370-ാം വകുപ്പ് എടുത്തു മാറ്റിയത് വികസനത്തിന് വേഗത കൂട്ടാൻ; അന്താരാഷ്ട്ര പിന്തുണയ്ക്കായി രാജ്യങ്ങളുടെ വാതിലുകൾ മുട്ടി പാക്കിസ്ഥാൻ നാണംകെട്ടു; ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം ചർച്ച; അതും പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം; ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ ഇമ്രാനും സ്ഥിരീകരിച്ചു; ആഗോള തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടെന്ന് പ്രതിരോധ മന്ത്രി; നൽകുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യതയെന്ന സന്ദേശം; ആഞ്ഞടിച്ച് രാജ്നാഥ് സിങ് വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി ; ആണവായുധം ആദ്യമുപയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വന്നേക്കാമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശത്തിനെതിരേ പാക്കിസ്ഥാൻ. നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് ഈ പ്രസ്താവനയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാൽ അതും കടന്ന് പാക്കിസ്ഥാനെ വിരട്ടുകയാണ് രാജ്നാഥ് സിങ്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ആഗോള തലത്തിൽ ഒറ്റപ്പെട്ടെന്നും ഇനി പാക്കിസ്ഥാനുമായി ചർക്ക് പാക് അധീന കാശ്മീരിൽ മാത്രമാണെന്നും പ്രതിരോധ മന്ത്രി പറയുന്നു. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുകയാണ് രാജ്നാഥ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്തിയാലേ ചർച്ചയുള്ളൂവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
കാശ്മീരിന് ബാധകമായ ആർട്ടിക്കിൾ 370 ഇല്ലായ്മ ചെയ്തത് കാശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ്. നമ്മുടെ അയൽക്കാരൻ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകൾ മുട്ടി ഇന്ത്യ തെറ്റു ചെയ്തുവെന്ന് പറയുന്നു. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയാണ്. ഇനി പാക്കിസ്ഥാനുമായുള്ള ചർച്ച പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം. അതും ഭീകരതയെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ മാത്രം-ഹരിയാനയിലെ പഞ്ചകുളയിലെ പൊതു യോഗത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രഖ്യാപനം. ബലാകോട്ടിനേക്കാൾ വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതി ഇടുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നു. അതായത് ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിക്കുകയാണ്-രാജ്നാഥ് പറഞ്ഞു.
കാശ്മീരിലെ പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞത് തന്ത്രപരമായ നീക്കമാണ്. ഇതിനെതിരെ വലിയ പ്രതിഷേധം കാശ്മീരിൽ ഉണ്ടായതുമില്ല. ഇതോടെ ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന കാശ്മീരിൽ ആർക്കും അവകാശ വാദം ഉന്നയിക്കാൻ പറ്റാതെയുമായി. ഇവിടെ രണ്ടാക്കിയത് പോലും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് റഷ്യയും മറ്റും പ്രതികരിക്കുകയും ചെയ്തു. ഇതോടെ തർക്കം പാക് അധിനിവേശ കാശ്മീരിൽ മാത്രമാകുന്നു. ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് മോദി സർക്കാരിന്റേയും നിലപാട്. ഇത്തരത്തിൽ മാത്രമേ വിഷയം ഇനി ഇന്ത്യ ചർച്ച ചെയ്യൂ. ഇതാണ് രാജ്നാഥ് സിങ് പറഞ്ഞു വയ്ക്കുന്നതും.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര-പ്രതിരോധ-ധനമന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നിരുന്നു . കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ യോഗം ചേർന്നത് . ആഭ്യന്തര മന്ത്രി അമിത് ഷാ , ധന മന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു . യു എൻ രക്ഷാ സമിതി യോഗത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചത് കശ്മീർ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണെന്ന് അമിത്ഷാ പറഞ്ഞു. ഇതിന് ശേഷമാണ് കാശ്മീരിൽ രാജ്നാഥ് സിങ് കൂടുതൽ കർശന നിലപാടുകൾ പ്രഖ്യാപിക്കുന്നത്.
നിലവിലെ പ്രതിരോധ ആയുധ സംഭരണ നടപടിക്രമം പുനരവലോകനം ചെയ്യാൻ 12 അംഗ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദശിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ വികസന പദ്ധതികളും ,ഉടൻ നടക്കാനിരിക്കുന്ന നിക്ഷേപക സംഗമവും യോഗത്തിൽ ചർച്ചയായി . യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടായേക്കുമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയും ചർച്ചാ വിഷയമായി . ഇന്ത്യയുടെ ഈ പ്രസ്താവന അത്യന്തം ഞെട്ടിക്കുന്നതാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു .
''ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയുടെ പൊരുളും അതുനടത്തിയ സമയവും ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ നിരുത്തരവാദിത്വവും സംഘർഷത്തിനു പ്രേരിപ്പിക്കുന്നതുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്നാഥ് സിങ്ങിന്റെ അറിവില്ലായ്മയും ഇതുതെളിയിക്കുന്നു'' -ഖുറേഷി പ്രസ്താവനയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പൊഖ്റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു രാജ്നാഥ് ആണവ നയത്തിലെ നിലപാട് വിശദീകരിച്ചത്.
ശ്മീർ വിഷയത്തിൽ പുതിയ മാർഗ്ഗങ്ങൾ തേടി പാക്കിസ്ഥാൻ . യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നാണ് സൂചന. പാക് എംബസികളിൽ കശ്മീർ ഡെസ്ക്കുകൾ രൂപീകരിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട് .യു എന്നിൽ കശ്മീർ വിഷയം ഉന്നയിക്കാൻ കഴിഞ്ഞെങ്കിലും ലോകം തങ്ങളെ ഒറ്റപ്പെടുത്തിയതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അതുകൊണ്ടാണ് രാജ്യാന്തര കോടതിയെ സമീപിക്കാനൊരുങ്ങുന്നത് .
കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാക്കിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്ക്കെടുപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചത് . ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാക്കിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .
Stories you may Like
- പാക്ക് അധിനിവേശ കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്
- ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രം
- കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും
- ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച 'ഫിനിഷർ': രാജ്നാഥ് സിങ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍