'പൃഥ്വിയും റിമയും വിവരവും വിവേകവും ഇല്ലാത്തവർ; ലക്ഷദ്വീപ് വിഷയത്തിൽ സിനിമാതാരങ്ങൾക്കെതിരെ രൂഷ വിമർശനവുമായി ദേവൻ; അന്ന് പൃഥ്വിയെ രക്ഷിച്ചത് മോദി സർക്കാർ; ലക്ഷദ്വീപിൽ മോദി നടത്തുന്ന ഇടപെടലുകൾക്കാണ് സേവ് ലക്ഷദ്വീപ് എന്ന വാക്ക് യോജിക്കുന്നതെന്നും ദേവൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അനുകൂല പ്രസ്താവന നടത്തിയ പ്രിഥ്വിരാജ് ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കെതിരെ രുക്ഷവിമർശനവുമായി നടൻ ദേവൻ. നടപ്പാക്കുന്നത് ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണെന്നും മോദിയുടെ നയങ്ങൾ അല്ലെന്നും നടൻ ദേവൻ. പൃഥ്വിരാജിനെയും റിമ കല്ലിങ്കല്ലിനെയും പോലുള്ളവർ കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവരാണെന്നും അവർക്ക് ബുദ്ധിയില്ലാത്തതല്ലെന്നും വിവരവും വിവേകവും ഇല്ലാത്തതാണെന്നും ദേവൻ പറയുന്നു.
സേവ് ലക്ഷദ്വീപ് എന്ന വാക്കിനോട് ഞാൻ യോജിക്കുന്നു. എന്നാൽ അത് പ്രിഥ്വിരാജിന്റെ സേവ് അല്ലെന്നും മോദിയുടെ സേവ് ലക്ഷദ്വീപ് ആണെന്നും ദേവൻ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു ദേവന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂർണമായും യോജിക്കുന്നു..'സേവ് ലക്ഷദ്വീപ് ' എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആൾക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്. മറിച്ച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് 'സേവ് ലക്ഷദ്വീപ്' എന്ന തലകെട്ടു യോജിക്കുന്നത്.
നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പർ സ്റ്റാർ പൃഥ്വിരാജ്, കുറച്ചു വർഷങ്ങൾക്കു മുൻപ് സച്ചി സംവിധാനം ചെയ്ത ' അനാർക്കലി ' എന്ന ചിത്രത്തിന്റെ ചിത്രികരണത്തിനിടയിൽ ഒരു അഭിമുഖത്തിൽ ഇങ്ങിനെ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാൻ ഒരു ഹോട്ടൽ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിങ് ദിവസങ്ങളിൽ അവർക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു...
അദ്ദേഹത്തിന്റെ വാക്കുകൾ.... ' ഒരു Socio- Political ഉയർത്തെഴുന്നേൽപ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാർ എന്നോട് ഇതിനായി പ്രവർത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു... പക്ഷേ എന്റെ സ്വകാര്യ ചുറ്റുപാടുകൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല '...
സത്യത്തിൽ പൃഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസർക്കാരിന് സേവ് ലക്ഷ്ദ്വീപ് എന്നാ ആശയത്തിന് രൂപം കൊടുക്കാൻ പ്രേരകമായ ഒരു കാരണം... അദ്ദേഹത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് ലക്ഷദ്വീപ്പിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയിൽ വളർത്തിയെടുക്കാൻ മോദി സർക്കാർ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.
ഇന്നത്തെ ഈ കോലാഹലങ്ങൾ ഉണ്ടാവുന്നത് ആയിഷ സുൽത്താന എന്ന സിനിമ സംവിധായികയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ്... മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയിൽ തേങ്ങ വീണപോലെയായി പിന്നീടുണ്ടായ സംഭവവികസങ്ങൾ... മോദി വിരുദ്ധർക്ക് വീണുകിട്ടിയ ഒരവസരമായി ഇത്... മോദി സർക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനും കമ്മ്യൂണിസ്റ്റും കോൺഗ്രസും ലീഗും മറ്റു പാർട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായപ്രൊപ്പഗാണ്ട നടത്തികൊണ്ടിരിക്കുന്നു..സാഹിത്യാസംസ്കാരികസിനിമ താരങ്ങൾ എല്ലാം കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്... മോദിയുടെ നയങ്ങൾ അല്ല...
വികസനങ്ങൾ കൊണ്ടുവരുമ്പോൾ അതിനയുള്ള അടിസ്ഥാന മുൻകരുതലുകൾ, ഭരണപരിഷ്കാരങ്ങൾ എല്ലാം വേണ്ടിവരും... മോദി സർക്കാർ അതുതന്നെ ആണ് ചെയ്യുന്നതും...
കോവിഡ് പ്രതിരോധത്തിന് ലോക്ഡൗൺ, കണ്ടെയ്ന്മെന്റ് സോൺ, 144 , കർഫ്യൂ തുടങ്ങിയ നടപടികൾ സർക്കാരിന് ചെയ്യേണ്ടി വരുന്നുണ്ടല്ലോ.അത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കും... ജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ആണത് ... വ്യക്തി സ്വാതന്ത്ര്യം ഹാനികരണം ആകുന്നില്ല... നമ്മുടെ ഭരണഘടന അനുവദിക്കുന്നതുമാണത്... ആരും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നില്ല.. ഇത് മാത്രമാണ് മോദി സർക്കാരും ചൈയ്യുന്നത്...ഇവിടെ പ്രതിരോധിക്കുന്നവർ കൂട്ടത്തോടെ ഭീകരവാദികൾക്കു കുടപിടിക്കുകയാണ്...
കുറെ വർഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ ഹബ് ആയിരിക്കയാണ്... ദ്വീപ് വാസികളിൽ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്... ഇന്റലിജെൻസ് റിപ്പോർട്ട് ഉണ്ട്...ഈയിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ്പിൽ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് എകെ 47 ആയുധങ്ങൾ ഇതിനു തെളിവാണ്... ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാർത്താ മാധ്യമങ്ങൾ ഒന്നും പറയുന്നില്ല... ഈ ആൾക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധർമ്മം അല്ല... രാജ്യദ്രോഹം തന്നെ ആണ്...
ഈ ദുഷ്പ്രചാരണത്തിന്റെ മുൻനിരയിൽ വിഷയത്തിന്റെ താരമൂല്യം കൂട്ടാൻ പൃഥ്വിരാജ്, സലിംകുമാർ, ഹരിശ്രീ അശോകൻ, റിമ കല്ലിങ്കൽ തുങ്ങിയവർ കുടി ഉണ്ടെന്നറിയുമ്പോൾ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്... ഇവർ കഥയറിയാതെ ആട്ടം കാണുന്നവരല്ല... കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവരാണ്.. ഇവർ ബുദ്ധി ഇല്ലാത്തവരല്ല... പക്ഷേ വിവരവും വിവേകവും ഇല്ലാത്തവരാണ്.
പൃഥ്വിരാജിന്റെ ' അനാർക്കലി' ഷൂട്ടിങ് പെർമിഷൻ മതതീവ്രവാദികൾ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിങ് പെർമിഷൻ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്... പൃഥ്വിയും കൂട്ടരും വിദേശത്തു മരുഭൂമിയിൽ കോവിഡ് ലോക്ഡൗണിൽ കുടിങ്ങിയപ്പോൾ അവരെ സംരക്ഷിച്ചത് മോദി സർക്കാരാണ്...
നാടിന്റെ നന്മക്കായി പ്രതികരിക്കാൻ സിനിമ താരങ്ങൾക്കും അവകാശമുണ്ട്, അതോടൊപ്പം ഉത്തരവാദിത്വവുമുണ്ട്... പക്ഷേ അത് സെലക്റ്റീവ് ആവരുത്... കേരളത്തിൽ എത്രയെത്ര കൊലപാതകങ്ങൾ,സ്ത്രീ പീഠനങ്ങൾ, വാളയാറിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി വലിച്ചുകീറി ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കികൊന്നപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു?.. അങ്ങനെ എണ്ണിയാൽ തീരാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ഇവർ, ഇങ്ങിനെ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്... ഇവരുടെ പിന്നിൽ അദൃശ്യമായ രാജ്യദ്രോഹികൾ ഉണ്ട്.. കേന്ദ്ര തലത്തിൽ അന്വേഷണം വേണ്ട വിഷയമാണിത്..
നടി ബലാത്സംഗസംഭവത്തിൽ ആരോപിതനായ നടനെ പുറത്താക്കാൻ, പൃഥ്വിരാജ്, മമ്മൂട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ഞാൻ ദൃക്സാക്ഷി ആണ്.. അമ്മയുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂർ ജയിലിൽ കഴിയുന്ന നടനെ സസ്പെൻഡ് ചെയ്യാൻ കൂടി 'അമ്മ ' തയ്യാറാകുന്നില്ല... പൃഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തിൽ നടന്ന ഒരു ദുരന്തത്തിലും പൃഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല...ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു...
മോദി സർക്കാർ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാൻ ഒരു കാര്യവും ചെയ്തിട്ടില്ല..കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങൾ ഉണ്ടാക്കിവെച്ച കോട്ടങ്ങൾ പരിഹരിക്കാൻ നടപടി എടുത്തു... അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാൻ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാൽ മനസ്സിലാവും... ഉദാഹരണത്തിന്, നോട്ട് നിരോധനം, ഏടഠ, മുത്തലാഖ്, കശ്മീർ 370, കാർ, കാർഷിക ബില്ല്... ഇനിയുമുണ്ട്... ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്. എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്... ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാൻ ഭയന്ന കാര്യങ്ങൾ..ജനങ്ങൾ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതൽ ശക്തിയോടെ തുടർഭരണത്തിലേക്കു ജനങ്ങൾ മോദിയെ തിരഞ്ഞെടുത്തത്... കേരളത്തിലെ ജനങ്ങൾ ജാതിമതരാഷ്ട്രീയ ചിന്തകൾക്കു അതീതമായി മോദി ജിയെ അംഗീകരിക്കുന്നു..
പ്രതിരോധിക്കുന്ന ഈ ആൾക്കൂട്ടം, മോദിയെ ' വളഞ്ഞിട്ട് ' തല്ലു കയാണ്... ആൾക്കൂട്ടം തല്ലിയാൽ പാമ്പ് ചാവില്ല... അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും...നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഭീകരമായ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ട്... ശ്രീ പിണറായി വിജയന് രണ്ടാം വട്ടം അധികാരം കിട്ടിയാലും, കോൺഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനം ശ്രീ. വി.ഡി. സതീശനു കിട്ടിയാലും തീരാത്ത പ്രശ്നങ്ങൾ....വികസനം വേണ്ടത നമ്മുടെ ഈ കൊച്ചു കേരളത്തിനാണ്.
ഭഷ്യ കിറ്റും, പാർപ്പിടവും വെള്ളവും കിട്ടാത്ത ലക്ഷകണക്കിന് പാവപെട്ടവർ ഇന്നും നമ്മുടെ മൂക്കിനു കീഴെ ഉണ്ട്...
അരിയില്ലാത്ത മക്കൾക്കു ചക്കച്ചുള പുഴുങ്ങികൊടുക്കുന്ന അമ്മമാരുണ്ടിവിടെ, മക്കളുടെ വിശപ്പടക്കാനായി തെരുവിലിറങ്ങുന്ന അമ്മമാരുണ്ടിവിടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ടിവരുന്ന സഹോദരിമാരുണ്ടിവിടെ, ' എന്റെ മക്കളുടെ വിശപ്പിനെക്കാൾ വലുതല്ല സാറെ, എന്റെ മാനം ' എന്ന് പറഞ്ഞു വയറ്റത്തടിച്ചു പൊട്ടിത്തെറിച്ചു പൊട്ടികരയുന്ന നമ്മുടെ സഹോദരിമാരുണ്ടിവിടെ, ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വഴിയിൽ മരിച്ചുവീഴുന്ന പാവപെട്ടവരുണ്ടിവിടെ, ചികിൽസിച്ചാൽ ഭേദമാകുന്ന രോഗമുള്ളവർ ചികിത്സകിട്ടാതെ മരിച്ചുവീഴുന്നവരുണ്ടിവിടെ, പണമില്ലാതെ വിദ്യാഭ്യാസം മുടങ്ങി ആത്മഹത്യ ചെയ്യുന്ന പാവം കുട്ടികളുണ്ടിവിടെ, ഒരു ചെറിയ കാറ്റടിച്ചാൽ പറന്നുപോകുന്ന നീല പ്ലാസിക് ഷീറ്റ് കെട്ടി അതിനകത്തു പ്രായപൂർത്തിവന്ന പെണ്മക്കളുടെ ചാരിത്രം കാക്കാൻ ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്ന അമ്മമാരുണ്ടിവിടെ, പിഎസ്സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും രാഷ്ട്രീയസ്വാധീനമില്ലാത്തത്കൊണ്ട് തൊഴിൽ നിരസിക്കപ്പെട്ടു ആത്മഹത്യക്കു ഒരുങ്ങുന്ന ചെറുപ്പക്കാരുണ്ടിവിടെ, പകച്ചുനിന്നു അലറിവിളിച്ചു കരയുന്ന തൊഴിലില്ലാത്ത അഭ്യസ്ഥ വിദ്യരുണ്ടിവിടെ...... ഇത് ആഫ്രിക്കൻ കാടുകളിലല്ല, ടിവി ചാനലുകളിലല്ല... ഞാൻ കണ്ട മലയാളികളുടെ കാഴ്ചകളാണ്...ചഒ ലൂടെ വിനോദ യാത്രക്ക് പോകുമ്പോൾ കുറച്ചുദൂരെ ഒന്നെത്തിനോക്കിയാൽ നിങ്ങൾക്കും കാണാം ഈ കാഴ്ചകൾ...
ഇതൊന്നും കാണാതെ കേൾക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാർട്ടികളെ വിശ്വസിച്ചു അവരെ ന്യായീകർക്കാൻ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആൾക്കൂട്ടകാരോട് ഒരു ചോദ്യം...ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാൻ നിങ്ങളും കൂട്ടുനിൽക്കണോ??? സത്യങ്ങൾ, യാഥാർഥ്യങ്ങൾ അന്വേഷിച്ചറിയു... എന്നിട്ട് പ്രതികരിക്കൂ....
ഭാരതം വിജയിക്കട്ടെ
കേരളം വിജയിക്കട്ടെ...
ദേവൻ ശ്രീനിവാസൻ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്