Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മാരസംഭവത്തിൽ അഭിനയം തുടങ്ങുക അയ്യപ്പ ദർശനത്തിന് ശേഷം; ആലുവയിലെ തറവാട് വീട്ടിൽ കെട്ട് നിറ; തുലാം ഒന്നിന് മല ചവിട്ടൽ; ജനപ്രിയനായകൻ ശബരീശ ദർശനം കഴിയുമ്പോൾ മുഖ്യമന്ത്രിയും സന്നിധാനത്ത് എത്തും; പിണറായി-ദിലീപ് കൂടിക്കാഴ്ചയ്ക്ക് ശബരിമല സാക്ഷിയാകുമോ?

കമ്മാരസംഭവത്തിൽ അഭിനയം തുടങ്ങുക അയ്യപ്പ ദർശനത്തിന് ശേഷം; ആലുവയിലെ തറവാട് വീട്ടിൽ കെട്ട് നിറ; തുലാം ഒന്നിന് മല ചവിട്ടൽ; ജനപ്രിയനായകൻ ശബരീശ ദർശനം കഴിയുമ്പോൾ മുഖ്യമന്ത്രിയും സന്നിധാനത്ത് എത്തും; പിണറായി-ദിലീപ് കൂടിക്കാഴ്ചയ്ക്ക് ശബരിമല സാക്ഷിയാകുമോ?

റിയാസ് അസീസ്

കൊച്ചി : എൺപത്തി അഞ്ച് ദിവസത്തെ ജയിൽവാസത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ദിലീപ് അഭിനയ രംഗത്ത് വീണ്ട ഈ മാസം അവസാനത്തോടെ സജീവമാകും. 16 കോടി മുതൽ മുടക്കിൽ ഗോഗുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമായ കമ്മാര സംഭവത്തിന്റെ സെറ്റിലാണ് ദിലീപ് ആദ്യമെത്തുക. അതിന് മുമ്പ് ശബരിമല ദർശനം നടത്തും.

ദിലീപ് ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിലാണ്. ശബരിമലയ്ക്ക് പോയി വന്നതിന് ശേഷം താടി എടുത്ത ശേഷമായിരിക്കും ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്യുക. 16ന് വൈകുന്നേരം ആലുവപ്പുഴയുടെ തീരത്തുള്ള തറവാട് വീട്ടിൽ നിന്ന് കെട്ട് നിറച്ച് 17 ന് പുലർച്ചെ മല ചവിട്ടുമെന്നാണ് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്ന് 17 ന് രാത്രിയോടെ ദിലീപ് മലയിറങ്ങും. ചിത്രത്തിന്റെ ഷൂട്ടിംങ് വരെയുള്ള ദിവസങ്ങളിൽ ആലുവയിലെ വീട്ടിൽ തുടരാനാണ് നടന്റെ ആലോചന. ദിലീപ് ശബരിമലയിലെത്തുന്ന ഇതേ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ശബരിമലയിലെത്തും. പിണറായി വിജയൻ ആദ്യമായാണ് സന്നിധാനത്ത് എത്തുന്നത്. ദിലീപുമായി പിണറായി കൂടിക്കാഴ്ച ഒഴിവാക്കുമെന്നാണ് സൂചന.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. 24 മുറികൾ ഉൾപ്പെടെയുള്ള പദ്ധതി 4.99 കോടി രൂപ ചെലവിലാണ് വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കങ്ങളുടെ ഭാഗമായി പമ്പയിൽ എത്തി ദേവസ്വം ബോർഡുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്ക് പോയിരുന്നില്ല. ദിലീപും പിണറായിയും 17ന് ശബരിമലിയിൽ ഉണ്ടാകുന്നത് തികച്ചും യാദൃശ്ചികമാണ്. ജയിൽ വാസത്തിന് ശേഷം വീട്ടിലെത്തിയ ദിലീപിനെ കാണാൻ ഇപ്പോഴും സിനിമ രംഗത്തുള്ളവരുടെ ഒഴുക്കാണ്. നിർമ്മാതാക്കളും, സംവിധായകരും അഭിനയേതാക്കളും അടക്കം ദിവസവും അമ്പതിലധികം പേരുമായി ദിലീപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും രാമലീല കാണാൻ പോകില്ലെന്നാണ് ഫാൻസ് അസോസിയേഷൻ എറണാകുളം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ രാമലീല പ്രദർശിപ്പിക്കുന്ന തീയ്യറ്ററുകളിൽ ദിലീപിനെ എത്തിക്കണമെന്നായിരുന്നു ഫാൻസ് അസോസിയേഷൻ ആലോചിച്ചത്. എന്നാൽ ഒരു പരിപാടികളും വേണ്ടെന്നും, എല്ലാം പതിയെ മതിയെന്നുമായിരുന്നു ദിലീപിന്റെ നിലപാട്. അതേസമയം, 25 കോടി കളക്ഷൻ പിന്നിട്ട പടത്തിന്റെ 50 ആം ദിവസം ആഘോഷത്തിന് താരത്തെ എത്തിക്കാൻ കഴിയുമെന്നാണ് ഫാൻസ് അസോസിയേഷന്റെ പ്രതീക്ഷ. ദിലീപിന്റെ ഇനി 15 ദിവസത്തെ ഷൂട്ടിംങ്ങാണ് പൂർത്തീകരിക്കാനുള്ളത്. എന്നാൽ അത് പരമാവധി വേഗത്തിലാക്കിതരണമെന്നും, ഔട്ട്ഡോർ സീനുകൾ പരമാവധി സ്റ്റുഡിയോയിൽ സെറ്റിട്ട് ചെയ്താൽ മതിയെന്നുമാണ് ദിലീപ് നിർദ്ദേശിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഷൂട്ടിംങ്ങ് ഹൈദ്രബാദിലെ രാമോജി ഫിലീം സ്റ്റുഡിയോയിലേക്ക് മാറ്റാനും അണിയറ പ്രവർത്തകരിൽ നീക്കമുണ്ട്. ദിലീപ് മൂന്ന് വ്യത്യസ്ഥ വേഷത്തിൽ എത്തുന്ന കമ്മാര സംഭവത്തിന്റെ പകുതിയോളം ഷൂട്ടിങ്ങ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. തമിഴ് താരം സിദ്ധാർഥിന്റേതടക്കം ഇനിയും 25 ദിവസത്തോളം ഷൂട്ടിങ്ങ് ഇനിയും പൂർത്തിയാവാനുണ്ട്. സിദ്ധാർഥിന് അഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് ആണ് ഇനി ബാക്കി ഉള്ളത്. നമിതാ പ്രമോദ് നായികയാവുന്ന കമ്മാര സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് അണി നിരക്കുന്നത്. ദിലീപിനെതിരെ പറഞ്ഞവർ പോലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത.

മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ട് ആണ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ രതീഷ് അമ്പാട്ട് പരസ്യ സംവിധാന രംഗത്ത് നിന്നാണ് സിനിമ സംവിധാനവുമായി എത്തുന്നത്. സിദ്ധാർഥ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കമ്മാര സംഭവം. ദിലീപിനും സിദ്ധാർഥിനോടുമൊപ്പം തമിഴിലെ തന്നെ മുൻ നിര താരമായ ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2016 ഓഗസ്റ്റ് 18 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.

എന്നാൽ പിന്നീട് മറ്റ് ചിത്രങ്ങളുടെ തിരക്കിലേക്ക് പോയി തിരിച്ച് ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയായിരുന്നു അറസ്ററും 85 ദിവസത്തെ ജയിൽ വാസവും സംഭവിക്കുന്നത്. തേനിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന കമ്മാര സംഭവം ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്ന പലരും ഇപ്പോൾ പല ചത്രങ്ങളുടെ ഭാഗമായതിനാൽ അവരുടെ ഡേറ്റ് ആണ് ഇപ്പോൾ സംവിധായകനും നിർമ്മാതാവും നേരിടുന്ന പ്രധാന പ്രശനം. ചിത്രത്തിൽ മുരളീ ഗോപി, ശ്വേതാ മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ധീഖ്, വിനയ് ഫോർട്ട് തുടങ്ങിയ വൻ താര നിരയാണ് ഉള്ളത്. എന്നാൽ ഇവരിൽ പലരും മറ്റ് ചിത്രങ്ങളുടെ കരാറിൽ ആണെന്നുള്ളതാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.

ഈ ചിത്രവും 15 കോടിയോളം ചെലവിൽ 3 ഡിയിൽ ആണ് ചിത്രീകരിക്കുന്നത്.രാമലീലയുടെ വമ്പിച്ച വിജയം കമ്മാര സംഭവത്തിന്റെ അണിയപ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടിയാന് ശേഷം മുരളീ ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കമ്മാര സംഭവം. കമ്മാര സംഭവത്തിന്റെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം ആരംഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP