Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിവൈഎഫ്ഐ നേതാവ് ഡയാനക്ക് അനധികൃതമായി മാർക്ക് കൂട്ടിനൽകിയിട്ടില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി; ഇന്റേണൽ മാർക്ക് കുറവാണെന്ന് കാണിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതി പരിഹരിക്കുക മാത്രമാണുണ്ടായത്; അനർഹമായതൊന്നും നൽകിയിട്ടില്ല; മാർക്ക്ദാന വിവാദത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം

ഡിവൈഎഫ്ഐ നേതാവ് ഡയാനക്ക് അനധികൃതമായി മാർക്ക് കൂട്ടിനൽകിയിട്ടില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി; ഇന്റേണൽ മാർക്ക് കുറവാണെന്ന് കാണിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതി പരിഹരിക്കുക മാത്രമാണുണ്ടായത്; അനർഹമായതൊന്നും നൽകിയിട്ടില്ല; മാർക്ക്ദാന വിവാദത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ ഡയാനക്ക് അധികൃതമായി മാർക്ക് കൂട്ടി നൽകിയ സംഭവത്തിൽ വിശദീകരണവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ. ഡയാനക്ക് അനധികൃതമായി മാർക്ക് കൂട്ടി നൽകിയിട്ടില്ലെന്നും വിദ്യാർത്ഥികൾ അവരുടെ ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പരാഹാരം കാണുക മാത്രമാണ ്ചെയ്തതെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി കൺട്രോളർ എക്സാമിനേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

സർവ്വകലാശാല അനധികൃതമായി മാർക്ക് കൂട്ടി നൽകി എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2007-2008 കാലയളവിൽ സർവ്വകാലാശാല വിമൺസ് സ്റ്റഡീസ് പഠന വകുപ്പിൽ പഠിച്ചിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച ഇന്റേണൽ മാർക്ക് വളരെ കുറവാണെന്ന് പരാതി ഉന്നയിച്ചിരുന്നു. അറ്റന്റൻസിൽ അർഹമായ മാർക്ക് ലഭിച്ചില്ലെന്നും ആയത് പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അവർ വിദ്യാർത്ഥി പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു. മേൽപരാതിയിന്മേൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ അന്വേഷണം നടത്തുകയും കണ്ടെത്തലുകൾ ശുപാർശയായി സിന്റിക്കേറ്റിൽ സമർപ്പിക്കുകയും ചെയ്തതാണ്.

സിന്റിക്കേറ്റ് അംഗീകരിച്ച ശുപാർശ പ്രകാരം വിദ്യാർത്ഥിക്ക് മാർക്ക് റിവൈസ് ചെയ്തു കൊടുക്കാൻ വിസി ഉത്തരവിടുകയാണുണ്ടായത്. ഈ വിഷയത്തിൽ അനർഹമായ മാർക്കുകളൊന്നും സർവ്വകലാശാല നൽകിയിട്ടില്ല. ആരോപണ വിധേയായ വിദ്യാർത്ഥി 2018ൽ തന്നെ തന്റെ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ നിന്നും കൈപറ്റിയിട്ടുള്ളതാണെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

അതേ സമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അനധികൃതമായി മാർക്ക് കൂട്ടി നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകൾ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിമൺസ് സ്റ്റഡീസ് പഠന വകുപ്പിൽ 10 വർഷം മുമ്പ് പഠിച്ചിറങ്ങിയ അന്നത്തെ എസ്എഫ്‌ഐ നേതാവും നിലവിൽ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല കമ്മറ്റി അംഗവുമായ കെ ഡയാനക്കാണ് 21 മാർക്ക് അനധികൃതമായി കൂട്ടിനൽകിയത്. ഇപ്പോൾ സർവ്വകലാശാല വിമൺസ് സ്റ്റഡീസ് പഠന വകുപ്പിൽ താത്കാലിക അദ്ധ്യാപികയായ ഇവർക്ക് അടുത്ത് നടക്കാനിരിക്കുന്ന സ്ഥിരനിയമനത്തിന് മുൻതൂക്കം ലഭിക്കുന്നതിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാർക്ക് കൂട്ടി നൽകിയിട്ടുള്ളത്.

2007-2009 കാലഘട്ടത്തിലാണ് ഡയാന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിമൺസ് സ്റ്റഡീസിൽ പഠിച്ചത്. അന്ന് ഡയാന എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. എസ് എഫ് ഐ നേതാവായിരിക്കെ കാമ്പസിൽ വരാറില്ലെങ്കിലും പാർട്ടി ഭീഷണിയെ തുടർന്ന് മൂന്നാം സെമസ്റ്ററിൽ ഡയാനക്ക് നാലിൽ മൂന്ന് മാർക്ക് നൽകിയിരുന്നു. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് അന്നു തന്നെ ഇവർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും പരാതി തള്ളിപ്പോകുകയായിരുന്നു.

പിന്നീട് ഇവർ വർഷങ്ങൾക്ക് ശേഷം ഇതേ പഠന വകുപ്പിൽ താത്കാലിക അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിനായി കഴിഞ്ഞ രണ്ട് വർഷങ്ങളായി താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള സംവരണം അട്ടിമറിച്ചു എന്ന ആരോപണവുമുണ്ട്. പിന്നീട് ഈ വർഷം യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകരുടെ സ്ഥിര നിയമനം നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ ഇവർ പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി മാർക്ക് തിരുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP