വിചാരണ കോടതിയിൽ രാമൻപിള്ള ജൂനിയേഴ്സ് നടത്തിയത് വ്യക്തിഹത്യ; കോടതി ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുത്തില്ല; സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കൂടുതൽ ആത്മവിശ്വാസത്തോടെ അതിജീവിത. ആക്രമിക്കപ്പെട്ട വിവരം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ താൻ ജീവിതകാലം മുഴുവൻ ഭയന്ന് ജീവിക്കേണ്ടി വന്നേനെയെന്ന് അതിജീവിത ടെലിവിഷൻ ചാനലിനോട് പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നും അതിജീവിത പറഞ്ഞു.
'കാര്യങ്ങൾ പുറത്തു പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വരുമായിരുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്ന എല്ലാവരോടും തുറന്നു പറയണം എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നാൽ അവരുടെ മാനസികാവസ്ഥ പരിഗണിക്കണം. എനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ നല്ല പ്രതീക്ഷയുണ്ട്. കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നും അതിജീവിത പറഞ്ഞു.
'പ്രതിസന്ധികൾ എങ്ങനെ അതിജീവിച്ചു എന്ന് അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചത്. സമൂഹം നൽകിയ പിന്തുണയിൽ എന്നും എനിക്ക് കടപ്പാടുണ്ട്. ഒറ്റയ്ക്കല്ല എന്ന തോന്നൽ ഉണ്ടായി. ഇപ്പോഴും പോരാടുകയാണെന്ന വിവരം പുറത്ത് അറിയുന്നത് നല്ല കാര്യമാണ്.''
മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും ഏത് ഭാഷയിൽ അഭിനയിച്ചാലും മലയാളമാണ് തന്റെ കുടുംബ ഭാഷയെന്നും അതിജീവിത പറഞ്ഞു.
'നീതി ലഭിക്കണമെന്നാണ് പ്രാർത്ഥനയുള്ളത്. നീതി ലഭിക്കാൻ വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചല്ല കൂടെ നിൽക്കുന്നത്. എല്ലാവരോടും ഹൃദയം തുറന്ന് നന്ദി പറയുന്നു. സമൂഹത്തോട് ജീവിതകാലം മുഴുവൻ നന്ദി ഉണ്ടാകും.'' സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അതിജീവിത പറഞ്ഞു. തന്നെ അറിയാത്തവർ എവിടെയോ ഇരുന്ന് പറയുമ്പോൾ അത് അവഗണിക്കുകയാണ് നല്ലതെന്നും അതിജീവിത കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷ ഇങ്ങനെ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ അതിജീവിത ബോധിപ്പിക്കുന്ന അപേക്ഷ.
സർ,
അങ്ങയെ കാണുന്നതിനും ഈ നിവേദനം സമർപ്പിക്കുന്നതിനും അവസരം നൽകിയതിനുള്ള നന്ദി ഞാൻ ആദ്യം അറിയിക്കട്ടെ. ഈ കേസിന്റെ എല്ലാ ഘട്ടത്തിലും എന്നോടൊപ്പം അങ്ങ് ഉണ്ടായിട്ടുണ്ട്. അങ്ങ് പകർന്നു നൽകിയ ധൈര്യവും കരുതലും തന്നെയാണ് ഈ കേസിൽ മുന്നോട്ടു പോകുവാനുള്ള എന്റെ കരുത്തും പ്രചോദനവും. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലല്ല, ഒരച്ഛൻ തന്റെ മകൾക്ക് നൽകുന്ന സ്നേഹവും സംരക്ഷണവുമാണ് ഞാൻ അങ്ങയിൽ നിന്നും അനുഭവിക്കുന്നതും.
ഈ കേസ് തുടങ്ങിയത് മുതൽ സമൂഹത്തിന്റെ പല മണ്ഡലങ്ങളിൽ നിന്നും വ്യക്തിപരമായും അല്ലാതെയും എന്നെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കേസിനെ നല്ല രീതിയിൽ കൊണ്ടുപോകാൻ അങ്ങയുടെ ഇടപെടൽ സഹായിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോൾ എനിക്കും കൂടി കംഫർട്ടബിൾ ആയിട്ടുള്ള ആളുകളെ തന്നെ അങ്ങ് ചുമതലപ്പെടുത്തിയതിലുള്ള നന്ദി എനിക്ക് പ്രകടിപ്പിക്കാവുന്നതിനും അപ്പുറത്താണ്. കഴിഞ്ഞ ഒന്നര മാസത്തിനു മുൻപ് മുമ്പ് ഈ അന്വേഷണത്തിന് മേൽനോട്ടച്ചുമതല ഉണ്ടായിരുന്ന ശ്രീ. ശ്രീജിത്ത് ഐപിഎസിനെ അന്വേഷണ ചുമതലയിൽ നിന്നും പെട്ടെന്ന് മാറ്റിയത് കേസിന്റെ അന്വേഷണത്തിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
2020 ജനുവരി മാസത്തിൽ മുപ്പതാം തീയതി മുതൽ ഈ കേസിൽ വിചാരണ ആരംഭിച്ചത് ബന്ധപ്പെട്ട 15 ദിവസത്തെ വിചാരണ കോടതിയിൽ എനിക്ക് നേരിടേണ്ടിവന്നത് അക്ഷരാർത്ഥത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ തന്നെ ആയിരുന്നു. വ്യക്തിഹത്യയായിരുന്നു അന്ന് കോടതിയിൽ എതിർഭാഗം വക്കീൽ രാമൻപിള്ള ജൂനിയേഴ്സ് നടത്തിയത്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളൊന്നും തന്നെ ഈ കേസിൽ ആ സമയത്ത് പാലിക്കപ്പെട്ടിരുന്നില്ല. കോടതി പൂർണമായും ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുക്കാതിരിക്കുകയും അത് ചോദ്യം ചെയ്തപ്പോൾ പ്രോസിക്യൂഷന് കോടതിയിൽ വലിയ രീതിയിൽ അപമാനം നേരിടേണ്ടി വരികയും ചെയ്തു.
തുടർന്ന് കേസിൽ പ്രതിയായിട്ടുള്ള ദിലീപിന്റെ സ്വാധീനം മൂലം സാക്ഷികളിൽ പലരും കൂറുമാറി. അതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ പറയുന്ന കാര്യങ്ങളിലും കൊടുക്കുന്ന പരാതികളിലും അപേക്ഷകളിലും ഒന്നും തന്നെ കോടതി നടപടി എടുക്കാതിരിക്കുകയും, കോടതിയും പ്രോസിക്യൂഷനും ശത്രുക്കളായി മാറുകയും പ്രോസിക്യൂഷൻ ഈ കോടതിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകുകയും ആ ഹർജി അനുവദിക്കാതെ പോവുകയും വീണ്ടും അതേ ജഡ്ജി തന്നെ വിസ്താരത്തിലേക്ക് വരികയും ചെയ്തു. ഈ സമയത്ത് ആദ്യത്തെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു പോകുകയും പിന്നീട് അടുത്ത പ്രോസിക്യൂട്ടർ വരാൻ ഒരുപാട് സമയം എടുക്കുകയും ചെയ്തു.
എന്നാൽ തുടർന്ന് വന്ന പ്രോസിക്യൂട്ടറും കോടതിയിൽ എനിക്കുവേണ്ടി കേസ് വാദിക്കാൻ തെളിവുകൾ ഹാജരാക്കാൻ കോടതി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട അപമാനഭാരത്താൽ രാജിവെക്കേണ്ടി വന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാതെയാണ് കഴിഞ്ഞ ഒന്നരവർഷമായി കേസ് മുന്നോട്ടു പോയിരുന്നത്. ഇതെല്ലാം കണ്ടിട്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ വിഷമിക്കുമ്പോഴും അങ്ങയുടെ പിന്തുണ മാത്രമായിരുന്നു ഞാൻ ധീരയായി മുന്നോട്ടു പോകാൻ കാരണം.
കേസിലെ വിചാരണ നടക്കുന്ന സമയത്ത് നിരവധി സാക്ഷികളെ അവർ മൊഴിമാറ്റി. സാക്ഷികളെ അഭിഭാഷകർ എങ്ങനെ മൊഴിമാറ്റി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും കണ്ടുകിട്ടുകയും ചെയ്തു. ഇതിനിടയിൽ ദിലീപിന്റെയും കൂട്ടരുടെയും ഫോണുകളിൽ നിന്നും ലഭിച്ച മുഴുവൻ രേഖകളും നശിപ്പിക്കുന്നതിന് ബോംബെയിലേക്ക് ദിലീപിന്റെ നാല് അഭിഭാഷകർ പോവുകയും അതിനുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ 2020 ൽ പ്രധാനപ്പെട്ട രേഖയായ മെമ്മറി കാർഡ് കോടതിയിൽ ഇരിക്കുമ്പോൾ അനുവാദമില്ലാതെ ടാമ്പർ ചെയ്യപ്പെട്ടതും, ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് 10-1-2020 കോടതിയിൽ കിട്ടിയിട്ടുണ്ട്. അക്കാര്യം ഇതുവരെ കോടതി പ്രോസിക്യൂഷനെ അറിയിക്കുകയോ അതിന് വേണ്ടി ഒരു നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നത് സ്വകാര്യതയുടെ ലംഘനമാണ്. കോടതിയുടെ അനുമതിയോടെ ചോർന്ന ദൃശ്യങ്ങൾ പലരുടേയും ഫോണുകളിൽ കണ്ടിട്ടുണ്ട് എന്ന് പിന്നീട് വന്ന പല വാർത്തകളിലൂടെയും ഞാൻ അറിഞ്ഞു.
അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ 4-4-22ൽ ഇതിനേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ആ കോടതിയിൽ നൽകി. അതിന്റെ മേൽ കോടതി യാതൊരുവിധത്തിലുള്ള നടപടികളും എടുത്തില്ല. ഇതിനിടയിൽ ഈ കേസ് പെട്ടെന്ന് തീർക്കണമെന്ന് കോടതിയിൽ നിന്ന് ഉത്തരവ് ഉണ്ടായി. കേസിന്റെ കാലാവധി നീട്ടി കിട്ടുന്നതിനുവേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ കേസ് കൊടുത്തപ്പോഴും കോടതി ഈ മെമ്മറി കാർഡ് ടെമ്പർ ചെയ്ത കാര്യത്തെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടില്ല. ഇപ്പോൾ കോടതി അനുവദിച്ചിരുന്ന സമയം 30-5-22 കഴിയുകയാണെന്നും 30-5-22 ചാർജ് ഷീറ്റ് കൊടുക്കണമെന്ന് മുകളിൽ നിന്നും ഒന്നും ഉത്തരവ് ഉണ്ടായിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടർ അന്വേഷണത്തിനായി സമയം അനുവദിക്കില്ല എന്ന് ഇന്ന് ഹൈക്കോടതിയിൽ നിന്നും ചാനലുകളിൽ വന്ന വാർത്തകളിലൂടെ അറിയാൻ സാധിച്ചു. ഇങ്ങനെ വന്നപ്പോൾ പലപ്രാവശ്യം ഇതിനുള്ള അപ്പീൽ കൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഉത്തരം കിട്ടാത്ത സാഹചര്യത്തിൽ കോടതി പറഞ്ഞ ഈ സമയത്തിൽ ഈ കേസിന്റെ ചാർജ് കൊടുത്താൽ പിന്നെ ഈ കേസിൽ നീതി കിട്ടില്ല എന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഞാനായിട്ട് ഒരു ഹർജി നൽകിയത്.
സർക്കാരിനോട് ഒരു ഘട്ടത്തിലും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല എന്ന് ഞാൻ അറിയിക്കട്ടെ. ഈ കേസിന്റെ ചല ഘട്ടങ്ങളിലും പല പ്രാവശ്യം ഞാൻ അങ്ങയെ കാണാൻ ശ്രമിച്ചെങ്കിലും അങ്ങയെ കാണാൻ സാധിച്ചില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. അതിനു വേണ്ടി ആരുടെയും പക്ഷം ഞാൻ പിടിച്ചിട്ടുമില്ല. എന്റെ കൂടെ അങ്ങ് എപ്പോഴും ഉണ്ടാകും എനിക്കുറപ്പുണ്ട്. പല വാർത്താ മാധ്യമങ്ങളിലും ഈ കേസ് അവസാനിപ്പിക്കുകയാണെന്നും, ചാർജ് ഷീറ്റ് കൊടുക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. അന്നേരവും എനിക്ക് നീതി കിട്ടും എന്ന് അങ്ങ് പറഞ്ഞ വാക്കുകൾ എനിക്ക് നൽകിയത് അത്രയേറെ ആശ്വാസവും സന്തോഷവുമാണെന്ന് ഞാൻ മറച്ചു വെയ്ക്കുന്നില്ല. ആയതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ അങ്ങ് എനിക്ക് വേണ്ടി ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് എനിക്ക് വേണ്ടി മാത്രമായില്ല ഞാൻ പറയുന്നത്. കേരളത്തിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ് ഞാൻ നിവേദനം അങ്ങേയ്ക്ക് സമർപ്പിക്കുന്നത്.
1, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് എനിക്ക് പരാതിയില്ല. അവർക്ക് അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
2, ഈ കേസിലെ സാക്ഷികളെ കൂറുമാറ്റിക്കുന്നതിന് ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവ് ഉണ്ടാകണം.
3, കോടതിയിൽ ഇരുന്ന മെമ്മറി കാർഡ് എങ്ങനെ ടാമ്പർ ചെയ്യപ്പെട്ടു എന്ന് അന്വേഷിക്കുന്നതിന് ഉത്തരവാകണം.
4, അടിയന്തരമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം.
5, കേസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയമായി ആരും ഇടപെടാതിരിക്കുന്നതിനുള്ള നിലപാട് എടുക്കണം.
കാരണം പ്രതികൾ പ്രബലരാണ് പണവും സ്വാധീനവും ഉള്ളവരാണ്. പല തരത്തിൽ അവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എന്ന്
അതിജീവിത
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്