Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പിവേലിയുള്ള ചുറ്റുമതിലും അടുക്കളയും കുളിമുറിയും അടക്കം 15 മുറികളുമുള്ള ബംഗലൂരുവിലെ ഈ തടങ്കൽപാളയം ഉയരുന്നത് ആർക്കു വേണ്ടി? സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം എന്തിനാണ് ജയിലിന് സമാനമാക്കിയത്; ഇത് പൗരത്വ രജിസ്റ്ററിനെ തുടർന്ന് പുറത്താകുന്ന മുസ്ലീങ്ങളെ പാർപ്പിക്കാനുള്ള കേന്ദ്രമാണോ? മഹാരാഷ്ട്രയിലും ഇതുപോലുള്ള ഡിറ്റൻഷൻ സെന്ററുകൾ ഉയരുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ ഭീതി പരത്തുന്ന വാർത്തകളുടെ വസ്തുതയെന്താണ്?

കമ്പിവേലിയുള്ള ചുറ്റുമതിലും അടുക്കളയും കുളിമുറിയും അടക്കം 15 മുറികളുമുള്ള ബംഗലൂരുവിലെ ഈ തടങ്കൽപാളയം ഉയരുന്നത് ആർക്കു വേണ്ടി? സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം എന്തിനാണ് ജയിലിന് സമാനമാക്കിയത്; ഇത് പൗരത്വ രജിസ്റ്ററിനെ തുടർന്ന് പുറത്താകുന്ന മുസ്ലീങ്ങളെ പാർപ്പിക്കാനുള്ള കേന്ദ്രമാണോ? മഹാരാഷ്ട്രയിലും ഇതുപോലുള്ള ഡിറ്റൻഷൻ സെന്ററുകൾ ഉയരുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ ഭീതി പരത്തുന്ന വാർത്തകളുടെ വസ്തുതയെന്താണ്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വലിയ പ്രചാരണം നടക്കുന്നത് തടങ്കൽ പാളയങ്ങളെ കുറിച്ചാണ്. പൗരത്വപട്ടിക തയ്യാറാക്കുമ്പോൾ പുറത്താവുന്ന മുസ്ലീങ്ങളെ പാർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിറ്റൻഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന പേരിലാണ് വ്യാപക പ്രചാരണം നടക്കുന്നത്. കമ്പിവേലിയുള്ള ചുറ്റുമതിലും അടുക്കളയും കുളിമുറിയും അടക്കം 15 മുറികളുമുള്ള ബംഗലൂരുവിലെ ഈ തടങ്കൽപാളയത്തിന്റെ ചിത്രമാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലും ഇതുപോലുള്ള ഡിറ്റൻഷൻ സെന്ററുകൾ ഉയരുന്നുണ്ടെന്നും ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ഇതിന് പൗരത്വ ഭേദഗതി നിയമവുമായോ പൗരത്വ രജിസ്റ്ററുമായോ യാതൊരു ബന്ധവുമില്ലെന്നാണ് വസ്തുത. മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരന്മാരെയും ഉദ്ദേശിച്ചുള്ളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന്, കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ഇത് പൗരത്വഭേദഗതി നിയമമൊക്കെ വരുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ്. മാത്രവുമല്ല ഹൈക്കോടതി നിർദ്ദേശവും ഇതിനു പിന്നിലുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായ കേസിലായിരുന്നു ഇത്. തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനുള്ളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം. ലോകത്തിലെ എല്ലാരാജ്യങ്ങളിലും ഇതുപോലെ ്ഡിറ്റൻഷൻ സെന്ററുകൾ ഉണ്ട്. ഇതിന് പൗരത്വഭേദഗതിയുമായി യാതൊരു ബന്ധവുമില്ല. ബെംഗളൂരുവിൽ നിന്ന് മുപ്പത് കിലോ മീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും.

അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബെംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്.കമ്പിവേലിയുള്ള ചുറ്റുമതിലാണ് തടങ്കൽ കേന്ദ്രത്തിന്റേത്. അടുക്കളയും കുളിമുറിയുമുള്ള 15 മുറികൾ ഇവിടെയുണ്ട്. രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റുകയായിരുന്നു.

സമാനമായ അവസ്ഥയാണ് മഹാരാഷ്ട്രയിലും. നൈജീരിയ സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന്പേരാണ് ഇന്ത്യയിൽ എത്തുന്നത്. ഇതോടെയാണ് കഴിഞ്ഞ ബിജെപി സർക്കാർ ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ പുതിയ ശിവസേന സർക്കാർ ഈ വിവാദങ്ങളെ തുടർന്ന് ഈ തീരുമാനം മാറ്റിയിരിക്കയാണ്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

 

തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനായി ഫഡ്നാവിസ് സർക്കാർ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫഡ്നാവിസ് സർക്കാരിന്റെ അവസാന കാലത്ത് തടങ്കൽ കേന്ദ്രം നിർമ്മിക്കാനായി നവി മുംബൈയിൽ മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ മുസ്ലീങ്ങളെ താമസിപ്പിക്കാനുള്ള തടങ്കൽ പാളയമാണ് ഇതെന്ന പ്രചാരണം മാറ്റിയതോടെയാണ് സർക്കാർ നയം മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP