ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടർ സ്ഥാനത്തു നിന്നും മാറ്റി; സ്ഥലം മാറ്റിയത് എംപ്ലോയ്മെന്റ് എക്ചേഞ്ച് ഡയറക്ടറായി പദവി നൽകി; മൂന്നാറിലെ കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; സിപിഐയുമായി തർക്കം മുറുകുമ്പോൾ 'അധികാരം' പ്രയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; മൂന്നാറിലെ പുലിമുരുകൻ പടിയിറങ്ങുന്നത് തല ഉയർത്തി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിട്ടുവീഴ്ച്ചയില്ലാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്മെന്റ് എക്ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടർ ദേവികുളം സബ്് കലക്ടറാകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഈ തീരുമാനത്തോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരായിരുന്നു. സർക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിലെ കയ്യേറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു ശ്രീരാം. സബ് കലക്ടറുടെ ഈ നീക്കം തിരിച്ചറിഞ്ഞു കൊണ്ടാണ് സർക്കാർ അദ്ദേഹത്ത സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയായിരുന്നു. കാനം രാജേന്ദ്രനുമായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സി.പി.എം നേതാക്കൾ കൊമ്പു കോർത്തിരുന്നു. മുഖ്യമന്ത്രി വിളിച്ച സർവ കക്ഷി യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കാത്ത അവസ്ഥ പോലും സംജാതമായിരുന്നു.
സബ് കളക്ടർ എന്ന നിലയിൽ ഭൂമാഫിയയ്ക്കെതിരെ ശ്രീരാം സ്വീകരിച്ച നടപടികൾ ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. ശ്രീരാമിനെ മാറ്റുന്നതിന് വിവിധ ഭാഗങ്ങളിൽനിന്ന് സർക്കാരിനു മേൽ സമ്മർദ്ദമുണ്ടായിരുന്നു. മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ മൂന്നാറിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ സർവകക്ഷി യോഗം മുഖ്യമന്ത്രിയെ കണ്ട് ശ്രീരാമിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ശ്രീരാമിനെ മാറ്റിയതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്.
നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്നാർ വില്ലേജോഫീസ് തുടങ്ങാൻ റവന്യൂമന്ത്രിയുടെ ഓഫീസിൽനിന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് നിർദ്ദേശം നൽകിയിരുന്നു. കോടതിവിധിയുടെ പകർപ്പ് കിട്ടിയാലുടൻ ഒഴിപ്പിക്കൽനടപടി ഉണ്ടാകാനിരിക്കയുമായിരുന്നു. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹത്തിന് വിരുദ്ധമായി സർക്കാരിൽ ഫയലുകൾ നീങ്ങുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
ലവ് ഡെയ്ൽ സ്ഥിതിചെയ്യുന്ന 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാർ വകയാണെന്ന് നേരത്തെ ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്, 48 മണിക്കൂറിനുള്ളിൽ കെട്ടിടവും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ട് ജൂൺ ഒമ്പതിന് സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകി. സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെത്തുടർന്ന് ബലമായി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് 12-ന് നടപടി തുടങ്ങി. തുടർന്നാണ് ഉടമ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ശ്രീറാം വെങ്കിട്ടരാമന് ആവേശം നൽകുന്ന വിധിയെത്തിയത്. മണർകാട് പാപ്പന് പാട്ടത്തിന് കൊടുത്തതാണ് ഈ ഭൂമി. പാപ്പന്റെ മകനാണ് അബ്കാരിക്ക് കൈമാറിയത്.
ലവ് ഡെയ്ൽ ഹോം സ്റ്റേ സ്ഥിതിചെയ്യുന്ന സ്ഥലം സ്വന്തമാക്കാൻ ഉടമകൾ വ്യാജരേഖ ചമച്ചെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റവന്യൂ രേഖപ്രകാരം പുറമ്പോക്കു ഭൂമിയാണിത്. ഇതിലുള്ള കെട്ടിടങ്ങൾ പൊതുമരാമത്തുവകുപ്പിന്റെതും. മൂന്നാർ പഞ്ചായത്തിലെ വസ്തുനികുതിനിർണയ രജിസ്റ്ററിൽ ഇക്കാര്യം വ്യക്തമാണ്. ഈ ഭൂമി പാട്ട ഉടമ്പടിപ്രകാരം ദേവികുളം തഹസിൽദാർ തോമസ് മൈക്കിൾ എന്ന അബ്കാരിക്ക് നൽകി. ഇതിനോട് ചേർന്നുകിടക്കുന്ന മൂന്നരസെന്റ് സ്ഥലം തോമസ് മൈക്കിളിന് ടാറ്റാ ടീ വാടകയ്ക്കും നൽകി. കാലാവധി കഴിഞ്ഞിട്ടും സ്ഥലം തിരിച്ച് സർക്കാരിന് ലഭിച്ചില്ല. പകരം വി.വി. ജോർജ് എന്നയാളിന് അനധികൃതമായി കൈമാറി.
ജോർജ് ഈ സ്ഥലത്ത് ലൗ ഡെയ്ൽ എന്ന പേരിൽ ഹോം സ്റ്റേ തുടങ്ങി. ഇതിന് മൂന്നാർ ഗ്രാമപ്പഞ്ചായത്തിൽനിന്ന് നിയമവിരുദ്ധമായി ലൈസൻസും നേടി. റവന്യൂവകുപ്പ് സ്ഥലം ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയപ്പോൾ സ്ഥലത്തിന്റെ കൈവശക്കാരൻ താനാണെന്നു പറഞ്ഞ് ജോർജ് ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ വകുപ്പിൽനിന്നുള്ള കത്തിടപാടുകളെല്ലാം തോമസ് മൈക്കിളിന്റെ പേരിലാണ് അയച്ചിരുന്നതെങ്കിലും അതെല്ലാം ജോർജിനാണ് വില്ലേജ് ഓഫീസ് ജീവനക്കാർ നൽകിയത്. യഥാർഥ കൈവശക്കാരനിൽനിന്നും മറുപാട്ടത്തിന് സ്ഥലം ലഭിച്ച വ്യക്തിയെ കൈവശക്കാരനായി പരിഗണിക്കാൻ കഴിയില്ല.
നിശ്ചിത ആവശ്യത്തിന് പാട്ടത്തിനും മറ്റും നൽകുന്ന ഭൂമി അതിനായി ഉപയോഗിക്കുമ്പോഴേ സാധുതയുള്ളൂ. വിവാദത്തിലായ ഭൂമി മണർക്കാട് പാപ്പിന് പാട്ടത്തിന് നൽകിയതായിരുന്നു. അത് റിസോർട്ട് ഉടമയ്ക്ക് കൈമാറി. ഇതോടെ പാട്ടത്തിന്റെ പ്രസക്തിയും ഇല്ലാതായി. ഈ ഭൂമിയെയാണ് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ശ്രീറാം വെങ്കിട്ടരാമൻ കണ്ടെത്തിയത്. എന്നാൽ മൂന്നാറിലെ രാഷ്ട്രീയക്കാരെല്ലാം സബ് കളക്ടർക്കെതിരെ വാളെടുത്തു. ഈ ആയുധത്തിന്റെ മൂർച്ഛ ഇല്ലാതാക്കുന്നതായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായത്. എന്നാൽ, ഹൈക്കോടതി തീരുമാനത്തെയും മറികടക്കുന്ന തന്ത്രമാണ് ഇപ്പോൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മൂന്നാർ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാർ പ്രശ്നം വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് ദേവികുളം സബ് കളക്ടറുടെ നടപടികളും ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിർപ്പുമായിരുന്നു. സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ സംഘടനയായ കർഷകസംഘം നേരത്തെ സമരം നടത്തിയിരുന്നു. എസ് രാജേന്ദ്രൻ എംഎൽഎയും മന്ത്രി എംഎം മണിയുമെല്ലാം സബ് കളക്ടർക്കെതിരെ രംഗത്ത് വന്നു.
അതേ സമയം വ്യക്തമായ കാഴ്ചപ്പാടോടുകൂടി തന്നെയാണ് ശ്രീരാം വെങ്കിട്ടരാമൻ മുന്നോട്ട് പോകുന്നത്. ''ഞാനൊരു തീവ്ര പരിസ്ഥിതിവാദിയോ വികസന വിരുദ്ധനോ ഒന്നുമല്ല. മൂന്നാറിലെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. എന്നാൽ പരിസ്ഥിതിനാശം ഉണ്ടാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളും കയ്യേറ്റങ്ങളും ഒരുതരത്തിലും വച്ച് പൊറുപ്പിക്കാനാവില്ല. മൂന്നാറിന്റെ ഇപ്പോഴത്തെ നില വളരെ മോശമാണ്. ഇച്ഛാശക്തിയോടെ ശ്രമിച്ചാൽ നേരെയാക്കാം.'' സബ് കളക്ടർ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള എൻഒസി നടപ്പാക്കിയതെന്നും ശ്രീരാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയമേതെന്ന് നോക്കാതെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചാണ് ശ്രീരാം വെങ്കിട്ടരാമൻ മൂന്നാറിലെ കയ്യേറ്റക്കാരുടെ കണ്ണിലെ കരടായാത്. മൂന്നാറിൽ കയ്യേറ്റക്കാർ സ്ഥാപിച്ച ഭീമൻ കുരിശ് കലക്ടർ പൊളിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്. ഉദ്യോഗസ്ഥനെ ശക്തമായ ഭാഷയിൽ ശാസിക്കുകയും ചെയ്തു അദ്ദേഹം. എന്നാൽ രാഷ്ട്രീയമല്ല, താൻ നിയമപരവും നീതിയുക്തവുമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന ഉറച്ച ബോധ്യത്തിലായരുന്നു ശ്രീരാം വെങ്കിട്ടരാമൻ. ഇപ്പോൾ ദേവികുളം സബ് കലക്്ടർ സ്ഥാനത്തു നിന്നും തല ഉയർത്തി തന്നെയാണ് ശ്രീരാം പടിയിറങ്ങുന്നത്.
എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീരാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് നേടിയത്. തുടർന്ന് ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കൽ കോളേജിലും പഠിച്ചു. എന്നാൽ മെഡിക്കൽ പ്രൊഫഷണന് പകരം സിവിൽ സർവീസ് തിരഞ്ഞെടുക്കുകയായിരുന്നൂ. സുവോളജി പ്രൊഫസറായ ഡോ. പി ആർ വെങ്കിട്ടരാമനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂർത്തിയുമാണ് മാതാപിതാക്കൾ.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- മുംബൈയിലെ മിരാ റോഡ് പ്രദേശത്ത് 'അനധികൃത' നിർമ്മാണങ്ങൾ പൊളിച്ചു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്