ബിസിനസും ചികിത്സയുമായി കുവൈത്ത് ചാണ്ടി കൂടുതൽ സമയം വിദേശത്തു തന്നെ; കുട്ടനാടിന്റെ ഭരണം നടത്തുന്നത് അനിയൻ തോമാച്ചായൻ; അഴിമതി ചോദ്യം ചെയ്യാൻ വിളിച്ച നാട്ടുകാരന് പച്ചത്തെറി; ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട നാട്ടുകാരനെ കുട്ടനാട് എംഎൽഎയുടെ സഹോദരനും നിർത്താതെ തെറി വിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ
ആലപ്പുഴ: കേരള നിയമസഭയിലെ ഏറ്റവും വലിയസമ്പന്നനായ വ്യക്തിയാണ് തോമസ് ചാണ്ടി എംഎൽഎ. എൻസിപി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ നിന്നും മൂന്നാം തവണയും വിജയിച്ചു കയറിയ തോമസ് ചാണ്ടി ബിസിനസ് ആവശ്യത്തിനായി വിദേശത്താണ് എന്ന ആക്ഷേപം ശക്തമാണ്. അസുഖങ്ങൾ കാരണം വിദേശത്ത് ചികിത്സയും മറ്റുമായി കഴിയുകയാണ് അദ്ദേഹമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇങ്ങനെ പലസമയവും എംഎൽഎ വിദേശത്തായപ്പോൾ നാട്ടിൽ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ അനുജനാണെന്നാണ് ആക്ഷേപം. ഈ ആക്ഷേപം വ്യക്തമാക്കുന്ന ഒരു ഓഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എംഎൽഎ പോലുമാകാതെ കുട്ടനാട് ഭരിക്കുന്നത്. അനുജനാകട്ടെ സഹോദരന്റെ പ്രൈവറ്റ് സെക്രട്ടറി സോണി പറയുന്നത് മാത്രം കേൾക്കും. അല്ലാത്തവർ വിളിച്ചാൽ പുളിച്ച തെറിയും വിളിക്കുമെന്നാണ് ആക്ഷേപം. കുട്ടനാട്ടെ ഒരു റോഡ് സംബന്ധിച്ച പ്രശ്നത്തിൽ അഴിമതി ചൂണ്ടിക്കാട്ടിയ യുവാവിനെ തോമാച്ചായൻ പച്ചത്തെറി വിളിക്കുന്ന ഓഡിയോയാണ് കുട്ടനാട്ടിൽ പ്രധാന സംസാര വിഷയമായിരിക്കുന്നത്.
ചേനംങ്കരിക്കാരുടെ ജീവിതാഭിലാഷമാണ് കൈനകരി - ചേനംങ്കരി റോഡ്. അനുവദിച്ച് കിട്ടിയ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ സംഘടിച്ച പ്രതിഷേധ മാർച്ച് പൊലീസിനെ കൊണ്ട് തടിയിച്ച് എംഎൽഎ സ്വന്തം പാർട്ടിക്കാരെ നിരത്തി തനിക്ക് അഭിനന്ദനങ്ങൾ വിളിപ്പിച്ച് ജാഥ നടത്തി. ഇതിനിടെയാണ് എംഎൽഎയുടെ സഹോദരനെ റോഡുമായി ബന്ധപ്പെട്ട് കാര്യത്തിന് ഒരു നാട്ടുക്കാരൻ ഫോണിൽ വിളിച്ചത്. ഫലമോ പുളിച്ച തെറിയായിരുന്നു. എന്നാൽ, ഈ സംഭാഷണം റെക്കോർഡ് ചെയ്ത യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ജാഥ പൊലീസ് തടഞ്ഞെങ്കിലും നാട്ടുക്കാർ കായൽ കരയിൽ പ്രതിഷേധിച്ച് ശക്തി തെളിയിച്ചു. ഇത് എം എൽ എയ്ക്ക് ഇപ്പോൾ കനത്ത തരിച്ചടിയായിട്ടുണ്ട്.
രണ്ടു ദിവസങ്ങൾക്ക് മുമ്പ് റോഡ് നിർമ്മിക്കാനുള്ള മണലിന്റെ വില കൂട്ടി നിശ്ചയിച്ചതായി എംഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം നാട്ടുക്കാരൻ വിളിച്ച കോളിന് മറുപടിയായി എംഎൽഎയുടെ സഹോദരൻ തോമാച്ചായൻ പറഞ്ഞ തെറിവിളി ഇപ്പോൾ കുട്ടനാട്ടിൽ വാട്ട്സ് ആപ്പ് മുഖേന പരക്കുകയാണ്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് യുവാവ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റു കൂടി കണ്ടപ്പോഴാണ് തോമാച്ചായൻ പ്രകോപിതനായത്. ഇതോടെ താനാരാടോ ചോദ്യം ചെയ്യാൻ എന്നു ചോദിച്ച് പച്ചത്തെറിയുടെ ബഹളുമായിരുന്നു. നീയെന്താടാ നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നത് എന്ന് പറഞ്ഞു കാലും കൈയും തല്ലിയൊടുക്കുമെന്നും പറഞ്ഞു കൊണ്ടാണ് തെറിവിളി.
തന്നെ കൊല്ലുമോ എന്നു ചോദിച്ച യുവാവിനോട് നിന്നെ കൊല്ലാനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് തെറിവിളി തുടർന്നത്. നീ മനുഷ്യനെ പറ്റിച്ചു നടക്കുന്ന ആളാണെന്നാ പറയുന്നത്. റോഡിന്റെ ടെണ്ടർ നടപടിയെ കുറിച്ചും ഇതിനിടെ സംഭാഷണത്തിൽ പറയുന്നത്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവനാണ് യുവാവെന്നും ആരോപിക്കുന്നുണ്ട്. വിവരങ്ങൾ തിരിക്കിയ ശേഷം അച്ചായന്റെ കണ്ണും പൂട്ടിയുള്ള തെറിവിളി ഇപ്പോൾ കുട്ടനാട്ടെ ഓൺലൈൻ ഗ്രൂപ്പുകളിലെല്ലാം പാറിപ്പറക്കുകയാണ്.
ഇതിനു മുമ്പും ഇയാൾ ഫോണിൽ വിളിക്കുന്നവരെ പുളിച്ച തെറിവിളിക്കാറുണ്ടെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. പേടിച്ച് പുറത്ത് പറയാതിരുന്നതാണ്. എന്നാൽ യുവാവിനെ തെറിവിളിച്ച കാര്യം വാട്ട്സ് ആപ്പ് വഴി പുറത്തുവന്നപ്പോൾ നേരത്തെ തെറിവിളി കേട്ട നാട്ടുക്കാരിൽ പലരും രംഗത്തുവന്നു കഴിഞ്ഞു. ഇഷ്ടക്കാരെ മാത്രം സഹായിച്ച് നീങ്ങുന്ന തോമസിന്റെ പ്രവർത്തിമൂലം നാട്ടിൽ വികസനം നടക്കുന്നില്ലെന്നാണ് നാട്ടുക്കാരുടെ പരാതി. ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് പാല സ്വദേശിയായ ചേനംങ്കരി പള്ളി വികാർ ജനറൽ ഫാ. സിറിയക്ക് വെളിയിലാണ്. കൈനകരി - ചേനംങ്കരി പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ റോഡിന് കഴിഞ്ഞ യു ഡി എഫ് സർക്കാർ അംഗീകാരം നൽകിയിരുന്നു.
ഇതിനായി അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക അനുവദിച്ചെങ്കിലും കുട്ടനാട്ടിൽ വന്ന് കാരാറുക്കാർ ആരും തന്നെ ജോലി ഏറ്റെടുക്കത്തതിനാൽ പണി മുടങ്ങുകയായിരുന്നു. സർക്കാർ അനുവദിച്ച തുക നാലു മാസങ്ങൾക്കകം നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് ജനങ്ങൾ സംഘടിച്ച് സമരത്തിന് തയ്യാറായത്. എന്നാൽ നാട്ടിലില്ലാത്ത എം എൽ എ പല കാര്യങ്ങൾക്കും തടസം നിൽക്കുന്നതായി ഫാ. സിറിയക്ക് പറയുന്നു. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്യാൻ ഒരുങ്ങിയാൽ അക്കാര്യം മണത്തറിഞ്ഞ എം എൽ എ തടസം നിൽക്കും ഇതാണ് റോഡ് നിരമ്മാണം ആവശ്യപ്പെട്ടുള്ള മാരിച്ചിലും നടന്നത്.
മാർച്ച് നടത്താൻ പൊലീസ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചത് എം എൽ എയുടെ ഇടപെടൽ മൂലമാണ്. അതേസമയം കുട്ടനാട് എം എൽ എ തോമസ് ചാണ്ടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം പേറുകയാണെന്നാണ് അറിയുന്നത്. അതുക്കൊണ്ടുതന്നെ അദ്ദേഹം മുഴുവൻ സമയവും ചികിൽസയുടെ ഭാഗമായി വിദേശത്തുതന്നെ കഴിയുകയാണെന്നും പ്രചരണമുണ്ട്. പിണറായി മന്ത്രി സഭയിൽ ജലസേചന മന്ത്രിയാകുമെന്ന് കരുതിയ തോമസ് ചാണ്ടിക്ക് പാർട്ടി അനുമതി നൽകാതിരുന്നത് വൻതിരിച്ചടിയായിരുന്നു. ഇതോടെ മണ്ഡലത്തിൽനിന്നും പോയ എം എൽ എ ഇപ്പോഴും കുവൈറ്റിൽ തന്നെ കഴിയുകയാണ്.
തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം എംഎൽഎ നാമമാത്ര ദിവസങ്ങളിൽ മാത്രമാണ് മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും എം എൽ എയ്ക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുക്കാർ പറയുന്നത്. ഈ അവസരം മുതലാക്കിയാണ്
അനുജൻ മണ്ഡലത്തിൽ നിറഞ്ഞാടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍