'നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും': ദേവികുളം എംഎൽഎ എ.രാജയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കേസ് നൽകിയ യുഡിഎഫ് സ്ഥാനാർത്ഥി ഡി.കുമാറിന് വധഭീഷണി; ഫോണിലൂടെ ഭീഷണി മുഴക്കിയത് എംഎൽഎയുടെ സഹോദരൻ ശക്തിവേൽ; മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്നും ആക്ഷേപം

പ്രകാശ് ചന്ദ്രശേഖർ
ദേവികുളം: സംവരണ മണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച ഇടതുസ്ഥാനാർത്ഥി അഡ്വ. എ.രാജയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. എ.രാജ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ടയാളെന്നും അതുകൊണ്ട് എംഎൽഎയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാറാണ് നിയമ പോരാട്ടം നടത്തി വരുന്നത്.
എ. രാജായുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഡി. കുമാറിന് നേരേ വധഭീഷണി ഉയർന്നിരിക്കുകയാണ്. എംഎൽഎയുടെ സഹോദരനെന്ന് അവകാശപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശക്തിവേൽ, മറ്റൊരു ഫോൺനമ്പർ ഉടമ എന്നിവർക്കെതിരേ ഡി. കുമാർ മൂന്നാർ ഡിവൈ.എസ്പിക്ക് പരാതി നൽകി.
കഴിഞ്ഞദിവസമാണ് രണ്ടു ഫോൺനമ്പരുകളിൽനിന്ന് കുമാറിനെ വിളിച്ച്, കേസിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വധഭീഷണിയും അസഭ്യവർഷവുമുണ്ടായത്.
തിരഞ്ഞെടുപ്പ് കേസ് നിലവിൽ ഹൈക്കോടതിയിൽ വിചാരണയിലിരിക്കുകയാണ്. രാജയുടെ സഹോദരനായ ശക്തിവേലും പേരറിയാത്ത മറ്റൊരാളും ചേർന്നാണ് ഫോണിൽ ഭീഷണി മുഴക്കിയത്. 8547773014 എന്ന നമ്പറിൽ നിന്ന് വിളിച്ചാണ് ശക്തിവേൽ ഭീഷണി മുഴക്കിയത്. തോട്ടം മേഖലയിൽ കൊലപ്പെടുത്തുമെന്ന് പറയുന്നതിന് പകരം പ്രചരിക്കുന്ന നീ ഹാജരായാൽ ഞാൻ ഹാജരാകും എന്ന രീതിയിൽ ആണ് ശക്തിവേൽ ഭീഷണി മുഴക്കിയിട്ടുള്ളത് എന്ന് ഡി.കുമാർ പറയുന്നു. നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും എന്നാണ് ശക്തിവേൽ പറഞ്ഞതിന്റെ അർത്ഥം. 7082860760 ഈ നമ്പറിൽ നിന്ന് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി വിളിച്ച് കേട്ടാലറക്കുന്ന തെറിവിളിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആണ് ചെയ്തിട്ടുള്ളത്.
ഈ രണ്ട് നമ്പറുകളിൽ നിന്നും വന്ന വധ ഭീഷണികാണിച്ച് മൂന്നാർ ഡി.വൈ.എസ്പി ഇടുക്കി എസ്പി എന്നിവർക്ക് പരാതി നൽകിയതായും താനും തന്റെ കുടുംബാംഗങ്ങളും ഏത് നിമിഷവും വധിക്കപ്പെടാമെന്നും സംരക്ഷണം നൽകണമെന്നും വധഭീഷണി മുഴക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആണ് കുമാറിന്റെ ആവശ്യം. ഹൈക്കോടതിയിൽ പരിഗണനയിലുള്ളതും വിചാരണഘട്ടത്തിലെത്തി നിൽക്കുന്നതുമായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വന്ന വധഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും എംഎൽഎ രാജയുടെ സഹോദരന്മാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്റെ കുടുംബാംഗങ്ങൾ ഭീതിയിലാണെന്നും താൻ പുറത്തുപോയാൽ തിരികെ എത്തുന്നത് വരെ പേടിച്ചാണ് കഴിയുന്നതെന്നും കുമാർ പറയുന്നു. ഭീഷണിക്ക് വഴങ്ങി കേസിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും രാജായ്ക്കെതിരേ കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും കുമാർ അറിയിച്ചു.
അതേസമയം, ഫോൺ വഴി ഭീഷണി മുഴക്കിയതിന് പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നും കോടതി വഴിയാണ് കേസെടുക്കേണ്ടതെന്നും മൂന്നാർ സിഐ അറിയിച്ചു. പരാതി ഡിവൈഎസ്പി ഓഫീസിൽ കിട്ടിയിട്ടുണ്ട്. അത് തങ്ങൾക്ക് കൈമാറിയാൽ അന്വേഷിക്കുമെന്നും സിഐ പറഞ്ഞു.
കേസ് നിർണായക ഘട്ടത്തിൽ
എ.രാജയ്ക്ക് എതിരായ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായെന്നും താൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകൾ ഹാജരാക്കാൻ സാക്ഷികളിൽ ഒരാളായ എല്ലപ്പെട്ടി സി.എസ്ഐ പാസ്റ്ററേറ്റിലെ പാസ്റ്ററായ അരുൾ രാജ് തയ്യാറാവുന്നില്ലെന്നും ഇതാണ് ഇപ്പോൾ കേസിൽ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും ഡി കുമാർ മറുനാടനോട് പറഞ്ഞിരുന്നു.
കേസിലെ അനുകൂല ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈ രേഖയെന്നും ഇത് നൽകാതിരിക്കാൻ അരുൾരാജിന് മേൽ എൽഡിഎഫിന്റെ ഭാഗത്തുനിന്നും സി പിഎമ്മിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും നിയമപരമായിത്തന്നെ ഇതിനെ നേരിടുമെന്നും ഡി കുമാർ വ്യക്തമാക്കി. എ.രാജ തമിഴ്പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഏറെ സ്വാധീനം ഉള്ള സംവരണമണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി നിയമസഭയിലെത്തിയ ആളാണ്.
കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച രാജ പരിവർത്തിത ക്രിസ്ത്യൻ ആണ്. പരിവർത്തനം ചെയ്തതോടെ പട്ടികജാതിക്കാരനല്ലാതായി. ദേവികുളം സി.എസ്ഐ പള്ളിയിൽ നടന്ന രാജയുടെ വിവാഹച്ചടങ്ങുകളുടെ ഫോട്ടോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്തീയ മതവിശ്വാസിയല്ലാത്ത ഒരാളുടെ വിവാഹം പള്ളിയിൽ നടക്കാൻ സാധ്യതയില്ലെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. ഒന്ന് മുതൽ 2216 വരയുള്ള ക്രമനമ്പറിൽ ഉള്ള രജിസ്റ്ററുകൾ കാണാതായി എന്നാണ് പാസ്റ്റർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.
സി.എസ്ഐ പള്ളിയിൽ 1982 മുതലുള്ള രാജയുടെ പിതാവിന്റെയും കുടുംബാഗങ്ങളുടെയും അംഗത്വ രേഖകളുടെ പകർപ്പും ആവ്യശ്യപ്പെട്ടിട്ടുണ്ട്്.2016ൽ രാജയുടെ മാതാവ് മരണപ്പെട്ട സമയത്ത് സെൽവകുമാർ എന്ന പാസ്റ്ററാണ് ക്രസ്തീയ മതാചാരപ്രകാരം ചടങ്ങുകൾ ചെയ്തിട്ടുള്ളത്.ഇതിന്റെയടക്കം രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. രാജയെ സംരക്ഷിക്കാൻ സിപിഎം -എൽ.ഡി.എഫ് നേതാക്കൾ പാസ്റ്ററെ ഭീഷണിപ്പെടുത്തി രേഖകൾ പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയാണ്്.ഡി കുമാർ വിശദമാക്കി.
അതേസമയം വിഷയം കോടതിയിൽ ഇരിക്കുന്ന കേസായതിനാൽ പ്രതികരിക്കാൻ ഇല്ലെന്നാണ് എംഎൽഎ എ രാജ പറഞ്ഞത്. ഇടുക്കിയിലെ തോട്ടംമേഖല ഉൾക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസാരമുള്ളൂ.
എന്നാൽ, ഈ നിയമം അട്ടിമറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ദേവികുള എം എൽ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന് മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി കുമാറിന്റെ ആരോപണം. കമ്പനിയുടെ ഗുണ്ടള എസ്റ്റേറ്റിൽ താമസിക്കുന്ന രാജയും ബന്ധുക്കളും അവിടുത്തെ സിഎസ്ഐ പള്ളിയിൽ അംഗത്തമുള്ളവരാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നടയാർ നോർത്ത് ഡിവിഷനിലെ സിഎസ്ഐ പള്ളിയിലും അംഗത്വമുണ്ടെന്ന് ഡി കുമാർ ആരോപിച്ചു.
മാത്രമല്ല , എംഎൽഎ എ രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്. ഇത്തരത്തിൽ തെരഞ്ഞടുപ്പിൽ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ 10 ബാർ 2021 എന്ന ഫയൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായു ഡി കുമാർ ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എ കെ മണിയെ പിൻതള്ളിയാണ് ഡി കുമാർ മത്സരരംഗത്ത് എത്തിയത്. മൂന്ന് പ്രാവശ്യം ജയിച്ച എസ് രാജേന്ദ്രന് പകരമാണ് അഡ്വ. എ രാജയെ സിപിഎം ഇത്തവണ ദേവികുളം സ്ഥാനാർത്ഥിയാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- ബലുചിസ്ഥാൻ പ്രവശ്യയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍