ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിംലീഗ് പ്രസിഡന്റ് ആക്കിയാൽ കുറച്ചൂടെ സ്പീഡിൽ പ്രവാസികളിൽ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറത്ത് റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം; എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നൽ നൽകുന്നു? ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേ? കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടർക്ക് വാഗ്ദാനം ചെയ്ത 10കോടി സഹായത്തെ ചൊല്ലി ലീഗിൽ കലഹം
ജംഷാദ് മലപ്പുറം
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് മലപ്പുറം കലക്ടർ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട് സന്ദർശിച്ചതിന് പിന്നാലെ 10 കോടി രൂപ പിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ പ്രവർത്തകർക്കിടയിൽ നിന്നും വ്യാപക പ്രതിഷേധം. പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്നലെ മുതൽ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടു മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് 'സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കൾക്ക് ഒരു തുറന്ന കത്ത്' എന്ന പേരിൽ ഒരു പ്രവർത്തകൻ എഴുതിയ കത്ത് പാർട്ടി ഗ്രൂപ്പുകളിൽ വൈറലായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ 'മറ്റുള്ളവർ മൂച്ചിമ്മൽ കയറ്റുമ്പോൾ ഓടിക്കയറാൻ കാത്തുനിൽക്കുന്ന' ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചർച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാർ ആവുന്നത് അപകടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഫണ്ട് അർഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികൾ സമുദായത്തിന്റെ ഫണ്ട് സർക്കാറിനെ ഏൽപിക്കുന്നുവെന്നും, ചാരിറ്റിക്ക് എന്തിനാണ് ഇത്ര ഊന്നൽ നൽകുന്നതെന്നും ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേയെന്നുമാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. ഇത്തരത്തിൽ പാർട്ടി ഗ്രൂപ്പുകളിൽ നടന്ന വിവിധ ചർച്ചകളുടെ വിവരണങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.നേതൃത്വത്തിനെ വിമർശിച്ചു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ അയിച്ച മെസ്സേജുകളിൽ ചിലത് ഇങ്ങനെ:
സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കൾക്ക് ഒരു തുറന്ന കത്ത്
നേതാക്കൾക്കിടയിൽ ആവേശക്കമ്മിറ്റിയായി നടക്കുന്ന ചിലരിൽ ഒരുത്തൻ ബ്യൂറോക്രാറ്റുകളുമായുണ്ടാക്കിയ സൗഹൃദബന്ധം പുതുക്കുന്ന സംഭാഷണമധ്യേ ഉണ്ടായ ആശയ പ്രകാരം ജില്ലാകലക്ടർ പാണക്കാട്ടേക്ക് വരികയും മുസ്ലിംലീഗ് പോലെ 100% രാഷ്ട്രീയ പാർട്ടിയായ ഒരു സംഘടനയുടെ നേതാക്കളെ ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നപ്പോൾ അതിന് വഴിപ്പെടുന്ന രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് തിരിച്ചറിയാത്ത (തനി ഏറനാടൻ ഭാഷയിൽ പറഞ്ഞാൽ മറ്റുള്ളവർ മൂച്ചിമ്മൽ കയറ്റുമ്പോൾ ഓടിക്കയറാൻ കാത്തുനിൽക്കുന്ന) ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചർച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാർ ആവുന്നത് അപകടമാണ്.
മഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് വേണ്ടി ഫണ്ട് പിരിച്ച് കെട്ടിടം ഉണ്ടാക്കിക്കൊടുത്തും ഉപകരണങ്ങൾ വാങ്ങി കൊടുത്തും മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി ഫണ്ട് നൽകി, അറബിക് കോളേജുകളിൽ നിന്ന് പോലും പിരിവ് നടത്തി കെട്ടിടം ഉണ്ടാക്കിയിട്ട് അത് മെഡിക്കൽ കോളേജായി മാറിയപ്പോൾ അച്യുതാനന്ദൻ ഗവൺമെന്റിൽ ആരോഗ്യമന്ത്രിയായ ശ്രീമതി ടീച്ചർ നാമകരണം ചെയ്ത ജനറൽ ആശുപത്രിയുടെ 'ശിഹാബ് തങ്ങൾ മെമോറിയൽ' എന്ന പേര് പോലും നിലനിർത്താൻ കഴിയാതെ ഇളിഭ്യരായി നിൽക്കേണ്ടി വന്നവരാണ് നമ്മൾ.
കേരള രാഷ്ട്രീയത്തിന്റെ മുമ്പിലും പൊതുസമൂഹത്തിന്റെ മുമ്പിലും പരിഹാസ്യകഥാപാത്രങ്ങളാകാതിരിക്കാനും രാഷ്ട്രീയം എന്നത് ചാരിറ്റി പ്രവർത്തനം മാത്രമല്ലെന്നും ചാരിറ്റി രാഷ്ട്രീയപ്രവർത്തനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും പ്രിയപ്പെട്ട നേതാക്കന്മാർ ഇനിയെങ്കിലും മറക്കാതിരിക്കുക.
ഇല്ലെങ്കിൽ ഒരു രാഷ്ട്രീയപാർട്ടി എന്ന മുസ്ലിംലീഗിന്റെ അസ്തിത്വം നഷ്ടപ്പെടുകയും പാർട്ടി ഒരു സാധു സംരക്ഷണ സമിതിയായി മാറുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല എന്ന് പല പ്രവർത്തകരെ പോലെ ഞാനും ഭയപ്പെടുകയാണ്.ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന പ്രവർത്തകരെ വേദനിപ്പിച്ച് ഏതാനും നേതാക്കന്മാർക്ക് ബ്യൂറോക്രാറ്റുകൾക്കിടയിൽ നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം ഭാവിയിൽ നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.
മറ്റു പ്രവർത്തകർ ഇതു സംബന്ധിച്ചു ഗ്രൂപ്പുകളിൽ അയച്ച മെസ്സേുകൾ താഴെ....
'' സർക്കാർ ഫണ്ട് അർഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികൾ സമുദായത്തിന്റെ ഫണ്ട് സർക്കാറിനെ ഏൽപിക്കുന്നു''
''എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നൽ നൽകുന്നു? ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേ? പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം അടിസ്ഥാനപരമായ ലക്ഷ്യം അല്ലേ?''
''ദേശീയ അടിസ്ഥാനത്തിൽ നോക്കിയാലും കേരളത്തിൽ നോക്കിയാലും പാർട്ടി ഉന്നം വെക്കുന്നത് ചാരിറ്റി മാത്രം. സൈഡ് ആയി കാണേണ്ട ഒരു പ്രവർത്തനം ഇന്ന് ലക്ഷ്യമായി മാറിയിരിക്കുന്നു. ഫണ്ടുകളും അസ്തികളും ഉപയോഗിക്കപെടേണ്ടത് പാർട്ടിയുടെ രാഷ്ട്രീയ പുരോഗതിക്കാണ്. ലീഗിനെക്കാൾ സാമ്പത്തിക ഭദ്രതയുള്ള പാർട്ടികൾ കേരളത്തിൽ ഇല്ലേ. ആരുടെ അടുത്തങ്കിലും കളക്ടർമാർ സന്ദർശിചോ? ആരെങ്കിലും കോടികൾ വാഗ്ദാനം ചെയ്തോ?''
''സി.പിമ്മിന്റെ ന്റെ തട്ടകമായ കണ്ണൂരിൽ നിന്ന് കോടികൾ വന്നോ?''
''പാർട്ടി ഓഫീസിൽ കളക്ടർ സന്ദർശിചോ?''
''ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിം ലീഗ് പ്രസിഡന്റ് ആക്കിയാൽ കുറച്ചൂടെ സ്പീഡിൽ പ്രവാസികളിൽ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറം ജില്ലയിൽ റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം.
സർക്കാർ നികുതിപ്പണം തെക്കൻ ജില്ലകളിൽ റോഡും ആശുപത്രിയും ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കാം.''
''ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ലീഗിന്റെ സംഭാവന എന്താണ് എന്ന് ചോദിച്ചാൽ ലീഗ് അണികളും നേതാക്കളും ഒരുമിച്ചു പറയുന്നത് 'പ്രവാസികളിൽ നിന്ന് പിരിവെടുത്ത് നടത്തിയ ചാരിറ്റിയും വികസനങ്ങളും' ആയിരിക്കും. ഇത് തന്നെയാണ് ഫിറോസ് കുന്നുംപറമ്പിൽ ചെയ്യുന്നത്.
മലപ്പുറം ജില്ലയോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ മുസ്ലിം ലീഗിന്റെ പ്രവാസികളിൽ നിന്ന് പിരിവെടുത്ത് വികസനം നടത്തി ആളാകാണുള്ള ശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ വിദ്യാർത്ഥി കൾക്ക് സീറ്റ് ഇല്ലാത്തതും ഇവിടെ കൂട്ടിവായിക്കുക.''
''കുഞ്ഞാലിക്കുട്ടി ക്ക് നിയമസഭയിൽ മത്സരിക്കാണാനാണെങ്കിൽ സ്വന്തം പൈസ ചെലവാക്കട്ടെ. നാടിന്റെ വികസനത്തിനുള്ള പണം സിപിഎമ്മിനും സ്വർണ, കള്ളക്കടത്ത് സർക്കാരിനും ധർമ്മം നൽകി ആളാവേണ്ട''
''ആ കുഞ്ഞാപ്പു എം.എസ്.എഫുകാരന് ദേശീയ പ്രസിഡന്റ് ആവാൻ ഉള്ള ഓരോ നോള കളികളാണ്. അതിൽ നേതാക്കൾ വീണു പോകരുത്. നാട്ടിൽ ഉണ്ടായിട്ടും മജീദ് സാഹിബ് എന്തേ ഇതിന്റെ ആലോചന യോഗത്തിലും പത്ര സമ്മേളനത്തിലും പങ്കെടുക്കാഞ്ഞത്. ഈ അവിവേകത്തിനു കൂട്ടു നിൽക്കാൻ കിട്ടില്ല''അതു തന്നെ
നൽകുന്നത് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ
മലപ്പുറം കലക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങൾ നൽകുമെന്ന് വ്യാഴാഴ്ച്ചയാണ് ലീഗ് നേതൃത്വം അറിയിച്ചത്. കോവിഡ് ചികിത്സാ കേന്ദങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകൻ ഇന്നലെ ചേർന്ന അടിയന്തരി യോഗം തീരുമാനിച്ചത്. ആദ്യസഹായം അടുത്ത ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് കൈമാറുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി , ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുകയും ജില്ലയിലെ പാർട്ടിയുടെ എംപിമാർ, എംഎൽഎമാർ, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ, സഹകരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ ഓൺലൈൻ യോഗം ചേരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുണ്ടായത്.
ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ മുസ്ലിംലീഗ് എംപിമാരും, എംഎൽഎമാരും പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവർക്ക് ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും വലിയ സഹായങ്ങൾ ഇതിനകം തന്നെ നൽകിയിരുന്നു. എംപിമാരും എംഎൽഎമാരും മാത്രം ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി 5.07 കോടിരൂപ നൽകുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.
നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് 10 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നൽകുന്നതിനു വേണ്ടി 'അതിജീവനം- കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്' എന്ന പേരിൽ കാമ്പയിൽ സംഘടിപ്പിക്കും. എംപിമാർ, എംഎൽഎമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സ്പോൺസറിങ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സർവീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാർ അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പോൺസറിങ്, കെഎംസിസി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളുടെ സ്പോൺസറിങ് എന്നിങ്ങനെയാണ് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നത്. ഈ രീതിയിൽ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സർക്കാറിൽനിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ബിജെപിയിൽ ഫണ്ട് വിവാദം കൊഴുക്കുമ്പോൾ
- തലശേരി- മാഹി ബൈപ്പാസിലെ ടോൾപിരിവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്