊത്ത് അഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഷെയിൻ നിഗത്തെക്കുറിച്ചും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപ് തന്റെ നിലപാടുകൾ തുറന്നുപറഞ്ഞു. കൂടാതെ ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്.
അതേസമയം താരസംഘടനയായ അമ്മയിൽ നിന്നും തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്ന വാദമാണ് ദിലീപ് അഭിമുഖത്തിൽ പറഞ്ഞതത്. ലാലേട്ടൻ, മമ്മൂക്ക, ജയറാമേട്ടൻ, സുരേഷേട്ടൻ ഇവരൊക്കെയാണ് തനിക്ക് എല്ലാമെന്നാണ് ദിലീപ് പറഞ്ഞത്. അവർ പറഞ്ഞാൽ ഞാൻ കേൾക്കും. 'ലാലേട്ടൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ പോലും വിമർശിച്ചു ചിലർ. ഞാൻ കാരണം അവർ ബുദ്ധിമുട്ടിലാകരുത്. അപ്പോൾ ഞാൻ ലാലേട്ടനോട് പറഞ്ഞു. ഞാൻ സംഘടനയിൽ നിന്നും മാറാം എന്ന്. പണ്ട് ഒരുമിച്ച് കൂടാനും ചിരിക്കാനും മാത്രമായിരുന്നു അമ്മ മീറ്റിങ്. ഇപ്പോൾ അതെല്ലാം പോയി''- ദിലീപ് പറഞ്ഞു.
എനിക്ക് ദൈവത്തിലുള്ള വിശ്വാസം നൂറുശതമാനമാണെന്നും ദിലീപ് പറഞ്ഞു. അതുകൊണ്ട് തന്നെ സത്യം പുറത്തുവരും. ഇപ്പോൾ മനസിൽ സിനിമയാണ് മനസ്സില്ലെന്നും ദിലീപ് പറയുന്നു. സിനിമ എന്ന ഒറ്റ ചിന്തയുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. ദിലീപ് ഇനി വേണ്ട എന്ന ചിലരുടെ തീരുമാനം. പക്ഷേ അപ്പോഴും ജനം എന്നെ കൈവിട്ടില്ല. രാമലീല എനിക്ക് കരുത്ത് തന്നു. എന്റെ അച്ഛൻ എനിക്ക് സമ്പത്തൊന്നും തന്നിട്ടില്ല. കുറച്ച് വാക്കുകളാണ് തന്നത്. മറ്റുള്ളവരെ ചതിക്കരുത്, അന്യന്റെ മുതൽ ആഗ്രഹിക്കരുത്, ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് അങ്ങനെ കുറച്ച് വാക്കുകൾ. ജയിലിൽ അനുഭവിച്ചതും വിവാദത്തെ കുറിച്ചുമെല്ലാം ഞാൻ പറയുന്ന ഒരു ദിവസം വരും. ഇപ്പോൾ പറയാൻ പാടില്ല. അതുകൊണ്ടാണ്. വിശദമായി എല്ലാം പറയാൻ ദൈവം ഒരു ദിവസം എനിക്ക് തരും. സംഭവിച്ചതെല്ലാം എന്റെ സമയദോഷമായി കാണുന്നു ഞാൻ. - ദിലീപ് പറഞ്ഞു.
ആനുകാലിക സിനിമാ സംഭവങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാവ് എന്ന പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ഷെയിൻ നിഗം മുടി മുറിക്കുന്നത് പ്രശ്നമാകുന്നത് സാഹചര്യം മാറുമ്പോഴാണെന്നും ദിലീപ് പറയുന്നു. 'മുടി മുറിക്കുക എന്നു പറയുന്നത് ഒരു സ്വകാര്യ കാര്യമാണ്.. എന്നാൽ അത് ഒരാളിൽ നിന്നും രണ്ടായിരം ആൾക്കാരിലേക്ക് മാറുന്നത് സാഹചര്യം മാറുമ്പോഴാണ്. കമ്മിറ്റ്മെന്റിന്റെ കാര്യമാണ് മറ്റൊന്നു. ഇത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഈ വിഷയത്തിൽ ഇടപെടേണ്ട വിധത്തിൽ എനിക്ക് ഒന്നുമറിയില്ല. തന്റെ സുഹൃത്ത് അബിയുടെ മകനാണ് ഷെയിൻ. എന്നാൽ ഷെയിനിനെ കുറ്റംപറയാൻ ഞാനാളല്ല. ഷെയിന് ഉണ്ടായ വിഷമം എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ..എങ്കിലേ ഇതേക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂ. എന്തായാലും പ്രശ്നം പരിഹരിക്കപ്പെടട്ടെ- ദിലീപ് പറഞ്ഞു.
താരസംഘടനയിൽ നിന്നും തന്നെ പുറത്താക്കുമ്പോൾ അത് നിയമപരമായി ശരിയല്ലെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. അമ്മയുടെ ബൈലോ മാറ്റാൻ പോലും ഇപ്പോൾ ഒറുങ്ങുകയാണണ്. എന്നാൽ, ഒരു ട്രേഡ് യൂണിയൻ സംഘടന പോലെ പ്രവർത്തിക്കേണ്ട സംഘടന അല്ല അമ്മയെന്നാണ് ദിലീപ് അഭിപ്രായപ്പെട്ട്. സംഘടന തുടങ്ങിയത് അടിയുണ്ടാക്കാൻ വേണ്ടിയല്ല. സാധാരണ ഗതിയിൽ അമ്മ മീറ്റിങ് ചേരുമ്പോൾ എല്ലാവരും ചരിയും കളിയുമാണ്. ആരും കണക്കു ചോദിക്കാറില്ല, ആർക്കും കേൾക്കുകയും .. ഒരു കെമിസ്ട്രി ഉണ്ടായിരുന്നു എന്നു താരം വ്യക്തമാക്കി.
മൈ സാന്റ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് അഭിമുഖം നൽകിയതെങ്കിലും വിവാദ വിഷയങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മുമ്പ് മഞ്ജു വാര്യർക്കെതിരെ അതിശക്തമായ വിമർശനം ഉന്നയിച്ച ദിലീപ് മനോരമയിൽ കൂടി തന്നെയാണ് ഇപ്പോൾ അവരുമായി അഭിനയിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയിൽ വിടുതൽ ഹർജി നൽകുകയാണ് താരം ചെയ്തത്. ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.
പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജി നൽകിയത്. ഹർജിയിൽ 31ന് കോടതി വാദം കേൾക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിക്കുന്നു. അതിനാൽ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. 10 പ്രതികളിൽ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ദിലീപ് ശ്രമക്കുനന്നത് എന്ന ആക്ഷേപവും ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്