ദീപാ നിശാന്തിൽ നിന്നും ശ്രീചിത്രൻ വലിയ തോതിൽ സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റിയിരുന്നതായും ആരോപണം; അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് മൂന്നു മാസത്തെ ശമ്പളം അഡ്വാൻസായി വാങ്ങി പറ്റിച്ചത് ഭാഷാ സ്നേഹം കൊണ്ട് കയ്യിൽ നിന്നും കാശ് മുടക്കി സാഹിത്യ മാസിക നടത്തിയ പ്രവാസി മലയാളിയെ; അട്ടപ്പാടിയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയരുന്നു: കോപ്പിയടി വിവാദത്തിൽ കുടുങ്ങിയ സിപിഎമ്മിന്റെ നവോത്ഥാന പ്രഭാഷകനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കവിതമോഷണ വിവാദത്തിൽപ്പെട്ട കേരളവർമ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിനെയും എം.ജെ. ശ്രീചിത്രനെയും പുരോഗമന സംഘടനകളും സാംസ്കാരിക പ്രവർത്തകരും കൈവിട്ട മട്ടാണ്. ദീപയെ കടന്നാക്രമിക്കുന്നില്ലെങ്കിലും വലിയ ആരോപണങ്ങളാണ് ശ്രീചിത്രനെതിരെ ഉയരുന്നത്. അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരും ഇടതുപക്ഷക്കാരുമെല്ലാം പലതും തുറന്നു പറയുന്നു. ശ്രീചിത്രനെതിരെ സാമ്പത്തിക ആരോപണങ്ങളും ഈ ഘട്ടത്തിൽ ഉയരുകയാണ്. പ്രതിഷേധത്തിന്റെ അളവ് തിരിച്ചറിഞ്ഞാണ്. തൃശൂരിൽ നടത്തുന്ന ജനാഭിമാന സംഗമത്തിൽ നിന്ന് ശ്രീചിത്രനേയും ദീപയേയും ഒഴിവാക്കിയത്. ഇപ്പോഴിതാ മുരളീ വെട്ടവും ആരോപണവുമായി എത്തുകയാണ്. നവമലയാളിയെന്ന പ്രസിദ്ധീകരണത്തിന്റെ നടത്തിപ്പുകാരനായിരുന്നു പ്രവാസിയായ മുരളീ വെട്ടത്ത്. ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. അട്ടപ്പടായിൽ ശ്രീചിത്രന്റെ അടുത്ത ബന്ധു നടത്തിയ സാമ്പത്തിക തട്ടിപ്പു ചർച്ചകളിൽ നിറയുന്നുണ്ട്.
മൂന്നു നാലു വയസ്സുവരെ സവലരി കൂവപ്പൊടി കുറുക്ക് തിന്ന് വയറ് നിറഞ്ഞ് ശർദ്ദിച്ചതോർമ്മയുണ്ട്. വർഷങ്ങൾക്കു ശേഷം വയറ് നിറഞ്ഞ അതേ ഫീൽ.ചിത്ര ദീപ ആട്ടകഥ കാണുമ്പോൾ!-എന്ന് പരസ്യമായ പോസ്റ്റ് മുരളി വെട്ടത്ത് ഇട്ടിരുന്നു. ഇതിന് പിന്നാലെ മുരളി വെട്ടത്തിന്റെ നവ മലയാളി എന്ന പ്രസിദ്ധീകരണമാണ് ശ്രീചിത്രനെ അവതരിപ്പിച്ചതെന്ന വാദങ്ങൾ സജീവമായത്. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് മലയാളികളുടെ സാസ്കാരിക ഇടത്തിലെ പ്രധാനികളിൽ ഒരാളായ മുരളി വെട്ടത്ത് രംഗത്ത് വന്നത്. ഒരിക്കലും ശ്രീചിത്രൻ നവമലയാളിയുടെ എഡിറ്റോറിയൽ ടീമിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രസിദ്ധീകരണത്തിൽ നിന്നും പണം വാങ്ങി മുങ്ങാൻ ശ്രീചിത്രൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും മുരളീ വെട്ടവും ഉയർത്തുന്നുണ്ട്. ജയചന്ദ്രൻ നായർ, വിജു വി നായർ, രവിവർമ്മ തുടങ്ങി പ്രമുഖർ സഹകരിച്ച പ്രസിദ്ധീകരണമാണ് നവമലയാളി.
നവ മലയാളി എഡിറ്റോറിയൽ ടീമിൽ ഒരിക്കലും എം.ജെ ശ്രീ ചിത്രൻ ഉണ്ടായിരുന്നില്ല. ജയചന്ദ്രൻ നായർ, വിജു വി നായർ, രവിവർമ്മ തുടങ്ങിയവരായിരുന്നു അതിന്റെ ചുമതലക്കാർ. ഞാൻ ഒരിക്കലും എഡിറ്റോറിയൽ ബോർഡ് തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ല. ജോലിക്കായി ആരെ നിയമിക്കണം എന്ന കാര്യത്തിലും. നാട്ടിലില്ലാത്ത ഞാനോ മറ്റ് നിക്ഷേപകരോ അക്കാര്യത്തിൽ ഒരിക്കലും ഇടപെടാനും സാദ്ധ്യതയില്ലല്ലോ. നവ മലയാളി ഓഫീസ് പൂട്ടാനായി തീരുമാനിച്ചപ്പോൾ നാട്ടിൽ ഞാൻ ഉണ്ടായിരുന്നു. വിജു വി നായർ, വർമ്മ എന്നിവരോടൊപ്പം രണ്ടു ദിവസം ഞാൻ തിരുവനന്തപുരത്തുണ്ടായപ്പോൾ ഓഫീസിൽ വെച്ച് ശ്രീ ചിത്രനെ കണ്ടിട്ടുണ്ട്. അത് അഞ്ചാറു വർഷം മുമ്പാണെന്നും മുരളീ വെട്ടം പറയുന്നു. ഇതിനൊപ്പമാണ് മറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
മൂന്ന് നാല് മാസം മാത്രം നീണ്ടു നിന്ന അന്നത്തെ നവ മലയാളി കനത്ത സാമ്പത്തിക ബാദ്ധ്യത മൂലം തുടർന്നു നടത്താനായില്ല. ഇപ്പോഴത്തെ നവ മലയാളി നാലു മാസത്തെ വിടവിനു ശേഷം പുതിയ ഒരു എഡിറ്റോറിയൽ ബോർഡിനു കീഴിൽ തുടങ്ങി. അന്നും ഇന്നും എഡിറ്റർമാർക്ക് വേതനമൊന്നുമില്ല.അവർ ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല. തികച്ചും വളണ്ടിയർ മോഡലിൽ എന്നിരുന്നാലും എഴുത്തുകാർക്ക് ഞങ്ങളുടെ കഴിവിന് അനുസരിച്ച് വേതനം നൽകി വരുന്നു. പരസ്യങ്ങളോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തതിനാൽ, അഞ്ചെട്ട് ആളുകൾ സ്വന്തം കയ്യിൽ നിന്നും പൈസ ചെലവാക്കി നടത്തുന്നത് എന്നറിയുന്നതിനാൽ പല എഴുത്തുകാരും നൽകുന്ന വേതനം പോലും കൈപറ്റാറില്ലെന്നും മുരളി വെട്ടത്ത് പറയുന്നു.
പുതിയ നവ മലായാളി തുടങ്ങിയപ്പോൾ കണ്ടന്റ് അപ്പ് ലോഡ് ചെയ്യാനായി അന്നു ജോലി ഇല്ലാതെ ഇരിക്കുന്ന ചിത്രനെ മാസത്തിൽ എണ്ണായിരം രൂപ ശമ്പളത്തിൽ നിയമിക്കാൻ തീരുമാനിച്ചു. അമ്മക്ക് അസുഖമാണ് അതിനാൽ മൂന്ന് മാസത്തെ ശമ്പളം മുൻകൂറായി ആവശ്യപ്പെട്ടു. രജിത് ദനവാൻ എന്ന സുഹൃത്താണ് ചിത്രന് പൈസ അയച്ചുകൊടുത്തതും. ചിത്രൻ പണി തുടങ്ങിയില്ല. പൈസയും തിരിച്ചു തന്നില്ല. ഒന്നര കൊല്ലത്തോളം. പൈസ തിരിച്ചു വാങ്ങണം ഞാൻ മണ്ണാർക്കാട് പോയി അവനെ കാണാം എന്ന് പറഞ്ഞപ്പോഴൊക്കെ പലരും എന്നെ മുടക്കി. ' അവന് ദാരിദ്യ മല്ലേ അത് വിട്ടു കളഞ്ഞേര് ' എന്ന് പറഞ്ഞ സ്വാതിയുടെ വാചകം എനിക്ക് ഇന്നും ഓർമ്മയുണ്ട്. പക്ഷേ എനിക്കത് വിട്ടു കളയാനായില്ല. ഇടതു പക്ഷവും മനുഷ്യ പക്ഷവും കലയും സാംസ്കാരവും സ്ഥിരം പേനയിൽ നിന്നും മനസ്സിൽ നിന്നും വരുന്ന അവന്റെ പ്രവർത്തി എന്നെ ഏറെ വേദനിപ്പിച്ചു.അതിലൊരു വഞ്ചന എനിക്ക് ഫീൽ ചെയ്തു.-മുരളീ വെട്ടത്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
രണ്ടര വർഷം മുന്നാകണം എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു ശ്രീ ചിത്തരൻ ദീപ ടീച്ചറുടെ കയ്യിൽ നിന്നും വലിയൊരു സംഖ്യ കടം വാങ്ങി അത് തിരിച്ചു കൊടുക്കാതെ വലിയ പ്രശ്നമായെന്ന്, ഒപ്പം അതുപോലെയുള്ള ഒന്നു രണ്ടു കേസുകളും. പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിന്നില്ല. പുലർച്ചെ ശ്രീചിത്രന് ഒരു സന്ദേശമയച്ചു നിന്റെ കരകൗശലങ്ങളൊക്കെ മനസ്സിലായി അതിനാൽ ഒരാഴ്ചക്കകം നവമലയാളിയുടെ പൈസ തിരിച്ചു തരണം എന്നും പറഞ്ഞ്. കാര്യഗൗരവം കൃത്യമായി മനസ്സിലായ ശ്രീചിത്രൻ വെറും നാലു ദിവസത്തിനുള്ളിൽ പൈസ ബാങ്കിൽ തന്നു കടം വീട്ടിയെനനും പ്രവാസിയായ മുരളീ വെട്ടത്ത് പറയുന്നു. അവനായി അന്നു നടത്തിയ സംഭാഷണങ്ങൾ ഇന്നും എന്റെ ചാറ്റ് ബോക്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർക്കുന്നു.
നേരത്തെ ശ്രീചിത്രന്റെ തട്ടിപ്പുകളെന്ന സൂചനയുമായാി കോളേജ് അദ്ധ്യാപകനായ വിജു നായരങ്ങാടി ഇട്ട പോസ്റ്റും ചർച്ചായയിരുന്നു. ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ? അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? എന്ന ചോദ്യവുമായാണ് വിജു നായരങ്ങാടി എഴുത്തു തുടങ്ങുന്നത്. ഇതിന് പിന്നിൽ എത്തുന്ന കമന്റുകളും രസകരമാണ്. ഇതൊക്കെ സത്യമാണോ മാഷേ...! വിശ്വസിക്കാൻ പ്രയാസം...! നമ്മുടെ നവേത്ഥാന നായകൻ അല്ലറ ചില്ലറ തരികിടകൾ ഒക്കെ ഉണ്ടന്ന് അറിഞ്ഞിരുന്നു....പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല....! നവോത്ഥാനമേ, നിന്റെ ചുമലിൽ വലിഞ്ഞുകേറിയ ഒരാഭസനെ കുടഞ്ഞെറിയുക....അല്ലങ്കിൽ തൂറിയവനേ ചുമന്നാൽ ചുമന്നവനും നാറും....!-ഇതാണ് വിജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റ്. ദിലീപിന്റെ ''കിങ് ലയർ'' ശ്രീചിത്രന്റെ ജീവിതം സിനിമയാക്കിയാതാണൊന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിജു കുറിച്ചിരുന്നു.
സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്. വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്ലസ് പുരസ്കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്നും വിജു എഴുതി. തിരൂരിലെ ടിഎം സർക്കാർ കോളേജിലെ വൈസ് പ്രിൻസിപ്പലാണ് വിജു നായരങ്ങാടി. നിരവധി പേരുടെ പ്രധാന അദ്ധ്യാപകൻ. ഇതിന് ശേഷമാണ് മുരളീ വെട്ടത്തിന്റെ വിശദീകരണവും എത്തുന്നത്. ഇതോടെ സാംസ്്കാരിക മേഖലയിൽ ശ്രീചിത്രൻ ഒറ്റപ്പെടുകയാണ്.
ഇത്തരം പ്രതിഷേധത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ ഡയലോഗ് സംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന 'ഭരണഘടനാ സംഗമ'ത്തിൽ നിന്നു ശ്രീചിത്രന്റെ പ്രഭാഷണം ഒഴിവാക്കിയിരുന്നു. ശ്രീചിത്രൻ തന്നെ ചതിച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള ദീപ നിശാന്തിന്റെ വീഡിയോ പ്രതികരണവും പുറത്തുവന്നു. ''സുഹൃത്ത് (ശ്രീചിത്രൻ) അദ്ദേഹത്തിന്റെ കവിതയാണെന്ന് വിശേഷിപ്പിച്ചാണ് അയച്ചുതന്നത്. അയാളുടെ കവിത കലേഷ് മോഷ്ടിച്ചതാണെന്നായിരുന്നു തെറ്റിദ്ധരിപ്പിച്ചത്. ശ്രീചിത്രൻ അയച്ചുതന്നത് അങ്ങനെ തന്നെ നൽകുകയായിരുന്നു. എന്റെ പേരിൽ പ്രസിദ്ധീകരിക്കാനായിരുന്നു അയാൾക്ക് നിർബന്ധം. ബ്ളോഗിൽ എഡിറ്റ് ചെയ്യാം. തീയതി മാറ്റാം, കലേഷാണ് കള്ളത്തരം കാണിച്ചത് എന്നൊക്കെയാണ് അയാൾ പറഞ്ഞത്. അയാളുടെ പേര് ഒരിടത്തും വലിച്ചിഴയ്ക്കേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, അയാൾ തന്നെമാത്രം കുറ്റക്കാരിയാക്കി കൈകഴുകി. കലേഷിനോട് പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ടുള്ള അയാളുടെ പോസ്റ്റ് കണ്ടപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് മനസിലായത്.ഇഷ്ടമുള്ള കവിത പലർക്കും അയച്ചുകൊടുക്കുന്ന കൂട്ടത്തിൽ പണ്ടെപ്പോഴോ അയച്ചുകൊടുത്തതാണെന്നാണ് അതിൽ പറഞ്ഞത്. അതു കേട്ടപ്പോൾ പരിഗണന നൽകേണ്ട അർഹത അയാൾക്കില്ലെന്ന് തോന്നിയെന്നും ദീപ പറയുന്നു. കലേഷ് അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് അവർ മാപ്പും അപേക്ഷിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്