ദിലീപിന്റെ അറസ്റ്റോടെ തീയേറ്ററിൽ നിന്നും പുറത്തേക്ക് ചാടിയ സിനിമാ പ്രേമികളെ തിരിച്ചു കൊണ്ടു വരാൻ മമ്മൂട്ടിക്കും മോഹൻലാലിനും കഴിയുമോ? താരരാജാക്കന്മാർക്ക് പിടിക്കാനാവാത്തവരെ തിരിച്ചു പിടിക്കാൻ നിവിൻ പോളിക്കും സാധിക്കുമോ? രണ്ട് മാസമായി വരണ്ട് പോയ മലയാള സിനിമ ഓണത്തിന് ശ്രമിക്കുന്നത് ജീവന്മരണ പോരാട്ടത്തിന്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിന് അമ്പതാം ദിവസത്തിലും ഹൈക്കോടതി ജാമ്യം നൽകുന്നില്ല. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന താരാരാജാവിന്റെ ജയിൽ വാസം പ്രേകഷകരേയും സ്വാധീനിച്ചു. തിയേറ്ററുകളിലേക്ക് ആരും എത്തുന്നില്ല. രണ്ട് മാസമായി വലിയ പ്രതിസന്ധിയിലാണ് മലയാള സിനിമ. ഏറെ പ്രശംസ പടിച്ചു പറ്റിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പോലും വലിയ ചലനമുണ്ടാക്കിയില്ല. സാധാരണ നിലയിൽ കോടികൾ വാരി പടമായി മാറേണ്ടതായിരുന്നു തൊണ്ടി മുതലും ദൃക്സാക്ഷിയും. തമിഴ് ചിത്രമായ വിക്രം വേദയും മികച്ച അഭിപ്രായം തേടി. അജിത്തിന്റെ വിവേകവും ആദ്യ രണ്ട് ദിവസം ഫാൻസുകാരെ ആകർഷിച്ചു. അതിന് അപ്പുറം തമിഴ് ചിത്രത്തിനും കേരളത്തിൽ തരംഗമാകാനാവുന്നില്ല. അതിനിടെയാണ് ഓണക്കാലം എത്തുന്നത്. മലയാളികൾ ആവേശത്തോടെ തിയേറ്ററിലെത്തുന്നത് ഓണക്കാലത്താണ്. ഇത്തവണ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല.
തൊണ്ണൂറുകളോടെയാണ് മലയാള സിനിമയുടെ നിയന്ത്രണം മോഹൻലാലും മമ്മൂട്ടിയും ഏറ്റെടുത്തത്. അതിന് ശേഷം ഉയർച്ച താഴ്ചകളെ സ്വാധീനിച്ചത് ഈ നടന്മാരുടെ സിനിമകളായിരുന്നു. എന്നാൽ അഞ്ച് വർഷമായി ഇവരുടെ ഇടപെടൽ കുറഞ്ഞു. യുവതാരങ്ങൾ വിപണിയിലെ താരമായി. ന്യൂജെൻ സിനിമകളിലൂടെ കൊച്ച് ചിത്രങ്ങൾ പോലും വമ്പൻ വിജയകഥ രചിച്ചു. അങ്ങനെ തിയേറ്ററുകൾ ഉണർന്നു. കൂടുതൽ പ്രേക്ഷകർ മൾട്ടി പ്ലക്സുകളിലെ അത്യാധുനികത ആസ്വദിക്കാനെത്തി. ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് കാലത്ത് ലിബർട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകൾ ഇൻഡസ്ട്രിയെ പിടിച്ചുലച്ചു. സിനിമകളൊന്നും തിയേറ്ററിലെത്തിയില്ല. ഇതിന് അവസാനം കുറിച്ചത് ദിലീപിന്റെ നേതൃത്വത്തിലെ പുതിയ സംഘടനയായിരുന്നു. ഇനിയൊരിക്കലും പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള ഇടപടെലായി താരരാജാവിന്റെ നീക്കത്തെ വിലയിരുത്തി. എന്നാൽ ഈ ഓണക്കാലത്ത് ദിലീപിന്റെ അറസ്റ്റ് തന്നെ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നു
കാലമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഓണക്കാലത്ത് മത്സരത്തിന് എത്തുന്നത് പതിവില്ലായിരുന്നു. ന്യൂജെൻ സിനിമകൾ തിയേറ്റർ കീഴടക്കിയതോടെ താരരാജാക്കന്മാരുടെ പ്രസക്തി കുറയുകയും ചെയ്തു. നിവിൻ പോളിയും ഫഹദ് ഫാസിലുമെല്ലാം വിജയ ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. പൃഥ്വി രാജും സ്വന്തം സ്പെയ്സ് കണ്ടെത്തി. പൃഥ്വിയുടെ ചിത്രങ്ങൾക്ക് മികച്ച ഇനിഷ്യലും ലഭിക്കുമായിരുന്നു. എന്നാൽ ദിലീപ് അകത്തായ ശേഷമെത്തിയ ടിയാൻ ആകെ തളർന്നു. പൃഥ്വിയുടെ സിനിമയ്ക്ക് ലഭിക്കുന്ന സാധാരണ കളക്ഷൻ പോലും ലഭിച്ചില്ല. ദിലീപിന്റെ അറസ്റ്റിന്റെ സാഹചര്യത്തിൽ സിനിമയെ കൈയിലെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ചിലർ പിന്മാറിയതും അതുകൊണ്ട് മാത്രമായിരുന്നു. തിയേറ്ററിൽ പ്രേക്ഷകരെത്തിയില്ലെങ്കിൽ വ്യവസായം തളരും. പല തിയേറ്ററുടമകളും കോടികൾ മുടക്കി നവീകരിച്ചത് സിനിമയോടുള്ള പ്രേക്ഷക താൽപ്പര്യം തിരിച്ചറിഞ്ഞായിരുന്നു. അവരും ദിലീപിന്റെ അറസ്റ്റോടെ നിരാശയിലായി.
ഈ ഓണക്കാലത്ത് കാര്യങ്ങൾ മാറ്റിയെടുക്കാനായിരുന്നു ശ്രമം. ദിലീപിന് ജാമ്യം കിട്ടുമെന്നും താരരാജാവ് പുറംലോകത്ത് എത്തുമ്പോൾ അത് പുത്തനുണർവ്വാകുമെന്നും കരുതി. ദിലീപിന്റെ രാമലീല പോലും തിയേറ്ററിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നിർമ്മാതാവ് ടോമിച്ചൻ മുളക് പാടം. ഇന്നത്തെ കോടതി വിധിയോടെ ഈ പ്രതീക്ഷയെല്ലാം തെറ്റുകയാണ്. ദിലീപ് ഉടനൊന്നും പുറത്തിറങ്ങില്ലെന്ന് എല്ലാവർക്കും ഉറപ്പായി. ഇതോടെ ഓണചിത്രങ്ങളെ കരുതലോടെ തിയേറ്ററിലെത്തിക്കുകയായാണ് സിനിമാ പ്രവർത്തകർ. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും പൃഥ്വരാജും ഓണത്തിന് സിനിമകളുമായെത്തും. ചെറുകിടക്കാരാരും ഈ ഓണത്തിന് സിനിമ ഇറക്കാൻ മടിക്കുന്നു. ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ പ്രതീക്ഷ വെളിപാടിന്റെ പുസ്കതത്തിലാണ്. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായെടുക്കുന്ന ചിത്രം തരംഗമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ഇടക്കാലത്ത് ലാൽ ചിത്രങ്ങൾക്ക് പ്രിയം കുറഞ്ഞിരുന്നു. എന്നാൽ പുലിമുരുകൻ കാര്യങ്ങൾ മാറ്റി മറിച്ചു. 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള നായകനായി ലാൽ മാറി. ഈ മാന്ത്രിക സ്പർശം ഓണക്കാലത്തും മലയാളത്തെ രക്ഷിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ അടക്കം പറച്ചിൽ. മോഹൻലാലിന്റെ വില്ലൻ മാറ്റിവച്ചാണ് വെളിപാടിന്റെ പുസ്തകം റിലീസിന് എത്തുന്നത്. ബി ഉണ്ണികൃഷ്ണനും വില്ലനേക്കാൽ ആദ്യം വെളിപാടിന്റെ പുസ്തകം തീയേറ്ററിലെത്തേട്ടേയെന്ന നിലപാട് എടുത്തുവെന്നാണ് സൂചന. കുടുംബ പ്രേക്ഷകരെ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും ആവേശത്തിലാക്കുമെന്നാണ് പ്രതീക്ഷ. അകന്നു നിൽക്കുന്ന ഏല്ലാവരേയും രണ്ട് സൂപ്പർതാരങ്ങൾ വീണ്ടും തിയേറ്ററിലെത്തിച്ച തങ്ങളുടെ പ്രേക്ഷക സ്വാധീനം വീണ്ടും തെളിയിക്കുമെന്നാണ് ഇൻഡസ്ട്രിയുടെ കണക്ക് കൂട്ടൽ. മലയാള സിനിമയിലെ എക്കാലത്തേുയം പ്രേക്ഷക പിന്തുണയുള്ള താരമായി ലാലിനേയും മമ്മൂട്ടിയേയും ഈ ഓണക്കാലം മാറ്റുമെന്നാണ് പ്രതീക്ഷ.
യുവത്വത്തെ തിയേറ്റളിലെത്തിക്കുകയെന്ന ദൗത്യം നിവിൻ പോളിക്കാണ്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന സിനിമയുടെ പേരു പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടുമെന്നാണ് വിലയിരുത്തൽ. മിനിമം ഗാരന്റി സിനിമകളുടെ നായകനാണ് ഇന്ന് നിവിൻ പോളി. വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി എത്തുമ്പോൾ അത് യുവാക്കളെ തിയേറ്ററിൽ സജീവമാക്കും. ഇതിനൊപ്പം പൃഥ്വിരാജിന്റെ ആദം ജോണും എത്തും. അങ്ങനെ നാല് ചിത്രങ്ങൾ തമ്മിലാണ് ഓണക്കാലത്തെ പോര്. പത്തോളം ചിത്രങ്ങളാണ് ഓണം റിലീസുകളായി നിശ്ചയിച്ചിരുന്നതെങ്കിലും സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളടക്കം അഞ്ചേ അഞ്ച് ചിത്രങ്ങൾ മാത്രമേ ഓണം റിലീസുകളായി തിയേറ്ററുകളിലെത്തൂവെന്നതാണ് സൂചന. വിജയപ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള മത്സരം തന്നെയായിരിക്കും ഈ ഓണ മത്സരത്തിന് മാറ്റ് കൂട്ടുന്നത്.
ലാൽജോസും മോഹൻലാലും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകളിൽ ആദ്യമെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം മാക്സ് ലാബ് റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹൻലാൽ ഒരു തീരദേശ കോളേജിലെ വൈസ് പ്രിൻസിപ്പലായിയെത്തുന്ന ചിത്രത്തിൽ അന്നാരാജനും പ്രിയങ്കാ നായരുമാണ് നായികമാരാകുന്നത്. സിദ്ദിഖ്, സലിംകുമാർ, അനൂപ് മേനോൻ, വിജയ്ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനി സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലെത്തിക്കും. മമ്മൂട്ടി ടീച്ചേഴ്സ് ട്രെയിനറായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാർ. നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വിരാജ് നായകനാകുന്ന ആദം ജോൺ എന്നിവ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
രൺജി പണിക്കരുടെ നിർമ്മാണ വിതരണക്കമ്പനിയായ രൺജി പണിക്കർ എന്റർടെയ്ന്മെന്റ് സാണ് പൃഥ്വിരാജിന്റെ ആദം ജോൺ പ്രദർശനശാലകളിലെത്തിക്കുന്നത്. നിവിൻ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ ഒരു പ്രവാസിയുടെ വേഷമാണ് നിവിൻ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാർ. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്ന്മെന്റാണ് തിയേറ്ററുകളിലെത്തിക്കുന്നത്. അതേസമയം ഓണം റിലീസ് നിശ്ചയിച്ചിരുന്ന ലവകുശ, ആകാശമിഠായി, നിവിൻപോളിയുടെ തമിഴ് ചിത്രം റിച്ചി എന്നിവ ഓണത്തിന് ശേഷമേ തിയേറ്ററുകളിലെത്തൂ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍