ജാമ്യ ഹർജി നൽകിയാലും പരിഗണനയ്ക്ക് വരിക ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിലെന്ന് സൂചന; പൊലീസിന്റെ വൈരാഗ്യ സമീപിനവും തിരിച്ചടിയാകും; എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തുവെങ്കിലും കാര്യങ്ങളെല്ലാം പ്രതികൂലം: ദിലീപ് അഴിക്കുള്ളിൽ തുടരാൻ തന്നെ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച അഡ്വക്കേറ്റ് ബി രാമൻപിള്ള സമർപ്പിക്കും. ഈ ഹർജിയിൽ വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് അഴിക്കുള്ളിലുള്ള ദിലീപിന് ലഭിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് രാംകുമാറിനെ മാറ്റിയത് കേസിനെ ബാധിക്കില്ലെന്നാണ് ദിലീപിന്റെ പക്ഷം. എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത്.
രാമൻപിള്ള വക്കീലിനെ സഹായിക്കാനും രാംകുമാർ തയ്യാറാണ്. എന്നാൽ പൊലീസിന്റെ സമീപനമാകും ദിലീപിന് കേസിൽ തിരിച്ചടിയാവുക. ഒരു കാരണവശാലും ദിലീപിന് ജാമ്യം നൽകാനാവില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ഇതിനൊപ്പം ദിലീപിന്റെ ജാമ്യ ഹർജി ഇനയും എത്തുക ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ചിലാകും. അതും ഈ ഘട്ടത്തിൽ തിരിച്ചടിയാകും.
ദിലീപിനായി വീണ്ടും പുനപരിശോധനാ ഹർജിയാണ് നൽകുന്നത്. പഴയ വിധിയ്ക്കെതിരായ അപ്പീൽ അല്ല. അതുകൊണ്ട് തന്നെ നേരത്തെ ജാമ്യ ഹർജി പരിഗണിച്ച ബഞ്ചിലാകും എത്തുക. ജാമ്യവിധിയിൽ കേസ് ഡയറി സസൂക്ഷ്മം വിശകലനം ചെയ്താണ് ജസ്റ്റീസ് സുനിൽ തോമസ് വിധി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ തെളിവുണ്ടെന്ന നിലപാടിൽ തന്നെ കോടതി ഉറച്ചു നിൽക്കും. ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന പൊലീസ് വാദം വീണ്ടും അംഗീകരിക്കപ്പെടും.
അതിനാൽ വെള്ളിയാഴ്ച നൽകുന്ന ജാമ്യ ഹർജിയിൽ ആർക്കും പ്രതീക്ഷയില്ല. എന്നാൽ ജാമ്യം തള്ളിയാൽ ഉടൻ അഡ്വ രാമൻപിള്ള ഡിവിഷൻ ബഞ്ചിനെ സമർപ്പിക്കും. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. അതിവേഗം സിംഗിൾ ബഞ്ചിന്റെ ഉത്തരവ് നേടാനാകും ശ്രമിക്കുക. സിംഗിൾ ബഞ്ച് തള്ളിയാൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ. അതിനു ശേഷം മാത്രമേ സുപ്രീംകോടതിയിലേക്ക് പോകൂ.
പ്രമുഖതാരമായ പ്രതിക്ക് സിനിമാമേഖലയിൽ ഉന്നതബന്ധമുള്ളതിനാൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനിൽ തോമസ് പറഞ്ഞികുന്നു. നടിക്കെതിരെ ക്രൂരമായ കൃത്യമാണ് നടന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ല. ഗൂഢാലോചന രഹസ്യമായി നടക്കുന്നതാണ്. ആക്രമണത്തിനുപിന്നിൽ സുക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. കേസ് ഡയറിയിലും വ്യക്തമായ തെളിവുണ്ട്.
നിർണായക തെളിവുകൾ ഇനിയും കണ്ടെത്താനുണ്ട്. ആക്രമണം ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ സമർപ്പിച്ച സാങ്കേതിക തെളിവുകൾ കോടതി അംഗീകരിച്ചു. ഗൂഢാലോചനക്ക് തെളിവില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിൽ അടുത്ത ജാമ്യ ഹർജിയിലും ജസ്റ്റീസ് സുനിൽ തോമസ് കടുത്ത നിലപാട് തന്നെ എടുക്കുമെന്നാണ് വിലയിരുത്തൽ.
നടിക്കുനേരെ നടന്ന അക്രമം വളരെ ഗൗരവമുള്ളതാണ്. ഒരു യുവനടിയെ ഏറ്റവും തിരക്കേറിയ ഹൈവേയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും രണ്ടര മണിക്കൂർ നഗരത്തിലൂടെ സഞ്ചരിച്ച് ഓടുന്ന കാറിനുള്ളിൽ അവരെ ഞെട്ടിക്കുന്ന ലൈംഗിക പീഡനത്തിനിരയാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി (പൾസർ സുനി)യെ കാറിനുള്ളിൽ നടി തന്നെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ തന്നെ വിവരം പൊലീസിലറിയിക്കുകയും സംശയാസ്പദമായി പെരുമാറുകയും ചെയ്ത കേസിലെ രണ്ടാംപ്രതിയായ കാർ ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണ് ഉണ്ടായിരിക്കുന്നത്. കുറ്റം ചെയ്യാൻ പരാതിക്കാര (ദിലീപ്) ന് മതിയായ കാരണമുണ്ടെന്ന് പ്രോസിക്യുഷൻ ആരോപിക്കുന്നു. തന്റെ വിവാഹജീവിതം തകരാൻ ഇടയാക്കിയത് ഇരയായ നടിയാണെന്ന് പരാതിക്കാരൻ കരുതുന്നതായാണ് ആരോപണം. തന്നെപ്പറ്റി ഭാര്യയ്ക്ക് വിവരങ്ങൾ കൈമാറി വിവാഹബന്ധം തകരാൻ ഇടയാക്കിയത് നടിയാണെന്ന് പരാതിക്കാരൻ വിശ്വസിച്ചു. പരാതിക്കാരനും അക്രമത്തിനിരയായ നടിയും തമ്മിൽ ബന്ധം മോശമായിരുന്നുവെന്നതിനു തെളിവുകൾ ലഭ്യമാണ്. അഭിനയിക്കാനുള്ള ചില അവസരങ്ങൾ നടിക്ക് നഷ്ടമായതായും അത് അവരുടെ തൊഴിലിനെതന്നെ ബാധിച്ചതായും ചിലരുടെ മൊഴികളുണ്ട്. ഇതെല്ലാം വിധിയിൽ സുനിൽ തോമസ് ഉയർത്തിക്കാട്ടിയിരുന്നു.
ഈ കേസ് അപൂർവ്വ സ്വഭാവമുള്ളതാണ്. അതിന്റെ ഗൗരവവും സൂക്ഷ്മമായ ആസൂത്രണവും നടപ്പിലാക്കിയതിലെ ക്രൂരതയും ഇതാണ് വ്യക്തമാക്കുന്നത്. ക്രിമിനലുകളെ ഉപയോഗിച്ച് ലൈംഗിക അതിക്രമം നടത്തി ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത്തരം കേസുകളിൽ ജാമ്യം നൽകുമ്പോൾ കോടതികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതി പ്രമുഖ നടനും സിനിമയുടെ നിർമ്മാണത്തിലും വിതരണത്തിലും ഭാഗഭാഗാക്കാവുന്ന ആളും ഒരു തീയറ്റർ ഉടമയും ആണ്. സിനിമാവ്യവസായത്തിൽ തീർച്ചയായും കാര്യമായ സ്വാധീനമുണ്ടാവും.
കേസിലുൾപ്പെട്ട പല സാക്ഷികളും സിനിമാ രംഗത്തുനിന്നുള്ളവരായതിനാൽ അവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതി ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇപ്പോൾ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് വളരെ നേരത്തെയായി പോകും എന്നു കരുതുന്നു. അതുകൊണ്ട് ജാമ്യാപേക്ഷ തള്ളുകയാണെന്നായിരുന്നു ജസ്റ്റീസ് സുനിൽ തോമസിന്റെ മുൻ വിധി. ഇത്രയും ശക്തമായ വാദങ്ങൾ നിരത്തിയ ജസ്റ്റീസ് അടുത്ത ജാമ്യാപേക്ഷ അംഗീകരിക്കുമെന്ന് ആരും കരുതുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി 22 വരെ നീട്ടിയിരുന്നു. വിഡിയോ കോൺഫറൻസിങ് വഴിയാണ് റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ ഡ്രൈവറും സഹായിയുമായ സുനിൽരാജിന്റെ (അപ്പുണ്ണി) മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തത്.
എന്നാൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകർ കുറ്റസമ്മത മൊഴി നൽകിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നൽകാൻ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍