മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചെന്ന് കപിൽ സിബലിന്റെ ആരോപണം വെറും തള്ളു മാത്രം; സ്റ്റിങ് വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവിന്റെ ആരോപണം രാഹുൽ ഗാന്ധി പോലും എന്തുകൊണ്ട് ഏറ്റുപിടിച്ചില്ല? ആരും അറിയാതെ എങ്ങനെ ഇത്രയും വലിയ തുക എത്തിച്ചെന്ന ചോദ്യത്തിനും ഉത്തരമില്ല; വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ച് പ്രതിരോധ മന്ത്രാലയവും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നോട്ടുനിരോധനം ഏർപ്പെടുത്തുന്ന ഘട്ടത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ വ്യോമസേന വിമാനം വഴി ഇന്ത്യയിൽ എത്തിച്ചെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ആരോപണം വെറും ഉണ്ടായില്ലാ വെടിയായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ തകർന്നടിയുന്നു. സ്ഫോടനാത്മക വെളിപ്പെടുത്തൽ എന്നു പറഞ്ഞു കൊണ്ട് സിബൽ ഉന്നയിച്ച ആരോപണം ദേശീയ മാധ്യമങ്ങളാരും തന്നെ ഏറ്റുപിടിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. സ്റ്റിങ് വീഡിയോ പുറത്തുവിട്ടു കൊണ്ടു സിബൽ ഉന്നയിച്ച ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടെ അതുപോലെ മറ്റ് മുതിർന്ന നേതാക്കളിൽ ആരും ഏറ്റുപിടിക്കാനും തയ്യാറായില്ല.
ആരോപണത്തിൽ ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽ ഈ വിഷയം ഏറ്റുപിടിക്കുന്നില്ലെന്ന ചോദ്യമാണ് ബിജെപി പ്രവർത്തകർ പോലും ഉന്നയിക്കുന്നത്. അതേസമയം ഈ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നേതാക്കളാലും ഈ വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ല. അതേസമയം ഇത്രയും രഹസ്യമായി എങ്ങനെ മൂന്ന് ലക്ഷം കോടി രൂപ ഇന്ത്യയിൽ എത്തിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.
വിദേശരാജ്യത്തു നിന്നും വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് പണം കടത്തിയാൽ തന്നെയും ഇത്രയും രഹസ്യമായി എങ്ങനെ കാര്യങ്ങൾ നീക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതു കൊണ്ടു കൂടിയാണ് ആരോപണം മറ്റ് കോൺഗ്രസ് നേതാക്കൾ ഏറ്റുപിടിക്കാതിരുന്നത്. സിബലിന്റെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് നോട്ട് നിരോധനത്തിന് ശേഷം വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കറൻസി കൊണ്ടുവന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇതിനായി വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ല. നോട്ട് അസാധുവാക്കിയതിന്റെ മറവിൽ വിദേശത്ത് അച്ചടിച്ച നോട്ടുകൾ മാറ്റിയെടുത്തെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനത്തിന് മുമ്പോ നിരോധന സമയത്തോ അതിനുശേഷമോ വിദേശത്ത് നിന്ന് കറൻസി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നോട്ട് നിരോധനത്തിന് പിന്നാലെ മൂന്ന് ലക്ഷം രൂപയുടെ വ്യാജ കറൻസികൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിൽ എത്തിച്ചതായി കഴിഞ്ഞ ദിവസെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇവ വ്യോമസേനയുടെ വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിച്ച് മാറ്റിയെടുക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതതാവ് കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവന നടത്തിയത്.
അതേസമയം നോട്ടു അസാധുവാക്കിയതിന്റെ മറവിൽ വിദേശത്തു നിന്നും വ്യാജ കറൻസികൾ മാറ്റിയെടുത്തെന്ന് കോൺ്ഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചത് ബിജെപി സർക്കാറുകളുമായി ബന്ധമുള്ള ചില വിദേശ അച്ചടി കമ്പനികളുടെ ചുവടുപിടിച്ചാണെന്നും സൂചനയുണ്ട്. അടുത്തകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കറൻസി അച്ചടിക്കാൻ ഒപ്പിട്ടത് ദേലാരു എന്ന കമ്പനിയുമായിട്ടായിരുന്നു. ഈ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കപിൽ സിബൽ ആക്ഷേപം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബിജെപി ഭരണസംസ്ഥാനമായ മഹാരാഷ്ട്രയിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനി കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻ (എംഐഡിസി) സമുച്ചയത്തിൽ പത്തേക്കർ സ്ഥലവും കരാർപ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയുണ്ടായി.
ഡിലാറൂവും മഹാരാഷ്ട്ര സർക്കാരും കരാറിൽ ഒപ്പിട്ടതായി ബിജെപിയുടെ നാസിക് എംപി ഹേമന്ത് ഗോഡ്സെയാണ് വെളിപ്പെടുത്തിയത്. 700 കോടി രൂപ മുതൽമുടക്കിലാകും ഡിലാറൂ അച്ചടിശാല സ്ഥാപിക്കുക. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് ഒരു വിദേശകമ്പനിക്ക് അനുമതി നൽകുന്നത് ഇതാദ്യമാണ്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിക്കൊപ്പം തന്നെയാണ് കരിമ്പട്ടികയിൽ ഉൾപ്പെട്ട വിദേശ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവെന്നതും ശ്രദ്ധേയം.
1997-98 കാലയളവിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ ഡിലാറൂ ആർബിഐയിൽനിന്ന് കരാർ നേടിയിരുന്നു. അഞ്ഞൂറിന്റെയും നൂറിന്റെയുമായി 360 കോടി നോട്ടുകൾ (ഒരു ലക്ഷം കോടി രൂപ മൂല്യം) അച്ചടിക്കാനായിരുന്നു കരാർ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡിലാറൂവിനെ കരിമ്പട്ടിയിൽപ്പെടുത്തിയത്. ഇന്ത്യക്കും പാക്കിസ്ഥാനും കറൻസി അച്ചടിക്കുന്നതിന് ഒരേ അച്ചടിക്കടലാസ് നൽകിയെന്നതും 300 കോടി രൂപയുടെ മോശം അച്ചടിക്കടലാസ് വിതരണം ചെയ്തതുമാണ് കരിമ്പട്ടികയിൽപ്പെടുത്താനുള്ള കാരണങ്ങൾ.
കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് മഹാരാഷ്ട്ര സർക്കാരുമായി ഡിലാറൂ കരാറിൽ എത്തിയത്. കുറഞ്ഞ ചെലവിൽ അച്ചടി സാധ്യമാകുമെന്നതാണ് ഇന്ത്യയിലേക്ക് വരുന്നതിന് ഡിലാറൂ താൽപ്പര്യമെടുക്കാൻ കാരണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെന്ന അയോഗ്യത ഡിലാറൂ എങ്ങനെ മറികടന്നുവെന്നത് ദുരൂഹമായിരുന്നു. ഈ ദൂരുഹതയുടെ പിൻപറ്റിയാണ് ഇപ്പോൾ കപിൽ സിബലിന്റെ ആരോപണം.
Stories you may Like
- 'ഇന്ത്യ' യോഗത്തിൽ കപിൽ സിബൽ; കടുത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ
- ജമ്മു കശ്മീർ വിധിക്ക് തൊട്ടുമുമ്പ് പോസ്റ്റുമായി കപിൽ സിബൽ
- കെ എം എബ്രഹാമിന് കാബിനെറ്റ് പദവി നൽകിയത് വെറുതേയായില്ല
- 'സഞ്ജുവിന് മികച്ച പ്രതിഭയുമുണ്ട്; പക്ഷെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ പഠിക്കണം'
- രാജ്യത്തെ 20 കോടി ജനങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ലേ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍