ശബ്ദരേഖ പുറത്തുവന്നാൽ മാണി രാജിവെക്കണം; മാണിയുടെ പേരിൽ അഴിമതി നടത്തുന്നത് മകനാകാം; രാജിവച്ചാൽ മകനെ വാഴിക്കാൻ അനുവദിക്കില്ല; ആരോപണങ്ങൾക്ക് പിന്നിൽ താൻതന്നെയെന്ന് തുറന്ന് പറഞ്ഞ് പി സി ജോർജ്ജ്; ശരിവെക്കുന്നത് മറുനാടൻ പുറത്തുകൊണ്ടുവന്ന കോൺഗ്രസ്-ജോർജ്ജ് ഗൂഢാലോചന തിയറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർകോഴ ആരോപണങ്ങളുടെ പിന്നിൽ കേരളാ കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയമുണ്ടെന്നത് തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു. ഇങ്ങനെ സംശയങ്ങൾ നീണ്ടത് സർക്കാർ ചീഫ്വിപ്പ് പി സി ജോർജ്ജിലേക്കായിരുന്നു. മാണിക്കെതിരെ ബാർകോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ മാണി മാത്രമല്ല പണം വാങ്ങിയതെന്ന് പല വേദികളിലും ജോർജ്ജ് പറഞ്ഞിരുന്നു. കൂടാതെ മാണിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞും രംഗത്തെത്തി. ഇതിനിടെ ചീഫ് വിപ്പ് ആരോപണം ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിനെ ഫോൺ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതോടെ പാർട്ടിയിൽ തന്നെ നില കൂടുതൽ പരുങ്ങലിലായ ചീഫ്വിപ്പ് തന്റെ നീക്കങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഒടുവിൽ തുറന്നുപറഞ്ഞു.
കേരളാ കോൺഗ്രസിൽ കുടുംബവാഴ്ച്ച നടക്കില്ലെന്ന് പറഞ്ഞാണ് പി സി ജോർജ്ജ് രംഗത്തെത്തിയത്. രണ്ട് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് കേരളാ കോൺഗ്രസിൽ കുടുംബവാഴ്ച്ച നടക്കില്ലെന്ന് ജോർജ്ജ് വ്യക്തമാക്കിയത്. കെ എം മാണിയിൽ നിന്നും ജോസ് കെ മാണിയിലേക്ക് നേതൃമാറ്റം നടക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് നടക്കില്ല. കുടുംബവാഴ്ച്ചക്ക് ഇത് കോൺഗ്രസ് അല്ലെന്നും പി സി ജോർജ്ജ് വ്യക്തമാക്കി. അത്തരമൊരു നീക്കം അംഗീകരിച്ചു കൊടുക്കാനാകില്ലെന്നും, പാരമ്പര്യമായി പദവികൾ കൈമാറുന്ന പാർട്ടിയല്ല കേരളാ കോൺഗ്രസ് ജോർജ് വ്യക്തമാക്കി. മകനെ പാർട്ടി ചെയർമാൻ ആക്കണമെന്ന് മാണിക്ക് ആഗ്രഹം ഉണ്ടെങ്കിൽപ്പോലും അത് നടക്കില്ലെന്നും പിസി ജോർജ് പറഞ്ഞു.
ബാർ ഉടമകളോട് ധനകാര്യമന്ത്രി കെ എം മാണി പണം ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നാൽ മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് പി സി ജോർജ്. തെളിവ് പുറത്ത് വന്നാൽ മന്ത്രിസ്ഥാനം മാത്രമല്ല, പാർട്ടി ചെയർമാൻ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്നും കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ കൂടിയായ പി.സി.ജോർജ്ജ് വ്യക്തമാക്കി. മാണിയുടെ പേരിൽ കോഴ വാങ്ങുന്നത് മകനാകാമെന്നും ഇതേക്കുറിച്ച് അന്വേഷിച്ചാൽ അന്വേഷണം നടത്തണമെന്ന് പറഞ്ഞാൽ വേണ്ടെന്ന് പറയില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.
യുഡിഎഫ് സർക്കാറിന്റെ പ്രതിച്ഛായ തകർന്നെന്നും ജോർജ്ജ് അഭിമുഖത്തിൽ വ്യക്തമാക്കി. ഇങ്ങനെ പേരുദോഷത്തോടെ സർക്കാരിനു മുന്നോട്ടുപോകാൻ കഴിയില്ല. കോൺഗ്രസ് നന്നായാൽ മുന്നണി നന്നാവും. അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കിൽ 28ന് ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പോകണം. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ എ.കെ.ആന്റണി ഇടപെടണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.
ബാർകോഴ വിവാദം ഉർന്ന വേളയിൽ കേരളാ കോൺഗ്രസിനെ തന്റെ കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ജോർജ്ജ് നടത്തിയ നീക്കങ്ങളാണ് മാണിയെ കൂടുതൽ പ്രതിരോധത്തിലാക്കിയതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ മറുനാടൻ മലയാൡപുറത്തുവിട്ടിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ജോർജ്ജ് കരുക്കൾ നീക്കുന്നതെന്നാണ് മറുനാടൻ നേരത്തെ വ്യക്തമാക്കിയത്. ഇത് ശരിവെക്കുന്നതാണ് ജോർജ്ജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ.
ജോസ് കെ മാണിയെ കേരളാ കോൺഗ്രസിന്റെ ചുമതലയേൽപ്പിക്കാൻ കെ എം മാണി ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇതിന് താൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ജോർജ്ജിന്റെ വാക്കുകൾ. ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പി ജെ ജോസഫിനും കൂട്ടർക്കും കാര്യമായ എതിർപ്പുകളില്ല. എന്നാൽ തന്റെ കാര്യം അങ്ങനെയല്ലെന്നാണ് ജോർജ്ജ് ഇപ്പോഴത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
ബാർകോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ മാണിയെ പ്രതിരോധിക്കാനെന്ന വിധത്തിൽ ആദ്യം രംഗത്തുവന്നത് പി സി ജോർജ്ജായിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക് മുമ്പിൽ പ്രസംഗിക്കുമ്പോൾ മാണിയെ പിന്തുണച്ചു മറിച്ച് മാണി പഴയ മാണിയല്ല എന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജോർജ്ജിന്റെ ഈ ഡബിൾ റോൾ മാണിയെ ശരിക്കും അപകടത്തിൽ ആക്കുകയും ചെയ്തിരുന്നു. ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെ കൂടെ നിർത്താനായിരുന്നു ജോർജ്ജ് ശ്രമിച്ചതെന്ന് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന് വ്യക്തമായി അറിവുള്ള കാര്യമാണ്. എന്നാൽ പി സി ജോർജ്ജുമായി സംസാരിച്ചതിന്റെ തെളിവ് ബിജു രമേശ് പുറത്തുവിട്ടതോടെ ജോർജ്ജിന്റെ നീക്കം പൊളിയുകയായിരുന്നു.
ബാർ കോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ് കുട്ടനാട്ടിൽ നടത്തിയ നെൽകർഷക സംഗമത്തിലായിരുന്നു. മാണിയുടെ പേര് പറയാതെ ജോർജ്ജ് രംഗത്തെത്തിയിരുന്നു. അഴിമതിരഹിത ഭരണമായിരുന്നു കേരള കോൺഗ്രസിന്റെ രൂപീകരണ ലക്ഷ്യം. അതാണ് അന്നും ഇന്നും കേരള കോൺഗ്രസിന്റെ ലക്ഷ്യം. പക്ഷേ ഇപ്പോൾ അത് നഷ്ടപ്പെട്ടു. കേരള കോൺഗ്രസിന്റെ നേതാവ് തന്നെ അഴിമതി കേസിൽ പ്രതിയായി. പാർട്ടിക്ക് ഏറ്റവും വലിയ ആഘാതമാണിത്. അതുകൊണ്ടാണ് കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിന്റെ മുപ്പത്തിയെട്ടാം ചരമ വാർഷികം കോഴവിരുദ്ധ ദിനമായി ആചരിച്ചതെന്നും പി.സി ജോർജ് ഓർമ്മിപ്പിക്കുകയുണ്ടായി.
ഇതിന് ശേഷമാണ് ഇപ്പോൾ അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കിൽ പുറത്തുപോകണമെന്നും ചീഫ്വിപ്പ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് മാണിയെ ലക്ഷ്യം വച്ചുള്ളതാണെന്ന വിലയിരുത്തലിൽ തന്നെയാണ് കേരളാ കോൺഗ്രസ് നേതാക്കൾ. ഫലത്തിൽ മാണിയെ സംരക്ഷിക്കാനെന്ന വിധേന തന്നെയാണ് ജോർജ്ജിന്റെ പ്രസ്താവന. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്നത് മറ്റൊന്നാണെന്നും വിലയിരുത്തപ്പെടുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ രംഗത്തിറക്കുമെന്ന സൂചന പുറത്തായതോടെയാണ് ജോർജ് കരുനീക്കങ്ങൾ ശക്തമാക്കിയത്. മാണിയെ ദുർബലപ്പെടുത്തി പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കാം എന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ. അതീവ സമ്മർദ്ദം ചെലുത്തി മാണിയെ രാജിവെപ്പിച്ച് പകരം മന്ത്രി ആക്കാൻ ആണ് ജോർജിന്റെ ഇപ്പോഴത്തെ ശ്രമമെന്നും ആക്ഷേപങ്ങളുണ്ട്. മാണി മന്ത്രിയല്ലാതിരുന്നാൽ തന്നെ കേരളാ കോൺഗ്രസിൽ താൻ ശക്തമാകുമെന്നാണ് ജോർജ്ജ് കണക്കുകൂട്ടുന്നത്.
മാണിക്കെതിരെ മാത്രം ബിജു രമേശ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസുകാരാണെന്ന് വ്യക്തമാണ് താനും. ഈ കോൺഗ്രസുകാർക്കൊപ്പം കരുക്കൾ നീക്കാൻ ജോർജ്ജു ശ്രമിക്കുന്നുവെന്നാണ് ആക്ഷേപങ്ങൾ. ഇത് കേരളാ കോൺഗ്രസ് നേതാക്കൾ തന്നെ പലതവണ തുറന്നുപറയുകയും ചെയ്തിട്ടുണ്ട. മുഖ്യമന്ത്രി സ്ഥാനമെന്ന മോഹമുള്ള മാണിയെ ഇക്കാര്യം മോഹിപ്പിച്ചാണ് ജോർജജ് അദ്ദേഹത്തെ നേരത്തെ തന്നെ കെണിയിൽ ചാടിച്ചത്. മുഖ്യമന്ത്രി മോഹം ഉയർന്ന് ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് ഘട്ടത്തിലായിരുന്നു മാണിക്കെതിരെ കോഴ ആരോപണം ഉയർന്നതും.
എന്തായാലും ജോസ് കെ മാണി കെ എം മാണയുടെ പിൻഗാമിയാകില്ലെന്ന് ജോർജ്ജ് തുറന്നുപറഞ്ഞതോടെ കേരളാ കോൺഗ്രസിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. പി ജെ ജോസഫ് വിഭാഗത്തിന് ഇപ്പോൾ തന്നെ ജോർജ്ജിനോട് ചതുർത്ഥിയുണ്ട്. കെ എം മാണിക്ക് ജോർജ്ജിന്റെ പല നടപടികളിലും അതൃപ്തിയുണ്ടെങ്കിലും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇപ്പോൾ. അതുകൊണ്ട് ജോർജ്ജിന്റെ ഇപ്പോഴത്തെ പ്രസ്താവനയോട് മാണി എങ്ങനെ പ്രതികരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍