കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് പോക്കറ്റിലാക്കിയത് കോടികൾ; ബിഷപ്പിനെതിരെ മാത്രം 28 കോടിയുടെ അഴിമതി ആരോപണം; മെഡി.കോളേജ് മുൻ ഡയറക്ടറും കൂട്ടുപ്രതി; ബിഷപ്പ് 9 കേസുകളിൽ പ്രതിയായപ്പോൾ സഹായി 10 കേസുകളിലും; തലവരിപ്പണവിവാദത്തിൽ മുങ്ങിനിൽക്കെ സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലത്തിന് പൗരസ്വീകരണം സംഘടിപ്പിക്കുന്നത് കൂട്ടാളി ബെന്നറ്റ് എബ്രഹാം; പൗര സ്വീകരണത്തോട് മുഖം തിരിച്ച് സിഎസ്ഐ സഭ നിൽക്കുമ്പോൾ അഴിമതിക്ക് തെളിവുകളും പുറത്ത്
ഗീവർഗീസ് എം തോമസ്
തിരുവനന്തപുരം: ഒരുവിദ്വാൻ 9 കേസുകളിൽ പ്രതിയെങ്കിൽ മറ്റേയാൾ 10 കേസുകളിൽ പ്രതി. രണ്ടാമത്തെ വിദ്വാൻ ആദ്യത്തെ വിദ്വാന്് സ്വീകരണം നൽകുന്നു. 9 കേസുകളിൽ പ്രതിയായ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് സ്വീകരണം നൽകുന്നത് അതേസഭക്കാരനും കാരക്കോണം മെഡിക്കൽ കോളേജിന്റെ മുൻ ഡയറക്ടറുമായ ബെന്നറ്റ് എബ്രഹാം. കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് വിവാദ പുരുഷനായ ബിഷപ്പ് ധർമരാജ് റസാലത്തിനു ഫെബ്രുവരി 19 നു തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സ്വീകരണം നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ചർച്ച ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പേരിലാണ് പൗരസ്വീകരണം നൽകുന്നത്. എന്നാൽ, സി എസ് ഐ സഭയുടെയോ മറ്റു സംഘടനകളുടെ ഒന്നും പിന്തുണ ഈ പൗര സ്വീകരണത്തിന് ഇല്ലെന്നാണ് ആരോപണം. നിലവിൽ മെഡിക്കൽ കോളേജിലെ അഴിമതി ആരോപണവുമായി ബന്ധപെട്ടു ഒമ്പതോളം കേസുകളിൽ പ്രതിയാണ് ബിഷപ്പ് ധർമരാജ് റസാലം. പത്തോളം കേസുകളിൽ പ്രതിയും കാരക്കോണം മെഡിക്കൽ കോളേജിന്റെ മുൻ ഡയറക്ടറുമായ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ധർമരാജ് റസാലത്തിനു സ്വീകരണം നൽകുന്നത് .
കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികളാണ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെയും ബെന്നറ്റ് എബ്രഹാമിന്റെയും നേതൃത്വത്തിൽ തട്ടിയെടുത്തിട്ടുള്ളത് എന്ന് ആരോപണം ശക്തമായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലുള്ള തെളിവുകളാണ് പിന്നീട് പുറത്തു വന്നത്. ബിഷപ്പിനെതിരെയും കോളേജിനെതിരെയും ശക്തമായ വികാരമാണ് സി എസ് ഐ വൈദിക സമിതി യോഗങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്നത്. ഇരുപത്തി എട്ടോളം കോടിരൂപയുടെ അഴിമതി ആരോപണമാണ് ബിഷപ്പിനെതിരെ ഉയർന്നത്.അതെ സമയം ബിഷപ്പിന്റെ സഹായിയും മുൻ ഡയറക്ടറുമായ ബെന്നറ്റിനു ആവശ്യമായ യോഗ്യത ഇല്ലെന്നുമുള്ള ആരോപണവും ഉയർന്നു വന്നു.
കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് പ്രവേശനത്തിൽ ക്രമക്കേടു നടന്നുവെന്ന ആരോപണം അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി വിദ്യാർത്ഥികൾക്കു പണം തിരികെ കൊടുക്കാനും കോളജ് അധികൃതർക്കെതിരെ ക്രിമിനൽ നടപടിക്കും മുൻപ് ശുപാർശ ചെയ്തിരുന്നു.എംബിബിഎസ് പ്രവേശനത്തിനു പണം വാങ്ങി കോളജ് മാനേജ്മെന്റ് വഞ്ചിച്ചെന്നു കാണിച്ച് 24 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരാതി നൽകിയതിനെത്തുടർന്നാണ് രാജേന്ദ്രബാബു അധ്യക്ഷനായുള്ള പ്രവേശന മേൽനോട്ട സമിതി അന്വേഷണം നടത്തിയത്. സിഎസ്ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ് ഡോ.ധർമരാജ് റസാലം, കോളജ് മുൻ ഡയറക്ടർ ഡോ.ബെന്നറ്റ് ഏബ്രഹാം, മുൻ അഡ്മിനിസ്ട്രേറ്റർ പി.തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനും വാങ്ങിയ പണം തിരികെ നൽകാനുമാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ സർക്കാർതലത്തിൽ ഇവർക്കെതിരെ യാതൊരുവിധ നടപടികളുമെടുത്തിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.
2018 -2019 ലെ പ്രോസ്പെക്ട് അനുസരിച്ചു സംസ്ഥാനത്തിന് പുറത്തുള്ള ഒരു വിദ്യാർത്ഥിക്കും അഡ്മിഷൻ നൽകാൻ പാടില്ല എന്ന ചട്ടം നിലനിൽക്കുമ്പോഴാണ് കാരക്കോണം മെഡിക്കൽ കോളേജിന്റെ മറവിൽ ചട്ടലംഘനം നടത്താൻ ബിഷപ്പിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. (2019- 2020 പ്രോസ്പെക്ടസിൽ സുപ്രീം കോടതി ഈ ഘടനയിൽ മാറ്റം വരുത്തിയിരുന്നു).കുട്ടികളിൽ നിന്നും പണം ലഭിച്ചിട്ടില്ല എന്ന് കോളേജ് പ്രിൻസിപ്പൽ സത്യവാങ്മൂലം നൽകിയപ്പോൾ കോളേജിലെ ഡയറക്ടർ ബെന്നറ്റ് എബ്രഹാമും കോളേജ് ചെയർമാനായ ബിഷപ്പ് ധർമ്മരാജ റസാലവും വാങ്ങിച്ചു എന്ന് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇവർക്ക് കള്ളപ്പണ ഇടപാടുകളും ഉണ്ടെന്നുള്ള ആരോപണവും ഇതോടെ ശക്തമായി. നീറ്റ് പരീക്ഷ പാസാകാത്ത കുട്ടികൾക്കുവരെ അഡ്മിഷൻ നൽകുന്നു എന്ന വാർത്തയും ഇതോടെ പുറത്തു വന്നു. നീറ്റ് പരീക്ഷയിൽ യോഗ്യത നേടാത്ത തിരുവനന്തപുരം പേട്ട സ്വദേശിനിയിൽ നിന്നും അഡ്മിഷനായി നാൽപത്തിയൊന്ന് ലക്ഷം രൂപയാണ് വാങ്ങിയത്. ഇത് സംബന്ധിച്ച കേസും ഇപ്പോൾ കോടതിയിൽ നടക്കുകയാണ്. അതോടൊപ്പം ഏഴു തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികൾ വെള്ളറട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മേൽനടപടികൾ സ്വീകരിക്കാത്തതിനാൽ നെയ്യാറ്റിൻകര കോടതിയെ സമീപിച്ചു. ഇതിൽ നാലു വിദ്യാർത്ഥികൾ േൈഹക്കോടതിയെയും സമീപിച്ചു. തുടർന്ന് കോടതി സർക്കാരിനും ഡിജിപി ക്കും ഉൾപ്പെടെ നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച കേസ് ഈ മാസം 28 നു പരിഗണിക്കും .
സിഎംഎസ് ആംഗ്ലിക്കൻ സഭയുടെ ക്വോട്ടയിൽ കാരക്കോണം മെഡിക്കൽ കോളജിൽ നടത്തിയ പ്രവേശനത്തിൽ ഹൈക്കോടതി മുൻപ് ഇടപെടൽ നടത്തിയിരുന്നു കുട്ടികളുടെ പ്രവേശനക്കാര്യത്തിൽ കോളജിനോടും സർക്കാരിനോടും കോടതി വിശദീകരണം തേടി. മറ്റു സഭകളിൽ അംഗങ്ങളായ കുട്ടികൾ വ്യാജ സാക്ഷ്യപ്പെടുത്തൽ ഹാജരാക്കിയാണ് പ്രവേശനം നേടിയതെന്ന ഒരു കൂട്ടം ഹർജിക്കാരുടെ വാദം പരിഗണിച്ചാണു കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. കുട്ടികൾക്കും കാരക്കോണം കോളജിനും ബിഷപ്പിനും സർക്കാരിനും എൻട്രൻസ് കമ്മിഷണർക്കും വിജിലൻസിനും നോട്ടിസ് അയക്കുകയും ചെയ്തു. കേസിലെ അന്തിമവിധിക്കു വിധേയമായിരിക്കും വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ സാധുതയെന്നും കോടതി അന്ന് വ്യക്തമാക്കി. ഇതിനിടെ, കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം, പ്രിൻസിപ്പൽ ഡോ. പി.മധുസൂദനൻ എന്നിവരെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സസ്പെൻഡ് ചെയ്തു. എന്നാൽ തന്റെ ബന്ധം ഉപയോഗിച്ചു ബിഷപ്പ് ധർമരാജ് റസാലം ബെന്നറ്റ് എബ്രഹാമിനെ തിരികെ സർവീസിൽ എടുക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തിട്ടുള്ള കേസ് ഇപ്പോൾ ഹൈക്കോടതിയിൽ നടക്കുന്നുണ്ട്.
നാടാർ വിഭാഗത്തിലെ എസ് ഐ യു സി വിഭാഗത്തിനു വേണ്ടിയാണു കോളേജ് ഉണ്ടാക്കിയതെങ്കിലും പുറത്തുള്ള വിദ്യാർത്ഥികളിൽ നിന്നും തലവരി പണം വാങ്ങി യോഗ്യത ഇല്ലാത്തവർക്ക് പ്രവേശനം നൽകുന്ന രീതിയാണ് നാളിതുവരെയായി കാരക്കോണം കോളേജിൽ കണ്ടുവരുന്നത്. അഴിമതിയും കൈക്കൂലിയും തകൃതിയായി നടക്കുന്ന അവസ്ഥയിലായി കോളേജ് ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും എതിർക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കേസിലെ വാദിയും പൊതുപ്രവർത്തകനുമായ മോഹൻ വി ടി മറുനാടൻ മലയാളിയോട് പറഞ്ഞു.
ആന്റണി സർക്കാർ 2002 ൽ കോളേജ് അനുവദിച്ചപ്പോൾ മുതൽ ഡയറക്ടർ സ്ഥാനത്തു ഇരിക്കുന്ന ബെന്നറ്റ് എബ്രഹാമിന് വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നയമാണ് നാളിതുവരെയായി ബിഷപ്പ് ധർമരാജ് റസാലം സ്വീകരിച്ചു വരുന്നതെന്നും പത്തോളം കേസുകളിൽ പ്രതിയാക്കപ്പെട്ടയാൾ തൽ സ്ഥാനം ഒഴിയണമെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടില്ല എന്നും മോഹൻ പറഞ്ഞു .ഇത് സംബന്ധിച്ചു എം സി ഐ ക്കു പരാതി അയച്ചതായും മോഹൻ വ്യക്തമാക്കി. രണ്ടു കോടിയോളം രൂപയുടെ അഴിമതിയാണ് ബെന്നറ്റിനെതിരെ മാത്രം ഉയർന്നിരിക്കുന്നത് . ഈ സംഭവത്തെ തുടർന്ന് ഇയാൾക്കെതിരെ കോടതിയിൽ കേസ് നൽകിയ സെക്രട്ടറി എം എസ് അലക്സിനെ ബെന്നറ്റിന്റെ ഇടപെടലിലൂടെ തൽ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. അതെ സമയം ദക്ഷിണ മഹാഇടവകയിലെ ട്രഷറർ റവ റെന്റ് ഡി എൻ കാൽവിൻ കിസ്റ്റോ മുപ്പതു ചെക്കുകൾ ബെനറ്റ് എബ്രഹാം മോഷ്ടിച്ചതായി കണ്ടുപിടിച്ചു തുടർന്ന് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും എവിടെയും എത്തിയില്ല.
സിബിഐ അന്വേഷണം ഇക്കാര്യത്തിൽ വേണം എന്ന നിലപാടാണ് പൊതുപ്രവർത്തകനായ മോഹൻ അടക്കമുള്ള പരാതിക്കാർക്കു ഇക്കാര്യത്തിൽ ഉള്ളത് . കേരളത്തിലെ പൊലീസിന്റെ അന്വേഷണം ഭരണതലത്തിലൂടെ തന്നെ അട്ടിമറിക്കപെടും എന്നും ഇവർ ആരോപിക്കുന്ന
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്